tag:blogger.com,1999:blog-11554707960810943382024-02-20T02:26:55.265-08:00വിക്രമാദിത്യ സഭവിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.comBlogger19125tag:blogger.com,1999:blog-1155470796081094338.post-42886796196040521292009-03-03T21:09:00.000-08:002009-03-03T21:24:15.020-08:00ആയിരം വസന്തങ്ങളുടെ രാജകുമാരി<p>ആയിരം വസന്തങ്ങളുടെ രാജകുമാരി,<br /><br />പ്രകൃതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കഴിഞ്ഞ കുറച്ച് നാളായി ഉജ്ജയ്നിയില്‍ നടന്നു വരുന്നത്. പുലിയെ പേടമാന് വേട്ടയാടിയതായി നീ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതും വെറും പുലിയല്ല. ഗാല്ഗുത്താന് പോലൊരു ഘോര വനത്തില്‍ , അന്തര്‍ സംസ്ഥാന പേടമാനുകളെ വേട്ടയാടി വിളയാടി നടന്നിരുന്ന ഉജ്ജയ്നിയിലെ ഏക അംഗീകൃത പുലിയും,പുലിസ്റ്ററുമായ നമ്മേ, വെറുമൊരു പ്രാദേശിക മാനായ നീ ഈയിടയായി ഓടിച്ചിട്ട് വേട്ടയാടുന്നു. ഇതെവിടുത്തെ ന്യായം? ഇതെന്ത് നീതി?</p><p>ചില്ലറ വ്യഥയൊന്നുമല്ല നീ നമുക്കുണ്ടാക്കുന്നത്. കാലത്ത് എട്ട് മണിക്ക് മുന്‍പ് എഴുന്നേല്ക്കുക എന്ന ദൈവ നിന്ദ ഇത്ര കാലം ചെയ്തിട്ടില്ലാത്ത നാം,അതിരാവിലെ അഞ്ച് മണിക്ക് ഉറക്കമുണരുന്നു.അതും നിന്നെ മാത്രം സ്വപ്നം കണ്ടുള്ള ഉറക്കത്തില്‍ നിന്നും. മകന് പെട്ടെന്ന് പഠിതത്തില്‍ ആക്രാന്തം മൂത്തു എന്ന് തെറ്റിദ്ധരിച്ച്, നമുക്ക് ആവി പറക്കുന്ന ചായയുമായി വരുന്ന മാതാശ്രി, നാം പ്രണയ കവിയാവനുള്ള ശ്രമങ്ങള്‍ നടത്തുന്നത് കണ്ട്, തവിയുമായി നമ്മേ കൊട്ടാരത്തിന് ചുറ്റുമിട്ട് ഓടിക്കുന്നു. നിന്നെക്കുറിച്ചുള്ള ചിന്തകളുമായി വഴി നടക്കുന്ന നമ്മേ കണ്ട തമിഴന്മാരെല്ലാം,അവന്മാരുടെ വണ്ടികള്‍ക്ക് ആവശ്യത്തിലേറെ അടകള്‍ ഇപ്പോള്‍ തന്നെയുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നു.</p><p>നാമിങ്ങനെ കിടന്ന് വട്ടം കറങ്ങുമ്പോള്‍ ,നീ എല്ലാമറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. ഒന്നോര്‍ത്തോ, നീ ലോകത്തെ അവസാനത്തെ സുന്ദരിയോന്നുമല്ല. നീ ആന്‍ മേരിയാണെങ്കില്‍ നാം രാജ്കുമാര് വിക്രമാണെടി വിക്രം!!! നീ മുന്നില്‍ വരുമ്പോള്‍ വേനല്‍ ചൂടില്‍ നടന്നു തളര്ന്നവന്റെ നെറ്റിയില്‍ ആദ്യ മഴത്തുള്ളി പതിക്കുന്ന അനുഭവമാണ് നമുക്കെന്നു കരുതി, അത് നീ മുതലെടുക്കരുത്.പറഞ്ഞേക്കാം.</p><p>അല്ല ,അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ്.നിനക്ക് നമ്മേ പ്രേമിച്ചാല്‍ എന്തെങ്കിലും കുഴപ്പം വരാനുണ്ടോ? ആറടി ഉയരത്തില്‍, ആരോഗ്യ ദൃഡഗാത്രനും,ചുമലൊപ്പം നീണ്ടു സമൃദ്ധമായ കേശഭാരമുള്ള (കറുത്തിരുണ്ട എന്ന് പറയുവാന്‍ തത്കാലം നിവൃത്തിയില്ല,ബാലനരയുടെ അസ്കിതയുണ്ട്) സുമുഖനും, ധീര വീര ചെങ്കീരിയുമായ നമ്മേ, നിനക്ക് പ്രേമിച്ചാല്‍ എന്ത്? അല്ല എന്ത്?</p><p>ഇനിയും നിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ നമുക്ക് താത്പര്യമില്ല. രണ്ടിലൊന്ന് ഇന്ന് തീരുമാനിക്കണം. ഒന്നുകില്‍ നീ നമ്മേ പ്രേമിക്കുക,അല്ലെങ്കിലും നീ നമ്മേ പ്രേമിക്കുക.</p><p>ഒരു മാസത്തിലേറെ തലകുത്തി നിന്നാലോചിച്ച ശേഷമാണ് ഈ കടിതം എഴുതുവാന്‍ നാം തീരുമാനിച്ചത്. എണ്ണമില്ലാത്ത പ്രണയ ലേഖനങ്ങള്‍ എഴുതിത്തള്ളി, പതിനാറ് പ്രണയങ്ങള്‍ വിജയകരമായി ആഘോഷിച്ച നമുക്ക് വന്ന ഭവിച്ച ഈ ഗതികേട് മറ്റാര്‍ക്കെങ്കിലും ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് നമുക്കറിയില്ല.പക്ഷെ,അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവന്റെയൊക്കെ കൈയ്യിലിരിപ്പിന്റെ കുഴപ്പം കൊണ്ടായിരിക്കും എന്ന് നമുക്ക് എന്ന് വ്യക്തമായി അറിയാം. അനുഭവം ഗുരു. നമ്മേ ചവിട്ടാന്‍ ആളില്ലാത്തത് കൊണ്ട് മാത്രമാണല്ലോ നാം ലോകത്തെങ്ങുമില്ലത്ത തലക്കനവും, അതിലേറെ കള്ളത്തരവുമുള്ള നിന്നെക്കയറി പ്രണയിച്ചത്.</p><p>ഒരു പെണ്ണിനോടും ഇന്നോളം മര്യാദ വിട്ട് നാം പെരുമാറിയിട്ടില്ല. ഇനി പെരുമാറുകയുമില്ല. അത് കൊണ്ട് അവസാനമായ് മര്യാദക്ക് നാം പറയുന്നു,മര്യാദക്ക് നമ്മേ പ്രണയിച്ചോ.</p><p>അവസാനം, വല്ല ലോക സുന്ദരിയോ, ചലച്ചിത്ര ഹൃദയഹാരിണികളോ നമ്മേ ഇങ്ങോട്ടു തേടി വന്ന ശേഷം, നീ മനഃസ്താപപ്പെട്ടിട്ട് ഒരു പ്രയോജനവും ഉണ്ടായെന്ന് വരില്ല. പറഞ്ഞില്ലാന്ന് വേണ്ട.<br /><br />എന്ന്</p><p>നിന്റെ ശോഭന ഭാവിക്കുള്ള വാഗ്ദാനം,</p><p>വിക്രമാദിത്യന്</p><p> </p>വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com24tag:blogger.com,1999:blog-1155470796081094338.post-48333009862579379542009-02-02T21:29:00.000-08:002009-02-05T11:01:51.888-08:00ക്രിസ്റ്റി നീലകണ്ഠന്ലൈല - മജ്നു , സോണീ - മഹിവാല്‍, ഹീര്‍ - റാന്ച്ചാ തുടങ്ങിയവരുടെ പ്രണയങ്ങള്‍ ചരിത്രമായത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ക്രിസ്റ്റി നീലകണ്ഠന് ഉത്തരം പറയുക " ഈ കഥകളിലൊന്നും പ്രണയിനിയുടെ പിതാവ് ഫിലിപ്പ് മലമേല്‍ എന്ന പിന്തിരിപ്പനല്ലാത്തതിനാലും , അന്നൊന്നും മാരുതി എന്ന രഥം കണ്ടു പിടിച്ചിട്ടില്ലത്തതിനാലും " എന്നാവും .<br /><br />എല്ലാ കഥയും ഏതെങ്കിലും കാലത്ത് നടക്കണം എന്നതിനാല്‍ മാത്രം, ഈ കഥ നടക്കുന്നത് ഉജ്ജയ്നിയിലെ ദ്വിതീയ രാജ്കുമാര് വിക്രം ഗാല്ഗുത്താന് കലാലയത്തോട് വിടപറഞ്ഞ് ബ്രഹ്മാണ്ഡം എന്ന സമാന്തരത്തില്‍ ചേക്കേറിയ കാലത്താണ്<br /><br />ഗാല്ഗുത്താന് കലായലങ്ങളുടെ കലാലയമായിരുന്നെങ്കില് വൈചിത്ര്യങ്ങളുടെ ലോകമായിരുന്നു ബ്രഹ്മാണ്ഡം . അന്നോളം കേട്ടും കണ്ടുമറിഞ്ഞ സമാന്തര കലാലയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം .പക്ഷേ ദിനാന്ത്യത്തില്‍ ഊതിപ്പെരുപ്പിച്ച ഒരു സമാന്തരം . ഒന്നാം വര്‍ഷ ബിരുദത്തിന് നാല് പാഠശാലകളിലായി രാജ്കുമാര് വിക്രമുത്പ്പടെ മുന്നൂറിലധികം അധികപറ്റുകള്‍. അതില്‍ ഭൂരിപക്ഷത്തിന്റെയും ഭാവവും , ചിന്തയും 'ഇവിടുന്നങ്ങോട്ട് പഠിച്ചിറങ്ങിയാല്‍ ഉടന്‍ ദിഗ്വിജയവും , രാജസൂയവും കഴിഞ്ഞിട്ടേ മറ്റ് പരിപാടിയുള്ളൂ ' എന്നും.<br /><br />ഓരോ പാഠശാലകളിലും വ്യത്യസ്ത അഭിരുചിക്കാരുടെ പ്രത്യേകം സംഘങ്ങള്‍ . പരസ്പരം കണ്ടാല്‍ പുച്ഛത്തോടെയല്ലാതെ തമ്മില്‍ നോക്കാതത്ത്ര സ്നേഹമായിരുന്നു ഇവര്‍ തമ്മില്‍ . പക്ഷേ ഈ സംഘങ്ങളില്‍ ഒട്ടുമിക്കവയിലും പ്രവേശനമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു വിക്രം.<br />വയ്യാവേലികള് ഇങ്ങോട്ടന്വേശിച്ച് വന്നില്ലെങ്കില്‍ അവയ്ക്ക് പത്രത്തില്‍ സ്വാഗത പരസ്യം നല്കുന്ന കുമാരന്റെ തങ്കപ്പെട്ട സ്വഭാവമാണ് ഈ സ്വീകാര്യതയുടെ കാരണം എന്നൊരാക്ഷേപം മാതാജി വക ഉണ്ടായിരുന്നത് ,ആ കാലഘട്ടത്തില്‍ രാജ്കുമാര് അവഗണിച്ചിരുന്നു.<br />സത്യം എന്തായാലും ,ക്രിസ്റ്റി നീലകണ്ഠന് എന്ന പ്രണയ രോഗി വിക്രമിന്റെ ഉറ്റ സുഹൃത്തായത് ഈ സ്വീകാര്യത കാരണമായിരുന്നു.<br /><br />ബ്രഹ്മാണ്ഡത്തില്‍ പഞ്ചാര സംഘത്തിലെ പ്രമുഖരില്‍ ഒരാളായിരുന്നു, ഒരു ഹൈന്ദവ-ക്രൈസ്തവ പ്രണയത്തിനെ ഉപോത്പന്നമായ ക്രിസ്റ്റി നീലകണ്ഠന്. സുന്ദരന്‍ ,സുമുഖന്‍, വീട്ടില്‍ ആവശ്യത്തിലേറെ എണ്ണപ്പണം.<br /><br />പൊതുവേ പഞ്ചാരയായ ക്രിസ്റ്റിയുടെ ഹൃദയം കോട്ടയത്തുകാരി റീന ഫിലിപ്പ് പൂര്‍ണ്ണമായി കവരുന്നത്തോടെ ഉദ്വേഗജനകമായ ഒരു പ്രണയ കഥക്ക് തുടക്കമായി. പക്ഷേ അതിനുശേഷം എല്ലാ കൌമാരക്കാരന്റെയും പോലെ ക്രിസ്റ്റി നീലകണ്ടന്റെ ജീവിതകഥയും പ്രണയത്താല്‍ സുരഭിലമായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ , പറഞ്ഞവന്റെ കഥ വിക്രം അവിടെ കഴിക്കുമായിരുന്നു.ഒരോരുത്തന്റെ പ്രണയം സുരഭിലമാക്കുവാന്‍ അവന്റെ സുഹൃത്തുക്കള്ക്കുണ്ടാവുന്ന ധന നഷ്ടം ,മാനഹാനി ഇവയൊക്കെ പറയാനുള്ള ചരിത്രം ആദ്യം ഉണ്ടാക്കിയിട്ട് ലൈലാ മജ്നു കഥ പറയണം എന്നതായിരുന്നു വിക്രമിന്റെ പൊതുവായ അഭിപ്രായം .<br /><br />ക്രിസ്റ്റി - റീന പ്രണയത്തിന്റെ ആരംഭം വിക്രമിലൂടെ തന്നെയായിരുന്നു.<br /><br />സ്വന്തം സ്വപ്ന സുന്ദരി ആന്‍ മേരിയെ തന്റെ പ്രണയം അറിയിക്കേണ്ട നൂറു വഴികള്‍ എന്ന പുസ്തകത്തിന്റെ കരട് രേഖ വിക്രം മനസ്സില്‍ തയാറാക്കിക്കൊണ്ടിരിക്കെയാണ് പതിത വദനവും, ഉടഞ്ഞ മനസുമായി ക്രിസ്റ്റി അവനുരുകില് എത്തുന്നത്.<br /><br />മിണ്ടാതെ സ്വന്തം കാര്യം നോക്കിയിരുന്നെന്കില്‍ അവന്റെസ്വന്തം പ്രണയം വേഗം പുരോഗമിക്കുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്താല്‍ അവന് വിക്രമാകില്ലല്ലോ ? അത് കൊണ്ട് കാര്യം അന്വേഷിച്ചു.<br /><strong>"</strong>നീ റീന ഫിലിപ്പിനെ അറിയില്ലേ ?<strong>"</strong><br />ഇന്നത്തെ നടി നമിതയുടെ അന്നത്തെ അഞ്ചേകാലടിയുള്ള കീശപ്പതിപ്പായ അവളെ അറിയാത്തതായി ആണായ് പിറന്നവന് യാര് എന്ന മറുചോദ്യം വിക്രമും ചോദിച്ചു .<br />കുരുക്കെന്തെന്നാല് ക്രിസ്റ്റിക്ക് റീനയോട് പ്രേമം . പക്ഷെ പെണ്ണ് അവനെ തിരിഞ്ഞ് നോക്കുന്നില്ല .<br /><strong>"</strong> പരിഹാരമുണ്ടാക്കാം <strong>" </strong>വിക്രം സുഹൃത്തിന് വാക്ക് കൊടുത്തു. തുടര്‍ന്ന് ക്രിസ്റ്റിയുടെ പ്രണയകഥയിലേക്ക് മുതലകൂപ്പ് കുത്തുകയും ചെയ്തു.<br /><br />വിക്രം വക സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ റീനയും, ക്രിസ്റ്റിയും ബ്രഹ്മാണ്ഡത്തിലെ ഒരൊഴിഞ്ഞ പാഠശാലയില്‍ വെച്ച് തമ്മില്‍ കണ്ടു മുട്ടി.അവിടെ വെച്ച് ക്രിസ്റ്റി തന്റെ പ്രണയം തുറന്നു പറഞ്ഞു.പെണ്ണ് വഴങ്ങിയില്ല. തുടര്‍ന്ന് പൊട്ടിക്കരച്ചില്‍. കരഞ്ഞത് പെണ്ണല്ല ,ക്രിസ്റ്റിയായിരുന്നു.<br /><br />ഇനി ഒഴിഞ്ഞ പാഠശാലയില്‍ താനവനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരും തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയിട്ടോയേന്തോ, ഒടുവില്‍ റീന ക്രിസ്റ്റിയുടെ പ്രണയം സ്വീകരിച്ചു .<br /><br />പ്രണയാര്തഥീയായി പോയി പ്രണയിതാവായ് നിറഞ്ഞ ചിരിയോടെയാണ് ക്രിസ്റ്റി വിക്രമിനരുകില് മടങ്ങിയെത്തിയത് .<br /><strong>"</strong>ഡാ 'പു' ന്നകൈ മന്നാ, എന്തിനാടാ കരഞ്ഞത്?<strong>"</strong> വിക്രം ചോദിച്ചു<br /><strong>"</strong>നീ കണ്ടാ?<strong>"</strong> ക്രിസ്റ്റിയുടെ മുഖത്ത് തേഞ്ഞ ചിരി.<br />ചോദ്യത്തിന് വിക്രമില്‍ നിന്നും പ്രാസമൊത്ത തെറിയോന്ന് മറുപടിയായി കിട്ടിയെങ്കിലും , അന്നോടെ ക്രിസ്റ്റിയുടെ പ്രണയം കൂകി പാഞ്ഞ് തുടങ്ങി.കണ്ണില്‍ ,കണ്ണില്‍ നോക്കിയിരിക്കല്‍,മരം ചുറ്റിയോടല്,യുഗ്മഗാനം എന്നിവ ആവശ്യത്തിലധികമുള്ള, അസ്ഥിക്ക് പിടിച്ച തകര്‍പ്പന്‍ പ്രണയം.<br /><br />പ്രണയ കഥയാകുമ്പോള്‍ വില്ലന്‍ വേണം എന്നതിനാല്‍ ക്രിസ്റ്റിയുടെയും റീനയുടെയും തീവ്ര പ്രണയ കഥയിലേക്കും ഒരു വില്ലന്‍ കടന്നു വന്നു. അതിന് വഴി മരുന്നിട്ടത് റീനയുടെ അമേരിക്കന്‍ പിതാവ് (തെറ്റിദ്ധരിക്കരുത് , പെണ്ണിന് വേറെ ഇന്ത്യന്‍ പിതാവു ഒന്നുമില്ല.ഉള്ള പിതാവ് അന്ന് അമേരിക്കയിലായിരുന്നു എന്ന് മാത്രം. ) ഫിലിപ്പ് മലമേല്‍ .ആ മരുന്നിട്ട വഴി ക്രിസ്റ്റിക്ക് വില്ലനായി വന്നതോ? മാരുതി എന്ന് നാമമുള്ള രഥവും .<br />അമേരിക്കക്കാരന് അത്തവണ അവധിക്കു വന്നത് നേരെ പെങ്ങളുടെ വീട്ടില്‍ താമസിച്ചു ബ്രഹ്മാണ്ഡത്തില്‍ പഠിക്കുന്ന മകളെയും ഒപ്പം കൂട്ടി കോട്ടയത്തെ തറവാട്ടിലേക്ക് പോവുക എന്ന ഉദ്ദേശത്തിലായിരുന്നു .<br /><br />റീന പിതാവിനൊപ്പം കോട്ടയത്തേക്ക് പോയാല്‍ പിന്നെ ആഴ്ച്ച രണ്ടു കഴിഞ്ഞേ തമ്മില്‍ കാണുവാന്‍ സാധിക്കു എന്നോര്‍ത്ത് കാമുക ഹൃദയങ്ങള്‍ വിങ്ങി .<br />അനന്തര ഫലമോ , രണ്ടാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന ഒരുവന്റെ യന്ത്രക്കുതിരയെ വിക്രമിനെക്കൊണ്ട് കടം വാങ്ങിപ്പിച്ച് , ക്രിസ്റ്റി അന്ന് റീനയെ വീട്ടില്‍ കൊണ്ടു വിടുവാന്‍ തീരുമാനിച്ചു.<br /><br />സാഹസത്തിന് മുതിര്‍ന്നതോ മുതിര്‍ന്നു. എന്നാല്‍ വീടിനു അടുത്തുള്ള വല്ല കവലയിലും പെണ്ണിനെക്കൊണ്ടിറക്കിയിട്ട് തിരികെപോരാനുള്ളതല്ലേ ? ചെയ്തില്ല .<br />മാടപ്രാവുകള്‍ കൊക്കുരുമി ചെന്നു നിന്നതോ? . പെങ്ങളുടെ അയല്‍ക്കാരെ അമേരിക്കന്‍ കുട്ടി നിക്കറും ,കയ്യില്ലാത്ത മേല്‍കുപ്പായവും കാണിക്കാന്‍ വീടിന് പുറത്തിറങ്ങിയ മാടനായ അമേരിക്കകാരന്റെ മുന്നിലും . വരാനുള്ളത് വഴിയില്‍ തങ്ങുമോ എന്ന് ചോദിച്ചാല്‍ ...ഇല്ല, അത് അമേരിക്കേന്നാണേലും വിമാനം കയറി ഉജ്ജയ്നിയില്‍ എത്തും.<br /><br />മകളെ കാമുകനോപ്പം കണ്ട സന്തോഷത്തില്‍ ഫിലിപ്പ് മലമേല്‍ ,ക്രിസ്റ്റിക്ക് നേരെ കുതിച്ചത് കോട്ടയമച്ചായനായ് കോടാലി എടുത്താണോ, അതോ അമേരിക്കകാരനായി ആധുനിക ആയുധങ്ങളുമായാണോ എന്നതിന് ചരിത്ത്രത്തില് ഉത്തരമില്ല. പക്ഷെ അങ്ങേര് കുതിച്ചു എന്നത് സത്യം.കാരണം അങ്ങോട്ട് പോകാന്‍ അരമണികൂറിലേറെ സമയമെടുത്ത ക്രിസ്റ്റി ,പത്തേ പത്തു നിമഷത്തില്‍ ബ്രഹ്മാണ്ഡത്തില്‍ തിരികെയെത്തി .<br /><br />ഏതിനും, അതായിരുന്നു ബ്രഹ്മാണ്ഡത്തില്‍ റീനയുടെ അവസാന ദിവസം . അമേരിക്കക്കാരന് ചില്ലറ പ്രാദേശിക അന്വേഷണം നടത്തിയതില്‍ നിന്നും തന്റെ മകളും ക്രിസ്റ്റി നീലകണ്ഠന് എന്ന സുമുഖനും ഒരു കുഴിയില്‍ ചാകുവാന്‍ നടക്കുകയാണ് എന്ന് ബോധ്യപ്പെട്ടു. രാത്രിക്ക് രാത്രി റീന ഉജ്ജയ്നിയില്‍ നിന്നും രഹസ്യമായി കടത്തപ്പെട്ടു.<br />ക്രിസ്റ്റി നീലകണ്ഠന് ,പരീക്കുട്ടി നീലകണ്ഠനായ ദിവസങ്ങളായിരുന്നു ബ്രഹ്മാണ്ഡത്തില്‍ പിന്നെ . അവന്റെ 'മനസ മൈന 'ക്ക് മുഴുവന്‍ സമയ കേള്വിക്കാരനാവേണ്ടി വന്നതോ , വിക്രമും.<br />ഒടുവില്‍ സഹികെട്ട് വിക്രം പെണ്‍കുട്ടിയെ കണ്ടു പിടിക്കാം എന്നവന് വാക്ക് കൊടുത്തു. ബ്രഹ്മാണ്ഡത്തിലെ സ്ത്രീ സൌഹൃദങ്ങള്‍ മുതലാക്കി പെണ്ണിന്റെ അമ്മായിയുടെ നിന്നും തന്നെ രഹസ്യം ചോര്‍ത്തുകയും ചെയ്തു.<br />പെണ്ണ് അമ്മയുടെ നാടായ മാവേലിക്കര രാജ്യത്തെ ബിഷപ്പിന്റെ സ്വന്തം കലാലയത്തില്‍, ഡോളറിന്റെ ബലത്തില്‍ , ബുരുദത്തിന് ചേര്‍ക്കപ്പെട്ടിരിക്കുന്നു.<br /><br />അറിഞ്ഞ പാടെ ക്രിസ്റ്റിക്ക് മാവേലിക്കരക്ക് പോകണം. വിക്രം കൂടെ ചെല്ലുകയും വേണം. പിന്നെ മാവേലിക്കര പിടിച്ചടക്കാനുള്ള ഒരുക്കങ്ങളായി . യാത്രയ്ക്കു വിക്രമിന്റെ സംഭാവനകള്‍ ഒരു സുഹൃത്തിന്റെ വക മാരുതി രഥം ഇരന്ന് വാങ്ങുക, പലയിടത്തും നിന്നായി നാലായിരം വരാഹന്‍ കടം വാങ്ങുക , ആ നാലായിരത്തില്‍ നിന്നും തൊള്ളായിരമെടുത്തു ക്രിസ്റ്റി , പ്രണയിനിയെ കാണുമ്പോള്‍ സമ്മാനിക്കുവാനായ് വാങ്ങിയ ചുരിദാര്‍, രണ്ടു ദിവസം കൊട്ടാരത്തില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചുമതല വഹിക്കുക, അങ്ങിനെ തുലോം നിസാരമായിരുന്നു .<br /><br />നിശ്ചിത ദിവസം അതിരാവിലെ വിക്രമും ക്രിസ്റ്റിയും യാത്ര തിരിച്ചു . സാരഥി ക്രിസ്റ്റി. വിക്രം യാത്രയിലുടനീളം അവന്റെ പ്രണയത്തിന്റെ മധുരിക്കും ഓര്‍മകളുടെ ഇര.<br /><br />ഒരു മാസം നീണ്ട പ്രണയത്തിനിടക്ക് അവര്‍ പോയ ഭക്ഷണശാലകള്‍.കയറിയ വണ്ടിയുടെ ഇരിപ്പിട വര്‍ണനകള്‍, റീന അവനോടു പറഞ്ഞ തമാശകള്‍ എന്നിവ കേട്ട് വിക്രം ബോധക്കേടിന്റെ വക്കിലെത്തിയപ്പോള്‍ രഥം മാവേലിക്കര രാജ്യത്ത് പ്രവേശിച്ച് കഴിഞ്ഞിരുന്നു.<br /><br />ബിഷപ്പിന്റെ സ്വന്തം കലാലയത്തില്‍ റീനയെ കണ്ട് പിടിക്കാന്‍, അവിടുത്തെ വല്യേട്ടന്മാരുടെ രൂക്ഷമായ നോട്ടങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, വിക്രമും ക്രിസ്റ്റിയും അന്വേഷണം തുടങ്ങി. ഒടുവില്‍ സുന്ദരിയെ കണ്ടെത്തുക തന്നെ ചെയ്തു.<br /><br />തമ്മില്‍ കണ്ടപാടെ ക്രിസ്റ്റിയും റീനയും തമ്മില്‍ ഒടുക്കത്തെ ചര്‍ച്ച തുടങ്ങി. അപ്പോള്‍ വിക്രം അല്‍പ്പം ദൂരെ മാറി, ഉജ്ജയ്നിയില്‍ തന്നെ നല്ലയിനം തല്ല് കിട്ടുമായിരുന്നിട്ടും മാവേലിക്കര വരെ അതന്വേഷിച്ച് വരേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചലച്ചിത്ര ചിന്തയുമായി, തല്ല് വരുന്നത് അമേരിക്കന്‍ ഗുണ്ടകളായിട്ടോ, അതോ അന്യരായ രണ്ടു സുന്ദരന്മാര് കലാലയത്തില്ക്കടന്നു ഒരു പെണ്ണിനെ വളക്കാന്‍ ശ്രമിക്കുന്നത് മണത്തറിഞ്ഞ അവിടുത്തെ പിള്ളാരുടെ രൂപത്തിലോ എന്ന് നിരീക്ഷിച്ച് നില്‍ക്കുകയായിരുന്നു .<br /><br />ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ക്രിസ്റ്റി വാ വിട്ടു കരയുന്നത് വിക്രം കണ്ട്. <strong>"</strong>നാലഞ്ച് ദിവസം തമ്മില്‍ കാനതിരുന്നതിന്റെ സങ്കടമാകും. നീയാണെടാ യഥാര്‍ത്ഥ പ്രേംജി. <strong>" </strong>വിക്രമിന് സുഹൃത്തിനെ മനസ്സില്‍ അഭിനന്ദിക്കാതിരിക്കനായില്ല. അഭിനന്ദിച്ച് നിന്നാല്‍ ചിലപ്പോള്‍ തല്ല് വരുന്ന വഴി അറിയുവാന്‍ കഴിയില്ല എന്നതിനാല്‍ വിക്രം പെട്ടെന്ന് തന്നെ നിരീക്ഷണത്തിലേക്ക് മടങ്ങി.<br /><br />ഒരു മണികൂറോളം എടുത്തു ക്രിസ്റ്റി റീനമാരുടെ അഭിമുഖം അവസാനിക്കാന്‍ . റീന അന്ന നടയില്‍ പാഠശാലയിലേക്ക് ഗമിച്ചപ്പോള്‍ ,നടുവിനടി കൊണ്ട പാമ്പിനെക്കാളും പ്രയാസത്തോടെ ക്രിസ്റ്റി വിക്രമിനരുകിലേക്ക് വന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍ ഇടക്കിടെ അവന് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. <strong>"</strong>എന്താടാ ,അവളെ അവളുടെ തന്തപ്പടി പറഞ്ഞു വിരട്ടി നിറുത്തിയിരിക്കുകയാണോ?<strong>"</strong> സുഹൃത്തിന്റെ അവസ്ഥ കണ്ട് വിക്രം തല്ലിനെ മറന്ന് സഹസികതകളെക്കുറിച്ച് ചിന്തിച്ച നിമിഷങ്ങള്‍.<br />ക്രിസ്റ്റി ഒന്നും മിണ്ടാതെ വിക്രമിനെ കടന്ന് മുന്നോട്ടു നടന്നു . ചോദ്യങ്ങളുമായി വിക്രം പിന്നാലെ .<br /><br />ക്രിസ്റ്റി നിശബ്ദന്‍ . ഇനി അച്ചായന് ക്രിസ്റ്റിയെ തട്ടിക്കളയും എന്നോ മറ്റോ പറഞ്ഞു റീനയെ ഭയപ്പെടുത്തിയോ എന്ന് വിക്രം മനസില്‍ ചിന്തിക്കുകയും,അവര്‍ വന്ന മാരുതി രഥത്തിന് മുന്നിലെത്തിയ ക്രിസ്റ്റി പെട്ടെന്ന് നിന്നു. പിന്നെ വലം കാലുയര്‍ത്തി രഥത്തിന്റെ ചക്രത്തില്‍ ആഞ്ഞൊരു ചവിട്ട്.<strong>"</strong>ഡാ ...നിനക്കു ഭ്രാന്ത് പിടിച്ചോ ? വണ്ടി വല്ലവന്റെയുമാണ് , അതോര്‍മ്മ വേണം <strong>"</strong> വീണ്ടും രഥത്തിനെ തൊഴിക്കാന്‍ ഒരുങ്ങിയ ക്രിസ്റ്റിയെ ബലം പ്രയോഗിച്ച് രഥത്തില്‍ നിന്നും അകറ്റുന്നതിനിടെ വിക്രം പറഞ്ഞു .<br /><strong>"</strong>ഈ നശിച്ച വണ്ടി കാരണമാട അവള് ....<strong>"</strong> ക്രിസ്റ്റിയുടെ ഗദ്ഗദം<br />"എന്തേ? പിന്നെ മഹാറാണിയെ കാണാന്‍ ബെന്‍സില്‍ വരണമായിരുന്നോ?" വിക്രം കുപിതനായി.<br /><br />എന്നാല്‍ ക്രിസ്റ്റി അത് കേട്ടില്ല. മാരുതിയെ പകയോടെനോക്കി നിന്നയവന്‍ പെട്ടെന്ന് വിങ്ങിപ്പൊട്ടി. <strong>"</strong> എന്റെ സ്നേഹത്തിന് ... ഒരു വിലയുമില്ലേ അളിയാ? എന്തെല്ലാമായിരുന്നു അവള് എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ....<strong>"</strong><br /><strong>"</strong>നീ കരയാതെ കാര്യം പറ . നമുക്ക് പരിഹാരം ഉണ്ടാക്കാം. <strong>"</strong> വിക്രം അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.<br /><strong>"</strong>എന്ത് പരിഹാരം? ഒരു മാരുതി വാങ്ങാനുള്ള കാശ് ഇപ്പം നിന്റെ കൈയിലുണ്ടോ ?<strong>" </strong><br /><strong>"</strong>ഇനി വേറെ മാരുതിയാ?? <strong>"</strong> വിക്രം അമ്പരന്നു<br /><br /><strong>"</strong> പഠിച്ച് ഒന്നാന്തരമായ് ജയിച്ചാല്‍... അവളുടെ തന്ത അവള്‍ക്ക് ഒരു മാരുതി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ . അതുകൊണ്ട് ഞാന്‍ അവളെ മറക്കണം എന്ന് .... <strong>"<br /></strong><br />സുഹൃത്ത് വിങ്ങിക്കരയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രം വിക്രം പൊട്ടിത്തെറിക്കാന്‍ വെമ്പിയ ചിരി ബദ്ധപ്പെട്ടടക്കി .<br />അമേരിക്കന്‍ അച്ചായന് മാരുതി കയറ്റിക്കൊന്ന പ്രണയത്തിന്റെ ആ ജഡത്തെ ഏറെ പണിപ്പെട്ട് രഥത്തില്‍ പിടിച്ച് കയറ്റുമ്പോള്‍ , സമ്മാനം വാങ്ങിയ ചുരിദാര്‍ ഇനി താനിടുമോ അതോ ക്രിസ്റ്റിയിടുമോ എന്നത് മാത്രമായിരുന്നു വിക്രമിന്റെ ചിന്ത .വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com18tag:blogger.com,1999:blog-1155470796081094338.post-36166280254544427802009-01-15T02:32:00.000-08:002009-01-15T12:19:29.822-08:00ബ്രഹ്മാണ്ഡത്തില്‍ വിക്രമാദിത്യന്അപ്രതീക്ഷിതമായി തകര്‍ത്ത് പെയ്യുന്ന വേനല്‍ മഴയിലേക്കാണ് രാജ്കുമാര് വിക്രം പള്ളിയുണര്‍ന്നത്. മഴയുടെ സംഗീതത്തില്‍ അലസമായ് പ്രഭാതം ആരംഭിക്കേണ്ട വിവിധ രീതികളെക്കുറിച്ച് ചിന്തിച്ച് കട്ടിലില്‍ തന്നെ മലര്‍ന്നടിച്ച് കിടക്കവേ താഴെ നിന്നും ഉയര്‍ന്ന് കേട്ട മാതശ്രിയുടെ കുപിത സ്വരം വിക്രമിന്റെ ശ്രദ്ധ പിടിച്ചുപ്പറ്റി.<br /><strong>"</strong>ഇവനെയൊക്കെ കൈയ്യും കാലും കൂട്ടിക്കെട്ടി കടലില്‍ താഴ്ത്തണം. എത്ര കാശാ വെറുതെ കളഞ്ഞത് <strong>"</strong><br /><strong>"</strong>ആരാടാ ഇത്ര രാവിലെ നമ്മുടെ മാതശ്രിയുടെ കാശ് പാഴാക്കിയ അധമന് . ആരായാലും അവനെ നിഗ്രഹിച്ചിട്ട് ശേഷം <strong>"</strong> എന്ന വീര ചിന്തയോടെ ശയ്യാതലത്തില്‍ നിന്നും കുതിച്ചുയര്‍ന്ന രാജകുമാരന് മാതൃ വചനത്തിന്റെ ശേഷ ഭാഗം കേട്ടപാടെ ഇരട്ടി വേഗത്തില്‍ പുതപ്പിനുള്ളിലേക്ക് തിരികെ കയറി .<br /><strong>"</strong>അച്ഛനാണ് മകനെ ലാളിച്ചു വഷളാക്കി വെച്ചിരിക്കുന്നത് . <strong>" </strong><br /><strong>"</strong>ഞാന്‍ പിന്നെ എന്ത് ചെയ്യണമെന്നാ?<strong>"</strong> പിതാജിയുടെ പ്രതിരോധത്തിലൂന്നിയ വാക്കുകള്‍ <strong>"</strong> അവന് ഇഞ്ചി നീരാകണ്ടാ എന്നവന് നേരത്തെ തന്നെ പറഞ്ഞതല്ലേ?<strong>"</strong><br /><strong>"</strong>എന്നാലും നമുക്കു വേണ്ടി ചേര്‍ന്ന നിലക്കെങ്കിലും അവന് പരിശീലനക്കളരിയില്‍ പോയിക്കൂടെ ?<strong>"</strong><br /><br />പിതാജി നിറതോക്കിന്റെ പാതയില്‍ പെടാനുള്ള കാരണം താന്‍ തന്നെയാണ് എന്ന് അവന് മനസിലായി . സംഭവം ലളിതം .മകന് ഇഞ്ചിനീരായ് സ്വപ്ന മാളികകളും , ചെരിഞ്ഞ ഗോപുരങ്ങളും നിര്‍മ്മിച്ച് വ്യാഘ്രമാകണം എന്നത് മാതാവിന്റെ ഏറ്റവും കുറഞ്ഞ ആവശ്യം. ഇഞ്ചിനീരാവുന്നതിലും ഭേദം തന്നെ ഇന്ച്ച പരുവത്തിലാക്കി കൊല്ലുന്നതാണ് എന്ന് മകന് . ഒടുവില്‍ <strong>"</strong>തത്കാലം നീ പരിശീലന കളരിയില്‍ പോ . പ്രവേശന പരീക്ഷയില്‍ നീ കടന്നു കൂടണം എന്നില്ലല്ലോ<strong>" </strong> എന്ന സന്ധി കരാര്‍ മുന്നോട്ടു വെച്ച് പിതാജി രണ്ടാം സന്താനത്തെ ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലാക്കി. അവിടെ സമയത്തും കാലത്തും എത്തുന്നത് പോയിട്ട് അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ ആകാശത്തേക്കു നോക്കുന്ന പരുവത്തില്‍ സപുത്രന്റെ പഠന നിലവാരമുയര്‍ന്നതിന്റെ അനന്തര ഫലമായിരുന്നു , വേനല്‍ ചൂടാറ്റിയ മഴയുള്ള ആ പ്രഭാതത്തില്‍ നിരപരാധിയും,നല്ലവനുമായ വിക്രമ പിതാവ് അനുഭവിച്ചത് .<br /><strong>"</strong>ചെറുക്കന് വന്ന് വന്ന് ഒരു അനുസരണയും ഇല്ലാതായി<strong>"</strong> മാതാവിന്റെ സ്വരം <strong>'</strong><em>പറയുന്നതു കേട്ടാല്‍ തോന്നും പണ്ടാ തൊരപ്പന് അനുസരണയുടെ നിറകുടമായിരുന്നു എന്ന് </em><strong>'<em> </em></strong> മഹാരാജാവിന്റെ മാനസികവ്യാപാരം തൊട്ടരുകില്‍ നിന്ന മഹാറാണി അറിഞ്ഞില്ലെങ്കിലും, വിക്രം വ്യക്തമായ് അറിഞ്ഞു .<br /><br /> ഇനിയും താന്‍ താഴെയെത്തിയിലെങ്കില് വാക്പയറ്റ് വാള്പ്പയറ്റിലേക്ക് കടക്കും എന്നതിനാല്‍ വിക്രം കിടക്കിയില്‍ നിന്നും എഴുന്നേറ്റു.പമ്മി പതുങ്ങി താഴേക്കെത്തി. <strong>"</strong>ഓ ...എഴുന്നേറ്റോ രാജകുമാരന്?<strong>"</strong> മാതാശ്രീയും സ്വാഗതം . ചോദ്യത്തെയും, രൂക്ഷമായ നോട്ടത്തിനെയും പല്ല് മുപ്പത്തിരണ്ടുംപ്രദര്ശിപ്പിച്ചുള്ള ചിരിയുടെ പരിചയാല്‍ തടുത്ത് അവന് അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നു .<br /><strong>"</strong>അല്ല എനിക്കറിയാമ്പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ ? എന്താ നിന്റെ ഉദ്ദേശം?<strong>"</strong> ചോദ്യം അമ്മ മഹാറാണി വക .<br /><strong>" </strong>പല്ല് വിളക്കി, പ്രാതല്‍ കഴിക്കണം എന്ന് വിചാരിക്കുന്നു<strong>"</strong> നിഷ്കളങ്കന്റെ സത്യസന്ധമായ മറുപടി.<br /><strong>"</strong>ഒറ്റയടിക്ക് നിന്റെ പല്ലെല്ലാം ഞാന്‍ താഴെയിടും<strong>"</strong> എന്ന് മാതാവ് .<br />മിണ്ടിയാല്‍ മാതാവിന്റെ വാക്കുകള്‍ പ്രവൃത്തിയിലേക്ക് നീളുവാന്‍ അധികം നേരം വേണ്ട എന്ന ഒറ്റ കാരണത്താല്‍ <strong>' </strong><em>എന്നാല്‍ പല്ല് തേയ്ക്കാതെ പ്രാതല്‍ കഴിക്കാം</em> <strong>' </strong> എന്ന് മനസ്സില്‍ പോലും വിക്രം പറഞ്ഞില്ല.<br /><br />തുടര്‍ന്ന് എന്തുകൊണ്ട് വിക്രം തല്ലിക്കൊല്ലപ്പെടേണ്ടവനാകുന്നു എന്ന വിഷയത്തില്‍ മാതാശ്രീ ഒരു ചെറു പ്രബന്ധം തന്നെ അവതരിപ്പിച്ചു. സന്ധിയുമായി ഒടുവില്‍ എത്തിയത് കുമാരന്റെ ജേഷ്ഠ ഭ്രാതാവാണ് . മഹാരാജാവ്,കിട്ടിയ അവസരം മുതലാക്കി താത്കാലികമായി രാജ്യം വിട്ടിരുന്നു.<br />സന്ധി വ്യവസ്ഥകള്‍ വളരെ ലളിതം. പ്രവേശന പരീക്ഷ വരെ വിക്രം അവന്റെ ആഗ്രഹം പോലെ ബിരുദത്തിന് പഠിക്കുന്നു. പ്രവേശന പരീക്ഷയില്‍ വിജയിച്ചാല്‍ ഇഞ്ചിനീരാകുന്നു. ഇല്ലെങ്കില്‍ ബിരുദ വിരുതനാകുന്നു. പ്രത്യേക പരിശീലനത്തിന് തത്കാലം പോകണ്ട .<br />അവിടുന്ന് കാര്യങ്ങള്‍ക്കു മിന്നല്‍ വേഗമായിരുന്നു. ഗുമസ്തപ്പണിക്ക് ബിരുദം നേടുവാനായിരുന്നു വിക്രമിന് താത്പര്യം. അതും കലാലയങ്ങളില്‍ ഒന്നും പോകാതെ ,കൊട്ടാരത്തില്‍ തന്നെ ഉണ്ടും,ഉറങ്ങിയും ആഘോഷമായിട്ട് വേണം എന്ന മട്ടിലും.അതിനും പരിഹാരം കണ്ടത് ജേഷ്ഠന് തന്നെ .ഉജ്ജയ്നിയിലെ പ്രസിദ്ധമായ ബ്രഹ്മാണ്ഡം സകല കല കേന്ദ്രത്തില്‍ ,ബിരുദം, ആഗോള ഭീമന്മാരുടെ വലിയ കണക്കുപ്പിള്ളയാകാനുള്ള പ്രത്യേക താമ്രപത്രം,ഇതിനെല്ലാം പുറമെ വിവര സാങ്കേതിക വിദ്യയുടെ ബാല പാഠങ്ങള്‍ എല്ലാം ചേര്‍ത്ത്, വര്‍ഷം വെറും പതിനയ്യായിരം വരാഹന്‍ എന്ന നിരക്കില്‍ ഒരു പൊതിച്ചോറായി വിതരണം ഉണ്ടത്രേ . പഠിക്കുന്നതോ അത്യുന്നത ബുദ്ധിജന്തുക്കളും .സാധാരണ പനമ്പട്ട മേഞ്ഞ സമാന്തര കലാലയങ്ങളുടെ ലോകത്ത് ഒരു പുതു വിപ്ലവമാണത്രേ ബ്രഹ്മാണ്ഡം .<br />എന്നാല്‍ മൂന്ന് കൊല്ലം ബിരുദം എന്ന പേരില്‍ കാളകളിച്ച് നടക്കുക എന്ന ഉദ്ദേശം മാത്രമുള്ള വിക്രമിനെ ഇതൊന്നും ആകര്ഷിക്കില്ലാ എന്ന് അറിയാമായിരുന്ന ജേഷ്ഠന് ഒരു ഇര കൂടിയിട്ടു . ഉജ്ജയ്നിയിലെ അതി സുന്ദരികള്‍ എല്ലാം ബ്രഹ്മാണ്ടത്തിലാണത്രേ. ആ അമ്പ് കൃത്യമായി ലക്ഷ്യം കണ്ടു .ഫലമോ , മഴക്കാലത്തോടൊപ്പം വിക്രം ബ്രഹ്മാണ്ടത്തിലെത്തപ്പെട്ടു . എന്തെല്ലാം മഹിമ പറഞ്ഞാലും ഒടുവില്‍ ബ്രഹ്മാണ്ഡവും വെറും സമാന്തരമായതിനാല്‍ തനിക്ക് തോന്നുമ്പോള്‍ പോയാല്‍ മതി എന്ന ചിന്തയം ചിന്തയും കുമാരന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചരിത്രം.<br /><br />മൂന്നു നിലകളിലായി , ശീതീകരിച്ച്ച ഗ്രന്ഥ ശാലമുതല്‍ അത്യതുനിക വിവര സാങ്കേതിക വിദ്യാചഷകങ്ങള് നിരന്ന തട്ടകങ്ങള്‍ വരെയുള്ള ഒരു പ്രസ്ഥാനമായിരുന്നു ബ്രഹ്മാണ്ഡം . മഴയില്‍ നിന്നും കെട്ടിടത്തിനുള്ളിലേക്ക് കാല് വെച്ചതും അസന്തുലിതമായി പഞ്ഞി കുത്തിനിറച്ച രണ്ടു മൂന്ന് തലയിണകളാണ് അവന്റെ കണ്ണുകളെ സ്വാഗതം ചെയ്തത് . ജീന്‍സ് അണിഞ്ഞ ഉജ്ജയ്നിയിലെ അഭിനവ തരുണികളാണ് എന്ന് ഒരു മാത്ര വൈകി തിരിച്ചറിഞ്ഞപ്പോള്‍ ജേഷ്ഠനെ മിക്കവാറും താന്‍ തട്ടുമെന്ന് വിക്രം ഉറപ്പിച്ചു .<br />പാഠശാലയില്‍ പ്രവേശിച്ചപ്പോള്‍ ബഹുവിശേഷം .ചുറ്റും അംഗലേയത്തിന്റെ പൊടി പൂരം .അതും കേരള മുഖ്യമന്ത്രി ദക്ഷിണ വെച്ചു പോകുന്ന തരത്തിലുള്ള ഭാഷാ പ്രയോഗങ്ങള്‍ .<br /><strong>'</strong> <em>വാക പൂക്കള്‍ പരവതാനി വിരിക്കുന്ന കലാലയ വീഥികളെ അവഗണിച്ച, അഹങ്കാരം മനുഷ്യരൂപമായ നീ ഇവിടെ തന്നെ വന്ന് പെടേണ്ടാവനാകുന്നു. നിന്നെയൊക്കെ തെരുവിന് , തെരുവിന് ആളെ നിറുത്തി തിരണ്ടി വാലിന് കീച്ചണം.</em> <strong>'</strong> വിക്രം സ്വന്തം ശ്രദ്ധക്കായി ഒരു കുറിമാനം ഉടനടി അയച്ചു.<br /><br />നല്ല ചില സുഹൃത്തുക്കളേ ലഭിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് തന്നെ വിക്രം ബ്രഹ്മാണ്ഡം ഉപേക്ഷിച്ചേനെ . ലഭിച്ച സുഹൃത്തുക്കളില്‍ പ്രമുഖന് കാളിദാസന് . കനത്ത ജുബ്ബ , വെങ്കായ സഞ്ചി തുടങ്ങിയ ബാഹ്യമായ അധമ ലക്ഷങ്ങള്‍ നിറഞ്ഞവനെങ്കിലും നല്ലവന്‍. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവന്, ആടിനെ പട്ടിയാക്കി തത്ത്വം വിളമ്പുന്ന കവി . ഒപ്പം പ്രസിദ്ധമായ 'സില്‍വര്‍ പ്ലസ്' എന്ന കുതിര സ്വന്തമായുള്ളവന്<br /><br />.കവിയുടെ ഈ രാജതാശ്വത്തെക്കുറിച്ച് ചരിതങ്ങള്‍ കേള്‍വി കേട്ടവയത്രേ . കവി മുന്‍പ് പഠിച്ചിരുന്ന കലാലയത്തിലെ കുതിരപ്പന്തിക്ക് ഒരിക്കല്‍ തീപിടിച്ച് അവിടുണ്ടായിരുന്ന മറ്റെല്ലാ കുതിരകളും ചാരമായപ്പോളും കവിയുടെ കുതിര മാത്രം ഒരു പോറല്‍ പോലും ഇല്ലാതെ ശേഷിച്ചത്രേ. ഉള്ളില്‍ ഇന്ധനത്തിന്റെ ഒരു തുള്ളിയെങ്കിലും വേണ്ടേ തീ പിടിക്കാന്‍?<br /><br />ഏതിനും കവിയുമായി പരിചയപ്പെട്ട ശേഷം വൈകുന്നേരങ്ങളില്‍ കൊട്ടാരത്തിലേക്ക് മടങ്ങുന്നത് വിക്രം കവിക്കൊപ്പമാക്കി. വഴി നീളെ ധൂമ്രപാനം . വാനോട്ടം , കൊടും കത്തി ,അങ്ങിനെ ഇളംവെയില്‍ സവാരികള്‍ .ഓടാതെ നില്കുമ്പോള് അല്‍പ്പ സ്വല്പ്പം ആട്ടം ഉണ്ടെന്നത് ഒഴിച്ചാല്‍ കവിയുടെ കുതിര മിടുക്കനായിരുന്നു. ഇന്ധന ശാലയുടെ മുന്നിലൂടെ വെറുതെ പോയാല്‍ ഒരു കൊല്ലം അവന് ഉഷാറായി ഓടും. അത്രയും കാശ് ആത്മാവിന് പുക ,ചായ ,ചലച്ചിത്രം എന്നിവയിലേക്ക് വകമാറ്റാം.പിന്നെ സ്ഥിരാവസ്ഥയിലെ ചാഞ്ചാട്ടത്തിന് പരിഹാരമായി, തടിയില്‍ തീര്‍ത്ത സമചതുരാകൃതിയിലെ ഒരു കട്ട കവി എപ്പോഴും സൂക്ഷിച്ചിരുന്നു. കുതിര നില്ക്കുമ്പോള് അത് കുളമ്പിനടിയിലും,ഓടുമ്പോള്‍ ഇരിപ്പിടത്തിനടിയിലുമായി.<br /><br />സംഗതികള്‍ ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും കവിയുടെ കുതിരയെ പരിഹസിക്കുന്നവര്‍ ബ്രഹ്മാണ്ഡത്തില്‍ നിരവധിയായിരുന്നു . അവരില്‍ പ്രാധാനി ഉണ്ട വിക്രമന് . പെണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ട ആള് കളിച്ചിരുന്നത് കവിയുടെ കുതിരയെ പരിഹസിച്ചു കഥകള്‍ ഇറക്കിയായിരുന്നു . പക്ഷേ ഒന്നിച്ചുള്ള സായാഹ്ന്ന യാത്രകള്‍ തുടങ്ങിയ ശേഷം പരിഹാസികളെ നേരിടുന്നതില്‍ രാജ്കുമാര് വിക്രമും കവിക്കൊപ്പം ചേര്‍ന്നു<br /><br /> <strong>"</strong>വിക്രമും ,കവിയും ആ കുതിരയില്‍ കയറി പോകുന്നത് കണ്ടാല്‍ ജിറാഫും , ആനയും കഴുതപ്പുറത്ത് പോകുന്നതാണ് ഓര്‍മ്മ വരിക <strong>"</strong> എന്ന് ദുഷ്പ്രചരണം നടത്തിയ ഉണ്ട വിക്രമനെ ജിറാഫ് വിക്രമന് നേരിട്ടത് <strong>"</strong> നീ ഏത് കുതിരപ്പുറത്ത് കയറിയാലും സര്‍വ്വേക്കല്ലില്‍ ഓന്തിരിക്കുമ്പോലെ നാട്ടുകാര്‍ക്ക് തോന്നും. ഇതു അതിലും ഭേദമാടാ മാന്ഗോ ഇഡിയറ്റ് ( ബ്രഹ്മാണ്ടത്തില്‍ ആംഗലേയ തെറിക്കായിരുന്നു ചിലവ് ) <strong>"</strong> എന്ന വാഗ്ധോരണിയാലായിരുന്നു .അങ്ങിനെ കൊണ്ടും,കൊടുത്തും വിക്രമും,കവിയും സന്തോഷപൂര്‍വ്വം ബ്രഹ്മാണ്ഡത്തില്‍ വിഹരിച്ചു .ഒരുമിച്ചുള്ള പ്രത്യാക്രമണങ്ങള്‍ വഴി കുതിരക്കഥകള്‍ അവരേതാണ്ട് ഇല്ലാതാക്കി എന്ന് തന്നെ പറയാം .<br /><br /> സൌഹൃദങ്ങള്‍ മാത്രമായിരുന്നില്ല വിക്രമാദിത്യനെ ബ്രഹ്മാണ്ഡത്തില്‍ തുടരുവാന്‍ പ്രേരിപ്പിച്ചത് .<br /><br /> ഒരു നാള് രാവിലെ പതിവ് കുശലങ്ങള്‍ക്കും പഞ്ചാരകള്‍ക്കും ശേഷം ചലച്ചിത്ര ലോകത്തിന് സംഭാവനകള്‍ നല്‍കിക്കളയാം എന്ന ചിന്തയുമായി ബ്രഹ്മാണ്ഡത്തിന് പുറത്തേക്ക് നടന്ന അവനെ എതിരേറ്റത് തുമ്പിക്കൈ വണ്ണത്തില്‍ ആര്‍ത്ത് പെയ്യുന്ന മഴയായിരുന്നു. പണി തീരാത്ത പുതിയ ഗ്രന്ഥശാലയുടെ മുന്നില്‍ നനയാതെ ഇനിയെന്ത് എന്ന് അന്തിച്ചു നിന്ന വിക്രമിന് മുന്നിലേക്ക് മഴയുടെ തിരശീല വകഞ്ഞ് മാറ്റി, വെള്ള കുട ചൂടിയ ഒരു സുന്ദര ചിത്രം ഓടിക്കയറി വന്നു. അഞ്ചടി ഉയരത്തില്‍ , മിഴികളില്‍ താരാധൂളി തിളങ്ങുന്ന ഒരു വര്‍ണ്ണ ചിത്രം<br /><strong>"</strong>എക്സ്ക്യുസ് മീ. ക്യാന്‍ യൂ ഷോ മീ ദ വേ ടൂ ഫസ്റ്റ് ഇയര്‍ ബീ കോം എ ബാച്ച് ?<strong>"</strong> ചിത്രം കുടമടക്കി വിക്രമിനോട് സംസാരിച്ചു . സാധാരണ മലയാളം അറിയാമെന്ന് അവന് തോന്നുന്ന മറ്റേത് സുന്ദരി വന്ന് അവനോടതേ ചോദ്യം ചോദിച്ചിരുന്നെങ്കിലും തലതിരിഞ്ഞവന്റെ മറുപടി <strong>"</strong> ലോണ്ട ആ പടികള്‍ നൂത്ത് കേറി പോയി. ഒന്നാമത്തെ നെലേല് കണ്ണാടികള്‍ പിടിപ്പിച്ച കതവുകള് നേരെ വന്നൂടും . ലത് തന്നെ ക്ലായ് <strong>"</strong> എന്നല്ലാതെ മറ്റൊന്നാവില്ലയിരുന്നു. പക്ഷേ സുന്ദര ചിത്രത്തോടുള്ള അവന്റെ മറുപടി ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ നിന്നും നേരിട്ടിറങ്ങി വന്ന മട്ടിലായിരുന്നു <strong>"</strong>ടേക്ക് ദീസ് സ്റ്റെയെര്സ് ടൂ ദ ഫസ്റ്റ് ഫ്ലോര്‍ . ദേര്‍ അറ്റ് ദ ഫാര്‍ എന്‍ഡ് ഓഫ് ദ ലാന്‍ഡിങ്ങ് യൂ വില്‍ സീ എ ഗ്ലാസ് ഡോര്‍ .ദാറ്റ് ഈസ് ദ ക്ലാസ് യുവാര്‍ ലൂക്കിംഗ് ഫോര്‍<strong>"</strong><br />നന്ദി പറഞ്ഞ്, പുഞ്ചിരിയുടെ ദീപ്തിയാല്‍ അവന്റെ കണ്ണ് തള്ളിച്ച് സുന്ദരി പടിക്കെട്ടുകള്‍ കയറുന്നത് കെട്ടിയിട്ട കാള കച്ചിക്കെട്ട് നോക്കും വിധം നില്‍ക്കവേയാണ് തന്റെ പാഠശാലയിലേക്കുള്ള വഴി തന്നെയാണ് അവള് ചോദിച്ചത് എന്ന വെളിവ് വിക്രമിന്റെ തലയില്‍ വീണത് .<br /><br />തത്പുരുഷന് പിന്നാലെ കുതിച്ചത് മനോവേഗത്തില്‍ .<br /><br />പാഠശാലയില്‍ പകല്‍ ഒന്‍പതര മണിക്ക് മഴയത്തും , വെയിലത്തും പതിവില്ലാത്ത വിക്രമദര്ശനം ലഭിച്ച സഹപാഠികള്‍ കുരവയിട്ടും, കൈയടിച്ചുമാണ് സംഭവത്തെ സ്വീകരിച്ചത് . പെണ്‍കുട്ടികളുടെ ഇടയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച സുന്ദര ചിത്രത്തിന്റെ ചാരുതയില്‍ മയങ്ങി വസന്ത വന്ന കോഴിയെപ്പോലായ കുമാരന് അതൊന്നും അറിഞ്ഞതേയില്ല . അതിന് ശേഷം അന്ന് വൈകുവോളം അവിടെ നടന്ന മറ്റൊന്നും അവന്റെ ശിരോരോമത്തില് പോലും സ്പര്‍ശിച്ചില്ല . <br /><br />ശ്രദ്ധ നവ സുന്ദരിയില്‍ മാത്രം .വൈകുന്നേരമായപ്പോഴേക്കും സുന്ദരിയുമായി മോശമല്ലാത്ത ഒരു സൌഹൃദം വിക്രം സ്ഥാപിച്ചെടുത്തു .<br /><strong>"</strong>ആന്‍ മേരി ,ആന്‍ മേരി യു ആര് സൊ ഡിലിഷ്യസ്.<br />ഐ ലവ് യു മോര് തന് ആള് ദ അദര്‍ ഫിഷെസ്സ് <strong>"</strong> എന്നെല്ലാം തമാശ രൂപേണ പാടി പ്രീതി സമ്പാതിക്കുകയും ചെയ്തു .<br />തൃശ്ശൂര്‍ സ്വദേശിനി സുന്ദരിയുടെ പേര് ആന്‍ മേരി . എലിസബെത്ത് രാജ്ഞി സ്വന്തം അമ്മായിയാണെന്നുള്ള ഭാവം ഉത്ഭവിക്കുന്നത് സ്വായത്തായ മോശമല്ലാത്ത ബുദ്ധിയില്‍ നിന്നും,അതിലുപരി താന്‍ സുന്ദരിയാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണെന്ന് വിക്രമിന് മനസിലായി<br /><br />കവി കാളിദാസന് വന്നു വിളിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് കൊട്ടാരത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അവന് ചിന്തിക്കുക പോലും ചെയ്യുമായിരുന്നില്ല.<br />മടക്കത്തിന് മുന്‍പ് പതിവുള്ള ചായക്കോ ,പുകയ്ക്കോ പോലും വിക്രമിന്റെ തരള മാനസ്സത്തില്‍ പെയ്യുന്ന പ്രണയത്തില്‍ നിന്നും അവനെ മുക്തനാക്കുവാന്‍ കഴിഞ്ഞില്ല. സുരുക്കമാ സൊന്നാ , <strong>'</strong>നല്ലായിരുന്ത പയല് കാടേറിയാച്ച്<strong>'</strong> .<br />തിരികെ കവിയുടെ കുതിരക്കരുകിലെത്തിയപ്പോഴും വിക്രം സ്വപ്നങ്ങളില്‍ ആന്‍ മേരിയെ പ്രണയിക്കുകയായിരുന്നു .<br />ഉണ്ട വിക്രമനും , അവന്റെ കൂട്ടുകാരികളായ ഒരു പറ്റം തലയിണകളും എത്തി കവിയുമായി കുശലം പറഞ്ഞ് നില്ക്കുമ്പോള് കുമാര്‍ വിക്രം ഏഴാം സ്വര്‍ഗത്തിലേക്കുള്ള വിമാനത്തില്‍ .<br />പക്ഷേ കവി കുതിര മുന്നോട്ടു നീക്കി <strong>"</strong>കയറെടാ<strong>"</strong> എന്ന് മൊഴിഞ്ഞപ്പോള്‍ വിക്രമിന് സ്ഥല കാല ബോധം പതിവിലും അല്‍പ്പം കൂടുതലായി വീണ്ടു കിട്ടി . കാല്കീഴില് കിടന്നിരുന്ന ചെറിയ തടിക്കട്ട കുനിഞ്ഞെടുത്ത് <strong>"</strong>ഡായ്, കുതിരയുടെ അട എടുക്കുന്നില്ലേ?<strong>"</strong> എന്ന് കവിയോടു ഒരു ചോദ്യം .<br />ഏറെ ദിവസങ്ങള്‍ സംയമനം പാലിച്ച് പോന്നിരുന്ന ഉണ്ടയും സംഘവും അതോടെ പൊട്ടിത്തെറിച്ചു.<br /><br /> കവി പൊന്നു പോലെ സൂക്ഷിക്കുന്ന ആ തടിക്കട്ട ഉയര്‍ത്തിപ്പിടിച്ച് വിക്രം നിഷ്കളങ്കനായി നില്കുമ്പോള് ഉണ്ടയും സംഘവും കവിയെ വലിച്ചു കീറി ചുവരുകളില്‍ പതിക്കുകയായിരുന്നു .<br /><strong>"</strong>ആക്രി , ചടാക്ക് , പേട്ട്...<strong>"</strong> തുടങ്ങിയ വാക്കുകള്‍ സ്വന്തം കുതിരയുടെ വിശേഷണങ്ങളായി തരുണീമണികള്‍ക്ക് മുന്നില്‍ വെച്ച് കേള്‍ക്കേണ്ടി വരുകയും തിരിച്ചു ഒരക്ഷരം മിണ്ടാന്‍ സാധിക്കാതാവുകയും ചെയ്യുന്ന ഒരു പതിനെട്ടുകാരന് എന്ത് ചെയ്യും ? .<br />അവന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല . ആവിയായി മറയണമോ അതോ ഉരുകിയൊലിച്ച് അപ്രത്യക്ഷമാകണോ എന്ന് ചിന്തിക്കനല്ലാതെ .<br />ഏറെ നേരത്തെ താണ്ടവത്തിന് ശേഷം ഉണ്ടയും സംഘവും കവിയെ മോചിപ്പിച്ചു . കവി വിക്രമിനെ ഒന്ന് നോക്കി . തടിക്കട്ട അപ്പോഴും ആ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച നിലയില്‍ സുരക്ഷിതം .<br /> കവി ഒന്നും മിണ്ടാതെ അത് വാങ്ങി ഇരിപ്പിടത്തിനടിയിലേക്ക് എറിഞ്ഞു .<br /><strong>"</strong>അളിയാ ...ഒരബദ്ധം... <strong>"</strong> അത്രയേ വിക്രമിന്റെ നാവില്‍ നിന്നും പുറത്തു വന്നുള്ളൂ<br /><strong>"</strong>സ്വര്‍ണ്ണം കൊണ്ടാണോടാ കഴുവേറി ആ കട്ട ഉണ്ടാക്കിയിരിക്കുന്നത് ? അത് ഇന്നു ഇവിടെ കിടന്നാല്‍ ആരെങ്കിലും ചുമന്നോണ്ട് പോകുമോ ? ഒരിക്കലും ഇല്ലാത്ത ഉപകാരം ഇന്നു കൃത്യമായി ഉണ്ടാക്കിയിരിക്കുന്നു മരപ്പട്ടി . അതും ആ കാലമാടന്റെ മുന്നില്‍ വെച്ച് തന്നെ <strong>"</strong> കവി പ്രകോപിതനായി തുരു തുരാ വെടിയുതിര്‍ത്തു . വിക്രം നിശബ്ദന്‍ . പിന്നെ ബ്രഹ്മാണ്ഡം മുതല്‍ കൊട്ടാരം വരെ കവി വിക്രമിനെ അഭിനവ ഭാഷ നിഘണ്ടു പഠിപ്പിക്കുകയായിരുന്നു . അപൂര്‍വ്വം ചില തെറികള്‍ വളരെ പുതുമയുള്ളവയായിരുന്നെങ്കിലും ഏറിയ പങ്കും പാരമ്പര്യത്തോട് നീതി പുലര്‍ത്തിയവ തന്നെയായിരുന്നു .വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com25tag:blogger.com,1999:blog-1155470796081094338.post-5110226535162244912008-12-31T03:23:00.000-08:002008-12-31T04:14:38.803-08:00ദൈവരാജ്യം വരാത്തതെന്ത് ?<p>കര്‍ത്താവിനെ വിക്രമാദിത്യന് കാണുമ്പോള്‍ , ഉജ്ജയ്നിയിലെ ഗ്രന്ഥപ്പുരയില്‍ ഒരു വലിയ കടലാസ്, മേശപ്പുറത്ത് നിവര്‍ത്തി വെച്ച് അതിലേക്ക് നോക്കി വിഷാദത്തോടെ ഇരിക്കുകയായിരുന്നു അദ്ദേഹം . </p><p><br /><strong>"</strong>ഈ രാജകുമാരന്റെ പിറന്നാള്‍ ആശംസകള്‍ സ്വീകരിച്ചാലും , രാജാക്കന്മാരുടെ രാജാവേ <strong>"</strong> വിക്രം അദ്ദേഹത്തിനരുകിലെത്തി ഔപചാരികതകളോടെ തന്നെ പറഞ്ഞു .<br /><strong>"</strong>പോടാ തെണ്ടി . നാല് ദിവസം വൈകിയ ആശംസ എന്റെ പട്ടിക്ക് വേണം <strong>"</strong> കര്‍ത്താവ് യാതൊരു ഔപചാരികതയിമില്ലാതെ പ്രതികരിച്ചു. അനന്തരം ഒരു നെടുവീര്‍പ്പോടെ ദൃഷ്ടികള്‍ മേശപ്പുറത്തെ കരട് രേഖയിലേക്ക് മടക്കി .ഒപ്പം <strong>" </strong>എന്നാലും ഇതൊരുമാതിരി മറ്റേടത്തെ പണിയായിപ്പോയി<strong>"</strong> എന്നൊരു ആത്മഗതവും.അറാമിക് ഭാഷ വെടിഞ്ഞ് കര്‍ത്താവ് പാലയിലേക്ക് ചേക്കേറിയതില്‍ നിന്നും തന്നെ സംഗതി ഗൌരവമുള്ളതാണെന്ന് വിക്രമിന് മനസിലായി. </p><p> </p><p><strong>"</strong>എന്ത് പറ്റി കര്‍ത്താവേ പതിവില്ലാത്ത ഒരു വിഷാദം ?<strong>"</strong> വിക്രം ചോദിച്ചു .കര്‍ത്താവ് മിഴികള്‍ ഉയര്‍ത്തി രാജകുമാരനെ ഒന്നു നോക്കി.പിന്നെയും നെടുവീര്‍പ്പോടെ മുന്നിലിരുന്ന കടലാസിലേക്ക് മിഴികള്‍ മടക്കി.<br /><strong>"</strong>അങ്ങേക്കെതിരെ സഭ ഇടയ ലേഖനം വല്ലതും ഇറക്കിയോ?<strong>"</strong> കര്‍ത്തവിന്റെ ചുമലുകള്‍ക്ക് മുകളിലൂടെ ആ കടലാസിലേക്ക് നോക്കിയ വിക്രമാരാഞ്ഞു.<br /><strong>"</strong>ഇതിലും ഭേദം അതായിരുന്നെടാ. <strong>"</strong>കര്‍ത്താവ് പറഞ്ഞു <strong>"</strong>ഇത് പണ്ട് കാല്‍വരി കയറുന്നതിനു മുന്‍പേ ഞാന്‍ അന്നുള്ള തെണ്ടികളോട് 'ഉടന്‍ പ്രതീക്ഷിപ്പിന്' എന്ന് പറഞ്ഞ ദൈവ രാജ്യത്തിന്റെ കരട് രേഖയാടാ<strong>" </strong><br /><strong>"</strong>അതും അങ്ങിപ്പോള്‍ അണിഞ്ഞിരിക്കുന്ന വിഷാദ ഭാവവുമായിട്ടെന്ത് ബന്ധം ?<strong>"</strong><br /><strong>"</strong>ഡാ , വാഗ്ദാനം നല്കിയ ദൈവരാജ്യം കൊണ്ട് വരാന്‍ എനിക്ക് ഇത് വരെ കഴിഞ്ഞോ?<strong>"</strong><br /><strong>"</strong>അതിന് വഴിമരുന്നിടാനല്ലേ അങ്ങയുടെ ശിഷ്യന്മാര് ഓടി നടന്ന് ലോകമൊട്ടാകെ തിരുസഭകള്‍ സ്ഥാപിച്ചത്<strong>" </strong><br /><strong>"</strong>ശിഷ്യന്മാര്...അവന്മാരുടെ കാര്യം മിണ്ടിപ്പോകരുത്<strong>" </strong>കര്‍ത്താവ് കുപിതനായി.വിക്രം നിഷ്ബ്ദത പാലിച്ചപ്പോള്‍ അദ്ദേഹം പതിയെ തണുത്തു <strong>"</strong> ഒള്ളതില്‍ ഭേദം ആ യൂദാസായിരുന്നു<strong>"</strong> കര്‍ത്താവിന്റെ ആത്മഗതം .<br /><strong>"</strong> ഇതെന്തു പറ്റി ഇപ്പോള്‍ ഇങ്ങിനെയൊക്കെ പറയാന്‍?<strong>"</strong> വിക്രം ചോദിച്ചു .<br /><strong>"</strong>എടാ ,എന്റെ ബാക്കി ശിഷ്യന്മാര് എനിക്കിട്ട് ചെയ്തത് യൂദാസ്സിലും വെല്യ ചെയ്ത്തായിപ്പോയില്ലേ? അവന്മാര് ലോകം മുഴുവന്‍ തിരുസഭകള്‍ ഉണ്ടാക്കി .ഇന്നിപ്പോ ആ സഭകളുടെ തലപ്പത്ത് കയറിയിരുന്ന് ഓരോരുത്തന്മാര് കാട്ടുന്ന അട്ടഹാസങ്ങള്‍ കണ്ടാല്‍ കര്‍ത്താവായ ഞാന്‍ പോലും കര്‍ത്താവേന്ന് വിളിച്ച് പോകും<strong>"</strong> കര്‍ത്താവ് ദുഖത്തോടെ പറഞ്ഞു.<br /><strong>"</strong>മനുഷ്യരല്ലേ കര്‍ത്താവേ. ചില്ലറ അബദ്ധമൊക്കെ അവര്‍ക്ക് പറ്റില്ലേ?<strong>"</strong> വിക്രം നയത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു.</p><p><strong>"</strong>ഡാ എന്റെ ജന്മദിനത്തിന്റെ പേരില്‍ എന്റെ രക്തമാകുന്ന വീഞ്ഞ് മൂക്കറ്റം മോന്തി , ഓം ഹ്രീമായ നീ ഇതു പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു <strong>" </strong>കര്‍ത്താവ് വിക്രമിനെ ഒന്നു കൊട്ടി.<br /><strong>"</strong>കര്‍ത്താവേ സഭാധികാരികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അങ്ങേയുടെ രണ്ടാം വരവ് കൊണ്ടു തീരാവുന്നതല്ലേയുള്ളൂ ?<strong>"</strong> വിക്രം കര്‍ത്താവിന്റെ കൊട്ട് അവഗണിച്ച് ചോദിച്ചു .<br /><strong>"</strong> എന്ന് തന്നെയാടാ ഞാനും വിചാരിച്ചിരുന്നത് . അതിന് വേണ്ടി എന്റെ തിരിച്ചു വരവ് ഒരല്‍പ്പം നേരത്തേയാക്കിയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു<strong>"<br /></strong><br /><strong>"</strong>എന്നിട്ട് തീയതി നിശ്ചയിച്ചോ?<strong>"</strong> വിക്രം ആകാംഷയോടെ ചോദിച്ചു <strong>"</strong>ഇത്തവണ ഉണ്ണീശോ ആയിട്ടല്ലല്ലോ? നസേറത്തിന്റെ രാജാവായി മുഴുവന്‍ പ്രൌഡിയോടെയുമല്ലേ വരുന്നത്?<strong>"</strong><br /><strong>"</strong>എന്നൊക്കെ തന്നെയായിരുന്നെടാ എന്റെയും ആഗ്രഹം .പക്ഷേ ഈ കഴിഞ്ഞ എന്റെ പിറന്നാളിന് ഞാന്‍ വെറുതെ എന്റെ കുഞ്ഞാടുകള്‍ക്കിടയില്‍ ഒന്നു കറങ്ങി നോക്കി . <strong>"<br /></strong><strong>"</strong>അലക്കി തേച്ച അങ്കി ഒക്കെയിട്ട് കൊട്ടരത്തീന്ന് ജാഡയില് പോകുന്നത് കണ്ടെന്ന് ശിവ ഭഗവാന് പറഞ്ഞു. എന്നിട്ടെന്തായി ? <strong>"</strong> വിക്രമാരാഞ്ഞു.<br /><strong>"</strong>എന്റെഡാ , വല്യ പ്രശ്നമാ ഈ തിരുസഭകളില് മുഴുവന്‍<strong>"</strong> കര്‍ത്താവ് സങ്കടത്തോടെ സംഭവങ്ങള്‍ വിവരിച്ചു<strong> "</strong>ഒരിടത്ത് സഭയിലെ മേല്‍ക്കോയ്മക്ക് വേണ്ടി കൂട്ടം തിരിഞ്ഞ് മുട്ടനടി. മര്യാദക്ക് മരിച്ചു സെമിത്തേരിയിലേക്ക് പോകുന്നവന്മാരെപ്പോലും കത്തനാരമാര് വെറുതെ വിടുകേല. കണ്ട് നിന്നപ്പോള്‍ ഇവന്മ്മാര് വല്യ ഇടയന്മാരോ അത് വല്യ ഇടിയന്മ്മാരോ എന്ന് എനിക്ക് സംശയമായിപ്പോയെടാ .കൂടുതല്‍ നേരം അവിടെ നിന്നാല്‍ എന്നെ പോലും അവന്മാര് വെട്ടിക്കീറി വീതിച്ചെടുക്കും എന്ന് തോന്നിയപ്പോള്‍ ഞാന്‍ മുങ്ങി . <strong>"</strong><br /><strong>"</strong>അവിടുന്ന് ഞാന്‍ നേരെ ചെന്നു കയറിയത് പാതിരാ കുര്‍ബാന നടക്കുന്ന ഒരു പള്ളിയിലാണ് <strong>"</strong> കര്‍ത്താവ് തുടര്‍ന്നു.<strong> "</strong> അവിടുത്തെ വികാരി എന്റെ ജനനത്തെ കുറിച്ചും ,മഹത്വതത്തെ കുറിച്ചും ഒക്കെ കൂടിയിരിക്കുന്ന വിശ്വാസികളോട് പറയുന്നത് കേട്ടപ്പോള്‍ എന്റെ വിശുദ്ധ മാതാവാണെ എനിക്ക് തന്നെ തോന്നിപ്പോയെടാ ഞാനൊരു സംഭവമാണെന്ന്. അയ്യാളുടെ ഭക്തിയും , വിശ്വാസവും കലര്‍ന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഇവനെത്തന്നെ എന്റെ രണ്ടാം വരവിന്റെ പ്രധാന അപ്പോസ്തലനാക്കാം എന്ന് കരുതി ഞാന്‍ അയ്യാള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ പള്ളയില്‍ ഒരിടത്ത് സ്ഥാനംപ്പിടിച്ചു.<strong>" </strong><br /><strong>"</strong>കണ്ടപാടെ വികാരി തല്ലിയലച്ച് കാല്ക്കല് വീണോ?<strong>"</strong> വിക്രം ചോദിച്ചു .<br /><strong>"</strong>ഉം ...കാല്ക്കല് വീഴുന്നു . അയ്യാള് എന്നെ ഇടക്കിടെ രൂക്ഷമായി നോക്കുന്നത് കണ്ട് ആദ്യം ഞാന്‍ വിചാരിച്ചത് പാവത്തിന് എന്നെ മനസിലാവാഞ്ഞിട്ടാണെന്നാടാ. അതുകൊണ്ട് കുര്‍ബാന പിരിഞ്ഞ് എല്ലാവരും പോയപ്പോള്‍ ഞാന്‍ അവന്റെ അടുത്തെത്തി 'മകനെ നിനക്കെന്നെ മനസിലായില്ലേ?' എന്ന് ചോദിച്ചു .അന്നേരമാ ബറാബസ്സ് എന്നെ ചാടിക്കടിക്കാന്‍ വന്നു .<strong>" </strong><br />"എന്തിന്?" വിക്രം അതിശയിച്ചു<br /><strong>"</strong>അവനെന്നെ കണ്ടപ്പോ തന്നെ മനസിലായത്രേ. ഞാന്‍ എന്ത് ഭാവിച്ചാ കുരിശേന്നിറങ്ങി കറങ്ങി നടക്കുന്നതെന്ന് അവനെന്നോട് ചോദിച്ചെടാ. എന്റെ ക്രൂശിത രൂപം കാണിച്ചാണ് പോലും അവനും അവനെപ്പോലുള്ളവരും അല്ലലില്ലാതെ വിശ്വാസികളുടെ ചിലവില്‍ ജീവിച്ചു പോകുന്നത്. ഇതൊന്നു പോരാഞ്ഞ് ആരെങ്കിലും കാണും മുന്‍പേ ഞാനായിട്ട് തിരിച്ചു കുരിശേല്‍ കയറിയില്ലേല് അവനെന്നെപ്പിടിച്ച് അതുത്തേല്‍ തറക്കേണ്ടി വരുമെന്നുമവന് പറഞ്ഞ് കളഞ്ഞു <strong>"</strong> കര്‍ത്താവ് വിഷമത്തോടെ പറഞ്ഞു<br /><strong>"</strong>അങ്ങതും കേട്ട് മിണ്ടാതിങ്ങു പോന്നോ?<strong>"</strong> വിക്രം ധാര്‍മിക രോഷം കൊണ്ടു <strong>" </strong>കൊടുക്കണ്ടേ അവന്റെ കരണത്തൊന്ന് അപ്പോത്തന്നെ <strong>"</strong><br /><strong>"</strong>അതേടാ ...എന്റെ പുക കാണാന്‍ നിനക്ക് പണ്ടേ വല്യ താത്പര്യമാണെന്ന് എനിക്കറിയാം . പിന്നെയും ഞാന്‍ അവിടെ കറങ്ങി നിന്നിട്ട് വേണം ആ സാത്താന് വല്ല കോടാലിയും എടുത്ത് എന്റെ തലക്കിട്ട് കീച്ചിയിട്ട് പിടിച്ച് ഏതെങ്കിലും കിണറ്റില്‍ തള്ളിയിടാന്‍. അല്ലേടാ?<strong>"</strong> കര്‍ത്താവ് ചൊടിച്ചു.<br /><strong>"</strong>എന്നാലും കര്‍ത്താവേ ...<strong>"<br />"</strong>ഒരെന്നാലുമില്ല...എടാ, പണ്ട് ഞാന്‍ ക്രൂശിത മരണം വരിച്ചത് കൊണ്ടു കുരിശ്ശ് പള്ളിയുടെ അടയാളമായി. നാളെ കുരിശ്ശിന്റെ സ്ഥാനത്ത് കോടാലിയും കിണറും പള്ളിയുടെ അടയാളങ്ങളായി വന്നാല്‍ ...മോശമല്ലേടാ? <strong>"</strong> കര്‍ത്താവ് ചോദിച്ചു .<br />വിക്രം കര്ത്തവിനോടെന്ത് പറയണം എന്നറിയാതെ അദ്ദേഹത്തെ നോക്കി നിശബ്ദനായി ഇരുന്നു.<br /><strong>"</strong>ഇങ്ങിനെയുള്ളവന്മാര്ക്കിടയിലേക്ക് ഞാന്‍ എന്ത് ധൈര്യത്തില്‍ ദൈവരാജ്യവുമായി രണ്ടാം വരവ് നടത്തുമെടാ?<strong>"</strong> കര്‍ത്താവിന്റെ സ്വരത്തില്‍ വീണ്ടും വിഷാദം നിഴലിച്ചിരുന്നു . </p><p><strong>"</strong>കര്‍ത്താവേ, ഇതിന് ഒരു പോംവഴിയേയുള്ളൂ <strong>"</strong> വിക്രം പറഞ്ഞു.<br /><strong>"</strong>എന്താടാ?<strong>"</strong><br /><strong>"</strong>പണ്ട് അങ്ങ് ചാട്ടവാര്‍ എടുത്തില്ലേ? ഇന്ന് അതിന് പകരം ആണവായുധമെടുക്കണം<strong>"<br />"</strong>ഇങ്ങിനെ പോയാല്‍ വൈകാതെ ഞാന്‍ ചിലപ്പോള്‍ അത് ചെയ്യും<strong>"</strong> കര്‍ത്താവ് ഒരു മാത്ര നേരത്തെ ചിന്തക്ക് ശേഷമാണ് അത് പറഞ്ഞത്.അന്തരം അദ്ദേഹം വീണ്ടും ദൈവരാജ്യത്തിലേക്ക് വൈകാരികതയോടെ നോക്കിയിരുന്നു</p><p></p>വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com12tag:blogger.com,1999:blog-1155470796081094338.post-30822178375561155922008-12-08T18:55:00.000-08:002008-12-16T23:50:12.768-08:00വിക്രം വേതാള്‍<p><em><strong><span style="font-size:130%;">വേതാള പ്രവേശം</span><br /></strong></em>ബീഡിക്കരി പരീക്ഷ കഴിഞ്ഞ കാലത്ത്, ഭാവിയില്‍ ലോക ചക്രവര്‍ത്തിയാകുവാന്‍ ഉപജാപങ്ങള്‍ വശമുള്ള ഒരു ശക്തി കൂടെ വേണം എന്നതിനാലാണ് ഉജ്ജയ്നിയിലെ രാജകുമാരനായ വിക്രമാദിത്യന് വേതാളത്തെ തേടിയിറങ്ങിയത്.<br />ശ്മശാനങ്ങളിലും ,ശവപറമ്പുകളിലും വേതാളത്തെ അന്വേഷിച്ചലഞ്ഞ വിക്രമാദിത്യന് പക്ഷേ ഒടുവില്‍ സംഭവത്തെ കണ്ടുകിട്ടിയത് നഗരത്തിലെ പ്രസിദ്ധമായ മദ്യശാലയില്‍ നിന്നുമായിരുന്നു. ജന്മനാ ശവവും , പ്രകൃതിയാ ശവം തീനിയുമായ ഒരു പ്രാദേശിക ഖദര്‍ ധാരിയുടെ ശരീരത്തിലായിരുന്നു സര് വേതാളം അപ്പോള്‍.<br />വിക്രം നേരെ ചെന്ന് കൂടെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഖദര്‍ധാരിയായ തന്നെ ഇരുന്നിടത്ത് നിന്നും നെല്ലിട അനക്കുവാന്‍ വിക്രമിന് കഴിയുമോ എന്ന വെല്ലുവിളിയായിരുന്നു മറുപടി. കീശയിലെ കൈകൂലി പണവും , ചവറ് കടലാസുകളും, കക്ഷത്തിലെ ഇരകളുടെ വിവരങ്ങളടങ്ങിയ കിതാബും ബലം പ്രയോഗിച്ച് മാറ്റിയപ്പോള്‍ ശരീരഭാരം നേരപകുതിയിലും താഴ്ന്ന ജന്തുവിനെ നിഷ്പ്രയാസം തൂക്കി ചുമലിലിട്ട് വിക്രം മദ്യശാലയ്ക്ക് പുറത്തേക്ക് നടന്നു .<br />ഖദറിന്റെ ആഡംമ്പരത്തില് കുമാരന് വീഴുന്നില്ല എന്ന് കണ്ട സര് വേതാളം അടവു മാറ്റി.<br />മദ്യശാലയില്‍ നിന്നും കൊട്ടരത്തിലെക്കുള്ള യാത്രയുടെ മുഷിച്ചില് മാറ്റുവാന്‍ താന്‍ ഒരു കഥ പറയാമെന്നു വേതാളം വിക്രമിനോട് പറഞ്ഞു. വിക്രമത് സമ്മതിച്ചപ്പോള്‍ വേതാളം കഥ പറയുന്നതിന് ഒരുപാധി കൂടി വെച്ചു . യാത്രയിലുടനീളം വിക്രം ഒരക്ഷരം ഉരിയാടുവാന്‍ പാടില്ലാ. ഉരിയാടിയാല്‍ വേതാളം ചുമലില്‍ നിന്നിറങ്ങി അടുത്തുള്ള ചാരായക്കടയിലേക്ക് പോകും . വിക്രം നിശബ്ദനായി അത് അംഗീകരിച്ചപ്പോള്‍ വേതാളം കഥ പറയുവാന്‍ തുടങ്ങി </p><p><em><span style="color:#000099;">നായ കണ്ട രക്തസാക്ഷി</span></em></p><p>നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഒരു പറ്റം ഭീകര വാദികള്‍ ആക്രമിച്ചു. മൂന്ന് ദിവസം അവര്‍ ഒരു ദേശത്തിന്റെ ആത്മാഭിമാനത്തെ ബന്ദിയാക്കി, മൂന്നിടങ്ങളിലായി താണ്ടാവമാടി. നൂറു കണക്കിനാളുകളെ കൊന്നു തള്ളി. വര്‍ഷങ്ങളുടെ പിന്തുടര്ച്ചയായി കഴിവുകെട്ട ഭരണം കാര്യങ്ങള്‍ അറിഞ്ഞുണര്‍ന്നു വന്നത് വൈകിയായിരുന്നുവെങ്കിലും, ദേശിയ സുരക്ഷക്കായി പ്രത്യേകം നിയമിക്കപ്പെട്ട ഭടന്മാരെ ആ ഭീകരരെ നേരിടുവാനായി അയക്കുവാനുള്ള ദയ കാട്ടി. രാഷ്ട്രീയമോ,ജാതിമത ചിന്തകളോ ഇല്ലാതെ ഈ സൈനികര്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി . പോരാട്ടത്തില്‍ ചില സൈനികര്‍ക്ക് അവരുടെ ജീവന് ത്യജിക്കേണ്ടി വന്നു. എങ്കിലും അവര്‍ രാജ്യത്തിന്റെ മാനം കാത്തു .<br />മരിച്ച സൈനികരുടെ കൂട്ടത്തില്‍ ഭാരതത്തില്‍ ദൈവത്തിനു ഇഷ്ടദാനം കൊടുത്ത നാടായ കേരളത്തില്‍ ജനിച്ച ഒരു സൈനികനും ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ കുടുമ്പം അക്കാലത്ത് വസിച്ചിരുന്നത് കന്നടിഗ നാട്ടിലായതിനാലും ,അവിടം ഭരിച്ചിരുന്നത് ശത്രു പക്ഷമായിരുന്നതുകൊണ്ട് സൈനികന്റെ മരണത്തില്‍ തങ്ങള്‍ക്കു അധികം രാഷ്ട്രീയ മുതലെടുപ്പിന് വകുപ്പില്ലാത്തതിനാലും കേരളം ഭരിച്ചിരുന്ന അച്യുത് മാമയും കിങ്കരന്മാരും ആദ്യമൊക്കെ ഒരു തരം അവഗനനാ മനോഭാവമാണ് ഈ സംഭവത്തോട് കാണിച്ചത്. മാത്രമല്ലാ അവരുടെ രാഷ്ട്രീയ കക്ഷിയുടെ ഉന്നത തല യോഗം ( അത് കൂടിയിട്ടു പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഉണ്ടായിട്ടല്ലാ. എന്നാലും ഇടക്കൊക്കെ അങ്ങിനെ എന്തെങ്കിലും വേണ്ടേ എന്ന് കരുതി കൂടിയാതാണ്) ദില്ലിയില്‍ നടക്കുന്ന വേളയിലായിരുന്നു സൈനികന്റെ ശവസംസ്കാരം<br /><br />കേരളത്തില്‍ ജനിച്ച് , ഭാരതത്തിനായി ജീവന് ബലി കഴിച്ച ഒരു സൈനികനെ കേരളാ മുഖ്യമന്ത്രി അവഗണിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം നാട്ടില്‍ ശക്തി പ്രാപിച്ചു. സഹികെട്ടപ്പോള്‍ മാമനും ,മച്ചാനായ അഭ്യന്തര ബാലനും സൈനികന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ കുടുമ്പത്തെ അനുഗ്രഹീതരാക്കുവാന് തീരുമാനിച്ചു.<br />ഔദാര്യം പോലുള്ള ആ വരവിനെക്കുറിച്ചറിഞ്ഞ സൈനികന്റെ പിതാവ് അങ്ങിനെ ഒരുത്തനും തന്റെ വീട്ടില്‍ കയറണ്ടാ എന്ന് പറയുകയും ചെയ്തു. പക്ഷെ വെട്ടി നിരത്തല്‍ മുതല്‍ ,കുടിയൊഴിപ്പിക്കല്‍ വരെ ഒരു ശുനകന്റെയും വാക്കു കെട്ട് ശീലമില്ലാത്ത അച്യുത് മാമ കന്നിടിഗ നാട്ടില്‍ സൈനികന്റെ വീട്ടില്‍ പോവുക തന്നെ ചെയ്തു<br /><br />മകനെ കേരളം അവഗണിച്ചു എന്ന് തോന്നിയതിനാലോ, പെട്ടെന്നുള്ള വികാര ക്ഷോഭത്താലോ, സൈനികന്റെ പിതാവ് മാമയെ വീട്ടില്‍ കയറ്റിയില്ലാ.പക്ഷേ തിരഞ്ഞെടുപ്പിന് നില്ക്കണ്ടാ എന്ന് സ്വന്തം കക്ഷി പറഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഓടിളക്കി മുഖ്യമന്ത്രിക്കസേരയിലേക്കിറങ്ങിയ ശീലമുള്ള മാമയുണ്ടോ വിടുന്നു .</p><p>കാക്കിപ്പടയുടെ സഹായത്തോടെ സൈനികന്റെ പിതാവിനെ വീട്ടില്‍ നിന്നുമകറ്റി പിന്മതില് ചാടി വീട്ടിനുള്ളില്‍ കടന്ന് സൈനികന്റെ ചിത്രത്തില്‍ രക്ത ഹാരം ചാര്‍ത്തിയ മാമയുടെ തന്ത്രം ബൊളീവിയന്‍ കാടുകളില്‍ ഒളിപ്പോര് നടത്തിയ ചെഗുവരയെ പോലും ശിഷ്യപ്പെടുത്താന്‍ പോന്നതായിരുന്നു. </p><p><br />കേട്ട് പഴകിയ കഥയാണിതെന്ന് പറയുവാന്‍ തോന്നിയെങ്കിലും , താന്‍ ഉരിയാടിയാല്‍ വേതാളം ചുമലില്‍ നിന്നുമിറങ്ങി മുങ്ങുമല്ലോ എന്നോര്‍ത്ത് വിക്രം മൗനം പാലിച്ചു .വേതാളം സദസ്സ് കണ്ട രാഷ്ട്രീയക്കാരന്റെ ആക്രാന്തത്തോടെ കഥ തുടരുകയായിരുന്നു അപ്പോഴും .<br /></p><p>മാമ പിന് മതില് ചാടി വീട്ടിനുള്ളില്‍ കയറിയ വിവരമറിഞ്ഞ് , ആ സൈനികന്റെ പിതാവ് കൂടുതല്‍ ക്ഷുഭിതനായി . അദ്ദേഹത്തിന്റെ വികാര പ്രകടനം കണ്ട മാമയും കിങ്കരന്മാരും അവിടുന്ന് മുങ്ങി. പക്ഷേ രാജ്യമൊട്ടാകെ തീ പിടിച്ചാലും അത് ഒരു ആഘോഷത്തിനപ്പുറം ഒന്നുമല്ലാത്ത മാധ്യമങ്ങള്‍ വിടുമോ . അവര്‍ മാമയെ പിന്തുടര്ന്ന് സൈനികന്റെ പിതാവ് 'ഒരു പട്ടിയും തന്റെ വീട്ടില്‍ വരണ്ടാ' എന്ന് പറഞ്ഞുവെന്നു അതിനെക്കുറിച്ച് മാമ എന്ത് പറയുന്നുവെന്നും ചോദിച്ചു കളഞ്ഞു . ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ( ഭാരതത്തില്‍ രാഷ്ട്രീയ യൌവനം ആരംഭിക്കുന്നത് ശരാശരി അറുപതാം വയസ്സിലാണത്രേ ) മാമ ശക്തമായി തന്നെ പ്രതികരിച്ചു ."മരിച്ച സൈനികന്റെ വീടല്ലായിരുന്നുവെങ്കില്‍ അവിടെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലായിരുന്നു" എന്ന് ആവേശത്തോടെ പറഞ്ഞത് പോരാഞ്ഞ് "മകന് മരിച്ച മാനസിക സംഘര്‍ഷത്തിലായിരുന്നു സൈനികന്റെ പിതാവ് " എന്ന് ആംഗലേയത്തില്‍ വിശദീകരിക്കുവാനും മുതിര്‍ന്നു .പക്ഷേ അറിയാത്ത ഭാഷ വേണ്ടാത്തിടത്തു പ്രയോഗിച്ചാല്‍ അതിന്റെ തല്ലു വേറെ കിട്ടും എന്ന് മാമക്ക് അറിയില്ലായിരുന്നു. മാമ ആംഗലേയം ആംഗ്യ സഹായത്തോടെ പറഞ്ഞതിനെ മാധ്യമങ്ങള്‍ സുന്ദരമായിത്തന്നെ വളച്ചൊടിച്ച് 'സൈനികന്റെ പിതാവിന് ഭ്രാന്താണ്' എന്നദ്ദേഹം പറഞ്ഞതായി കൊട്ടിഘോഷിച്ചു . </p><p><strong>"</strong> കേന്ദ്രത്തില്‍ അവരുടെ കക്ഷിയുടെ പ്രഖ്യാപിത യുവരാജാവ് ഭീകരാക്രമണം നടക്കുന്ന വേളയില്‍ പുലരുവോളം പാനോത്സവത്തില്‍ മുഴുകിയത്തിന്റെയും, പ്രതിരോധം ,ആഭ്യന്തരം എല്ലാം താറുമാറായി കിടക്കുന്നതിന്റെയും കാരണങ്ങള്‍ ജനം ചോദിച്ചാലോ എന്ന് ഭയന്ന് കേരളത്തില്‍ അതുവരെ തലയില്‍ മുണ്ടിട്ടു നടന്ന പ്രതിപക്ഷം സട കുടഞ്ഞെഴുന്നേറ്റു<strong>"</strong> ആ വാക്കുകള്‍ കേട്ട് വിക്രം ചുമലില്‍ കിടന്ന സത്വത്തെ തറപ്പിച്ചൊന്നു നോക്കി <strong>"</strong>ശരി സടയല്ല, വാല് വിറപ്പിച്ചെഴുന്നേറ്റു<strong>"</strong> <strong>'</strong> കേരളത്തിലെ പ്രതിപക്ഷത്തെ സിംഹം എന്ന് വിളിക്കാതെ സിംഹവാലന്‍ കുരങ്ങെന്ന് വിളിക്കെടാ <strong>' </strong>എന്നയര്‍ത്ഥം ആ നോട്ടത്തില്‍ നിന്നും ഗ്രഹിച്ച സര് വേതാളം പറഞ്ഞു. അനന്തരം കഥ തുടര്‍ന്നു. </p><p>മുഖ്യമന്ത്രി മാപ്പ് പറയണം , രാജി വെക്കണം തുടങ്ങിയ ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ഊളന്‍ തൊമ്മിയും , പ്രദേശത്തെ കക്ഷി നേതാവ് സുരകേഷ് പന്നിത്തലയും ബഹളം തുടങ്ങി .മുഖ്യനോടൊപ്പം സൈനികന്റെ വീട് സന്ദര്‍ശിച്ച കേരളാ അഭ്യന്ത്രന് മാന്യമായ പ്രസ്താവനയിലൂടെ സ്വന്തം മുഖം രക്ഷിച്ചപ്പോള്‍ ,മുഖ്യന് നൈസാമിന്റെ നാട്ടില്‍ തന്റെ തലക്കിണങ്ങുന്ന കൊമ്പുകള്‍ ഉണ്ടോ എന്നന്വേഷിക്കാന്‍ പോയി . ഊളനും,സുരകവും ബഹളം കലശലാക്കിയപ്പോള് ,മാധ്യമങ്ങളും ഒട്ടും കുറയ്ക്കാതെ അത് ഏറ്റുപിടിച്ചു .<br /><br />നിയമസഭ കൂടിയപ്പോള്‍ പ്രശ്നം രൂക്ഷമായി. എന്നും എതിരാളികളെ ഞെട്ടിക്കണം എന്ന പക്ഷക്കാരനായ മാമ ,ഊളന്‍ തൊമ്മിയെ നിയമസഭയില്‍ അദ്ദേഹത്തിന്റെ പേരൊന്നു പരിഷ്കരിച്ചു വിളിച്ചും ,ചില ആംഗ്യങ്ങളിലൂടെയും ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു .<br />അവസരം കിട്ടിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ തൊമ്മിയെ താറടിക്കണം എന്ന സുചിന്തയോടെ കൂടെ നടക്കുന്നവര്ത്തന്നെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ പേരു നീട്ടി വിളിച്ചതിനും, ചില ആംഗ്യങ്ങളിലൂടെ ഊളനെ ഉള്പുളകമണിയിച്ചതിനും വന്‍ പ്രചാരം നല്കി<br />മുഖ്യന്റെ രാഷ്ട്രീയ കക്ഷിയും സൈനികന്റെ പിതാവിന്റെ വികാര പ്രകടനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം അനുചിതമായി എന്ന നിലപാടെടുത്തതോടെ മാമക്ക് മാപ്പ് പറയാതെ തരമില്ലെന്നായി .ഒടുവില്‍ മാപ്പ് പറഞ്ഞു അദ്ദേഹം താത്കാലികമായി തടിയൂരി . </p><p><strong>"</strong>ഈ കഥയില്‍ തെറ്റുകാരന്‍ ആരാണ്?" കഥ അവസാനിപ്പിച്ച വേതാളം വിക്രമിനോട് ചോദിച്ചു " നൈമിഷികമായ വികാരത്തിനടിപ്പെട്ട ആ സൈനികന്റെ പിതാവോ? അതോ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ചിലപ്പോള്‍ മറക്കുന്ന മുഖ്യനോ? അതുമല്ലാ രണ്ടു കാലിലും മന്തുമായി അര മന്തനെ പരിഹസിക്കുന്ന പ്രതിപക്ഷമോ? അതോ നിസാര സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചും , വളച്ചൊടിച്ചും ഒരു ജനതയെ തന്നെ വഴി തെറ്റിക്കുന്ന മാധ്യമങ്ങളോ?<strong>"</strong><br />താന്‍ സംസാരിച്ചാല്‍ വേതാളം മുങ്ങും എന്നതിനാല്‍ വിക്രം ഒന്നും മിണ്ടാതെ മുന്നോട്ടു നടത്തം തുടര്‍ന്നു . അപ്പോള്‍ വേതാളം ഒരു നരേന്ദ്രപ്രസാദിയന് ചിരി ചിരിച്ചിട്ട് പറഞ്ഞു <strong>"</strong>ഉത്തരം അറിഞ്ഞ് കൊണ്ടത് പറയാതിരുന്നലോ , തെറ്റായ ഉത്തരം പറഞ്ഞാലോ, അങ്ങ് ശിഷ്ടകാലം ഭാരതത്തിന്റെ പ്രധാനമന്ത്രിയായോ , കേരളത്തിന്റെ മുഖ്യമന്ത്രിയായോ കഴിയേണ്ടി വരും. ഓര്മയിരിക്കട്ടെ"<br />ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ഇറ്റാലിയന്‍ അടുക്കളയില്‍ എച്ചില് പാത്രം കഴുകേണ്ടി വരുന്ന ദുരവസ്ഥയും ,കേരളത്തിന്റെ മുഖ്യമന്ത്രിയായ തന്റെ ചിത്രം കഴുത്തില്‍ തൂക്കി നായ വഴിയില്‍ നടക്കുന്ന അധോഗതിയും മനസ്സില്‍ക്കണ്ട വിക്രം കലശലായി ഞെട്ടി .<br />വല്ല തല പൊട്ടിത്തെറിക്കുമെന്നോ മറ്റോ ആയിരുന്നു വ്യവസ്ഥയെങ്കില്‍ അത് പുല്ലു പോലെ അവഗണിച്ച് വിക്രം ഒന്നുമുരിയാടാതെ നടത്തം തുടര്‍ന്നേനെ .<br /><strong>"</strong>ആരാണ് തെറ്റുകാരന്‍ ?<strong>"</strong> വേതാളം ചോദ്യം ആവര്‍ത്തിച്ചു.</p><p><strong>"</strong>ഇവരാരുമല്ലാ. <strong>"</strong> ഒടുവില്‍ വിക്രം സംസാരിച്ചു <strong>"</strong> രാജ്യം കാക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച സൈനികന്റെ അഭിമാനം മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയിലൂടെ തകര്‍ന്നു എന്ന് വിശ്വസിക്കുന്ന,വീണ്ടും വീണ്ടും രാഷ്ട്രീയ പരിഷകളുടെ പാവക്കൂത്തിന് അറിഞ്ഞുകൊണ്ട് പാത്രമാകുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളാണ് ഇതില്‍ തെറ്റുകാര്‍ . തള്ളാനുള്ളത് തള്ളുവാനും, കൊള്ളാനുള്ളത് കൊള്ളുവാനും വേണ്ട സാമാന്യ ബുദ്ധി എന്നവര്‍ക്ക് വരുന്നോ അന്നേ ഈ ദുരവസ്ഥ മാറു<strong>"</strong><br /><br />രാജകുമാരന്റെ ഉത്തരം നൂറ് ശതമാനം ശരിയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.കാരണം അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രിയോ ,കേരളത്തിന്റെ മുഖ്യമന്ത്രിയോ ആയില്ലാ.<br />മാത്രമല്ല വേതാളം അദ്ദേഹത്തിന്റെ ചുമലില്‍ നിന്നിറങ്ങി അടുത്ത് കണ്ട ചാരായക്കടയിലേക്ക് നീങ്ങുകയും ചെയ്തു .</p><p><strong>ജാഗ്രത</strong> : വേതാള കഥകള്‍ അവസാനിക്കുന്നില്ലാ...</p><p><strong><em></em></strong></p>വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com18tag:blogger.com,1999:blog-1155470796081094338.post-70046801380653820912008-11-13T21:45:00.000-08:002008-11-15T11:28:48.769-08:00എന്ന് സ്വന്തം വിക്രമാദിത്യന്...<strong><span style="font-size:130%;">ഗാല്ഗുത്താന് കലാലയത്തിന്</span></strong>,<br /><br />സ്വഭാവ മഹിമ കാരണം പുറം ലോകം പുറമടിച്ച് പൊളിക്കേണ്ടിയിരുന്ന നമ്മേയും , നമ്മുടെ ആത്മസഖാക്കളെയും രണ്ട് വര്‍ഷക്കാലം കോട്ട മതില് കെട്ടി കാത്ത നിന്റെ സംരക്ഷണം ഇനി മുതല്‍ നമുക്കില്ലാ . അടുത്ത വര്‍ഷം ബിരുദം നേടാന്‍ ബിരുദ പഠനത്തിനീനു പറഞ്ഞീവഴി വന്നാല്‍ കാല് തല്ലിയൊടിക്കും എന്നാണ് ഇടയ സഭ പറഞ്ഞിരിക്കുന്നത്. ഇനി ബീഡിക്കരി റാങ്കോടെ ജയിച്ചാലും, നമ്മേ തുടര്‍ന്നിവിടെ പഠിപ്പിക്കുന്നതിനെക്കാള്‍ ഭേദം കലാലയം കാലി തൊഴുത്താക്കുന്നതാനെന്നാണ് വിശുദ്ധ പാതിരിമാരുടെ നിലപാട്. ഇനി ലവന്മാര് സമ്മതിച്ചാല്‍ തന്നെ സുഹൃത്തുക്കള്‍ എല്ലാം ഓരോ വഴി പറിഞ്ഞ ശേഷം രാജാവായി വാണ ഇവിടെ ഒരു അപരിചിതനെപ്പോലെ വരുവാന്‍ നമുക്കു ഇഷടമല്ല.<br /><br />അതിനാല്‍ ബീഡിക്കരി രണ്ടാം വര്‍ഷ ഗണിത ശാസ്ത്രത്തിന്റെ കഴുത്തൊടിച്ച നിമിഷം മുതല്‍ നാം നിനക്കു അനന്യനാവുകയാണ് . നമ്മുടെ സുഹൃത്തുക്കളായ എട്ട് പൊട്ടന്മാരും.<br /><br />സ്വാതന്ത്ര്യവും , ജീവിതവും ഒരു പോലെ ആഘോഷിക്കാന്‍ പഠിപ്പിച്ച കലാലയ മുത്തശ്ശി ( ഇത് സര്‍വകലാശാല രണ്ടാം ഭാഗം) , അവിടുത്തോട് കൂടുതല്‍ എന്ത് പറയാന്‍ . നീ നല്കുന്ന സുരക്ഷാ ബോധമില്ലാതെ ( ഞങ്ങളില്‍ പലര്‍ക്കും ആകെ ഉണ്ടായിരുന്ന ബോധം അത് മാത്രമായിരുന്നു), ഭാവി മഹാപാപിയായ് മുന്നില്‍ നില്ക്കവേ , ഞങ്ങള്‍ വ്യഘ്രങ്ങള് നിന്നോട് വിട വാങ്ങുന്നു.<br /><br />സ്നേഹപൂര്‍വ്വം<br /><em>വിക്രമാദിത്യനും മറ്റ് എട്ട് തെണ്ടികളും.</em><br /><em></em><strong></strong><br /><strong><span style="font-size:130%;">പ്രിയപ്പെട്ട ഗുരുക്കന്മാരെ</span></strong>,<br /><br />ഞങ്ങളെപ്പോലുള്ള കുറെ യമലോക പരട്ടകളെ രണ്ടു വര്‍ഷങ്ങള്‍ സഹിച്ച നിങ്ങളെ പൂവിട്ട് തൊഴുതാലും അത് അധികമാവില്ലാ. ഞങ്ങളുടെ എല്ലാ തല്ലുകൊള്ളിത്തരവും സദയം ക്ഷമിച്ച്, ഞങ്ങളെ സ്നേഹിച്ച നിങ്ങളോട് വിട പറയുമ്പോള്‍, ഇനി മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്ന ഗുരുക്കന്മാരും നിങ്ങളെ പോലെയുള്ളവര്‍ തന്നെ ആകണേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളില്‍ . അറിയാതെ പോലും യാതൊരു തരത്തിലെ ഗുരു നിന്ദയും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലാ എന്ന് വിശ്വസിക്കുന്നു. അറിയാതെ നിങ്ങളില്‍ ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാന്‍ നാം ഈ അവസരം വിനയോഗിക്കുന്നു. ( ഹിറ്റ്ലര്‍, വാഴ്ത്തപ്പെട്ട പൊന്‍കുരിശ്, തണ്ണി പയസ് , രാവണന് തുടങ്ങിയ വിളിപ്പേരുകള്‍ നിങ്ങള്‍ കേള്‍ക്കാതെ നിങ്ങള്‍ക്ക് സമ്മാനിച്ചത് ആധുനിക യുഗത്തിലെ ശിഷ്യന്റെ ചുരുക്കം അവകാശങ്ങളില്‍ ഒന്നായി പരിഗണിക്കുവാന്‍ അപേക്ഷ).<br /><br />എന്ത് പോക്രിത്തരം കാട്ടിയാലും അതെല്ലാം ക്ഷമിച്ച് ( ചിലപ്പോള്‍ സംസ്കൃത പദങ്ങളാല്‍ ഞങ്ങളെ പ്രബുദ്ധരാക്കിയ ശേഷം ക്ഷമിച്ച് ) ഞങ്ങളെ സ്വന്തം കുട്ടികളായി കാണുന്ന മഹാ ഗുരു ബഹു: അഗസ്ത്യസ്സ് എസ്തപ്പനോസ്സിനോട് നന്ദി പറയുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാകും എന്നതിനാല്‍ അതിന് മുതിരുന്നില്ലാ . അദ്ദേഹത്തോട് ഞങ്ങള്‍ക്കുള്ള ആദരവ് വാക്കുകളുടെ പ്രാപ്തിക്കും അപ്പുറത്താണ് .<br />എന്നും നിങ്ങള്‍ ഓര്‍ക്കുന്ന ഒരു പറ്റം ശിഷ്യന്മാരായി ഞങ്ങള്‍ തീരട്ടെ എന്ന പ്രതീക്ഷയോടെ എല്ലാ ഗുരുക്കന്മാര്ക്കും ഒരിക്കല്‍കൂടെ ഞങ്ങളുടെ .<br /><span class="">പ്രണാമം.<br /></span><br /><span class=""></span>കൂപ്പു കൈകളോടെ<br /><em>തലതിരിഞ്ഞ ഒന്‍പത് </em><span class=""><em>ശിഷ്യന്മാര്</em> .</span><br /><span class=""></span><br /><span style="font-size:130%;"><strong>പ്രിയപ്പെട്ടവളേ,</strong></span><br /><span style="font-size:130%;"><strong><span class=""></span></strong></span><br />(ഇതില്‍ പങ്കു കച്ചവടം ഇല്ലാ. സുഹൃത്തുക്കള്‍ എന്ന് പറഞ്ഞ് നടക്കുന്ന എട്ടു തെണ്ടികളും പോയി ചത്തോ )<br /><span class="">നിന്നെ ആദ്യം കണ്ട ദിവസം ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണെന്ന് നാം പറഞ്ഞാല്‍ ഉടനെ നീ അത് ഏത് ദിവസമായിരുന്നു എന്ന് ചോദിക്കും. അതിനാല്‍ നാം അത് പറയുന്നില്ലാ. പക്ഷേ രണ്ട് മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ , <strong>"</strong>നിന്നെ പ്രേമിക്കുന്നതിലും നല്ലത് കഴുത്തില്‍ കല്ല് കെട്ടി നിലയില്ലാ കയത്തില്‍ ചാടുന്നതാണ് <strong>" </strong>എന്ന് പറഞ്ഞ് നീ നമ്മോട് വേര്‍പിരിഞ്ഞത് ഒരു വ്യാഴാഴ്ച്ച ആയിരുന്നു എന്ന് നാം കൃത്യമായിട്ടോര്ക്കുന്നു . കാരണം പിറ്റേ ദിവസം വെള്ളിയാഴ്ച്ചയാണ് 'ദേവാസുരം' ഉജ്ജയ്നിയില്‍ പ്രദര്‍ശനം ആരംഭിച്ചത് .<br /><span class="">' ആദ്യത്തെ പ്രണയം നിന്റെ ഒടുക്കത്തെയാകും </span>, 'പെരുവഴിയില്‍ വീണ് കിടന്നാല്‍ നക്കുവാനായിപ്പോലും നായും നമ്മേ തിരിഞ്ഞ് നോക്കില്ലാ', എന്നിങ്ങനെയുള്ള നിന്റെ ആശംസകളെയൊക്കെ കാറ്റിന് കൊടുത്ത് നാം പിന്നെയും പതിനഞ്ചെണ്ണത്തിനെ പ്രേമിച്ചു .അതില്‍ കുറെയെണ്ണം നമ്മേ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച മട്ടാണ്. (പ്രണയം , കാമുകന് എന്നീ വാക്കുകളോട് അവര്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണ വിരക്തിയാണത്രേ ) .രണ്ടെണ്ണം നീ മുന്‍ക്കയ്യെടുത്ത് കലക്കി . ബാക്കിയുള്ള സുന്ദരിമാരെ നാം ഉപേക്ഷിച്ചത്, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മേ വേട്ടയാടിയത് കാരണമാണെന്ന് നിനക്കറിയാമോ? എല്ലാം നിന്നെ പോലെ തന്നെ ഭദ്രകാളികളായിരുന്നു എന്ന് ചുരുക്കം. .<br />അതെല്ലാം പോട്ടെ. പഴയതൊന്നും മനസ്സില്‍ വെയ്ക്കുന്ന ശീലം നമുക്കില്ലാ. എല്ലാം നമുക്കു മറക്കാം. പക്ഷേ അതിന് മുന്‍പ്, നമ്മള് രണ്ടും കൂടി കാപ്പിയും, ചായയും കുടിച്ച വകയില്‍ ഗാല്ഗുത്താന് ഊട്ടുപ്പുരയില്‍ കടമായി നില്ക്കുന്ന നൂറ്റിയന്പത് വരാഹന്‍ നീ ഒന്ന് കൊടുത്തേക്കണം. അത് കൊടുത്ത് കഴിഞ്ഞാല്‍ നമുക്കു പരസ്പരം കൈ കൊടുത്ത് പിരിയാം.<br /><strong>നമ്മുടെ മറ്റ് പഴയ പ്രണയിനികളോട്</strong> : പത്തു പതിനഞ്ച് കടിതം, എല്ലാവര്ക്കും പ്രത്യേകം, പ്രത്യേകം എഴുതുവാന്‍ നമുക്ക് തത്കാലം സൗകര്യം ഇല്ല . അതിനാല്‍ ഗാല്ഗുത്താന് വിളമ്പരപ്പലകയില് പതിക്കുന്ന ഈ കത്ത് തന്നെ നിങ്ങളോട് കൂടിയുള്ള നമ്മുടെ വിടവാങ്ങലായി കരുതി വായിച്ച് കൊള്ളുക . ഇനി നിനക്കൊക്കെ വീണ്ടും എഴുത്ത് തന്നു എന്ന പേരില്‍, നിന്റെയൊക്കെ കുടുമ്പക്കാര് നമ്മേ ഈ ലോകത്ത് നിന്ന് തന്നെ വിട വാങ്ങിപ്പിക്കാന്‍ വരണ്ടാ എന്ന് കരുതിക്കൂടിയാണ് ഈ മുന്‍കരുതല്‍ .</span><br /><span class=""><br />എന്ന്<br />പ്രണയം മരിച്ചാലും മരിക്കാത്ത പ്രണയിതാവ്<br /><em>വിക്രമാദിത്യന്</em> </span>വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com9tag:blogger.com,1999:blog-1155470796081094338.post-7163409051039946912008-10-24T10:55:00.000-07:002008-10-27T10:21:30.687-07:00അഗസ്ത്യഗാരുബഹു: അഗസ്ത്യസ്സ് എസ്ത്തപ്പനോസ്, അല്ലെങ്കില്‍ അഗസ്ത്യഗാരു (സംഭവം തെലുങ്കാണ് , അംഗലേയത്തില്‍ സര്. അഗസ്ത്യസ്സ് എന്നും പറയാം ) ഗാല്ഗുത്താന് സ്മാരക കലാ മന്ദിരത്തിലെ അംഗീകൃത കടുവയായിരുന്നു. തടിച്ച് കുറുകിയ ശരീരം, കനത്ത താടി മീശകള്‍, തീക്കണ്ണുകള്‍, അന്തകൂപത്തില്‍ നിന്നുയരുന്ന സ്വരം- ആ പേരുകേട്ടാല്‍ ഇപ്പോഴും ഈ വ്യക്തിമുദ്രകളെല്ലാം മനസ്സില്‍ ഘോഷയാത്ര തുടങ്ങും. ഗാല്ഗുത്താന് മലനിരകളില്‍ എത്തിയാല്‍ പിന്നെ ഏത് വിപ്ലവവും , ഖദറും , രാജകുമാരനും എസ്ത്തപ്പനോസ്സിനു വിധേയന്. പാഠശാലയില്‍ കയറാതെ കറങ്ങി നടക്കുന്ന ശിഷ്യന്മാരെ തിരഞ്ഞ് പിടിച്ച് സ്വതസിദ്ധമായ തനി നാടന്‍ കര്‍ഷക വാണിയില്‍ പിതൃ സ്മരണ ഉളവാക്കി 'ഫ്ഭാ' എന്ന അകമ്പടി സംഗീതത്തോടെ പാഠശാലയില്‍ എത്തിക്കുന്ന, എത്ര ഓടിച്ചാലും പിടികൊടുക്കാത്ത നമ്മേ പോലുള്ള സമര്ത്ഥന്മ്മാരെ ചില അവസരങ്ങളില്‍ സ്വപാദുകം പോലും ഊരി എറിഞ്ഞിടാന്‍ ശ്രമിക്കുന്ന, പാലാ മഹാരാജ്യത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും രസതന്ത്രത്തിന്റെ മഹാസാഗരം പുല്ലു പോലെ നീന്തി കടന്ന ഞങ്ങളുടെ മുഖ്യ ഗുരുനാഥന് ...സ്വന്തം പ്രിന്‍സി. ഇതിനെല്ലാം പുറമേ നമ്മുടെ പിതാജി മഹാരാജിന്റെ പ്രിയ സുഹൃത്തും.<br />നമ്മുടെ സഖാക്കളില്‍ ഒട്ടുമിക്കവരും പലപ്പോഴായി അഗസ്ത്യഗാരുവിന്റെ സ്നേഹ പ്രകടനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. നാം, ഇനി പറയുവാന്‍ പോകുന്ന നാള് വരെ, രക്ഷപ്പെട്ട് നടക്കുകയായിരുന്നു. താത്കാലിക പുറത്താക്കല്‍, താകീത് തുടങ്ങിയ വാറോലകള്‍ കലാലയ ഗുമസ്ത്തന്മ്മാര് വഴി മാത്രം കൈപറ്റുക, മുങ്ങുക- അതായിരുന്നു നമ്മുടെ പതിവ്. ഒരു പൊതുധാരണ പോലെ അഗസ്ത്യഗാരുവും ഇതൊന്നും കൊട്ടാരത്തില്‍ അറിയിച്ചിരുന്നില്ല . അന്ന് വരെ...<br />ഊട്ടുപുരയില്‍ രണ്ടാം വര്‍ഷ ബീഡിക്കരിക്ക് (പ്രയോഗത്തിന് കടപ്പാട് ദര്‍ബാര്‍ ധന്യമാക്കുന്ന മഹാകവി ബഹുവ്രീഹിയോട് ) ഗുമസ്തപ്പണി മുഖ്യവിഷയമായി തകര്‍ക്കുന്ന ഷെഹസാദി ഗുല്നാറുമായി വിശുദ്ധ ഖുറാനിലെ 'സൂറത്തുല്‍ ഖാരിഅഃ' എന്ന ഭയങ്കര സംഭവത്തെ കുറിച്ചു ആഴത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു നാം. ( എന്തേ ...ആര്‍ക്കെങ്കിലും അതല്ല നാം ചര്‍ച്ച ചെയ്തതെന്ന് തെളിയിക്കാമോ?) .ഗാല്‍ഗുത്താനിലെ അക്കാലത്തെ നമ്മുടെ സ്ഥിരം പ്രണയം, മേഴ്സിക്കുട്ടി അവളുടെ അമ്മാവന് അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും ഭാരതിയരോട് പത്രാസ്സു കാണിക്കുവാന്‍ വന്നത് പ്രമാണിച്ച് നാല് ദിവസ്സത്തേക്ക് മാതാവിന്റെ നാടായ കോട്ടയം രാജ്യത്തേക്ക് പോയതുക്കൊണ്ട് മാത്രമാണ് നമുക്കീ ചര്‍ച്ചക്കുള്ള അസുലഭാവസരം ലഭിച്ചത്. ചര്‍ച്ച സുഗമമായി പുരോഗമിക്കവേയാണ് കല്ലുകടിയായി കലാലയ കാവല്‍ ഭടന്‍മ്മാരില്‍ പ്രമുഖന് ശ്രീ : കൃഷ്ണശ്ശാര് ബഹു: അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് വക വാറോലയുമായി നമുക്കരുകില്‍ എത്തിയത്. വാറോലയില് വരികള്‍ ലളിതം.<br /><strong>"</strong>ഈ ഓല കിട്ടി അഞ്ചു നിമിഷങ്ങള്‍ക്കകം കാര്യാലയത്തില്‍ ഹാജരായില്ലെങ്കില്‍, ആറാം നിമിഷം നിന്റെ മരണം അപ്രതീക്ഷിതമായിരിക്കും.<strong>" </strong>അതിസുന്ദരമായ എസ്ത്തപ്പാനോസ് ശൈലി.<br /><br />കടുവാകൂട്ടിലേക്കുള്ള ക്ഷണം നമ്മേ പാടേ തളര്‍ത്തിക്കളഞ്ഞു . എന്തായാലും നമ്മേ ഒന്നു കാണുവാനുള്ള അടക്കാനാവാത്ത ആഗ്രഹമല്ല ഓലയുടെ പിന്നിലുള്ള ഉദ്ദേശം. അതുറപ്പായിരുന്നു നമുക്ക്.<br /><strong>"</strong>ക്രിസ്തുവിനെയും, ശിവനെയും ത്രിക്കണ് പാര്‍ത്ത , മുഹമ്മദ് നബിയുമായി നേരിട്ട് ആശയ സംവാദം നടത്തുന്ന അങ്ങേക്ക് വെറുമൊരു പ്രിന്‍സിയെ ഭയമോ? <strong>"</strong>പ്രിന്‍സിയുടെ വാറോല വായിച്ചു വേനല്‍ ചൂടിലും ഹിമസമം തണുത്തു വിറങ്ങലിച്ച നമുക്കു ധൈര്യം പകരുവാന്‍ ഗുല്‍നാര്‍ കുമാരി ശ്രമിച്ചു.<br /><strong>"</strong>അതേടി അതേ. നിനക്കൊക്കെ ഇതു പറയാം. ഹാജര്‍ നില വഷളായാലും , എന്തലമ്പ് കാണിച്ചാലും , ഇനി നീയൊക്കെ ഗാല്ഗുത്താന് തിതന്നെയിട്ടാലും , നാരീജനം എന്ന പരിഗണനയാല്‍ എസ്ത്തപ്പാനോസ്സിന്റെ ഒരു നോട്ടത്തില്‍ കവിഞ്ഞൊന്നും ഏല്‍ക്കാത്ത വര്‍ഗ്ഗമല്ലേ നീയൊക്കെ . പക്ഷേ പരംപുരുഷന്മാരായ ഞങ്ങള്‍ക്ക് , കോപിച്ചാല്‍ പിതാമഹന്റെ പിതാവിന് വരെ വിളിക്കുന്ന എസ്ത്തപ്പാനോസ്സിനെ അല്‍പ്പമൊക്കെ ഭയക്കണം. എന്തേ വിരോധമുണ്ടാ?<strong>"</strong> നാം കുപിതനായി.<br /><strong>"</strong>ങ്ങളിതെന്തു ബര്‍ത്താനാണ് കോയ പറേണത്. പേടിക്കാണ്ട് അബ്ടം വരെ പൊയ് സുജായിനെ ഒന്നു കണ്ടേച്ചും ശട്ടെന്നു തിര്യെ ബരീനെന്നു<strong>" </strong>ഗുല്‍നാര്‍ ഇത്താത്ത അപ്പോഴും സംഗതിയുടെ ഗൗരവം മനസിലാക്കിയിരുന്നില്ല.<br />കുറച്ചുനാള്‍ മുന്‍പ് നമ്മുടെ സുഹൃത്തായ 'തൊണ്ട്' കടുവാക്കൂട്ടില് അറിയാതെ ഒന്നു തലയിട്ടതാണ്. രണ്ടാം വര്‍ഷ വാര്‍ഷിക ആയോധന മത്സരത്തില്‍ പങ്കെടുക്കുവാന്‍ കലാലയത്തിലെ ഹാജര്‍ നില ഉത്തമമായിരിക്കണം എന്ന ദുഃഖത്തില്‍ ഞങ്ങളെല്ലാം നടക്കുമ്പോള്‍ , ഉറവിടം വ്യക്തമല്ലാത്ത ഒരു വാര്‍ത്ത തൊടിണ്ടിന്റെ ചെവിയിലെത്തി . 'അഞ്ഞൂറ് വരാഹന്‍ പിഴയൊടുക്കിയാല്‍ ഹാജര്‍ നിലയുടെ ദയനീയാവസ്ഥ മാപ്പാക്കി കൊടുക്കപ്പെടും'. കേട്ട പാതി കേള്‍ക്കാത്ത പാതി വിദ്വാന് ആരുടെയൊക്കയോ കാല് പിടിച്ചു അഞ്ഞൂറ് വരാഹന്‍ സംഘടിപ്പിച്ചു ഗാല്‍ഗുത്താനിലെ ഗുമസ്തന്മ്മാരെ ചെന്നു കണ്ടു. അവര്‍ അവതാരത്തെ കൈയ്യോടെ എസ്ത്തപ്പനോസ് സവിധത്തിലേക്കയച്ചു. കാര്യാലയത്തില്‍, മഹാഗണി മേശക്കു പിന്നില്‍, കടിച്ചു കീറപ്പെടേണ്ടവന്മാരുടെ പട്ടിക പരിശോധിച്ചുക്കൊണ്ടിരുന്ന കടുവ വലിയ മുരള്‍ച്ചയൊന്നും കൂടാതെ ശിഷ്യനെ സ്വാഗതം ചെയ്തു. പിഴ പ്രിന്‍സി നേരിട്ടു വാങ്ങും എന്ന് ധരിച്ച് തൊണ്ട് കുഷിയായി ചെന്നു മഹാഗുരുനാഥനോട് കാര്യം ഉണര്‍ത്തിച്ചു. പറഞ്ഞു നാവെടുത്തതും... <strong>"</strong>ഫ്ഭാ<strong>"</strong> എന്ന അലര്‍ച്ചയോടെ കടുവ മേശപ്പുറത്ത്, ആട്ടിന്റെ ശക്തിയില്‍ തൊണ്ട് തെറിച്ച് കാര്യാലയത്തിനു പുറത്തെ വരാന്തയില്‍. തെറിച്ച് വന്ന ഊക്കില്‍ താടിയിടിച്ച് വീണ തൊണ്ടിന് ചാടിയെണീറ്റോടാന് സാധിക്കും മുന്‍പ് കടുവ കുതിച്ച് മുന്നിലെത്തി. <strong>"</strong>നിന്റെ അപ്പന് കൊണ്ടു കൊടുക്കിനെടാ ഇട്ടുണ്ണാപ്പാ ഈ കാശ് .<strong>"</strong> നാടന്‍ പ്രയോഗങ്ങളുടെ ഒരു പ്രവാഹം <strong>" </strong>എന്നിട്ട് അങ്ങേരോട് പറ (തൊണ്ടിനെയൊന്നടിമുടി നോക്കി കൊണ്ട് ) ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഇനി കാണിക്കാന്‍ തോന്നുവാണേല്, അതിന് പകരം പത്തു മൂട് തെങ്ങ് വാങ്ങിച്ച് വെയ്ക്കാന്‍ . നിന്റെ തലമണ്ടക്കകത്തെ ചാണകം വളമായിട്ടിടുകയും ചെയ്യാം . വയസ്സ് കാലത്ത് അങ്ങേര്ക്കതിന്റെ പ്രയോജനം കിട്ടും. നിന്നെപ്പോലൊരു മരങ്ങോടനെക്കൂടി സഹിക്കുകയും വേണ്ടാ<strong>" </strong>. കഷ്ണം കഷ്ണമായി നുറുക്കപ്പെടുമ്പോഴും തൊണ്ടിനു സര്‍വകലാശാലയില്‍ അടക്കേണ്ട പിഴ പ്രിന്‍സിക്ക് നേരിട്ടു നല്കുവാന് ശ്രമിച്ചതിന്റെ ഭവിഷ്യത്താണ് താന്‍ അനുഭവിക്കുന്നത് എന്നറിയില്ലായിരുന്നു .<br /><br />ഒരു അബദ്ധത്തിന്റെ പേരില്‍ ഞങ്ങളുടെ കൂട്ടത്തില്‍ പൊതുവേ നിരുപദ്രവിയായ തൊണ്ടിനെ ഇപ്രകാരമാണ് അഗസ്ത്യഗാരു കൈകാര്യം ചെയ്തതെങ്കില്‍ കുപ്രസിദ്ധനും , ഗല്ഗുത്താന് ഇടയ സഭയുടെ കണ്ണിലുണ്ണിയുമായ നമ്മുടെ ഗതിയെന്താവും എന്നതായിരുന്നു കടുവയെ കാണുവാന്‍ പോകും വഴി നമ്മുടെ ചിന്ത. പറഞ്ഞിട്ടും കാര്യമില്ല. പുതിയ പിള്ളേരെ<br /><strong>'</strong>ഹിമ ശൈലത്തിന് മുകളില്‍ നിന്നും<br />രാജകുമാരന് എന്ന് വിളിച്ചാല്‍<br />സാഗര വീചികള്‍ മറുപടി ചൊല്ലും<br />വിക്രം വിക്രം സിന്ദാബാദ് <strong>'</strong> തുടങ്ങിയ രസികന്‍ മുദ്രാവാക്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച് സമരത്തിനിറക്കിയപ്പോളൊന്നും നാമും ആലോചിച്ചിരുന്നില്ല, ഇടയ സഭയും , അതുവഴി അഗസ്ത്യഗാരുവും നമ്മേ നോട്ടമിടുമെന്ന്.<br /><br />'വരുന്നിടത്ത് വെച്ചു കാണാം. എന്തോന്ന് കടുവ?' ചിന്തകള്‍ക്കിടെ ക്ഷത്രിയ രക്തം തിപ്പൊരിയായി തലപൊക്കി. അങ്ങിനെ തന്നെ എന്നുറച്ച് , വായു ഭഗവാനെ നെഞ്ചിനുള്ളിലേക്ക് പിടിച്ച് കയറ്റി, നാം കടുവയുടെ കാര്യാലയത്തിനു മുന്നിലെത്തി. തേക്ക് കൊണ്ടുള്ള കൂറ്റന്‍ വാതിലില്‍ മെല്ലെ മുട്ടി.<br /><strong>"</strong>യെവ അവ ?<strong>"</strong> അടഞ്ഞ വാതിലിനു പിന്നില്‍ നിന്നും മുരള്‍ച്ച. അത് കേട്ടതും നെഞ്ചില്‍ തടവില്‍ കിടന്ന വായു ഭഗവാന് പുറത്തു ചാടി ഓടിക്കളഞ്ഞു .<br /><strong>"</strong>അവിടുത്തെ എരുമ ...അരുമ ശിഷ്യന് കുമാര്‍ വിക്രമാണേ<strong>"</strong> വായു ഭഗവാന് രക്ഷപെട്ടപ്പോള്‍ മുന്നോട്ടല്പ്പം വളഞ്ഞു പോയ നാം.<br /><strong>"</strong>വാടാ,വരിനെടാ...വാ, വാ.<strong>"</strong> ചോര മണം പിടിച്ച് ആര്‍ത്തി പൂണ്ട കടുവയുടെ സ്വരം . വാതില്‍ തുറന്നു നാം വിനയാന്വീതനായി ഉള്ളിലേക്ക് പ്രവേശിച്ചു. പതിവു പോലെ മഹാഗണി മേശക്ക് പിന്നില്‍ തന്നെയുണ്ടായിരുന്നു ബഹു : അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് .<br /><strong>"</strong>സുപ്രഭാതം ഗുരുവേ<strong>"</strong> നാം ആദ്യ അസ്ത്രം തൊടുത്തു. മറുപടി തീകണ്ണുകളാല് ഒരു നോട്ടം <strong>"</strong>അതെനിക്ക്.നിനക്കിനി അങ്ങോട്ട് വലിയ 'സു - പ്രഭാതങ്ങള്‍' ഉണ്ടാകാന്‍ വഴിയില്ലാ<strong>"</strong> എന്ന് പറയുമ്പോലെ.<br /><strong>"</strong> വിളിപ്പിച്ചത്?<strong>" </strong>എന്നാലിനി വിഷയത്തിലേക്ക് കടക്കാം എന്ന് കരുതി നാം.<br /><strong>"</strong>രണ്ടാം വര്‍ഷ വാര്‍ഷിക ആയുധ മത്സരം ഇങ്ങെത്തിയല്ലോ. പഠനമൊക്കെ എവിടം വരെയായി<strong>"</strong> ഒന്നനങ്ങിയിരുന്നിട്ടു ഗുരു ചോദിച്ചു .<br /><strong>"</strong>കുഴപ്പമില്ലാതെ നടക്കുന്നു<strong>"</strong> സുഹൃത്തിന്റെ പുത്രന്റെ പഠനം എങ്ങിനെ പോകുന്നു എന്നറിയാനുള്ള ആകാംഷയില്‍ നമ്മേ വിളിപ്പിച്ച ആ വലിയ മനുഷ്യനെ തെറ്റിദ്ധരിച്ചതില്‍ നമുക്ക് പശ്ചാതാപം തോന്നി. പറ്റിയാല്‍ ഒരു റാങ്കും നാം അടിച്ചെടുത്തു ഗാല്ഗുത്താനില് കൊണ്ടു തരാം എന്ന് കൂടി പറയണം എന്നുണ്ടായിരുന്നു . പക്ഷേ പറഞ്ഞില്ല.<br /><strong>"</strong>മത്സര കളരിയില്‍ കയറണമെങ്കില്‍ ഹാജര്‍ നില ഭംഗിയാകണ്ടായോ?<strong>"</strong> കടുവ അടുത്ത ചോദ്യം എറിഞ്ഞു.<br /><strong>"</strong>സര്‍വകലാശാലയില്‍ പിഴ കെട്ടി അത് ശരിയാക്കാം <strong>"</strong> 'ഇതൊന്നും അറിഞ്ഞു കൂടല്ലേ, സില്ലി ബോയ്' എന്ന മട്ടില്‍ നാം.<br /><strong>"</strong>ആന്നോ. പക്ഷെ അതിന് ഞാന്‍ ഇവിടുന്നു മത്സരത്തിനു ഇറങ്ങുന്നവന്മ്മാരുടെ പട്ടികയും, അതില്‍ നിന്റെ പേരും,ഹാജര്‍ നിലയും ചേര്‍ത്ത്, അങ്ങോട്ടയച്ചാലല്ലേ പിഴയുമായിട്ടവിടെ ചെല്ലുമ്പോള്‍ വല്ലതും നടക്കു ? <strong>"</strong> ഗുരു വചനം.<br /><strong>"</strong>അയച്ചില്ലായിരുന്നോ?<strong>"</strong> എന്ന് നാം. 'കഷ്ടം, ഇങ്ങനെ ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു പ്രിന്‍സി. ' എന്ന് മനസ്സില്‍ .<br /><strong>"</strong>അതയക്കണേല്, നിന്റെ അപ്പനോടോന്നു വന്നെന്നെ കാണാന്‍ പറ<strong>"</strong> കടുവ മൊഴിഞ്ഞു. <strong>'</strong>എന്തിന്? നാമറിയാതെ പിതാജി മഹാരാജ് തപാല്‍ കമ്പനി വല്ലതും തുടങ്ങിയോ? തന്നെയുമല്ല, സ്വന്തം പുത്രന്റെ ഹാജര്‍ നിലയോക്കെ സര്‍വകലാശാലയിലേക്ക് ഒരു പിതാവിന്റെ കൈയില്‍ കൊടുത്ത് വിടുന്നത് നിയമവിരുദ്ധമാകില്ലേ?<strong>'</strong> നാം മനസ്സില്‍ ചോദിച്ചു .<br /><strong>"</strong>നിന്റെ ഇവിടുത്തെ ലീലാവിലാസങ്ങള്‍ അങ്ങേരും കൂടി ഒന്നറിഞ്ഞിരിക്കണമല്ലോ. അതിനാ വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞത് <strong>"</strong> കടുവ നയം വ്യക്തമാക്കി.<br /><strong>'</strong>അതൊക്കെ നമ്മള് അറിഞ്ഞാല്‍ പോരേ? വെറുതെ കലാലയത്തിന് പുറത്തൊക്കെ പാട്ടാക്കാന്‍...മോശം, മോശം<strong>' </strong>എന്ന് നാം മുഖഭാവത്താല്‍ പറഞ്ഞു നോക്കി.<br /><strong>"</strong>പറഞ്ഞത് കേട്ടോടാ?<strong>"</strong> ഗര്‍ജ്ജന സമാനം ചോദ്യം.<br /><strong>"</strong>ഒവ്വ<strong>"</strong> താണു വണങ്ങി നാം.<br /><strong>"</strong>എന്നാ പൊക്കോ<strong>"</strong><br /><strong>"</strong>പോയ് കഴിഞ്ഞു<strong>"</strong> പിന്നോക്കം നടന്നു കൊണ്ടു നാം പറഞ്ഞു.<br /><br />പക്ഷേ കാര്യാലയത്തിനു പുറത്തെത്തിയ നമുക്ക് വലിയ പരിഭ്രമം ഒന്നും ഇല്ലായിരുന്നു. കാരണം ഒന്നാം വര്‍ഷ വാര്‍ഷിക മത്സരത്തിന്റെ ഫലങ്ങള്‍ കാണിച്ച് പിതാജി മഹാരാജിനെ വീഴ്ത്താം. പഠനത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കലാലയ ജീവിതം ആഘോഷമാക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലാത്തയാളാണ് മഹാരാജാവ്. വിപ്ലവവും , സമരങ്ങളും ഒക്കെ അറിഞ്ഞാലും ,ഏറിയാല്‍ സൌമ്യമായ ഒരു താകീത് . കടുവയെ പുള്ളി മെരുക്കിയെടുത്തുകൊള്ളും . ഇത്തരം ശുഭപ്രതീക്ഷകളുമായി നാം കൊട്ടാരത്തിലെത്തി പിതാജിയെ മഹാരാജിനെ ഗുരു അഗസ്ത്യനുടെ സന്ദേശം അറിയിച്ചു. വിചാരിച്ചത്പോലെതന്നെ <strong>"</strong>വല്ലപോഴുമൊക്കെ പാഠശാലയില്‍ കയറികൂടേടാ?<strong>"</strong> എന്നൊരു ചോദ്യം മാത്രം ചോദിച്ച അദ്ദേഹം വരാമെന്ന് സമ്മതിച്ചു . മാത്രമല്ല <strong>"</strong>അഗസ്ത്യഗാരുവിനെ നാം കണ്ടിട്ടും കുറച്ചായി <strong>"</strong> സ്വയമെന്നവണ്ണം പറയുകയും ചെയ്തു .<br /><br />പിറ്റെന്നാള്‍ പിതാജി മഹാരാജിന്റെ തേരിലാണ് ഗമയോടെ നാം കലാലയത്തിലേക്ക് എഴുന്നള്ളിയത്. പിതാവും, പുത്രനും താമസിയാതെ തന്നെ പരിശുദ്ധാത്മാവിന്റെ കാര്യാലയത്തിലേക്ക് ആനയിക്കപ്പെട്ടു . പഴയ മച്ചൂസ് തമ്മില്‍ കണ്ടപ്പോള്‍ ആഹ്ലാദപ്രകടനങ്ങളും , ചായ സത്കാരവും (നമുക്കു തന്നില്ല ) ഒക്കെയുണ്ടായി. കുരവയിടാന്‍ മലയാള സാഹിത്യ വിഭാഗത്തില്‍ നിന്നും ആളെ വരുത്തുവാന്‍ അഗസ്ത്യഗാരു മുതിര്‍ന്നതാണ്. പിതാജി തടഞ്ഞത് കൊണ്ടതുണ്ടായില്ല.<br /><strong>"</strong>എന്നാലിനി വൈകാതെ കുമാര സംഭവങ്ങളുടെ കെട്ടഴിക്കാം.<strong>"</strong> മഹാരാജാവ് കല്പ്പിച്ചു. <strong>"</strong>ശരി തുടങ്ങാം<strong>"</strong> അഗസ്ത്യഗാരു സമ്മതിച്ചു. പിന്നെ പത്തു നിമിഷങ്ങള്‍ അരങ്ങ് കടുവയുടെ പിടിയിലായിരുന്നു.<br /><strong>'</strong>വഷളന്‍ ഹാജര്‍ നില, വിപ്ലവം എന്ന ഉപദ്രവം, അടിപിടി, മറ്റു ശിഷ്യ ഗണങ്ങളെ ഇതൊക്കെ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കല്‍,രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഖദര്‍ പക്ഷവുമായി ഉണ്ടായ ഒരു കശപിശയുടെ പേരില്‍ എട്ടു ദിനങ്ങള്‍ തുടര്‍ച്ചയായി ഗാല്ഗുത്താനില് വിദ്ദ്യാഭ്യാസം സ്തംഭിപ്പിക്കുവാന് മഹനീയ നേത്ര്വത്വം <strong>'</strong> തുടങ്ങി ഒരു പിടി കുറ്റകൃത്യങ്ങള്‍ നമ്മുടെ മേല്‍ അഗസ്ത്യഗാരു ആരോപിച്ചു. ഇടക്കിടെ കലി കയറി നമ്മെ കടിച്ചു കീറാന്‍ ചാടിയ ഗുരുനാഥനെ വട്ടംപിടിച്ച് പിതാജി <strong>"</strong> ക്ഷമിക്കു . കുമാരനെ നാം ഉപദേശിച്ചു നന്നാക്കിയേക്കാം<strong>"</strong> എന്നെല്ലാം അച്ചടി ഭാഷ പറഞ്ഞും, <strong>"</strong>ഡാ , മേലാല്‍ ഇതൊന്നു ആവര്‍ത്തിക്കരുത്<strong>"</strong> ഇമ്മാതിരി താകീതുകള്‍ നമ്മോടുര ചെയ്തും ശാന്തനാക്കുകയായിരുന്നു. നമ്മേ രക്ഷിക്കുവാനുള്ള മഹാരാജാവിന്റെ അഭിനയ പാടവത്തിനു മുന്നില്‍ തലകുനിച്ച് നില്ക്കുക എന്ന കര്‍മ്മം മാത്രമെ നമുക്കു ചെയ്യേണ്ടതായി വന്നുള്ളൂ . ഇപ്രകാരം സംഭവങ്ങള്‍ ശുഭമായി കലാശിക്കുവാനായി നാം കാത്തു നില്‍ക്കേ...<br /><strong>"</strong>പക്ഷെ ഇതിനൊന്നുമല്ല മഹാരാജാവേ താങ്കളെ ഞാന്‍ ഇത്രേടം വരുത്തിയത് <strong>"</strong> അഗസ്ത്യഗാരുവിന്റെ വാക്കുകള്‍ നമുക്ക് ഇടിമുഴക്കം പോലെ തോന്നി .<br /><strong>'</strong> ഇനിയേതു കുന്തം ബാക്കി നമ്മേ കുത്തുവാന്‍ <strong>' </strong>എന്ന മട്ടില്‍ നാം തലയുയര്‍ത്തി അദ്ദേഹത്തെ നോക്കി.<br /><strong>"</strong>ഈ കാണിക്കുന്ന അക്രമം ഒന്നു പോരാഞ്ഞിവന് പീലാത്തോസ് കുരുക്കളുടെ മകള്‍ മേഴ്സിക്കുട്ടിയുമായി മുടിഞ്ഞ പ്രേമം<strong>"</strong>.<br />നമ്മുടെ താടിക്കിട്ടാരോ ഇടിച്ചത് പോലെ തോന്നി .<br /><strong>'</strong>ഇതിങ്ങേരെങ്ങിനെ അറിഞ്ഞു?<strong>'.</strong> ഗാല്‍ഗുത്താനിലെ രസതന്ത്ര വിദ്വാന്മാരില് പ്രമുഖനായ പീലാത്തോസ് കുരുക്കളുടെ ഏക പുത്രി മേഴ്സിക്കുട്ടിയുമായുള്ള നമ്മുടെ അടുപ്പം അറിയാവുന്നവര്‍ വളരെ ചുരുക്കം. പിതാജിയുടെ മുഖത്ത് പടരുന്ന അപകടകരമായ ഗൗരവം ഇടക്കണ്ണിലൂടെ നാം കണ്ടു.<br /><strong>'</strong> നാല് ദിവസം മുന്‍പ് കലാലയത്തില്‍ വെച്ചു കണ്ടതാണല്ലോ അവളെ. അന്ന് രാത്രി ദൂരവിനിമയ യന്ത്രം വഴി പുലരുവോളം സല്ലപിക്കുകയും ചെയ്തു. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞതല്ലാതെ അപ്പോഴൊന്നു യാതൊരു അപകട സൂചനയും സുന്ദരി തന്നിരുന്നില്ല. ഇനി ഗുല്നാറുമായുള്ള നമ്മുടെ സല്ലാപങ്ങള്‍ കോട്ടയത്തറിഞ്ഞിട്ട് കൊച്ച് കത്തെഴുതി വെച്ചിട്ട് കയറി തൂങ്ങിയാ, ക്രിസ്തു നാഥാ<strong>' </strong>. നമ്മുടെ ചിന്തകള്‍ ആ വഴിക്കായിരുന്നു.<br /><strong>"</strong>മിനിയാന്ന് ആ കുട്ടിയുടെ മുറി അടിച്ചുവാരാന്‍ കയറിയ വേലക്കാരിക്ക് തലയിണക്കടിയില്‍ നിന്നു കിട്ടിയതാണ് ഇതൊക്കെ<strong>"</strong> നമ്മുടെ ചിന്തകള്‍ക്കുത്തരം എന്നവണ്ണം അഗസ്ത്യഗാരുവിന്റെ സ്വരം. ഒപ്പം മഹാഗണി മേശയുടെ വലിപ്പില്‍ നിന്നും കടുവ ഒരു കെട്ട് കടലാസുകള്‍ എടുത്ത് പുറത്തേക്കിട്ടു . ആ കെട്ടിന് മുകളില്‍ മഴയത്ത് ഉമ്മ വെച്ച് കളിക്കുന്ന ബാലിക ബാലന്മാരുടെ ചിത്രമുള്ള ആശംസാപത്രം കണ്ടപ്പോഴേ നമുക്കു ബോധക്ഷയം ബാധിച്ച് തുടങ്ങിയിരുന്നു . അതിന് താഴെയുള്ള വര്ണ്ണക്കടലാസുകള് ഒമര്‍ ഖയ്യാം, മഹാകവി ജയദേവന് തുടങ്ങിയവരുടെ വരികള്‍ അടിച്ചു മാറ്റി നാം മേഴ്സിക്കുട്ടിക്കെഴുതിയ പ്രണയ കാവ്യങ്ങളാണെന്ന് ഉറപ്പ്. മേഴ്സിയെ ജേര്‍സി പശുവിനെ വിട്ടു തൊഴിപ്പിക്കനാണ് നമുക്കു തോന്നിയത്. <strong>'</strong>ഇത്തരം ലോകോത്തര സാഹിത്യ സൃഷ്ടികള്‍ തലയിണക്കടിയിലോ സൂക്ഷിക്കുന്നത് ? വിവരംകെട്ടവള്‍<strong>'</strong><br />പിതാജി മഹാരാജ് നമ്മുടെ കലാസൃഷ്ടികള്‍ ഓരോന്നായി എടുത്ത് വായിച്ചു നോക്കി. അനുനിമഷം രൌദ്രം, ബീഭത്സം ,ഭയാനകം ഇത്യാദി രസങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു .<br /><strong>"</strong>പത്താം തരത്തില്‍ പതിനഞ്ചാം റാങ്ക് മേടിച്ച കുട്ടിയാണ് മേഴ്സി .പക്ഷെ ഇപ്പോള്‍ അവള്‍ക്കു കുറെ നാളായി പഠിത്തത്തിലൊന്നും തീരെ താത്പര്യമില്ല എന്ന മട്ടാ . ഇതെല്ലാം കിട്ടിയതിനു ശേഷമല്ലിയോ പീലാത്തോസ് കുരുക്കള്‍ക്ക് കാരണം മനസ്സിലായത്. സ്വകാര്യ പരിശീലനത്തിനും ഒന്നും ഇതു കാരണം ആ കൊച്ചു ക്രത്യമായി പോകാറില്ലാ എന്നാണ് കുരുക്കള്‍ പറഞ്ഞത് .<strong>" </strong>അഗസ്ത്യഗാരു വക എരിതീയില്‍ എണ്ണ . പിതാജി ജ്വലിച്ച് തുടങ്ങിയിരുന്നു.<br /><strong>'</strong>നുണ പറയരുത് കടുവേ . നാം ഇന്നു വരെ ആ കൊച്ചിനെ ആവധി ദിവസങ്ങളില്‍ കണ്ടിട്ടില്ലാ. <strong>' </strong>എന്നെല്ലാം പറയണം എന്നുണ്ടായിരുന്നു നമുക്ക്. പക്ഷേ സ്വരം പൊങ്ങിയില്ല.<br /><strong>'</strong>ഇനി കശ്മല ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു വല്ലവരുടെയും കൂടെ ചാടി പോകുന്നുണ്ടോ?<strong>'</strong> എന്ന സംശയവും നമ്മില്‍ അങ്കുരിച്ചു .<br /><strong>"</strong>കുരുക്കള്‍ക്ക് മകളെ പഠിപ്പിച്ച് ഇഞ്ചി നീരാക്കി അമേരിക്കന്‍ സാമന്ത രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനയക്കണം എന്നാണ് ആഗ്രഹം. പക്ഷേ ഇനി അതൊന്നും നടക്കുകേലെന്നും പറഞ്ഞു ആ പാവം മിനിഞ്ഞാന്ന് ഇവിടിരുന്നു കരയുകായിരുന്നു<strong>"</strong> പ്രണയലേഖനങ്ങളും അമേരിക്കന്‍ പഠനവും തമ്മിലെന്ത് ബന്ധം എന്ന് നാം ആലോചിച്ചു. ഒരു പിടിയും കിട്ടിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി. കടുവ അത്രയും നേരം നടത്തിയ ഗിരിപ്രഭാഷണത്തില്‍ മഹാരാജാവിനെ ഏറ്റവും ആകര്‍ഷിച്ചത് ഒരു പിതാവിന്റെ , അതും ഒരു പുത്രിയുടെ പിതാവിന്റെ കണ്ണുനീര് വര്‍ണ്ണനയായിരുന്നു . കാരണം കടുവയത് പറഞ്ഞു കഴിഞ്ഞതും ... <strong>"</strong>ഫ്ഭാ ...രാജാവിന്റെ മോനേ<strong>"</strong> എന്നലറികൊണ്ട് പിതാജി മഹാരാജ് ചാടിയെഴുന്നേറ്റു. (രാജാവിന്റെ എന്നുള്ളത് മാറ്റി മനോധര്‍മ്മം പോലെ എന്തും ചേര്‍ത്ത് കൊള്ളുക. ജീവിതത്തിലാദ്യവും അവസാനവുമായിട്ടാണ് അത്തരം ഒരു അസംസ്കൃത പദം നാം പിതാശ്രിയുടെ നാവില്‍ നിന്നും കേള്‍ക്കുന്നത് . അതിനാല്‍ അതിവിടെ പറയില്ല ).<br />അദ്ദേഹത്തിന്റെ ഇരുപ്പിടം പിന്നോക്കം മറിഞ്ഞ് വീണിരുന്നു. അലര്‍ച്ചയുടെ ഉസ്താദായ കടുവ നടുങ്ങി വിറങ്ങലിച്ച് നില്ക്കുന്നു. നാം അപ്പോഴേക്കും ഒരൊറ്റ ചാട്ടത്തിന് നാലഞ്ചടി പിന്നോക്കം എത്തിയിരുന്നു. കഥാപാത്രങ്ങള്‍ അന്യോന്യം മാറിയത് കണ്ണടച്ച് തുറക്കുന്ന നേരത്തില്‍. പിതാജിയുടെ ഉഗ്രരൂപം കണ്ടപ്പോളേ അഗസ്ത്യഗാരു കടുവാസ്ഥാനം രാജി വെച്ച് ഒഴിഞ്ഞിരുന്നു. അതുവരെ നമ്മേ കടിച്ചു കീറാന്‍ നിന്ന കടുവ സമാധാനത്തിന്റെ വെള്ളരിപ്രാവായി, നരസിംഹ സ്വരൂപത്തില്‍ നമ്മുടെ കുടല്‍മാല ചൂടുവാന്‍ വെമ്പുന്ന പിതാശ്രിയെ ശാന്തനാക്കുവാന്‍ ശ്രമിക്കുന്നു. <strong>'</strong>സംസര്‍ഗ ഗുണം ദോഷം<strong>'</strong> എന്നപോലെ പിതാജിയുടെ നാവില്‍ കര്‍ഷക വാണി . അഗസ്ത്യഗാരു ശുദ്ധ സംസ്ക്രതം.<br /><strong>"</strong> നിന്നെയൊക്കെ വളര്‍ത്തി വലുതാക്കി മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്നതിലും ഭേദം വെട്ടിയരിഞ്ഞു വാഴക്ക് വളമാക്കുന്നതാട<strong> "</strong> പിതാജി വക തീപാറുന്ന സംഭാഷണം.<br /><strong>"</strong>ക്ഷമിക്കു മഹാരാജ് , ക്ഷമിക്കു <strong>" </strong>പിതാജിയെ വട്ടംപ്പിടിച്ച് എക്സ് കടുവ.<br /><strong>"</strong>ഞാഞ്ഞൂല് പ്രേമിക്കാന്‍ നടക്കുന്നു. ആ വാക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയാമോടാ ...<strong>"</strong> പിന്നെ പറയുവാന്‍ ഉദ്ദേശിച്ചത് എന്തോ നല്ല വാക്കായതിനാല്‍ പിതാജിയത് വിഴുങ്ങി. പകരം സ്വതന്ത്രമായ കൈ വീശി നമ്മുടെ കപോലം തഴുകുവാന്‍ ഒരു വിഫല ശ്രമം നടത്തി. <strong>"</strong>ഇന്നു കൊല്ലും നിന്നെ <strong>"</strong> എന്ന വാഗ്ദാനവും.<br /><strong>"</strong>അടങ്ങു മഹാരാജാവേ . നമുക്കു കുമാരനെ കാര്യം പറഞ്ഞു മനസിലാക്കാം<strong>"</strong> അഗസ്ത്യഗാരു പിതാജിയെ കൂടുതല്‍ ബലമായി പിന്നോക്കം പിടിച്ചു കൊണ്ട് പറഞ്ഞു. പിതാജിയില്‍ നിന്നും ഒരു സുരക്ഷിത അകലം പാലിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന നമ്മുടെ കണ്ണുകള്‍ ഗുരുനാഥന്റെ പുതിയ രൂപം കണ്ടു നിറഞ്ഞ് പോയി. ഏറെ നേരം പിതാജി സംഹാര രൂപം പൂണ്ടലറി . ഇടക്കിടെ നമ്മേ മര്‍ദ്ധിക്കുവാന്‍ ശ്രമിച്ചു. അഗസ്ത്യഗാരു തടുത്തത് കൊണ്ടും, ഞങ്ങള്‍ക്കിടയിലെ ദൂരം കൃത്ത്യമായി നാം പാലിച്ചത് കൊണ്ടും നമുക്കു തട്ടൊന്നും കിട്ടിയില്ല. പഴയ കടുവ ഒടുവില്‍ പെടാപാടുപ്പെട്ട് പിതാജിയെ ശാന്തനാക്കി. മറിഞ്ഞുവീണ ഇരിപ്പിടം നേരെയാക്കി അതില്‍ പിടിച്ചിരുത്തി.<br /><strong>"</strong>ശരി. പക്ഷേ, ഇനി കൊട്ടാരത്തില്‍ കാലുകുത്തണമെങ്കില്‍ നീ പീലാത്തോസ് കുരുക്കളെ കണ്ടു ആയിരത്തൊന്ന് ഏത്തമിട്ടു മാപ്പു പറയണം. <strong>"</strong> അല്‍പ്പനേരം കഴിഞ്ഞു പിതാജി നമ്മേ നോക്കി പറഞ്ഞു.<strong>'</strong>എപ്പോ പറഞ്ഞൂന്ന് ചോദിച്ചാല്‍ പോരെ? <strong>' </strong>എന്ന മട്ടില്‍ നാം തല ശക്തിയായിട്ടാട്ടി<br /><strong>"</strong>മേലില്‍ കുരുക്കളുടെ മകളെ കണ്ടാല്‍ നീ തിരിഞ്ഞ് നടക്കണം. യാതൊരു വിധ ബന്ധവും നിനക്കാ കുട്ടിയുമായി പാടില്ല<strong>"</strong> അടുത്ത കല്പന .ലോകരുടെ കണ്ണില്‍പ്പെടാതെ എങ്ങിനെയാ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്നായിരുന്നു അപ്പോള്‍ നമുക്കു ചിന്ത മുഴുവന്‍ <strong>"</strong>ഇതൊക്കെ തല കുലുക്കി സമ്മതിച്ചിട്ട് വീണ്ടും ആ കുട്ടിയുടെ പിന്നാലെ നടന്നു എന്നറിഞ്ഞാല്‍ നിന്റെ കൈകാലുകള്‍ വെട്ടിയരിഞ്ഞ് കൊട്ടരത്തിലിട്ട് ചോറ് തരും ശിഷ്ടകാലം<strong>"</strong> നമുക്കു മനസ്സ് വായിച്ചിട്ടെന്നവണ്ണം പിതാജി മുന്നറിയിപ്പ് നല്കി. <strong>"</strong>ശിഷ്ടകാലം സുഭിക്ഷ ഭക്ഷണം കൊള്ളാവുന്ന ഏര്‍പ്പാടാണെങ്കിലും കൈയ്യും കാലും... അത് വേണ്ട <strong>"</strong> നാം നമ്മോടു തന്നെ പറഞ്ഞു.<br /><strong>"</strong>പീലാത്തോസ് കുരുക്കളോട് നീ മാപ്പ് പറഞ്ഞെന്ന് അഗസ്ത്യഗാരു നമ്മേ അറിയിച്ചതിന് ശേഷം ഇന്നു നീ കൊട്ടാരത്തിലേക്ക് വന്നാല്‍ മതി .<strong>" </strong>രാജകീയ ശൈലി വീണ്ടെടുത്തു തുടങ്ങിയ പിതാജി പറഞ്ഞു. അനന്തരം അഗസ്ത്യഗാരുവിനോട് യാത്ര പറഞ്ഞു കൊടുങ്കാറ്റ് പോലെ ഇറങ്ങി പോയി.<br /><strong>"</strong>അപ്പോള്‍ നീ ഇനി മേഴ്സിക്കുട്ടിയുടെ പുറകെ നടക്കില്ല. ഉറപ്പാന്നേ?<strong>"</strong> പിതാജി പോയിക്കഴിഞ്ഞപ്പോള്‍ അഗസ്ത്യഗാരു നമ്മോട് ചോദിച്ചു.<br /><strong>"</strong> ഏത് മേഴ്സിക്കുട്ടി?<strong>"</strong> നമ്മുടെ മറു ചോദ്യം .<br /><br />എല്ലാം സഹിക്കാം. പക്ഷേ മാപ്പ് പറയുവാന്‍ ചെന്ന നമ്മേ ആദ്യ അരമണിക്കൂര്‍ <strong>'</strong>വൃത്തികെട്ടവന്, ശവം, ശ്വാനനെ പോല്‍ മണം പിടിച്ചു നടക്കുന്നവന് , അലവലാതി<strong>' </strong>തുടങ്ങിയ വിശേഷണങ്ങളാല്‍ ചരിതാര്തഥനാക്കുകയും, അടുത്ത അരമണിക്കൂര്‍ ഉപദേശിച്ച് ഒരരുക്കാക്കുകയും ചെയ്ത പീലാത്തോസ് കുരുക്കള്‍ മേഴ്സിക്കുട്ടിയെ നാം ഗാല്ഗുത്താന് വിടുന്നത് വരെ വീടുതടങ്കല്ലില് പാര്‍പ്പിച്ച് പഠിപ്പിക്കുകയും, അതിന് ശേഷം കോട്ടയം രാജ്യത്തേക്ക് എന്നന്നേക്കുമായി നാടു കടത്തുകയും ചെയ്തതിലേ നമുക്കു പ്രതിഷേധമുളളു.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com22tag:blogger.com,1999:blog-1155470796081094338.post-21613870275593954762008-10-20T04:29:00.000-07:002008-10-21T10:36:51.443-07:00ഭട്ടിയെ കാണ്മാനില്ലാഅഞ്ചു ദിവസത്തേക്കുള്ള അവധിയുടെ അപേക്ഷ തിരിച്ചും മറിച്ചും നോക്കി ഗാല്ഗുത്താന് മലകളെ അടക്കി ഭരിക്കുന്ന ഞങ്ങളുടെ പ്രധാന അധ്യാപകനായ ബഹു: അഗസ്ത്യസ്സ് എസ്തപ്പനോസ് ഒരല്പ്പ നേരം മൌനമായി ഇരുന്നു. പിന്നെ മിഴികള്‍ ഉയര്‍ത്തി, മുന്നില്‍ വിനയത്തോടെ നില്ക്കുന്ന നമ്മേ നോക്കി. നോട്ടത്തിന്റെ പൊരുള്‍ നമുക്കറിയാം. അദ്ദേഹത്തിന്റെ കൈയ്യിലിരിക്കുന്ന അപേക്ഷയില്‍ അവധിക്കു വേണ്ടി കാണിച്ചിരിക്കുന്ന കാരണവും, മുന്നില്‍ നില്ക്കുന്ന നാമും തമ്മിലെ പൊരുത്തക്കേടിന്റെ സംശയമാണ് ആ നോട്ടത്തില്‍ മുഴുവന്‍. നമുക്കു അവധി വേണ്ടത് ഉജ്ജയ്നിയിലെ കലാലയങ്ങള്‍ എല്ലാം പങ്കെടുക്കുന്ന കല സാംസ്കാരിക ഉത്സവമായ ഹോച്ച് പോച്ച് എന്ന പോച്ചാ പറിക്കലില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി. കലയും , സംസ്കാരവും, നാമും തമ്മില്‍ വെള്ളവും, എണ്ണയും, കരിക്കട്ടയും തമ്മിലുള്ള ചേര്‍ച്ച ഉണ്ടല്ലോ എന്നത് എസ്ത്തപ്പനോസ്സിന്റെ സംശയം.<br /><strong>"</strong>നീ പരിപാടികളില്‍ വല്ലതും പങ്കെടുക്കുന്നുണ്ടോ? <strong>"</strong> അദ്ദേഹം ചോദിച്ചു . <em><strong>'</strong>പരിപാടികളില്‍ പങ്കെടുക്കനല്ലാതെ വെറുതെ വായിനോക്കനാണ് നീ പോകുന്നതെങ്കില്‍ നിന്നെ ഞാന്‍ എന്റെ മുതലക്കുട്ടികള്ക്ക് ആഹാരമാക്കും</em><strong>'</strong> എന്നൊരു ജോസ് പ്രകാശ് ധ്വനി ആ ചോദ്യത്തില്‍ അന്തര്‍ലീനമായിരുന്നതിനാല്‍ മുന്നും പിന്നും നോക്കാതെ നാം ഉണ്ടെന്നു പറഞ്ഞു.<br /><strong>"</strong>എന്താ പരിപാടി?<strong>"</strong> അടുത്ത ചോദ്യം<br /><strong>"</strong>നാടകം<strong>"</strong> നാം ഉണര്‍ത്തിച്ചു . അതപ്പോള്‍ തോന്നിയ ഒരു ബുദ്ധിയാണ്.നാടകം എന്ന് പറഞ്ഞാല്‍ നമ്മുടെ മുഴുവന്‍ സംഘത്തിനും ഒറ്റയടിക്ക് അഞ്ച് ദിവസം കഴിച്ചില്ലായി കിട്ടും. ഏതിനും അതേറ്റു .ഞങ്ങള്‍ നവരത്നങ്ങള്‍ക്ക് അവധി അനുവദിക്കപ്പെട്ടു .<br /><br />അഗസ്ത്യസ്സ് എസ്തപ്പനോസ്സിനെ വിശ്വസിപ്പിക്കാനും, പിന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ എന്ന പേരില്‍ മേളയില്‍ പ്രത്യേക പരിഗണന ലഭിക്കുവാനുമായി ഞങ്ങള്‍ ഒരു ഹാസ്യ നാടകം തട്ടി കൂട്ടി. വേണ്ടുവോളം കൂവലും കിട്ടി. പെട്ടന്ന് തിരശീല ഇട്ടതു കാരണം പിറ്റേന്ന് ചെരുപ്പ് കട തുടങ്ങേണ്ടി വന്നില്ലാ .<br />നാടകത്തിന് കൂവല്‍ കിട്ടിയാലും മേള നടക്കുന്ന വേദികളില്‍ അഞ്ചു ദിവസം സ്വത്രത്ര സഞ്ചാരത്തിനുള്ള വകുപ്പ് ഒപ്പിക്കുക . അത് മാത്രമായിരുന്നു ഞങ്ങളുടെ ഉന്നം . അതേതായാലും ഒത്തു. ഉജ്ജയ്നിയിലെ പ്രമുഖ രാജകീയ വനിതാ കലാലയം , സകല വിശുദ്ധ ചെകുത്തിണികളും ഒരു മച്ചിനു കീഴെ ഒത്തു കൂടുന്ന കലാലയം ...ഈ രണ്ടിടങ്ങളില്‍ നിന്നും മേളക്കെത്തുന്ന വനിതാ പ്രതിനിധികളുമായി ഒരു അന്താരാഷ്ട്ര സൌഹൃദം സ്ഥാപിക്കുക എന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം നടക്കുന്ന കാര്യമാണ്.<br /><br />ഇങ്ങനെയുള്ള അസുലഭ അവസരങ്ങള്‍ ഏറെ ഇഷ്ട്ട്ടപ്പെട്ടിരുന്നത് നമ്മുടെ ആത്മ സുഹൃത്തായ ഭട്ടിയാണ്. ഗാല്‍ഗുത്താനിലെ ഒരു വിധം കാണാന്‍ കൊള്ളാവുന്ന നാരീ രത്നങ്ങള്‍ എല്ലാം തന്നെ 'ഒന്നുകില്‍ സഹോദര സ്ഥാനത്തേക്ക് ക്ഷണിക്കുകയോ അല്ലെങ്കില്‍ തിരിഞ്ഞു നോക്കതിരിക്കുകയോ' എന്ന അവസ്ഥയിലുള്ള ഒരുവന് പുറം ലോകത്തെ സുന്ദരികളെ കണ്ട് , പരിചയപ്പെട്ട് പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ എത്രമാത്രം പ്രിയപ്പെട്ടതാവുമെന്നു ഊഹിക്കാവുന്ന കാര്യം മാത്രം...<br /><br />രാവിലെ എട്ടര മണിയാകുമ്പോള്‍ ഭട്ടി കുളിച്ചൊരുങ്ങി മേള നടക്കുന്ന വേദിയില്‍ ഹാജരുണ്ടാകും. ഒപ്പം ബച്ചുവും. നാമും മറ്റു താരകങ്ങളും എത്തുമ്പോള്‍ മണി ഒന്‍പതര . പിന്നെ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങുകയായി.<br /><br />മേളയുടെ മൂന്നാം നാള് രാവിലെ നാം വേദിയില്‍ എത്തിയപ്പോള്‍ ഭട്ടി <strong>"</strong>കോളേജ് , ടീനേജ് പെണ്‍കള്‍... എല്ലോര്‍ക്കും എന്‍ മീത് കണ്കള്<strong>"</strong> എന്ന പാട്ടും പാടി തുള്ളിച്ചാടി നടക്കുന്നു.<br />കാരണം ചോദിച്ചു . ഭട്ടിയുടെ കാലുകള്‍ നിലത്തുറക്കാത്തത് കൊണ്ട് ( സന്തോഷം കൊണ്ട് ...തെറ്റിദ്ധരിക്കരുത്) ബച്ചുവാണ് കാര്യം പറഞ്ഞത് . അതും തെല്ലസ്സൂയയോടെ. മേള നടക്കുന്ന വേദിയിലേക്കുള്ള പ്രവേശന കവടത്തിനരുകില് നാലഞ്ച് പെണ്‍കുട്ടികള്‍ നിന്നിരുന്നു...അവരില്‍ ഏറ്റവും സുന്ദരിയായ ഒരുത്തിയെ ബച്ചു ഞങ്ങള്‍ക്ക് കാട്ടി തന്നു. അവള് ഭട്ടിയോടു കുശല പ്രശനം നടത്തിയത്രേ . സ്വാഭാവികമായും ഞങ്ങള്‍ ഞെട്ടി <strong>"</strong>എന്താടാ അവള് പറഞ്ഞത്?<strong>"</strong> ഇഞ്ചിക്ക ഭട്ടിയോടു ചോദിച്ചു<br /><strong>"</strong>എന്റെ പേരും...എവിടാ പഠിക്കുന്നതും എന്നൊക്കെ ചോദിച്ചു ...എല്ലാ ദിവസവും ഇവിടെ വരുമോന്നും തിരക്കി<strong>" </strong>ഭട്ടി സന്തോഷത്തോടെ പറഞ്ഞു.<br /><br />ലിത് ലത് തന്നെ . ഞങ്ങള്‍ ഉറപ്പിച്ചു . കൂട്ടുകാരനെ ഒരു സുന്ദരി പ്രണയിക്കുന്നതിലുള്ള സന്തോഷമായിരുന്നോ അതോ ഞങ്ങളെയൊന്നും അവള് തിരിഞ്ഞു നോക്കത്തത്തിന്റെ അസൂയയായിരുന്നോ ആ നിമിഷം മനസ്സില്‍ എന്ന് ചോദിച്ചാല്‍...നല്ല രസികന്‍ അസൂയ. പിന്നേ സന്തോഷം ...ഇത്ര രാവിലെ ഒരുങ്ങിക്കെട്ടി വരുന്നതു ലവന് ഒരു പെണ്ണ് പച്ചകൊടി കാണിക്കുന്നത് കണ്ട് സന്തോഷിച്ചു കൈ അടിക്കനല്ലേ?<br /><br />ഏതിനും ...അന്നത്തെ ദിനം മുഴുവന്‍ ഭട്ടിയും, സുനിത എന്ന ആ സുന്ദരിയും തമ്മിലുള്ള കൊച്ചു വര്‍ത്തമാനങ്ങളിലും, ഇടക്കിടെയുള്ള പുഞ്ചിരികളിലും കൂടി കടന്നു പോയി .<br />വൈകുന്നേരം മേള കഴിഞ്ഞു മടങ്ങുമ്പോള്‍ ഭട്ടി സ്വപ്ന ലോകത്തായിരുന്നു . സുനിതയുമായുള്ള വിവാഹവും കഴിഞ്ഞ് , കുട്ടികളെ ഊട്ടിയിലെ ഗുരുകുലത്തില്‍ ചേര്‍ക്കുന്നതുവരെ കാര്യങ്ങള്‍ അവന് കൊണ്ടെത്തിച്ചു. <strong>"</strong>അളിയാ ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാ അല്ലേ?<strong>"</strong> ഇടക്കവന്‍ നമ്മോടു ചോദിച്ചു<br /><strong>"</strong>അതേടാ. കരിയെണ്ണയും വെണ്ണയും പോലെ <strong>"</strong> നമ്മുടെ പ്രതികരണം.<br /><br />പിറ്റേന്ന് രാവിലെ നാമും മറ്റു സുഹൃത്തുക്കളും എത്തുമ്പോള്‍ വേദിയുടെ പ്രവേശന കവാടത്തില്‍ ബച്ചു മാത്രം നില്ക്കുന്നു .<br /><strong>"</strong>ഭട്ടി എവിടെ ?<strong>"</strong> നാം ചോദിച്ചു .<br /><strong>"</strong>രാവിലെ എന്റെ കൂടെ വന്നതാ...ഇടക്കാ പെണ്ണ് വിളിച്ച് ഏതോ സംസാരിക്കുന്നത് കണ്ടു . ഞാന്‍ ഒരു പുകയെടുത്ത് തിരിച്ചു വന്നപ്പോള്‍ അവനെ കാണാനില്ല<strong>"</strong> .<br />ഭട്ടിയുടെ മാനസ റാണി അവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നുണ്ട് .അപ്പോള്‍ അവനെവിടെ പോയി? അതായി ഞങ്ങളുടെ സംശയം .<br /><strong>"</strong>ഇനി പ്രണയം പൂത്തുലഞ്ഞ സന്തോഷത്തില്‍ അവള്‍ക്ക് വല്ല സമ്മാനവും വാങ്ങാന്‍ പോയതാണോ?<strong>"</strong> പേപ്പട്ടി അവന്റെ ബുദ്ധി പ്രയോഗിച്ചു. <strong>"</strong>ആയിരിക്കും<strong>" </strong>അന്ന് പതിവിലും കൂടുതല്‍ പെണ്‍കുട്ടികള്‍ മേളക്കെത്തിയിരുന്നതിനാല് ഞങ്ങളെല്ലാവരും തത്കാലം ആ വിശദീകരണത്തില്‍ തൃപ്തരായി.<br /><br />പക്ഷെ സമയം ഉച്ചയായിട്ടും ഭട്ടിയെ കാണാത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും സംശയത്തിലായി. <strong>"</strong>വാടാ ...അവളോട് തന്നെ ചോദിക്കാം<strong>"</strong> നാം ബച്ചുവിനെയും കൂട്ടി സുനിതയുടെ അടുത്തേക്ക് നടന്നു.രണ്ടു കൂട്ടുകാരികളുമായി നിന്ന് ശീതളപാനിയം മോന്തുകയായിരുന്നു സുന്ദരി.<strong>'</strong>ഹോയ്, കൂയ് <strong>'</strong>തുടങ്ങിയ ഉപചാര വാക്കുകള്‍ക്ക് ശേഷം നാമും ബച്ചുവും അവരെ ചോദ്യം ചെയ്യുവാന്‍ തുടങ്ങി <strong>.</strong><br /><strong>"</strong>എന്താ പേര്?<strong>"</strong> സുനിതയുടെ കൂടെ നിന്ന സുന്ദരികളോടായിരുന്നു ചോദ്യം<br /><strong>"</strong>രമ<strong>"</strong><br /><strong>"</strong>കീര്‍ത്തി <strong>" </strong><br /><strong>"</strong>എല്ലാവരും ഒന്നിച്ചാ പഠിക്കുന്നത്?<strong>"</strong><br /><strong>"</strong>അതേ<strong>"</strong> രമയാണ് ഉത്തരം പറഞ്ഞതു.<br /><strong>"</strong>എവിടാ വീട്?<strong>"</strong> ചോദ്യം കീര്‍ത്തിയോട് നാം.<br />സുന്ദരി ഉത്തരം പറഞ്ഞപ്പോള്‍ ബച്ചു അതേ ചോദ്യം രമയോട് ആവര്‍ത്തിച്ചു . അവള് അവനും ഉത്തരം നല്ക്കി .<br />പിന്നെ നാം കീര്‍ത്തിയോടും, ബച്ചു രമയോടുമായി ചോദ്യങ്ങള്‍ . ഇടയ്ക്ക് സുനിത ബച്ചുവിനെയും നമ്മേയും മാറി മാറി നോക്കി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. <strong>"</strong>ഭട്ടി ചേട്ടനെ കാണുന്നില്ലല്ലോ?<strong>"</strong> പറഞ്ഞത് പോലെ ആ പട്ടിയെക്കുറിച്ച് ചോദിക്കനാണല്ലോ ഞങ്ങള്‍ അവരുടെ അടുത്തെത്തിയത് എന്ന ഓര്‍മയില്‍ നാമും ബച്ചുവും പരസ്പരം നോക്കി.<br /><strong>"</strong>കുട്ടി അവനെ കണ്ടായിരുന്നോ ഇന്ന്?<strong>"</strong>ബച്ചു സുനിതയോട് ചോദിച്ചു.<br /><strong>"</strong>ഉം <strong>"</strong>സുന്ദരിയുടെ മുഖത്ത് നാണം കലര്‍ന്ന പുഞ്ചിരി.<br /><strong>"</strong>എന്നിട്ടവന്‍ എവിടെയെങ്കിലും പോകുമെന്ന് പറഞ്ഞോ?<strong>"</strong> നാം ചോദിച്ചു.<br /><strong>"</strong>ഇല്ല<strong>"</strong><br /><strong>"</strong>രാവിലെ കുട്ടിയുമായി സംസാരിച്ച് കഴിഞ്ഞതില്‍ പിന്നെ അവനെ കാണില്ല<strong>"</strong> ബച്ചു പറഞ്ഞു.<br /><strong>"</strong> അപ്പോള്‍ അത് കഴിഞ്ഞു നിങ്ങള്‍ തമ്മില്‍ കണ്ടില്ലേ ? <strong>"</strong> ബച്ചു പറഞ്ഞതു തന്നെ സുന്ദരി ചോദ്യമായി തരികെ ചോദിച്ചു .മുഖത്ത് നാണം എണ്‍പത് ശതമാനം , നിരാശ ഇരുപതു ശതമാനം എന്ന ക്രമത്തില്‍ പ്രതിഫലിച്ചിരുന്നു<br /><strong>"</strong>ഇല്ല...ഞങ്ങള്‍ ഒന്നന്വേഷിക്കട്ടെ <strong>"</strong> നാം പറഞ്ഞു<br /><strong>"</strong>കാണുമ്പോള്‍ ഞാന്‍ തിരക്കി എന്നൊന്ന് പറയാമോ?<strong>"</strong> സുന്ദരി ബച്ചുവിനോട് ചോദിച്ചു <strong>"</strong>ഉം<strong>"</strong> അവന് ഗൗരവത്തില്‍ മൂളി. ഞങ്ങള്‍ തിരിഞ്ഞ് നടന്നു. <strong>"</strong>അവന്റെ സമയം<strong>"</strong> പെണ്‍കുട്ടികള്‍ കേള്‍ക്കാത്തത്ര ദൂരത്തിലായപ്പോള്‍ ഗൗരവം വിട്ട് ബച്ചു അസൂയയോടെ പറഞ്ഞു.<br /><strong>"</strong>എന്നാലും ഇവനിതെവിടെ പോയി?<strong>"</strong> നാം ആത്മഗതം ചെയ്തു.<br /><strong>"</strong>കാക്കിപ്പടയെ വിവരം അറിയിക്കണോ?<strong>"</strong> ബച്ചു ചോദിച്ചു<br /><strong>"</strong>വേണ്ട ...ഇപ്പോള്‍ തന്നെ നാലഞ്ച് അടി പിടികളുടെ പേരില്‍ അവര്‍ അവനെ തിരയുന്നുണ്ട്. ഇനി നമ്മളായിട്ട് പ്രത്യേകം ചെന്ന് പറഞ്ഞ് അന്വേഷിപ്പിക്കേണ്ട കാര്യമില്ലാ<strong>"</strong> എന്നായി നാം.<br /><strong>"</strong> അത് ന്യായം...എന്നാലും ഇവനത് ...<strong>"</strong>ബച്ചുവിനെ പോലെ തന്നെ ഞങ്ങള്‍ക്കെല്ലാം ആകാംഷ കൂടി കൂടി വരുകയായിരുന്നു .<br />രാഷ്ട്രീയ ശത്രുക്കള്‍ ഭട്ടിയെ തട്ടി കൊണ്ടു പോയോ, പട്ടി പിടുത്തക്കാര്‍ പിടിച്ചു കൊണ്ടു പോയോ, അതോ വല്ല ഇടി വണ്ടിക്കും അടിയില്പ്പെട്ടോ തുടങ്ങിയ സംശയങ്ങള്‍ ഞങ്ങളെ വേട്ടയാടി. കാണാതായത് ഭട്ടിയെയാണ് എന്നത് കൊണ്ടു തന്നെ സാധ്യതകള്‍ പലതാണ്. പരിചയപ്പെടുന്ന നിമിഷം കരണത്തൊന്ന് പൊട്ടിച്ച്, അടിവയറ്റില്‍ മുട്ടും കയറ്റിയ ശേഷമേ ആരും മറ്റെന്തെങ്കിലും പരിപാടി നോക്കു...അത്ര തങ്കപ്പെട്ട സ്വഭാവത്തിനുടമയാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് .<br />ഒടുവില്‍ തീരുമാനമായി...അന്വേഷിച്ചിറങ്ങുക .... ഇഞ്ചിക്കയും പേപ്പട്ടിയും ഭട്ടിയുടെ വീട്ടില്‍ പോയി നോക്കുക. തൊണ്ടും , കാരാമയും ഗാല്ഗുത്താനിലും. ദൂര വിനിമയ യന്ത്രം വഴി വിപ്ലവ നേതാക്കളെ വിവരമറിയിക്കാനും ഏര്പ്പടുക്കള് ചെയ്യപ്പെട്ടു. അത്യാവശ്യം കാക്കിപ്പടയുടെ താവളങ്ങളും തിരയണമല്ലോ. യാത്രക്കുതിരകള് നാലുപാടും പാഞ്ഞു. മേള നടക്കുന്നിടത്ത് നാമും ബച്ചുവും മാത്രം. ഇടക്കിടെ സുനിത ഞങ്ങള്‍ക്കരുകിലെത്തി ഭട്ടി വന്നോ എന്നന്വേഷിച്ചുക്കൊണ്ടിരുന്നു .<br />വൈകുന്നേരമായപ്പോഴേക്കും അന്വേഷണ സംഘങ്ങള്‍ എല്ലാം മടങ്ങിയെത്തി .ഭട്ടി മാത്രം ഇല്ല. അന്നത്തെ മേള കഴിഞ്ഞു എല്ലാവരും പിരിയാറായപ്പോള്‍ സുനിത വീണ്ടും ഞങ്ങള്‍ക്കരുകിലെത്തി ഭട്ടിയെ അന്വേഷിച്ചു. ആളിതുവരെ എത്തിയില്ല എന്ന് ബച്ചു പറഞ്ഞപ്പോള്‍ സുന്ദരിയുടെ മുഖത്ത് നിരാശ പൂര്‍ണ്ണമായി. അത് കണ്ടു കരലളിഞ്ഞ നാം <strong>"</strong>പെങ്ങളേ , ഏത് പാതാളത്തില്‍ നിന്നും നാളെ നാം അവനെ പൊക്കി നിന്റെ മുന്നില്‍ ഇട്ടു തരും<strong>" </strong>എന്ന് മനസ്സില്‍ പ്രതിജ്ഞ ചെയ്തു.<br /><br />കാക്കിപ്പടയുടെ താവളങ്ങളിലും ഭട്ടി ഇല്ലാ എന്ന വിവരും വിവരവും ഒടുവില്‍ ലഭിച്ചു. പിന്നെ അവന് എവിടെ പോയി എന്ന ചിന്തയില്‍ ഞങ്ങള്‍ നിന്ന് കറങ്ങുമ്പോള്‍ സമയം ആരെയും കാത്തു നില്‍ക്കാതെ സന്ധ്യയായി.<br /><strong>"</strong>ഇനി കാക്കിപ്പട അവനെ വല്ല രഹസ്യ സങ്കേതത്തിലും കൊണ്ടു പോയി ഉരുട്ടി കൊന്നോ?<strong>"</strong> പേപ്പട്ടിയുടെ സംശയം.<br /><strong>"</strong>അവന്റെ ശരീര പ്രകൃതിക്ക് ഉരുട്ടാന്‍ പെന്‍സില്‍ മതി .പെന്‍സില്‍ കൊണ്ടു ഉരുട്ടുന്ന വിദ്യ എന്റെയറിവില്‍ കാക്കികള്‍ക്ക് വശമില്ല. അതുകൊണ്ടതിന് സാധ്യത ഇല്ല <strong>" </strong>നാം തീര്‍ത്ത് പറഞ്ഞു.<br />സമയം വൈകുന്തോറും ഞങ്ങളുടെ ആകാംഷയും കൂടി വന്നു. ഭട്ടിയുടെ മാതാ പിതാക്കള്‍ ഇപ്പോള്‍ അ വീട്ടില്‍ ജോലി കഴിഞ്ഞു തിരികെ എത്തിയിട്ടുണ്ടാകും. അവനവിടെ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചാല്‍ അഥവാ ഇല്ലെങ്കില്‍ അത് കൂടുതല്‍ പൊല്ലാപ്പിന് വഴി മരുന്നാകും . ഈ വിധമെല്ലാം ചിന്തിച്ച് നില്കുമ്പോള് നഗരത്തിലെ പ്രസിദ്ധമായ അതി പുരാതന കലാലയത്തിലെ വിദ്യാര്‍ഥിയും ഞങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തില്‍ അംഗവുമായ രമേഷ് അവന്റെ യന്ത്രക്കുതിരയില്‍ ഞങ്ങള്‍ക്കരുകില്‍ എത്തിയത്. രണ്ടു ഫെര്‍ലോങ്ങ് അപ്പുറത്ത് നിന്നു തന്നെ വിപ്ലവ വീര്യം മൂക്കില്‍ തുളഞ്ഞു കയറിയപ്പോള്‍ ,സന്ധ്യക്ക് പതിവുള്ള വിപ്ലവാരിഷ്ടം സേവിച്ചിട്ടു വരുന്ന വഴിയാണ് സഖാവെന്ന് ഉറപ്പായി .<strong>"</strong>ലസാഗുക്കളെ<strong>"</strong> രമേഷ് ഞങ്ങളെ അഭിവാദ്യം ചെയ്തു. നാക്ക് പിണഞ്ഞത് കാരണം <strong>'</strong>ലാല്‍ സലാം സഖാക്കളേ<strong>'</strong> അങ്ങിനെയാണ് പുറത്തു വന്നത് .<strong>"</strong>ലാല്‍ സലാം<strong>" </strong>ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു.<br /><strong>"</strong>നിങ്ങ എന്താ ഇവിഴെ ? ഫട്ടി നിങ്ങളെ ആഴെയും വിളിച്ചില്ലേ ?<strong>" </strong>രമേഷ് ചോദിച്ചു<br /><strong>"</strong>എവിടേക്ക്?<strong>"</strong> ഞങ്ങള്‍ എട്ട് പേര് ഒരേ സ്വരത്തില്‍ ചോദിച്ചു.<br /><strong>"</strong>ഭ്രമണപഥത്തിലേക്ക്<strong>"</strong> കള്ളിന്റെ കെട്ടിലും നഗരത്തിലെ പ്രസിദ്ധ മദ്യശാലയുടെ പേര് മാത്രം സഖാവിന്റെ നാവില്‍ സ്ഫുടതയോടെ വിളയാടി.<br /><br />ഭട്ടി എവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകുതി ആശ്വാസമായി. ഇഞ്ചിക്കയെ പാമ്പായി നില്ക്കുന്ന സഖാവിനെ വീട്ടിലെത്തിക്കുവാനുള്ള ചുമതലയേല്‍പ്പിച്ച് ഞങ്ങള്‍ ഭ്രമണപഥത്തിലേക്ക് തിരിച്ചു .<br /><br />ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഞങ്ങളെ അക്ഷരാര്ത്തില് ഞെട്ടിച്ചു . പാമ്പും, ഇരയും ഒക്കെ കഴിഞ്ഞ് പരുന്തായി നില്ക്കുന്ന ഭട്ടി.ഇരുന്നു കുടിച്ച് മടുത്തയവന് ഇപ്പോള്‍ നിന്നു കൊണ്ടുള്ള കീറാണ്. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല . (സന്തോഷം കൊണ്ടല്ലാ...ശരിയായി തന്നെ ധരിച്ചോ)<br /><strong>"</strong>അഴിയാ കുമാരാ...<strong>"</strong> നമ്മേ കണ്ട ഭട്ടി കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ വിഫല ശ്രമം നടത്തി .<br />നിന്ന നില്പ്പില് ഒന്നാടി, വീഴുവാന്‍ തുടങ്ങിയ ഭട്ടിയെ നമ്മുടെ സുഹൃത്ത് ബഫൂണ്‍ ഓടി ചെന്ന് താങ്ങി.<br /><strong>"</strong>മച്ചു...വീഴല്ലെടാ. വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം...<strong>"</strong> ഭട്ടി ബഫൂണിനെ മുറുകെ ചുറ്റിപ്പിടിച്ചു കൊണ്ട് ഉപദേശിച്ചു .<br />പരിചയമുള്ള ഒരു വിളമ്പുകാരനില്‍ നിന്നും രാവിലെ പത്തു മണി മുതല്‍ ഭട്ടി മദ്യമല്ലാതെ ഒന്നും കഴിച്ചിട്ടില്ലയെന്ന് ഞങ്ങള്‍ അറിഞ്ഞു.<br /><strong>"</strong>ഇനി ആദ്യമായിട്ട് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ ഞെട്ടല്‍ മാറാത്തുള്ള കുടിയാണോ?<strong>"</strong> ബച്ചു സംശയം പ്രകടിപ്പിച്ചു.<br /><strong>"</strong>പോഴാ കഴുവേഴിഴെ മോഞ്ഞേ <strong>"</strong> ബച്ചുവിന്റെ വാക്കുകള്‍ കാതില്‍ വീണ ഭട്ടിയുടെ പ്രതികരണം .<br /><strong>"</strong>എടാ മിണ്ടാതെ നിന്നോ. ഇല്ലെങ്കില്‍ നിന്റെ വായില്‍ ഞാന്‍ മണല്‍ നിറയ്ക്കും<strong>"</strong> ബഫൂണ്‍ അവനെ ആലിംഗനം ചെയ്ത് നിന്ന ഭട്ടിയെ ഭീഷ്ണിപ്പെടുത്താന് ശ്രമിച്ചു<br /><strong>"</strong>മച്ചു...നിനക്കെത്ര ലോഡ് മണല്‍ വേണം... എന്നോട് പറ...ഞാന്‍ ഇറക്കിത്തരാം<strong>"</strong> എന്ന് പറഞ്ഞ ഭട്ടി ബഫൂണിന്റെ കവിളത്ത് ഒരു മുത്തവും കൊടുത്തു .<br /><br />ഏറെ നേരത്തെ പിടി വലികള്‍ക്കൊടുവില്‍ മദ്യശാലയിലെ കണക്ക് തീര്‍ത്ത് ഭട്ടിയെ ഞങ്ങള്‍ പുറത്തിറക്കി.<br />അവനെ വീട്ടിലേക്ക് വിടാന്‍ പറ്റാത്തതിനാല്‍ നഗരത്തിലെ വിപ്ലവ കക്ഷികളുടെ സങ്കേതങ്ങളില്‍ ഒന്നിലേക്ക് കൊണ്ടു പോകുവാന്‍ തീരുമാനമായി . ബച്ചുവിന്റെ യന്ത്രക്കുതിരക്ക് പിന്നില്‍ അവനോടു കയറുവാന്‍ പറഞ്ഞപ്പോള്‍ അവന് ബച്ചുവിനെ തെറി കൊണ്ടഭിഷേകം നടത്തി.<strong>"</strong>ഇവന്റെ കൂടെ എന്റെ ഫട്ടി കയഴും<strong>"</strong> എന്നൊരു പ്രഖ്യാപനവും. തത്കാലം ഭട്ടിയുടെ പട്ടിയെ കൊണ്ടു വരുവാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ ബഫൂണിന്റെ യന്ത്രകുതിരയുടെ പിന്നില്‍ ഭട്ടിയെ സ്ഥാപിച്ച്, അവന് പിന്നില്‍ താങ്ങായി നാമും കയറി.<br /><br />വിപ്ലവ സങ്കേതത്തില്‍ ഒരു ഒഴിഞ്ഞ മുറിയില്‍ ഭട്ടിയെ ഞങ്ങള്‍ കൊണ്ട് കിടത്തി . കിടന്നപാടെ അവന് വാള് വെച്ചു . പുറം തടവിക്കൊടുക്കാന്‍ ചെന്ന ബച്ചുവിനു പിന്നെയും പുളിച്ച തെറി സമ്മാനമായി കിട്ടി.<br />ബച്ചുവിനെ അടുത്തുള്ള തട്ടുകടയില്‍ നിന്നും കട്ടന്‍ കാപ്പി വാങ്ങുവാന്‍ അയച്ചിട്ട് ബഫൂണ്‍ ഭട്ടിയുടെ പുറം തിരുമ്മി കൊടുത്തു. ഞങ്ങളെല്ലാവരും അപ്പോഴും ഇങ്ങിനെ കുടിക്കാന്‍ ഭട്ടിയെ പ്രേരിപ്പിച്ച സംഭവം എന്താണെന്ന് ആലോചിച്ചു അത്ഭുതപ്പെടുകയായിരുന്നു.<br />നാലഞ്ച് കാപ്പികള്‍ക്കും അതിലേറെ വാളുകള്‍ക്കും ഒടുവില്‍ ഭട്ടി തളര്‍ന്നുറക്കമായി. മേല്‍ക്കുപ്പായം ഊരി മാറ്റി, കൈയ്യില്‍ കിട്ടിയ ഒരു തോരണത്തുണി വെള്ളം നനച്ച് മുഖം തുടച്ച ശേഷം അവനെ ഞങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിക്കിടത്തി. അപ്പോഴാണ് ബച്ചുവിന്റെ കൈയ്യിലിരുന്ന ഭട്ടിയുടെ കുപ്പായത്തിന്റെ കീശയില്‍ നിന്നും നാലായി മടക്കിയ, നീല നിറത്തിലെ ഒരു കടലാസ് താഴെ വീണത്.<br />ബച്ചു അതെടുത്ത് നിവര്‍ത്തി വായിച്ചു നോക്കി . പിന്നെ തലയുയര്‍ത്തി അല്‍പ്പമകലെ നിന്നിരുന്ന നമ്മേ നോക്കി. ശേഷം ഒന്നും മിണ്ടാതെ ആ കടലാസ് തിരികെ മടക്കി സ്വന്തം കീശയില്‍ നിക്ഷേപിച്ചു.<br /><strong>"</strong>എന്താടാ അത്?<strong>"</strong> നാം ചോദിച്ചു.<br /><strong>"</strong>പ്രേമലേഖനം<strong>"</strong> ബച്ചു നിര്‍വികാരനായി പറഞ്ഞു<br /><strong>"</strong>എടാ നാണംക്കെട്ടവനെ ...അവന് അവള് എഴുതിയ പ്രേമലേഖനം നീ എന്തിനെടുക്കുന്നു?<strong>"</strong> നാം കോപാകുലനായി<br /><strong>"</strong>അതെനിക്കുള്ളതാടാ<strong>"</strong> ബച്ചു പറഞ്ഞു<br /><strong>"</strong> അതിനെന്താ...ഏ ...എന്തോന്ന്?<strong>"</strong> നാം ഞെട്ടി<br /><strong>"</strong>അവള് എനിക്ക് എഴുതിയതാ. നേരിട്ട് തരാന്‍ മടിയായത് കാരണം ഭട്ടിയുടെ കൈയ്യില്‍ കൊടുക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് <strong>"</strong> ബച്ചു പറഞ്ഞു<br /><strong>"</strong>നിന്റെയൊക്കെ അവളമ്മാരുടെ പ്രേമലേഖനം എന്നെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആരെടാ നിന്റെയൊക്കെ മാമനോ!!!?<strong>"</strong> അകത്തെ മുറിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഭട്ടിയുടെ ആക്രോശം. ഭാഗ്യം. നാവിന്റെ കുഴച്ചില്‍ മാറിയിട്ടുണ്ട്.<br />നാമും ബച്ചുവും മുഖാമുഖം നോക്കി. വെറുതെയല്ല അവന് ബച്ചുവിനെ കണ്ടപ്പോള്‍ കുപിതനായതും തെറി വിളിച്ചതും.<br /><strong>"</strong>എന്നാലും എന്റെ മക്കളെ ....നിങ്ങളെ ഊട്ടിയില്‍ പഠിപ്പിക്കാന്‍ അച്ഛന് കൊടുത്ത ഒന്നര ലക്ഷം രൂപ പാഴായി പോയല്ലോ<strong>"</strong> അകത്ത് നിന്നും ഭട്ടിയുടെ ആത്മരോദനംവിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com14tag:blogger.com,1999:blog-1155470796081094338.post-58587144546108521022008-10-12T10:45:00.000-07:002008-10-12T10:46:59.450-07:00മാന്ത്രികന്ഗാല്ഗുത്താനിലെ കലാലയ ജീവിതം കഴിയുന്നത് വരെ മിക്കവാറും നമ്മുടെ ഓണക്കാലങ്ങള്‍ മാതാജിയുടെ ജന്മനാടായ മാരാരിക്കുളത്തായിരുന്നു . ഗാല്ഗുത്താനില് ബീഡിക്കരി രണ്ടാം വര്‍ഷം കലക്കുന്ന നാളുകളിലും ആ പതിവ് തെറ്റിക്കാതെ നാം ആലപ്പുഴ രാജ്യത്തെ മാരാരിക്കുളം ദേശത്ത് എത്തി .<br /><br />മുത്തശ്ശന് രാജാവിന്റെ കൊട്ടാരത്തിനു മുന്നില്‍ രഥം നിന്നപ്പോഴേ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുന്നത് കാണുവാന്‍ കഴിഞ്ഞു . പറമ്പില്‍ നാലഞ്ച് ഊഞ്ഞാലുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇനി നാം ഉത്പ്പടെയുള്ള വാനരപ്പട ആരോഹണം ചെയ്യുകയേ വേണ്ടു. നിലവറ തുറന്ന്, അതില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ നിര നിരയായി പുറത്തേക്ക് പോകുന്നുണ്ട്. പേരമ്മ, അമ്മായി, താവഴിയിലെ പതിമൂന്നു ആങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്, പിന്നെ പുറം പണിക്കാര് എല്ലാവരും നാല് വഴിക്ക് ,പതിനാറ് കാര്യങ്ങള്‍ക്കായി ഓടുന്നു. ഇതെല്ലം ഓണത്തിനുള്ള പതിവു കാഴ്ചകള്‍ തന്നെ. പക്ഷേ പതിവില്ലാത്ത മറ്റൊരു കാഴ്ചയും നാം കണ്ടു . പേരമ്മയുടെ രണ്ടാമത്തെ പുത്രന് , വകയില്‍ നമ്മുടെ ജേഷ്ടന് അനിയുടെ നേതൃത്ത്വത്തില്‍ ഒരു സംഘം വാനരപ്പട നിലവറയില്‍ നിന്നും ചെമ്പ് വാര്പ്പുകള് , വലിയ നിലവിളക്കുകള്‍, കിണ്ടികള്‍ എന്നിവയൊക്കെ എടുത്ത് ഒരു ജാഥയായി കൊട്ടാരത്തിന്റെ കിഴക്ക് വശത്തേക്ക് നീങ്ങുന്നു.<br />"ഓഹോ അപ്പോള്‍ ഇങ്ങിനെയാണ് ഇത്തവണത്തെ ഓണ ചിലവ് ഗംഭീരമാക്കം എന്ന് ആനി ചേട്ടന് പറഞ്ഞത് . എല്ലാം കൂടി ഒരു അന്‍പതിനായിരം വരാഹന്റെ വക കാണും" നാം മനസ്സില്‍ കണക്ക് കൂട്ടി "എന്നാലും പട്ടാപ്പകല്‍ ഇതെല്ലം കൂടി അടിച്ചു മാറ്റിയാല്‍? ഇതിനെല്ലാം ഒരു ഒളിവും മറവും വേണ്ടേ?" എന്ന് ചിന്തിച്ച് നാം ജാഥയുടെ അടുത്തെത്തി.<br />"ശീവൊള്ളി തിരുമേനി വക പൂജയുണ്ട് . " നമ്മെ കണ്ട അനിച്ചേട്ടന് , തലയില്‍ കമഴ്ത്തിയിരുന്ന വാര്‍പ്പ് തെല്ലുയര്‍ത്തി മുഖം പുറത്തേക്ക് കാട്ടി പറഞ്ഞു.<br />"ഇനി കുറെ ദിവസത്തേക്ക് ഇവിടെ ആരെന്തു കഴിക്കണം, എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ കാലനാവും" നമ്മുടെ അനുജന്മ്മാരില് ഒരുവന്റെ ആത്മഗതം .<br />"എല്ലാം സഹിക്കാം ...ഈ വാര്‍പ്പ് മുഴുവന്‍ ശര്‍ക്കര പായസം വെച്ചിട്ട് , ഇവിടുള്ളോര്‍ക്ക് ഓരോ കയില് തന്നു ബാക്കി മുഴുവന്‍ ഇല്ലത്തേക്ക് കടത്തും എരപ്പാളി . അത് കാണുമ്പോഴാണ് കുടവയറനെ കാലേ പിടിച്ചു വലിച്ചു കീറി പായസത്തിന്റെ അടുപ്പില്‍ തന്നെ വെയ്ക്കുവാന്‍ തോന്നുന്നത്" ഏറ്റവും ഇളയവനായ ചന്തു ഒരല്‍പ്പം കടന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ് .<br />വാര്‍പ്പുകളും, മറ്റു പാത്രങ്ങളുമായി ജാഥ കിഴക്ക് വശത്തെ പാത്രക്കുളത്തില്‍ അവ കഴുകുവാന്‍ ഒരുങ്ങി നില്ക്കുന്ന പുറമ്പണിക്കാര്ക്കരുകിലേക്ക് നീങ്ങിയപ്പോള്‍ നാം മുത്തശ്ശനെ കാണുവാനായി കൊട്ടാരത്തിലേക്ക് കയറി .<br /><br />സ്വീകരണമുറിയില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്ക്കുന്ന മുത്തശ്ശന്. നിലത്തു ചെമ്പട്ട് വിരിച്ച്, അതില്‍ ചമ്രം പടഞ്ഞിരുന്ന് , പലകയില്‍ തലങ്ങും വിലങ്ങും കവടി പായിക്കുന്ന ശീവൊള്ളി മനക്കല് നാരായണന് തിരുമേനി . മുഖത്ത് "എന്നെ സമ്മതിക്കണം" എന്ന സ്ഥായിയായ ഭാവത്തിനു പകരം 'കവടി പലക കണ്ടു പിടിച്ചവനെ കണ്ടാല്‍ പലകക്കടിച്ച് കൊല്ലണം' എന്ന ഭാവം. അത് കണ്ടാല്‍ അറിയാം പൂജ വിധികള്‍ തീരുമാനിച്ചെങ്കിലും മുത്തശ്ശന് ഒരു ഉറപ്പിന്നായി വീണ്ടും കവടി വെയ്പ്പിക്കുന്നതാണ് . മുത്തശ്ശന്റെ കവടി പ്രേമത്തിനും കാരണം ഒരു പക്ഷേ തിരുമേനി തന്നെയായിരിക്കാം. കൊട്ടാരം മന്ത്രവാദി എന്ന പേരു പറഞ്ഞ് ഈ കവടികള്‍ കാശിയില്‍ നിന്നും വരുത്തിക്കാന്‍ കക്ഷി കമഴ്ത്തിയത് രണ്ടായിരം വരാഹന്‍. റാത്തലിന് എണ്‍പതിന് കന്യാകുമാരിയില്‍ നിന്നു സാധനം വരുത്തിക്കുകയാണ് സത്യത്തില്‍ ഉണ്ടായതെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ പറയുന്നു. ഏതിനും, രണ്ടായിരത്തിന്റെ അവസാന ചില്ലിയും മുതലാക്കിയിട്ടെ ശീവൊള്ളി മിക്കവാറും അവിടുന്ന് എഴുന്നേല്ക്കാന് മുത്തശ്ശന് സമ്മതിക്കു എന്ന് നമുക്കു തോന്നി.<br /><br />മുത്തശ്ശന് നമ്മെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും ഉരിയാടിയില്ല . ശീവൊള്ളിയുടെ കവടി കാവടി ഉടനെയൊന്നും തീരുന്ന യാതൊരു ലക്ഷണവും കാണാത്തതിനാല്‍, നാം അടുക്കള ഭാഗത്തേക്ക് നിഷ്ക്രമിച്ചു . മുത്തശ്ശിയെ കണ്ട് സംഭവങ്ങളുടെ വിശദ വിവരങ്ങള്‍ ആരാഞ്ഞു. ചായയും, വഴക്കപ്പവും, ഒപ്പം സ്തിഥി ഗതികളുടെ സംക്ഷിപ്ത രൂപവും അവിടുന്ന് ലഭിച്ചു . കൊട്ടാരത്തില്‍ പലയിടത്തായി കാലാ കാലത്ത് സ്ഥാപിച്ചിരിക്കുന്ന മന്ത്ര രക്ഷകള്‍ കാലഹരണപ്പെട്ടോ , പുതുക്കാറായോ എന്നെല്ലാം അറിയുന്നതിനായി ശീവൊള്ളി അടുത്തിടെ വെറുതെയൊന്നു പ്രശ്നം വെയ്ച്ചു . പ്രശ്നത്തില്‍ തെളിഞ്ഞ കാഴ്ച്ചയുടെ ഭീകരതയില്‍ അങ്ങേര് നാല് ദിവസം പനിച്ചു തുള്ളി കിടന്നത്രേ.<br />രണ്ട് ഗന്ധര്വ്വന്മാര്, ഒരു യക്ഷി , പിന്നെ അല്ലറ ചില്ലറ കാളി കൂളികളും എല്ലാം കൊട്ടാരം നില്ക്കുന്ന മൂന്നര ഏക്കര്‍ പറമ്പില്‍ വിനോദയാത്രക്കെത്തി, തിരിച്ചു പോകാതെ കറങ്ങി നടക്കുകയാണത്രേ . എല്ലാത്തിനെയും കൂടി വണ്ടി കയറ്റി അയക്കാനാണ് ഇപ്പോള്‍ ഈ പൂജ.<br /><br /><strong>"</strong>അപ്പോള്‍ ഈ പുതിയ പ്രശ്നമോ? <strong>"</strong> നാം ചോദിച്ചു<br /><strong>"</strong>നിന്റെ അപ്പുപ്പന് ഭ്രാന്തായത് കൊണ്ട്<strong>"</strong> മുത്തശ്ശി പ്രതികരിച്ചു . ന്യായമായ കാര്യം. മുത്തശ്ശന് ഭ്രാന്ത് വന്നാല്‍ ആദ്യം അറിയുക മുത്തശ്ശിയായിരിക്കുമല്ലോ . അപ്പോള്‍ വിവരം ആധികാരികമായിരിക്കണം.<br />വാര്‍പ്പും മറ്റും കുളത്തില്‍ കൊണ്ട് തട്ടി നമ്മുടെ സഹോദര സംഘം ശീവൊള്ളിയുടെ കവടി കാവടി കാണുവാനായി എത്തിയപ്പോള്‍ നാം അവരുടെ അടുത്തേക്ക് ചെന്നു.<br /><br /><strong>" </strong>തമ്പാനെ രണ്ടാമതും പ്രശ്നം വെയ്ച്ചത് ഏതായാലും നന്നായി <strong>"</strong> പെട്ടന്ന് യാതൊരു പ്രകോപനവുമില്ലാതെ, പലകയില്‍ നിന്നും മുഖമുയര്‍ത്തി ശീവൊള്ളി ആക്രോശിച്ചു .പിടിച്ചിരുത്തി രണ്ടാമതും കവടി നിരത്തിച്ചത്തിന് മുത്തശ്ശനുള്ള പണി ദാ വന്നു എന്ന് നാം ഉറപ്പിച്ചു. <strong>"</strong> മന്ത്രപ്പുരയില്‍ പള്ളികോലോന്റെ ആത്മാവ് ഇപ്പോഴും മോക്ഷം കിട്ടാതെ ഉഴലുന്നുണ്ട് <strong>"</strong><br />ശീവൊള്ളി പറഞ്ഞതു കെട്ട് മുത്തശ്ശന്റെ മുഖത്ത് 'ചത്താലും സമാധാനം തരുകേലേ മഹാപാപി? ' എന്ന ഭാവം .<br /><br />മേല്‍പ്പറഞ്ഞ പള്ളികോലോന് എന്ന വ്യക്തി നമ്മുടെ മുത്തശ്ശന്റെ വല്യമ്മവനായിരുന്നു. മഹാ മന്ത്രവാദിയും ഒപ്പം ദിവ്യാസ്ത്രങ്ങള് എല്ലാം ഹൃദിസ്ഥമാക്കിയ ധനുര്‍വേദ പണ്ഡിതനും ആയിരുന്നു ടിയാന് എന്നൊരു ചീത്തപ്പേര് കാല കാലങ്ങളായി നിലനില്‍ക്കുന്നുണ്ട് . കൊട്ടാരം വളപ്പിന്റെ കിഴക്കേ മൂലയില്‍ കാലങ്ങള്‍ പഴക്കമുള്ള, തടിയില്‍ തീര്‍ത്ത് ഓലമേഞ്ഞ ഒരു പുരയുണ്ട്. അവിടിരുന്നായിരുന്നത്രേ പള്ളികോലോന് പരമശിവന്, നരസിംഹം തുടങ്ങിയ പുലികളെ നേരിട്ടു വിളിച്ചു വരുത്തി വിരട്ടിയിരുന്നത്. ഇതെല്ലം പറഞ്ഞു കേട്ട ഐതിഹ്യങ്ങളാണ് . ജീവിച്ചിരിക്കുന്നവരില്‍ മുത്തശ്ശന് പോലും പള്ളികോലോനെ നന്നേ ചെറുപ്പത്തില്‍ കണ്ട ഓര്‍മ്മയെ ഉള്ളു. പക്ഷേ കക്ഷിയെക്കുറിച്ച് കഥകള്‍ പലതും തലമുറകള്‍ കൈ മാറി ഇന്നും നാട്ടില്‍ പ്രചാരത്തിലുണ്ട്. വാഴയില മുറിച്ചിട്ട് അതില്‍ കയറി നദി കടക്കുന്നതും , വരുണാസ്ത്രം അയച്ച് മഴ പെയ്യിക്കുന്നതും , ആകാശ സഞ്ചാരം ചെയ്യുനതും ഒക്കെ നാമൊക്കെ ചായ കുടിക്കുന്നത് പോലെയാണ് പുള്ളി ചെയ്തിരുന്നതത്രേ . ചുട്ട കോഴിയെ പറപ്പിക്കാനോ , പറക്കുന്ന കോഴിയെ പിടിച്ചു ചുടാനോ പുള്ളി മിനക്കെടാത്തത് ശുദ്ധ സസ്യ ഭോജിയായത് കൊണ്ട് മാത്രമായിരുന്നത്രേ .<br />അങ്ങിനെയുള്ള വ്യാഘ്രമാണ് സിദ്ധികൂടിയ ശേഷവും കൊട്ടാരം വളപ്പില്‍ തന്നെ ചുറ്റി നടക്കുകയാണെന്ന് ശീവൊള്ളി പ്രഖ്യാപിച്ചത് .<br /><strong>"</strong>എങ്ങിനെ മോക്ഷം കിട്ടും? അങ്ങേരും, കാരണവന്മ്മാരും കഷ്ട്ടപ്പെട്ടു ഉണ്ടാകിയതിന്റെ വിഹിതമല്ലേ ഈ അമ്പലം വിഴുങ്ങിയെപ്പോലുള്ളവര് അടിച്ചു മാറ്റുന്നത് . പുള്ളിക്ക് സഹിക്കുമോ?<strong>"</strong> ചന്തുവിന്റെ ആത്മഗതം .<br /><br />ഏതിനും തീരുമാനമായി. ഗന്ധര്വന്മ്മാര്, മറ്റു കാളി കൂളികള്‍ എന്നിവരെ ആദ്യം നാടു കടത്തുക. യക്ഷിക്കുട്ടിയെ കൊട്ടാരം വളപ്പില്‍ ആകാശം തൊട്ടു നില്ക്കുന്ന ഏഴിലം പാലയില്‍ കരാറടിസ്ഥാനത്തില്‍ താമസിപ്പിക്കുക. അതിന് ശേഷം പള്ളികോലോനെ പരലോകത്തേക്ക് ആഘോഷമായി തുരത്തുക .ശേഷം മന്ത്രപ്പുര പൊളിക്കുക .<br /><br />കൂടാതെ പള്ളികോലോന് ശീവൊള്ളി മോക്ഷം കൊടുക്കുന്ന നാള് വരെ ഓണ സദ്യ വെച്ച് മന്ത്രപ്പുരയുടെ പടിപ്പുരയില്‍ വിളമ്പുവാനും , അതിന് ശേഷം നാലും കൂട്ടിയ താമ്പൂലം അവിടെ കാഴ്ച സമര്‍പ്പിക്കാനും മാന്ത്രികന് ഉത്തരവായി.<br /><strong>"</strong>ഒരു പാക്കറ്റ് വില്‍സ് ആയിരുന്നെങ്കില്‍ പള്ളികോലോനും, നമുക്കും എല്ലാം സൌകര്യം ആകുമായിരുന്നു <strong>"</strong> എന്ന നമ്മുടെ ആത്മഗതം ഭാഗ്യത്തിന് മുത്തശ്ശന് കേട്ടില്ലാ.<br /><br />പിറ്റെന്നാള്‍ മുതല്‍ കൊട്ടരത്തിന്റെ അങ്കണത്തില്‍ പ്രത്യേകമായി പന്തലിട്ടുയര്ത്തിയ പൂജാ വേദിയില്‍ ശീവൊള്ളിയുടെയും, രണ്ടു പരികര്‍മ്മികളുടെയും വേട്ട തുടങ്ങി. അത്തപ്പൂക്കളം പോലും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റപ്പെട്ടു. ഞങ്ങള്‍ പിള്ളര് ഒഴികെ മറ്റെല്ലാവരും പൂജയില്‍ ബദ്ധശ്രദ്ധര്‍. ഞങ്ങളാകട്ടെ ഓണത്തിന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ ഒന്നു വിടാതെ കാണുന്നതിലും, ചുറ്റ് വട്ടത്തുള്ള ഓണാഘോഷ സംഘങ്ങളുമായി ചേര്‍ന്ന് പുലി കളി, ഓണപ്പന്ത് , തുടങ്ങിയ ആഘോഷങ്ങള്‍ പൊലിപ്പിക്കുന്നതിലും മുഴുകി <br /><br />തിരുവോണ നാള് വീണ്ടും ശീവൊള്ളി "ഗന്ധര്വന്മാര് രണ്ടും മറ്റു കാളി കൂളികള്ക്കൊപ്പം ആകാശ മണ്ഡലം കടന്നിരിക്കുന്നു. യക്ഷിയെ ഏഴിലം പാലയില്‍ കുടിയിരുത്തി " എന്ന പ്രഖ്യാപനവുമായി മുത്തശ്ശന്റെ മുന്നില്‍ എത്തി .<br /><strong>"</strong>യക്ഷി നമ്മുടെ പാലായില്‍ താമസിക്കുന്നതിനു വാടക തരുമോ ആവോ?<strong>" </strong>ചന്തു നമ്മോടു ചോദിച്ചു <br /><strong>"</strong>അല്ലടാ ...ഗന്ധര്വന്മ്മാരെ നാട് കടത്തുകയും യക്ഷിയെ പാലായില്‍ പ്രതിഷ്ടിക്കുകയും ചെയ്യുന്നത് എവിടുത്തെ ന്യായം? ഇനി യക്ഷി ശീവോള്ളിയുടെ പഴയ ലോഹ്യക്കാരി വല്ലതും ആണെന്ന് വരുമോ ?<strong>"</strong> നമ്മുടെ സംശയം അതായിരുന്നു .<br /><strong>"</strong>അപ്പോള്‍ വല്യമ്മാമ ?<strong>"</strong> മുത്തശ്ശന് ശീവൊള്ളിയോട് ചോദിച്ചു .ചതയം നാളില്‍ പള്ളികോലോന്റെ പരിപ്പെടുക്കുമെന്നു ശീവൊള്ളി മുത്തശ്ശന് ഉറപ്പ് നല്കി<br /><br />കൊട്ടാരം വളപ്പില്‍ തന്നെ പ്രത്യേകം വേലികെട്ടി തിരിച്ച അഞ്ചു സെന്റ് ഭൂമിയിലാണ് പള്ളികോലോന് വിരാജിക്കുന്ന മന്ത്രപ്പുര . കാലാ കാലം ആ ഭൂമി കിളച്ച് വൃത്തിയാക്കാനും മറ്റും പണിക്കാര് അവിടേക്ക് കയറും മുന്‍പ് ശീവൊള്ളി വക പൂജ പതിവാണ്. മന്ത്രപ്പുര നില്ക്കുന്ന പറമ്പില്‍ ആകെയുള്ള രണ്ടു മരങ്ങള്‍ ഒരു കൂറ്റന്‍ കരിവീട്ടിയും , നീട് നിവര്‍ന്നു നില്ക്കുന്ന പുരാതനമായ ഒരു തെങ്ങുമാണ് .ആകാശം മുട്ടി നില്ക്കുന്ന ആ തെങ്ങില്‍ തേങ്ങയിടാന്‍ ആരും കയറാറില്ല. തേങ്ങകള്‍ താഴെ വീഴുന്ന മുറയ്ക്ക് മുത്തശ്ശി അവ അമ്പലങ്ങളിലേക്ക് കൊടുത്തയക്കുകയാണ് പതിവ്. <br /><br />വേരിനു യാതൊരു ക്ഷതവും ഇല്ലെങ്കിലും ആ തെങ്ങിനെ ഒരു ഇരുമ്പു വടത്താല്‍ കരിവീട്ടിയിലേക്ക് ബന്ധിച്ചിട്ടുണ്ട് . പണ്ടു പള്ളികോലോന് നരസിംഹ മൂര്‍ത്തിക്കായി ചെയ്ത എന്തോ കര്‍മ്മത്തിന്റെ ഭാഗമാണത്രേ അത് . സമയ സമയം ആ വടം തുരുംപിക്കുംപോള് മാറ്റി കെട്ടുന്നതിനു മുന്‍പുള്ള പൂജകള്‍ക്കായും ശീവൊള്ളി നല്ലൊരു തുക മുത്തശ്ശന്റെ കൈയ്യില്‍ നിന്നും പിടുങ്ങാറുമുണ്ട് .<br /><br />ചതയം ദിനത്തില്‍ പൂജകള്‍ അതി രാവിലെ തുടങ്ങി . പ്രധാന പൂജകള്‍ പൂജാശാലയില്‍ തന്നെ. ഉച്ചയോടെ പൂജകള്‍ അവസാനിപ്പിച്ച്, ചുവന്ന പട്ടു കൊണ്ടു വാ മൂടിക്കെട്ടിയ ഒരു കലശവുമായി ശീവൊള്ളി പൂജാശാലയില്‍ നിന്നും പുറത്തിറങ്ങി. തൊട്ടു പിന്നില്‍ കത്തിച്ച പന്തങ്ങളുമായി രണ്ടു പരികര്‍മ്മികള്‍ , അവര്‍ക്ക് പിന്നില്‍ തൊഴുകൈകളോടെ മുത്തശ്ശന് , മുത്തശ്ശി, അമ്മാവന്മാര്, അമ്മായിമാര്, പേരമ്മ , ചിറ്റ തുടങ്ങിയവര്‍, ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പന്ത്രണ്ട് ആങ്ങളമാരും ( നമ്മുടെ സ്വന്തം ജേഷ്ഠ ഭ്രാതാവ് ആ കാലഘട്ടത്തില്‍ മംഗലാപുരത്ത് മര്‍മ്മ വൈദ്യം പഠിക്കുകയായിരുന്നതിനാല്‍ ഓണത്തിന് എത്തിയിരുന്നില്ലാ) ഞങളുടെ താ വഴിയിലെ ഒരേ ഒരു പെങ്ങളും എന്ന ക്രമത്തില്‍ ഒരു ജാഥ ശീവോള്ളിയെ അനുഗമിച്ചു .<br /><br />മന്ത്രപ്പുര നില്ക്കുന്ന പറമ്പിന്റെ വേലിക്കലെ പ്രവേശന ദ്വാരത്തില്‍ എത്തിയ ശീവൊള്ളി, ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുവാന്‍ ആരംഭിച്ചു. കുറച്ചു മന്ത്രങ്ങള്‍ ചൊല്ലിയ അങ്ങേര് പെട്ടന്ന് ഞെട്ടി കണ്ണുകള്‍ തുറന്നു . ചുറ്റും നോക്കി.<br /><strong>"</strong>വായിട്ടലയ്ക്കുന്നത് കേട്ട് ഉച്ചയുറക്കം പോയ പള്ളികോലോന് ചെവിയില്‍ തന്തക്ക് വിളിച്ചിട്ടുണ്ടാകും <strong>"</strong> നാം സഹോദരങ്ങളോട് പറഞ്ഞു<br /><strong>"</strong>മിണ്ടാതിരിയെടാ <strong>"</strong> പെങ്ങള് നമ്മെ ശാസിച്ചു .<br /><br />ശീവൊള്ളി വീണ്ടും കണ്ണുകള്‍ അടച്ച് , കൂടുതല്‍ ഉച്ചത്തില്‍ മന്ത്ര ജപം തുടങ്ങി. ജപങ്ങള്‍ക്കൊടുവില്‍ കണ്ണ് തുറന്ന ശീവൊള്ളി , തിരിഞ്ഞു നോക്കാതെ ഞങ്ങളോട് പറഞ്ഞു.<strong>"</strong>എല്ലാരും അകത്തേക്ക് കടന്നു മന്ത്രപ്പുരക്ക് ചുറ്റും മഹാദേവനെ പ്രാര്‍ത്ഥിച്ച് നില്ക്കുക. <strong>" </strong><br /><strong></strong><br />ഞങ്ങള്‍ എല്ലാവരും ശീവോള്ളിക്കും പരികര്‍മ്മികള്‍ക്കും പിന്നാലെ ആ പറമ്പിലേക്ക് കടന്നു. മന്ത്രപ്പുരയുടെ വാതില്‍ പഴയ ഇരുമ്പു താക്കോല്‍ ഉപയോഗിച്ച് ശീവോള്ളിയുടെ പരികര്‍മ്മികളില്‍ ഒരുവന് തുറന്നപ്പോള്‍ മുത്തശ്ശന്, മുത്തശ്ശി, അമ്മാവന്മ്മാര്, അമ്മായിമാര് എല്ലാവരും മഹാദേവനെ വിളിച്ചു. പറമ്പിലെ കരിവീട്ടിക്കു താഴെ സ്ഥാനംപ്പിടിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മാരാരിക്കുളം മഹാദേവയില്‍ വന്ന പുതിയ ചലച്ചിത്രം അന്ന് രാത്രി തന്നെ കാണണോ അതോ പിറ്റേന്ന് പകല്‍ മതിയോ എന്ന് തമ്മില്‍ തമ്മില്‍ ചോദിച്ചു.<br />ഉദ്വേഗജനകമായ നിമിഷങ്ങള്‍...<br /><br />മന്ത്രപ്പുരക്കുള്ളില്‍ കടന്ന ശീവൊള്ളിയും സഹായികളും , ഇരുണ്ട ഇടനാഴികളിലൂടെ , പന്തങ്ങളെയും , മേല്‍ക്കൂരയിലെ ഓല ദ്രവിച്ച് , ആ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന അരണ്ട സൂര്യപ്രകാശത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങി. ലക്ഷ്യം, മന്ത്രപ്പുരക്കുള്ളില്‍, കാലങ്ങളായി തുറന്നിട്ടില്ലാത്ത ഭൂമിക്കടിയിലുള്ള ഒരു നിലവറയായിരുന്നു. ആ അറക്കുള്ളിലാണ് പള്ളികോലോന് പണ്ട് മഹാമാന്ത്രിക കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നതത്രേ .<br /><br />തറ നിരപ്പിലുള്ള തടിവാതില്‍ കണ്ടു പിടിച്ചു ശീവൊള്ളിയും ശിഷ്യന്മാരും അത് വലിച്ചുയര്‍ത്തി . പരികര്‍മ്മികളില്‍ ഒരുവന് പന്തം അതിനുള്ളിലേക്ക് കാട്ടി. താഴേക്ക് പഴകി ദ്രവിച്ച മരപ്പടികളാണ് . ശീവൊള്ളി അറക്കുള്ളിലേക്ക് ഇറങ്ങുവാന്‍ തുടങ്ങിയതും ...<br /><strong>'</strong>ടാപ്പ് ടാങ്ങ് <strong>'</strong> എന്നൊരു ശബ്ദം അവിടാകെ മാറ്റൊലി കൊണ്ടു . ഒപ്പം അറയ്ക്കുള്ളില്‍ നിന്നും അന്തരീക്ഷത്തിലൂടെ എന്തോ ശീവൊള്ളിക്ക് നേരെ മൂളിപ്പറന്ന് വന്നു . <br /><br />അതുവരെ <strong>"</strong>ഓം ഹ്രീം സ്ഫോഠയ സ്ഫോഠയ ...<strong>" </strong> എന്ന് മുരണ്ടുകൊണ്ടിരുന്ന ശീവൊള്ളി <strong>"</strong>എന്റമ്മോ!!! <strong>" </strong>എന്നലറി ഇടതു വശത്തേക്ക് കുതിച്ചു ചാടി മന്ത്രപ്പുരയുടെ തടിയില്‍ തീര്‍ത്ത ഒരു ഭാഗം പൊളിച്ച് പുറത്തെത്തി. ഗുരുവിനെ വെല്ലുന്ന ശിഷ്യന്മാരായ പരികര്‍മ്മികള്‍ രണ്ടും അപ്പോഴേക്കും ആലപ്പുഴ രാജ്യാതിര്‍ത്തി കടന്നിരുന്നു. മദം കൊണ്ട കൊമ്പനെപ്പോലെ മന്ത്രപ്പുരക്കുള്ളിലേക്ക് കയറിപ്പോയ ശീവൊള്ളി ഏറു കൊണ്ട നായ കണക്കെ പുറത്തേക്ക് ചാടി വീണത് കണ്ടു ഞങ്ങള്‍ എല്ലാവരും സ്തബ്ധരായി നിന്നപ്പോള്‍ , മഹാ മാന്ത്രികന് ഒന്നു വിറച്ച് തുള്ളി. പിന്നെ വൃത്തിയായി, വെട്ടിയിട്ട വാഴ പോലെ താഴേക്ക്. <br />കണ്ണ് തുറക്കുന്നത് പിന്നെ മണികൂര് മൂന്ന് കഴിഞ്ഞ് , കൊട്ടാരത്തിന്റെ അങ്കണത്തില്‍ .<br /><strong>"</strong>എന്താ ഉണ്ടായേ തിരുമേനി?<strong>"</strong> മുത്തശ്ശന് വക പരിഭ്രമത്തോടെയുള്ള അന്വേഷണം.<br /><strong>"</strong>എന്റെ തമ്പാനേ ...മറ്റു വല്ലവരുമായിരുന്നെങ്കില്‍ ഭസ്മമായി പോയേനെ <strong>"</strong> ഒരു ചെമ്പു മൊന്ത നിറയെ വെള്ളം അകത്താക്കിയ ശേഷം ശീവൊള്ളി മൊഴിഞ്ഞു . <strong>"</strong>കലശം സ്ഥാപിച്ച് മോക്ഷത്തിനുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചതും ഒരു ഞാണൊലി . പള്ളികോലോന് ബ്രഹ്മാസ്ത്രമാണ് തൊടുത്ത് വിട്ടത് <strong>"</strong> <br /><strong>"</strong>അപ്പോള്‍ വല്യമ്മാവന് ?<strong>"</strong> മുത്തശ്ശന് തെല്ല് ഭയത്തോടെ ചോദിച്ചു.<br /><strong>"</strong>അറക്കകത്ത് തന്നെ നിത്യ സമാധി നല്‍കിയിട്ടുണ്ട് . ഇനിയാ പുര ഒന്നു പുതുക്കിപ്പണിഞ്ഞ് ദിവസവും സന്ധ്യക്ക് പടിപ്പുര വാതില്ക്കല് ഒരു നെയ്യ് വിളക്ക് കൊളുത്തിയാല്‍ മതി. <strong>"</strong> ശീവൊള്ളി കിതപ്പോടെ പറഞ്ഞു<br /><strong>"</strong>പ്രശങ്ങള്‍ എന്തെങ്കിലും?<strong>"</strong> മൂത്ത അമ്മാവന് ചോദിച്ചു<br /><strong>"</strong>എന്ത് പ്രശനം? എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്. പുര പൊളിക്കണ്ടാന്ന് മാത്രം<strong>"</strong> ശീവൊള്ളി പറഞ്ഞു <br /> മുത്തശ്ശനും, മുത്തശ്ശിയും, അമ്മവന്മാരും എല്ലാം ആശ്വാസ നിശ്വാസം ചെയ്തപ്പോള്‍ ശീവൊള്ളി അവര്‍ക്കിടയില്‍ "ഞാന്‍ നിങ്ങളോടൊന്നും ഇതുവരെ പറഞ്ഞില്ല എന്നെ ഉള്ളു. ഞാനേ ഒരു സംഭവമാ " എന്ന മട്ടില്‍ ഇരുന്നു <br /><br /> അന്ന് സന്ധ്യക്ക് മന്ത്രപ്പുരയുടെ പടിവാതില്ക്കല് നെയ്യ് വിളക്ക് കൊളുത്തുവാന്‍ പോയ പെങ്ങള്‍ക്ക് തുണ നാമും ചന്തുവും ആയിരുന്നു . പോകുന്ന വഴി മുഴുവന്‍ , ഉച്ചക്ക് നടന്ന സംഭവങ്ങളുടെ നിജ സ്തിഥി അറിയാവുന്ന ചന്തു ചിരിയോടു ചിരി.<br /><strong>"</strong>എന്താടാ ചെറുക്കാ വെറുതെ കിടന്നു കിണിക്കുന്നത്?<strong>"</strong> പെങ്ങള് ചൂടായി <br /> <strong>"</strong>ചേച്ചി ആദ്യം വിളക്ക് വെയ്ക്ക്. എന്നിട്ട് പറയാം <strong>"</strong> ചന്തു പറഞ്ഞു .<br />മന്ത്രപ്പുരയുടെ പടിവാതില്ക്കല് വിളക്ക് വെയ്ച്ച്ചു , ദേവ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട പൂര്‍വികനെ മനസ്സില്‍ ധ്യാനിച്ച് പെങ്ങള് പ്രാര്‍ത്ഥിക്കുമ്പോള്‍ ചന്തുവും നാമും ആ പറമ്പിലെ കരിവീട്ടിക്കരുകിലേക്ക് നടന്നു<br />കരിവീട്ടിയിലേക്ക് വലിച്ചു കെട്ടിയിരുന്ന ഇരുമ്പു വടത്തില്‍ വിരലുകള്‍ കൊരുത്ത് നാം അതിനെ ഒന്നു ശക്തിയായി താഴേക്ക് വലിച്ചു വിട്ടു "ടാപ്പ് ടാങ്ങ് " ഞാണൊലി .<br />ശബ്ദം കെട്ട് പെങ്ങള് ഞെട്ടലോടെ കണ്ണുകള്‍ തുറന്നു. ഒരിക്കല്‍ കൂടി നാം ആ സ്വരം ഉണ്ടാക്കി<br />ഒരു നിമിഷം അമ്പരന്നു നിന്ന പെങ്ങള് പിന്നെ ചിരിയോടു ചിരി "ഇതായിരുന്നോ ശീവോള്ളിയുടെ ഞാണൊലി?" ചേച്ചി ചോദിച്ചു<br /><strong>"</strong>പിന്നല്ലാതെ. ഉച്ചക്ക് ഇവിടെ ഇന്നു മുഷിഞ്ഞപ്പോള്‍ ചേട്ടന് കാട്ടിയ വേലയല്ലേ അത് . <strong>"</strong> ചന്തുവിന്റെ വിശദീകരണം നാം തലയാട്ടി സമ്മതിച്ചു<br /><strong>"</strong>അങ്ങിനെയാണെങ്കില്‍ ബ്രഹ്മാസ്ത്രമോ? ശീവൊള്ളിയുടെ ശിഷ്യന്മാരും അത് കണ്ടതല്ലേ?<strong>"</strong> പെങ്ങള് ചോദിച്ചു <br /><strong>"</strong>കുറെ കാലമായി തുറക്കാതിരുന്ന അറ തുറന്നപ്പോള്‍ വല്ല കടവാതിലോ, മരപ്പട്ടിയോ പുറത്തു ചാടിയതാവണം<strong>"</strong> നാം പറഞ്ഞു .<br /><strong>"</strong>ന്നാലും വവ്വാലിനെ ബ്രഹ്മാസ്ത്രമാക്കുവാന് ശീവൊള്ളിയെ കൊണ്ടേ പറ്റു .അതൊക്കെ വിശ്വസിക്കാന്‍ പാവം നമ്മുടെ അപ്പുപ്പനും <strong>"</strong> ചന്തുവിന്റെ ആത്മരോഷം.<br /><br />ഏതിനും, മഹാമാന്ത്രിക കര്‍മ്മങ്ങള്‍ക്ക് പലതിനും രംഗവേദിയായ പള്ളികോലോന്റെ പ്രസിദ്ധമായ മന്ത്രപ്പുര ഇന്നും അവിടെതന്നെയുണ്ട് .വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com13tag:blogger.com,1999:blog-1155470796081094338.post-31510158044933231112008-08-26T05:38:00.000-07:002008-08-27T23:04:44.543-07:00വാഴ്ത്തപ്പെട്ട പൊന്‍കുരിശും വിശുദ്ധ വാലെന്റ്റൈനുംഗാല്ഗുത്താന് കലാലയത്തിന്റെ നിയന്ത്രണം വഹിച്ചിരുന്ന ഇടയ സഭയുടെ ചരിത്രത്തില്‍ വാഴ്ത്തപെട്ട പൊന്‍കുരിശ് കാര്‍ലോയെ പോലെ അത്ഭുതങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിവുള്ളവര്‍ അധികമില്ലായിരുന്നു. പക്ഷേ ഫാദര്‍ പൊന്‍കുരിശ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പുറംലോകമറിഞ്ഞാല്‍ ഒരുപക്ഷേ വെള്ളം വീഞ്ഞാക്കല്‍ , തൊട്ട് സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കര്‍ത്താവിനു തുല്യമായ ഒരു സ്ഥാനം വിശ്വാസികള്‍ പൊന്‍കുരിശിനും കൊടുത്തേക്കാം എന്ന ഭയത്താല്‍ ഇടയ സഭാ നേത്രത്വം വിശുദ്ധ കാര്‍ലോയുടെ അത്ഭുത കര്‍മ്മങ്ങള്‍ മൂടി വെയ്ക്കുകയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ സഭയിലെ കുഞ്ഞാടുകളെ സേവിക്കുക എന്ന ഒരേ ഒരാക്രാന്തവുമായി നടക്കുന്ന ഫാദര്‍ കാര്‍ലോയും പ്രശസ്തി ഇല്ലെങ്കിലും സേവനം തുടര്‍ന്നാല്‍ മതി എന്ന് തീരുമാനിച്ചത് കാരണം നമ്മേപ്പോലുള്ള അപൂര്‍വ്വം ചിലര്‍ മാത്രമേ സഭക്ക് പുറത്ത് കാര്‍ലോ വിശുദ്ധന്റെ മഹത്ത്വം അതിന്റെ ശരിയായ വ്യാപ്തിയില്‍ മനസിലാക്കിയിരുന്നുള്ളു.<br /><br />വിശുദ്ധന്റെ ചരിത്രത്തിന് വിക്രമാദിത്യ കഥയില്‍ എന്ത് സ്ഥാനം എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ , അവര്‍ക്കായി മാത്രം ഒരു രാജകീയ രഹസ്യം വെളിപ്പെടുത്തുന്നു. ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ ആയി വാഴ്ത്തിയത് നാമാണ്.<br /><br />ഗാല്ഗുത്താന് കലാലയത്തില്‍ ഞങ്ങള്‍ക്ക് മിനക്കേടുണ്ടാക്കാന് നല്ല ഇടയന്മാരുടെ പ്രതിനിധിയായി സ്ഥാനം ഏല്ക്കുന്നതിനു മുന്‍പ് അദ്ദേഹം നടത്തിയ ഒരു അത്ഭുത കര്‍മ്മത്തിന്റെ വിവരം രഹസമായി ചോര്‍ന്ന് കിട്ടയപ്പോള്‍, അതിന്റെ സ്മരണക്കായി ബേപ്പൂര്‍ സുല്‍ത്താനെ മനസ്സില്‍ സ്മരിച്ച് നാം പട്ടും വളയുമായി നല്കിയ നാമമാണത് .<br /><br />മേല്‍പ്പറഞ്ഞ അത്ഭുതം വിശുദ്ധ കാര്‍ലോ പ്രവര്‍ത്തിക്കുന്നത് ഇടയ സഭയുടെ വലിയ ഇടയന് ഗാല്ഗുത്താന് തിരുമേനി ഹ്രദയ ശസ്ത്രക്രിയക്ക് അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് പോയ വേളയിലാണ്. തിരുമേനി അമേരിക്കയില്‍ നിന്നും നേരെ ' എന്‍ സ്വദേശം കണ്മതിനായി' പോയേക്കും എന്നാശിച്ച് ഫാദര്‍ തോട്ടപ്പള്ളി ഇടയ സഭക്കായി ഒരു കൊടും ത്യാഗം അനുഷ്ടിക്കുവാന്‍ തീരുമാനിച്ചു .ത്യാഗത്തിന്റെ പരിപൂര്‍ണ്ണ സാഫല്യത്തിന്നായി അമേരിക്കയിലായിരുന്ന ഗാല്ഗുത്താന് തിരുമേനിയുടെ കൈയ്യൊപ്പ് ആധാര പത്രങ്ങളില്‍ പ്രത്യക്ഷമാക്കി അരമന വക കണ്ണായ ഇരുന്നൂറേക്കര്‍ ഭൂമി സ്വന്തം പേരിലാക്കി മാറ്റിയ അത്ഭുതത്തിന് സമമായ ഒന്ന് മോശ വടി പാമ്പാക്കിയപ്പോള്‍ മാത്രമെ കണ്ടിട്ടുള്ളു എന്ന് അറിയപ്പെടാത്ത ചരിത്രം പറയുന്നു .<br />പക്ഷെ പുതു വിദ്യാഭ്യാസ വര്‍ഷത്തില്‍ സഭയുടെ വക സ്ഥാപനങളില്‍ വീഴുന്ന ചക്ക്രത്തിന്റെ കണക്കുകള്‍ കൂടി കണ്ടിട്ട് ദൈവ പുത്രനെ നേരിട്ടു കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്ന് പ്രഖ്യാപിച്ച് , ഗാല്ഗുത്തന് തിരുമേനി പുലി പോലെ തിരിച്ചു വന്നു . അതുകൊണ്ട് തോട്ടപ്പള്ളിക്ക് ത്യാഗം ഏറെ നാള് സഹിക്കേണ്ടി വന്നില്ലാ.<br /><br />ആധാരം അവസാന തീര്പ്പാക്കപ്പെടുന്നതിനു മുന്‍പ് വിവരം ലഭിച്ചതിനാല്‍ ഗാല്ഗുത്താന് തിരുമേനി തോട്ടപ്പള്ളിയെ വിളിച്ചുവരുത്തി "ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദിയുണ്ടെടാ പന്നി " എന്ന് എന്നാശിര്‍വദിച്ച് ഭൂമി തിരികെ എഴുതി വാങ്ങുകയും,ത്യാഗിയെ കര്‍ത്താവിന്റെ ഇടത്തോ വലത്തോ കയറ്റി നിറുത്തുവാന്‍ ഇടപാടുണ്ടാക്കുകയും ചെയ്തു .<br /><br />പക്ഷേ തോട്ടപ്പള്ളിയുടെ ഇളയ സഹോദരങ്ങള്‍ രണ്ടു പേര് സഭക്ക് വേണ്ടപ്പെട്ട മദ്യ രാജാക്കന്മാരയിരുന്നതിനാല് ഗാല്ഗുത്താന് തിരുമേനിക്ക് ഒടുവില്‍ ക്രൂശിക്കല്‍ പദ്ധതിയില്‍ നിന്നും പിന്മാറേണ്ടി വന്നു . തോട്ടപ്പള്ളി പ്രവര്‍ത്തിച്ച അത്ഭുത ചരിത്രം മദ്യ രാജാക്കാന്മാരുടെ സഭയിലേക്കുള്ള കനത്ത സംഭാവനകളുടെ പ്രഭാവത്തില്‍ നിഷ്പ്രഭമാവുകയും ചെയ്തു. അന്നാദ്യമായ് കര്‍ത്താവായ ഈശോ മിശിഹായ്ക്ക് , പന്ത്രണ്ട് വകക്ക് കൊള്ളാത്തവന്മാരെ കൂടെ കൊണ്ടു നടന്ന നേരത്ത് ഒന്നോ രണ്ടോ മദ്യ രാജാക്കാന്മാരെ ശിഷ്യരായി സ്വീകരിച്ചിരുന്നെങ്കില്‍ കാല്‍വരി കുന്ന് കയറേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിയിരിക്കണം. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ?<br /><br />സംഗതികള്‍ ഇങ്ങനെയൊക്കെ പരിണമിച്ചെങ്കിലും, തോട്ടപ്പള്ളിയുടെ അത്ഭുത പ്രവര്‍ത്തി പൂര്‍ണ്ണമായി വിസ്മരിക്കുവാന്‍ ഗാല്ഗുത്താന് തിരുമേനിക്ക് കഴിഞ്ഞില്ലാ. അദ്ദേഹം തോട്ടപ്പള്ളിയെ "മേലാല്‍ അരമനയുടെ പരിസരത്തു കണ്ടു പോയാല്‍ നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കും കുഞ്ഞാടേ " എന്ന് ജ്ഞാനസ്നാനം ചെയ്യിച്ച് അരമനയില്‍ നിന്നു ഗാല്ഗുത്താന് കലാലയത്തിന്റെ വക ആണ് സത്രം മേലധികാരിയാക്കി തുരത്തി വിട്ടു . ഒപ്പം ഗാല്‍ഗുത്താനിലെ വഴിതെറ്റിയ കുഞ്ഞാടുകളെ നന്നാക്കുവാനുള്ള 'ബര്‍സാര്‍ ' എന്ന പദവിയും നല്കി. ഗാല്ഗുത്താന് വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ കച്ചവടങ്ങള്‍ക്കും മധ്യസ്ഥം വഹിക്കുക എന്ന അരമന വക പദവിയില്‍ നിന്നും ഇത്ര തുച്ഛമായ ഒരു പദവിയില്‍ വന്നുപ്പെട്ടതിന്റെ എല്ലാ പ്രശ്നങ്ങളും തോട്ടപ്പള്ളിയില്‍ ഉണ്ടായിരുന്നു. അത് തീര്‍ക്കുവാന്‍ ഗാല്ഗുത്താനില് അദ്ദേഹത്തിന് ലഭിച്ചതോ കര്‍ത്താവില്‍ പ്രിയമുള്ള ചെകുത്താന്മാരായ ഞങ്ങള്‍ കുഞ്ഞാടുകളെയും .<br /><br />പ്രണയം , പഞ്ചാര തുടങ്ങിയ വാക്കുകളോട് പൊതുവായ ശത്രുത പുലര്‍ത്തിയിരുന്ന തോട്ടപ്പള്ളി പാലം വലിച്ച് തകര്‍ത്ത കൌമാര പ്രണയ കഥകള്‍ ഗാല്ഗുത്താനില് വര്‍ദ്ധിച്ച് തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു . ഒപ്പം പ്രണയ വിവരം വീട്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന തോട്ടപ്പള്ളി വക സത്കര്‍മം കാരണം പെമ്പിള്ളാരുടെ ബന്ധുക്കള്‍ ഓടിച്ചിട്ടടിച്ച കാമുകന്മാരുടെ എണ്ണവും . ഇപ്രകാരം കാമുകിയുടെ ബന്ധുക്കളുടെ കൈയ്യില്‍ നിന്നും അത്യാവശ്യം വൃത്തിയായി സ്നേഹ പരിലാളന ഏറ്റ്വാങ്ങിയവരുടെ കൂട്ടത്തില്‍ നമ്മുടെ സുഹ്രത്ത് ഫരീദ് ഷേക്കിന്റെ നാമവും കയറികൂടി. ഷേക്കിന്റെ പ്രണയം തകര്‍ന്നില്ലാ. പക്ഷെ വലം കൈയ്യുടെ എല്ല് രണ്ടിടത്തായി തകര്‍ന്നു. ആ സംഭവം നമ്മില്‍ സൃഷ്ടിച്ച ചലനത്തിന്റെ ഭാഗമാണ് ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ നാം വിശുദ്ധ പൊന്‍കുരിശ് കാര്ലോയായി വാഴ്ത്തുവാന്‍ ഇടയാക്കിയത്. ചെറുപ്പം മുതലേ , പഠിപ്പിക്കുന്ന അദ്ധ്യാപകരെ , അവര്‍ എങ്ങിനെ ഉള്ളവരായിരുന്നാലും ബഹുമാനിക്കണം എന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതിനാല്‍ , നാമാകരണത്തില് പ്രതികരണം ഒതുങ്ങി . ഇന്നത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നെങ്കില്‍ വിശുദ്ധ കാര്‍ലോയെ ചവിട്ടിക്കൊന്നേനെ . അങ്ങിനെ പൊന്‍കുരിശിനെ ഭയന്ന് ഗാല്ഗുത്താന് കലാലയത്തിലെ പെണ്‍കൊടികള്‍ എല്ലാം കന്യാസ്ത്രീകളും , ചെറുക്കന്മാരെല്ലാം പാതിരിമാരും ആയേക്കും എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്താണ് കാമുക ഹ്രദയങ്ങളുടെ വേദന കണ്ടറിഞ്ഞ് കര്‍ത്താവ് നേരിട്ട് വിശുദ്ധ വാലെന്റ്റൈനെ ഞങ്ങള്ക്കിടയിലേക്കയക്കുന്നത് .വാലെന്റ്റൈന്‍ അവതാരത്തിന് നിമിത്തമായത് ഗാല്‍ഗുത്താന്റെ സ്വപ്ന സുന്ദരി പട്ടത്തിനു മത്സരിച്ചിരുന്നവരില്‍ പ്രമുഖയായ പാര്‍വ്വതി നാരായണന്.<br /><br />നമ്മേക്കാള്‍ മൂന്ന് വസസ്സിനു മൂത്തതെങ്കിലും നാമും അല്‍പ്പ കാലം പിന്നാലെ നടന്ന ഈ സുന്ദരിക്ക് പ്രണയപ്പനി പിടിച്ചത് നാം ഗാല്ഗുത്താനില് രണ്ടാം വര്‍ഷം തകര്‍ക്കുന്ന വേളയില്‍. (പ്രണയം നമ്മോടായിരുന്നു എന്ന് തെറ്റിദ്ധരിച്ചവരേ ...നിങ്ങളുടെ മനസ്സ് നാം തങ്കം പൂശിക്കും ).<br /><br />കഥയിലെ നായകന് , ഗാല്‍ഗുത്താന്റെ സ്വന്തം കവി ഹരി ( ദുഷ്ടന് ) . പാര്‍വ്വതിക്ക് ഹരിയല്ലാ ഹരന്റെ പരമ ഭക്തനായ നാമാണ് കൂടുതല്‍ യോജിക്കുക എന്ന് നാം പറഞ്ഞു നോക്കി. എവിടെ? അതൊന്നും വകവെയ്ക്കാതെ പാര്‍വ്വതി കവിയെക്കയറി പ്രേമിച്ചു. എന്ന് മാത്രമോ , സ്ഥലത്തെ പ്രധാന തലതിരിഞ്ഞവനായ നമ്മേ ഹരി വന്ന് കണ്ടു ചായയും വടയും വാങ്ങി തന്നവന്റെ ഉറ്റ സുഹ്രത്തായി മാറ്റുകയും ചെയ്തു ( പരമദ്രോഹി ) . അതോടെ അവരുടെ പ്രണയ സാഫല്യം നമ്മുടെ ഉത്തരവാദിത്ത്വമായി മാറി.<br /><br />സ്ഥലം സുന്ദരിയായ പാര്‍വ്വതിയുടെ പ്രണയം തകര്‍ക്കാന്‍ അക്കാലത്ത് ചില തത്പര കക്ഷികള്‍ ഇറങ്ങിയിരുന്നു. പാര്‍വ്വതിയുടെ അച്ഛന് നാണൂസിനെ ദൂരവിനിമയ യന്ത്രം വഴി ഈ പ്രണയ വാര്‍ത്ത ചൂടാറാതെ നിരന്തരം അറിയിച്ച് കൊണ്ടേ ഇരിക്കുക എന്നതായിരുന്നു അവരുടെ ആദ്യ തന്ത്രം. പൊതുവെ മകളെ വല്യ വിശ്വാസമായിരുന്നെങ്കിലും , ഇത്തരം കഥകള്‍ നിരന്തരമായി കേട്ടപ്പോള്‍ നാണൂസ് മകളെ വിളിച്ച് വിരട്ടുകയും, ഉപദേശിക്കുകയും ഒക്കെ ചെയ്തു. കലാലയത്തിലേക്ക് നാണൂസ് ഒരുപക്ഷേ അന്വേഷണത്തിനെത്തിയേക്കും എന്ന ഘട്ടം വന്നപ്പോള്‍ , ഹരി പറഞ്ഞു വിവരം അറിഞ്ഞ നാം പാര്‍വ്വതിക്ക് ഒരു ഉപായം ഉപദേശിച്ചു. ഉപായം വളരെ ലളിതം. കലാലയത്തില്‍ തനിക്ക് പിന്നാലെ നടക്കുന്ന, താന്‍ തിരിഞ്ഞു നോക്കാത്ത അലവലാതികളാണ് ഈ കുപ്രചരണത്തിന് പിന്നിലെന്ന് നാണൂസിനെ ധരിപ്പിക്കുക . സാക്ഷികളായി രണ്ടു മൂന്ന് കൂട്ടുകാരികളെയും രംഗത്തിറക്കുക.<br /><br />അതോടെ നാണൂസ് ഒതുങ്ങി. സംഭവം കുശാല്‍. അതിന് ശേഷം പാര്‍വ്വതിയുടെ വീട്ടില്‍ പ്രണയ വിവരം പറയുവാന്‍ വിളിച്ചവന്മാര്ക്കൊക്കെ, മകളിലുള്ള വിശ്വാസം പൂര്‍വ്വാധികം വര്‍ദ്ധിച്ച നാണൂസിന്റെ വക മുട്ടന്‍ തെറി സമ്മാനമായി കിട്ടി. അത്ര വിദഗ്ദ്ധമായിട്ടായിരുന്നു സുന്ദരി നമ്മുടെ ഉപദേശം പ്രാവര്‍ത്തികമാക്കിയത്.<br /><br />പക്ഷെ ഹരി വിരുദ്ധ സംഘം പിന്മാറാന് ഒരുക്കമല്ലായിരുന്നു. അവര്‍ പൊന്‍കുരിശ് കാര്‍ലോയെ കളിക്കളത്തിലിറക്കി ശക്തമായി തിരച്ചു വന്നു. സംഘത്തിലെ പ്രമുഖനായ അരുണ്‍ നല്കിയ രഹസ്യ വിവരം അനുസരിച്ച് പൊന്‍കുരിശ് കമിതാക്കളെ കലാലയം വക ഗ്രന്ഥപ്പുരയില്‍ സല്ലപിച്ച് കൊണ്ടിരുന്ന വേളയില്‍ കൈയ്യോടെ പിടികൂടി. പിടിച്ച പാടെ ഹരിക്ക് ഒരാഴ്ച്ചത്തേക്ക് ഗാല്ഗുത്താനില് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഓലയും നല്കപ്പെട്ടു. അത് കൊണ്ടും ത്രിപ്തനാകാത്ത പൊന്‍കുരിശ് അന്ന് വൈകുന്നേരം പാര്‍വ്വതിയുടെ വീടിലേക്ക് വിളിച്ചു. ഉദ്ദേശം നാണൂസിനെ മകളുടെ പ്രേമം അറിയിക്കുക .<br /><br />വെള്ളിയാഴ്ച്ച വൈകുന്നേരം പതിവുള്ള തേനീച്ചയുടെ കുത്ത് വാങ്ങി നാണൂസ് ആകാശത്തും ഭൂമിയിലും അല്ലാതിരിക്കുന്ന വേളയിലാണ് പൊന്‍കുരിശിന്റെ ദിവ്യസ്വരം ദൂരവിനിമയ യന്ത്രത്തിലൂടെ വരുന്നത്.<br /><br /><strong>കാര്‍ലോ</strong>: "പാര്‍വ്വതി നാരായണന്റെ അപ്പനല്ലേ?"<br /><strong>നാണൂസ്</strong>: "താന്‍ വിളിക്കുന്നത് വരെ അങ്ങിനെ തന്നെയായിരുന്നു. എന്താ മാറ്റണോ?" മകളെ കുറിച്ച് കുപ്രചരണം നടത്തുന്ന അലവലാതികളെ കലാലയത്തില്‍ ചെന്ന് തല്ലാന്‍ മകള്‍ സമ്മതിക്കാത്തതിന്റെ വിഷമത്തില്‍ നടന്നിരുന്ന നാണൂസ് ചോദിച്ചു .ഒന്ന് പതറിയെങ്കിലും കാര്‍ലോ സ്വയം പരിചയപ്പെടുത്തി . നാണൂസ് മറുപടി പറയാതെ അമര്‍ത്തി മൂളുക മാത്രം ചെയ്തു.<br /><strong>കാര്‍ലോ</strong> : "ഇന്നു നിങ്ങളുടെ മകളെ ഞാന്‍ ഒരു വല്ലാത്ത സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണിപ്പോള്‍ നിങ്ങളെ വിളിക്കുന്നത്. മകളെ പഠിക്കാന്‍ കൊണ്ടാക്കിയാല്‍ അവള് അവിടെ പഠിക്കുകയാണോ അതോ വല്ല തെണ്ടിച്ചെക്കന്മാരുമായി പ്രേമം കളിച്ച് നടക്കുവാണോ എന്നൊക്കെ വല്ലപ്പോഴും തിരക്കണം "<br /><strong>നാണൂസ്</strong>: "കത്തനാരോ പാതരിയോ ആരോ ആണ് താനെന്നല്ലേ പറഞ്ഞത്. ?പള്ളീലച്ഛന്മാര്ക്കൊക്കെ ഇപ്പം പെമ്പിള്ളാരുടെ പ്രേമം അന്വേഷിക്കലാണോടാ പണി? "മകളോടെ ദേഷ്യമുള്ള നിരാശാ കാമുകന്മാരുടെ വിളികളില്‍ സഹികെട്ടിരുന്ന നാണൂസിന്റെ മനസ്സില്‍ അപ്പോള്‍ നാലാം വട്ടത്തിനായി നിറച്ച് വെച്ചിരുന്ന മധു ചഷകത്തില്‍ മഞ്ഞു കട്ടകള്‍ ഉരുകുന്നതിന്റെ ആശങ്ക മാത്രമായിരുന്നു.<br /><strong>കാര്‍ലോ</strong>: "നിങ്ങളെന്നാ അപ്പനാടോ ..."അത്രയും ചോദിക്കുവാനെ വിശുദ്ധന് കഴിഞ്ഞുള്ളൂ . അപ്പോഴേക്കും നാണൂസ് അതുവരെ കുടിച്ചതിന്റെ മുഴുവന്‍ വീര്യവും പുറത്തെടുത്ത് ദൂരവിനിമയ യന്ത്രത്തിലൂടെ തേനീച്ചയായി ചെന്ന് പൊന്‍കുരിശിനെ കുത്തി. മറുവശത്ത് നാണൂസിന്റെ നാവില്‍ നിന്നും അനര്‍ഗളം പ്രവഹിച്ച ഭാഷ ഏത് ജനുസ്സില്‍ പെട്ടതാണെന്ന് മനസിലാക്കിയപ്പോഴേക്കും പൊന്‍കുരിശ് വിയര്‍ത്ത് കുളിച്ചിരുന്നു.<br /><strong>"</strong>മേലാല്‍ ഈപ്പണിയും കൊണ്ടിറങ്ങിയാല്‍ ഏത് കത്തനാരായാലും ദൈവത്തിനാണെ നിന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും നായിന്റെ മോനേ<strong>" </strong>എന്ന് വിശുദ്ധന് ഒരുപദേശവും കൊടുത്ത് നാണൂസ് ദൂരവിനിമയം അവസാനിപ്പിക്കുമ്പോള്‍ പൊന്‍കുരിശ് <strong>"</strong>എനിക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ? <strong>"</strong> എന്ന് സ്വയം ചോദിച്ച്, സ്വന്തം കാര്യാലയത്തിന്റെ മച്ചില്‍ ഏതോ അദ്രശ്യ ബിന്ദുവിലേക്ക് നോക്കിയിരിക്കുകയായിരുന്നു .<br /><br />ഹരി വിരുദ്ധന്മാരുടെ പാരകള്‍ ഒഴിവാക്കാന്‍ നാം പറഞ്ഞ് കൊടുത്ത തന്ത്രത്തിന്റെ ഭാഗമായി കൂട്ടുകാരികളെ രംഗത്തിറക്കിയ പാര്‍വ്വതി , അതേ അലവലാതികള്‍ മറ്റു ചില പെണ്‍കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകര്‍ എന്ന വ്യാജേന വിളിച്ച് കുപ്രചരണം നടത്താറുണ്ടെന്ന് നാണൂസിനെ ധരിപ്പിച്ചത്തിന്റെ അനന്തര ഫലമാണ് താന്‍ അനുഭവിച്ചത് എന്ന് വിശുദ്ധ കാര്ലോയുണ്ടോ അറിയുന്നു.<br />ഏതിനും , അതോടെ ഗാല്ഗുത്താനില് പ്രണയ കഥകളിലെ സ്ഥിരം വില്ലന്‍ സ്ഥാനം വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ രാജി വെച്ച് ഒഴിഞ്ഞു. അതിന് കാരണക്കാരനായ നാണൂസിനെ 'വിശുദ്ധ വാലെന്റ്റൈന്‍ നാണു ' എന്നല്ലാതെ മറ്റെന്ത് നാമത്തില്‍ വിശേഷിപ്പിക്കും ?വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com16tag:blogger.com,1999:blog-1155470796081094338.post-43295006980787741902008-08-17T12:31:00.000-07:002008-08-25T13:44:03.502-07:00ദാസപ്പന് പഠിച്ച പാഠങ്ങള്ചൂഴമ്പാല പ്രദേശത്തെ ചെത്തിത്തറ കുടുംബത്തിലെ വേലപ്പന് കണ്ട്രക്കിന്റെ രണ്ടാമത്തെ മകന് ദാസപ്പന് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് എന്ന് ദാസപ്പന് പോലും പറയില്ല. കണ്ണിലുണ്ണിയല്ലെങ്കിലും കയ്യിലിരുപ്പിന്റെ ഗുണത്താല്‍ ആരെങ്കിലും അവന്റെ കണ്ണടിച്ച് പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഇടക്കിടെ പറയാറുണ്ട്. നാട്ടുകാരുടെ ഈ മനോഭാവമാണ് ഒരുപക്ഷെ ഉജ്ജയ്നി മുഴുവന്‍ വ്യാപിക്കേണ്ടിയിരുന്ന ചെത്തിത്തറ കുടുംബത്തിന്റെ പ്രശസ്തി ചൂഴമ്പാലയെന്ന 'ഠ' വട്ടത്തില്‍ ഒതുങ്ങുവാന്‍ കാരണമായത്. ആ കുടുംബത്തെക്കുറിച്ച് പുറമെ നിന്നുള്ള ആരന്വേഷിച്ചാലും ചൂഴമ്പാലക്കാര് കൂടുതല്‍ വിസ്തരിക്കാതെ "ചെത്തിത്തറേല് ഗുണ്ടയല്ലാത്തതായി ദാസ്സപ്പന്റെ അമ്മ മാത്രമേയുള്ളു " എന്ന മട്ടില്‍ മിതത്വം പാലിച്ചാല്‍ പിന്നെങ്ങിനെ പുറം ലോകമവരെ അറിയും. അല്ലെങ്കില്‍ അച്ഛന് വേലപ്പന് ഷാപ്പ് മുതലാളി , മൂത്തവന് ചന്ദ്രന് കൂപ്പ് മുതലാളി , രണ്ടാമന് ദാസപ്പന് പോക്ക് (സകല തല്ലിപ്പൊളിത്തരത്തിന്റെയും ) മുതലാളി എന്നിങ്ങനെയുള്ളപ്പോള്‍ പ്രസിദ്ധി കുതിച്ചുയരേണ്ടതല്ലേ ? .<br /><br />ഗാല്ഗുത്താന് കലാലയത്തിനരുകില് ദാസപ്പന് മഹിളകള്‍ക്കായുള്ള സൌന്ദര്യവസ്തുക്കളുടെ വില്പനശാലയും , ഒപ്പം ഒരു ചായക്കടയും തുടങ്ങിയപ്പോളാണ് നാം അവതാരത്തെ പരിചയപ്പെടുന്നത്.പരിചയപ്പെടുത്തിത്തരുന്നത് പതിവുപോലെ സകല കുരിശുകളും ഏറ്റി വെയ്ക്കുവാന്‍ 'വിക്രമസ്കന്ധമാണുത്തമം' എന്ന് പാടി നടക്കുന്ന ഭട്ടിയെന്ന പട്ടി തന്നെ .സമയം ഗാല്ഗുത്താനില് നാം ബീഡിക്കരി രണ്ടാം വര്‍ഷം കടലില്‍ കലക്കുന്ന കാലം. ഭട്ടിയുടെ അയല്ക്കാരന് കൂടിയാണ് ദാസപ്പന്. പരിചയപ്പെട്ടപ്പോള്‍ തന്നെ ഒട്ടനവധി പ്രത്യേകതകളുള്ള , അത് പോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്മാണതെന്ന് നമുക്ക് ബോധ്യമായി.<br />ദാസപ്പന്റെ നല്ല മനസ്സിനെ നാട്ടുകാര്‍ വെറുതെ തെറ്റിദ്ധരിച്ചതിന് ഉദാഹരണങള്‍ പലത്. ഒരു നാള് ദാസപ്പന്റെ കടയുടെ മുന്നില്‍ ഒരു യന്ത്രക്കുതിരയില്‍ വന്നു വെറുതെ തല്ലിയലച്ച് വീണ ഒരച്ഛനെയും മകളെയും സഹായിക്കാനായി ഓടിയെത്തിയ ഏക വ്യക്തിയായ ദാസപ്പനെ ആ മൂപ്പിന്ന് തെറ്റിദ്ധരിച്ച് കളഞ്ഞു.വീണു കിടന്ന പെണ്‍കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് വസ്ത്രത്തിലെ അഴുക്കു തട്ടിക്കളഞ്ഞ് , 'കൊച്ച് വൃത്തിയായ വസ്ത്രം ധരിച്ച് കൊട്ണ്ട് പോട്ടേ ' എന്ന് കരുതി , സത്കര്‍മ്മം നടപ്പിലാക്കുവാന്‍ ശ്രമിച്ച ദാസപ്പന്റെ കരണത്ത് 'പഠക്കേ' എന്ന് താളമിട്ട് വഴിരുകിലെവിടെ നിന്നോ എഴുന്നേറ്റു വന്ന ആ കുട്ടിയുടെ പിതാവ് പൊന്നീച്ച പറപ്പിച്ചത് തെറ്റിദ്ധാരണയലെങ്കില് പിന്നെയെന്താണ് .ഒപ്പം <strong>"</strong> ഞാന്‍ ഓടേല് വീണ് കിടന്നതവന് കണ്ടില്ലാ. പെണ്‍പ്പിള്ളാരെ മാത്രമെ അവന്റെ കണ്ണിനു പിടിക്കു.ഞരമ്പ് ....<strong>" </strong>എന്ന അവഹേളനവും. 'ഞരമ്പിനു' ശേഷം കിളവന് ഉപയോഗിച്ച പദം കേട്ട് മാതൃ സ്മരണ ഉണര്‍ന്ന് സ്തംഭിച്ച് പോയതിനാലും, സ്ഥലം ചൂഴമ്പാലയല്ലാത്തതിനാലും ദാസപ്പന് കിളവനെ വെറുതെ വിട്ടു.<br />ഇങ്ങിനെയോക്കെയാണെങ്കിലും പരസഹായ തത്പരത ഉപേക്ഷിക്കുവാന്‍ ദാസപ്പന് ഒരുക്കമല്ലായിരുന്നു.<br /><br />ആയിടക്കാണ് വേലപ്പന് കണ്ട്രാക്ക് ഇളയ മകനോട് പെട്ടെന്ന് സ്നേഹം കൂടി ഒരു വിദേശ നിര്‍മ്മിത രഥം വരുത്തി നല്‍കിയത് . ചുവന്ന നിറത്തില്‍ 'ഹോണ്ടാ' എന്ന് പുകഴ്പെറ്റ സാധനം. ശനി, ഞായര്‍ ദിവസങ്ങളില്‍ പിന്നെ അതിലായി ദാസപ്പന് പരസഹായത്തിനിറങ്ങുന്നത് .<br />ഉജ്ജയ്നിയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍, ദര്‍ശനത്തിനെത്തുന്ന സുന്ദരികളായ ഭക്തകള്ക്കെന്തെങ്കിലും സഹായം വേണമോ എന്നന്വേഷിച്ച ശേഷം മാത്രമെ ശനി, ഞായര്‍ ദിവസങ്ങളില്‍ ദാസപ്പന് മറ്റിടങ്ങളില്‍ ഇര പിടിക്കുവാന്‍ പോയിരുന്നുള്ളു .പക്ഷേ പുതിയ വാഹനത്തിന്റെ പച്ചയില്‍ മാത്രം അങ്ങിനെ കണ്ടവന്റെ സഹായം സ്വീകരിക്കുന്നവരല്ലാ പത്മനാഭ ഭക്തകള്‍ എന്ന തിരിച്ചറിവ് ദാസപ്പനെ വിഷമിപ്പിച്ചത് ചില്ലറയൊന്നുമല്ല.ആ വിഷമത്തില്‍ നടക്കുമ്പോഴാണ് , പതിവായി ദര്‍ശനത്തിനെത്തുന്ന ഭക്തമാരുടെ ശ്രദ്ധ ആകര്ഷിക്കുവാനുള്ള ഒരവസരം (അതോ പതിവായ് ഭക്തകളെ നോക്കി വെള്ളമിറക്കുന്ന വായിനോക്കിക്ക് ഒരു പണിയോ?) ശ്രീ പത്മനാഭന് തന്നെ ഒരുക്കിയത്.<br /><br />ഞായറാഴ്ച ദിവസങ്ങളിലെ പതിവു പോലെ അന്നും , ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിനരുകില്‍ രഥം ഒതുക്കി , ഭക്തകളെയും, എതിര് വശത്തെ സ്വര്‍ണക്കടയുടെ പരസ്യത്തിലെ സുന്ദരിയെയും മാറി മാറി നോക്കി ആര്‍ക്കും പരാതിക്കിടം നല്‍കാതെ നില്‍ക്കുയയായിരുന്നു ദാസ്സപ്പന്‍. ഒപ്പം ചില സുഹൃത്തുക്കളും . അപ്പോഴാണ് തൊട്ടു പിന്നില്‍ ഒരു ബഹളം. ഒരു മുച്ചക്ക്ര രഥത്തിന്റെ ( ശൈലി ദഹിക്കാത്തവര്‍ ഓട്ടോ എന്ന് വായിച്ചോ) സാരഥിയും, നീലനിറത്തിലെ മാരുതി രഥത്തില്‍ വന്ന ഒരു മധ്യവയ്സ്ക്കനും തമ്മിലാണ് തര്‍ക്കം. മുച്ചക്രം വഴി മുടക്കിയിട്ടതിനു മധ്യവയസ്ക്കന് അതിന്റെ സാരഥിയോട് തട്ടിക്കയറുകയായിരുന്നു.<br />ദാസപ്പന്റെ ബുദ്ധിയില്‍ പത്മനാഭ ഭക്തമാരുടെ ശ്രദ്ധ ആകര്ഷിക്കുവാനുള്ള വഴി തെളിഞ്ഞത് പെട്ടന്നാണ്. കസവ് വേഷ്ടിയും, പട്ടു കുപ്പായവും ധരിച്ച് നില്ക്കുന്ന മധ്യവയസ്ക്കനോട് അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി വാദിക്കുക.ഒരു മാത്ര വൈകാതെ അവന് പദ്ധതി നടപ്പില്‍ വരുത്തി. നേരെ പോയി മധ്യവസ്ക്കനോട് മുച്ചക്ക്ര സാരഥിയുടെ പക്ഷം പിടിച്ച് വാദം തുടങ്ങി. ഒപ്പം സുഹൃത്തുക്കളും. അല്‍പ്പ നേരത്തിനുള്ളില്‍ വാഗ്വാദം രൂക്ഷമായി. മുച്ചക്ക്രത്തിന്റെ സാരഥിയെ എല്ലാവരും മറന്നു. പ്രശ്നം ദാസപ്പനും മധ്യവയസ്ക്കനും തമ്മിലായി. കുപിത യുവാവായ ദാസ്സപ്പന്‍ മധ്യവസ്ക്കന്റെ നാലഞ്ച് പരമ്പരക്ക് വിളിച്ചു. ഒപ്പം അങ്ങേരെ തല്ലാന്‍ കൈ ഓങ്ങുകയും ചെയ്തു.അപ്പോള്‍ മധ്യവയസ്ക്കന് ദാസപ്പനെ <strong>"</strong>ഞാനാരാണെന്ന് നിനക്കറിയില്ലാ<strong>"</strong> എന്ന് വിരട്ടാന്‍ നോക്കി . <strong>"</strong>താനേത് കോത്താഴത്തെ മറ്റവനായാലും എനിക്ക് പുല്ലാടോ @#$%^%^^^^^^@##$<strong>"</strong> എന്നലറിയ ദാസ്സപ്പന്‍ പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ നടത്തിയത് കൊടുങ്ങല്ലൂരമ്മയെ സ്മരിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു. അധികം നേരം ദാസപ്പന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ മധ്യവയസ്ക്കന് സ്വന്തം രഥത്തില്‍ ഓടിക്കയറി. പക്ഷെ മുന്നോട്ടുള്ള മാര്‍ഗ്ഗം തടഞ്ഞ് ദാസപ്പന് അദ്ദേഹത്തിന്റെ കുടുംബക്കാരുടെ കൂടുതല്‍ കുശലങ്ങള്‍ അന്വേഷിച്ചു തുടങ്ങിയതിനാല്‍, നിവൃത്തിയില്ലാതെ ആ മനുഷ്യന് രഥം പിന്നോക്കം നടത്തി ക്ഷേത്രത്തില്‍ നിന്നും അധികമകലെയല്ലാത്ത സ്വന്തം വീട്ടില്‍ കയറിപ്പറ്റി. പക്ഷേ ഭക്തമാരെ ആകര്‍ഷിക്കുക എന്ന പദ്ധതിയൊക്കെ മറന്ന്, മൂപ്പിലാനെ തെറി വിളിക്കുന്നതില്‍ നൂറു ശതമാനം ആത്മാര്‍തഥ പുലര്‍ത്തിത്തുടങ്ങിയ ദാസപ്പനുണ്ടോ വിടുന്നു. പിന്തുടര്ന്ന് ചെന്ന് അയ്യാളുടെ വീടിനു മുന്നില്‍ നിന്നായി അടുത്ത അട്ടഹാസം. പൂരപ്പാട്ട് സഹിക്ക വയ്യാതെ ആ മനുഷ്യന് വീട്ടിനുള്ളിലേക്ക് ഓടിയപ്പോള്‍ മാത്രമാണ്, കവാടത്തിലെ നാമഫലകം ദാസപ്പന്റെ ശ്രദ്ധയില്‍പ്പെട്ടത് . ലിഖിതം ആംഗലേയത്തില്‍. തനിക്ക് മനസിലാവാത്ത ഭാഷ കണ്ടതോടെ ദാസപ്പന്റെ നില തെറ്റി. അറിയാവുന്നതില്‍ വെച്ചേറ്റവും മുഴുത്ത നാല് തെറിയുടെ അകമ്പടിയോടെ <strong>"</strong> നാണമില്ലാത്ത കിളവാ ...പഠിച്ച് പരണത്ത് കയറിയത്തിന്റെ മെടപ്പാ തനിക്ക് അല്ലേ. . താന്‍ ഫസ്റ്റ് ക്ലാസ്സിലാ ജയിച്ചതെന്ന് പത്ത് പേരെ ബോധ്യപ്പെടുത്താനാനോടോ ഈ തകിട് ?എന്നാപ്പിന്നെ ഞാന്‍ ഫസ്റ്റ് ക്ലാസ്സാണേ , ഫസ്റ്റ് ക്ലാസ്സാണേ എന്ന് പെരപ്പുരത്തു കയറി നിന്നു വിളിച്ചു കൂവടോ പന്ന @#$%^&@#$%^&<strong>" </strong>എന്ന് ദാസപ്പന് അട്ടഹസിച്ചു . നാമഫലകത്തിലെ 'ഫസ്റ്റ് ക്ലാസ്സ്' എന്ന വാക്ക് മാത്രം സിനിമ കൊട്ടകയില്‍ കണ്ട പരിചയത്തില്‍ മനസ്സിലായ ദാസപ്പന് അതിലേക്ക് നീട്ടിയൊരു തുപ്പും തുപ്പി വിജയ ശ്രീ ലാളിതനായി തിരിഞ്ഞ് നടന്നു.<br /><br />ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പക്ഷേ ഏറെ ദൂരം ജൈത്രയാത്ര നടത്തുവാന്‍ ദാസപ്പനായില്ല. കാക്കിപ്പടയുടെ രണ്ടു മൂന്ന് തേരുകള്‍ ഒന്നിച്ചാണ് ഹോണ്ടാ രഥത്തെ വളഞ്ഞത്.<br /><br />അന്നേ ദിവസത്തെ പ്രകടനം ക്ഷേത്രത്തില്‍ വന്ന ഭക്ത തരുണികളെ ദാസപ്പനിലേക്ക് ആകര്‍ഷിച്ചാലും ഇല്ലെങ്കിലും , ദാസപ്പന് അതുകൊണ്ട് ജീവിതത്തില്‍ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിച്ചു. അവ എന്തെന്നാല്‍ ....<br /><strong>ആദ്യ പാഠം</strong> : രണ്ടാം തരത്തില്‍ അഞ്ച് തവണ തോറ്റവര്‍ ആംഗലേയത്തിലുള്ള നാമഫലകങ്ങള്‍ അറിയാവുന്നവരെ കൊണ്ടു വായിപ്പിച്ച് അര്‍ഥം മനസ്സിലാക്കിയ ശേഷമേ ഫലകത്തിന്റെ ഉടമസ്ഥന്റെ തന്തക്ക് വിളിക്കാവു. കാരണം ദാസപ്പന് കാര്‍ക്കിച്ച് തുപ്പിയ ഫലകത്തില്‍ എഴുതിയിരുന്നത് 'ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്' എന്നായിരുന്നു .<br /><strong>പാഠം രണ്ട് </strong>: നിങ്ങളേ മുഖപരിചയമില്ലാത്ത ദേശത്തു ചെന്നാണെങ്കിലും അട്ടഹാസം കാണിക്കുമ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം ഒരടയാളമാകാതെ ശ്രദ്ധിക്കുക. അല്ലാതെ, ഒരു ബോണ്ട പോലും നേരിട്ടു കാണാത്ത ദരിദ്രവാസികളുടെ മുന്നില്‍ ഹോണ്ടാ രഥത്തില്‍ 'വീ വില്‍, വീ വില്‍ റോക്ക് യു ' എന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറ് പശ്ചാത്തല സംഗീതവും ഇട്ട് ചെന്നിറങ്ങി, ഒന്നാം തരം ന്യായാധിപനെ തടഞ്ഞ് നിറുത്തി അയ്യാളുടെ പത്തു തലമുറയ്ക്ക് വിളിച്ചാല്‍ കാക്കിപ്പട നിങ്ങളെ എളുപ്പത്തില്‍ കണ്ടുപിടിക്കുകയും അസഭ്യം പറഞ്ഞ് അപമാനിക്കല്‍, തടഞ്ഞു നിറുത്തി കയ്യേറ്റം ചെയ്യല്‍, ഭവനഭേദന ശ്രമം , വധശ്രമം എന്നി ചെറിയ കുറ്റങ്ങള്‍ നിങ്ങളുടെ മേല്‍ ചാര്‍ത്തുകയും ചെയ്യും.<br /><strong>മൂന്നാമത്തേതും അവസാനത്തേതുമായ പാഠം</strong>: ഉജ്ജയ്നിയില്‍ ന്യായാധിപന്മാര് പൊതുവെ മാന്യന്മാരെങ്കിലും അവരില്‍ ചില എമ്പോക്കികള് കൈക്കൂലി വാങ്ങും. അങ്ങിനെയുള്ളവരെ കഴിയുന്നതും അസഭ്യം പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. മാന്യന്മാര് ചിലപ്പോള്‍ ഒരു മാപ്പ് പറച്ചിലില്‍ നിങ്ങളെ വെറുതെ വിട്ടേക്കും . പക്ഷെ കൈകൂലി പാപികള്‍ ആഴ്ച്ചകളോളം നിങ്ങളെ അവരുടെ വീടിനു ചുറ്റും ശയന പ്രദക്ഷിണം ചെയ്യിച്ച ശേഷം നല്ലൊരു തുക പിടുങ്ങിയെ വിടു. (ആദ്യ ഘട്ടത്തില്‍ കാക്കിപ്പടയുടെ വക ചവിട്ടിത്തിരുമ്മല് വേറെയും. )വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com19tag:blogger.com,1999:blog-1155470796081094338.post-45323628202492953542008-08-11T23:24:00.000-07:002008-08-13T06:01:59.712-07:00മലയാള മനോമര്‍ദ്ധിനി - കലാശം<strong>ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ദയവായി അത് വായിച്ച ശേഷം ഈ ചരിത്രത്തെ വധിക്കുക...</strong><br />ദര്‍ബാറില്‍: സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി യേശു ക്രിസ്തു , മുഹമ്മദ് നബി , ശ്രീപരമേശ്വരന് ( മനുഷ്യരില്‍ നമുക്കു വിശ്വാസം പോരാ. പിന്നെ ദൈവങ്ങളും അവരുടെ അംഗീകൃത പ്രതിനിധികളുമാകുമ്പോള് നാം അല്‍പ്പം ചൂടായി എന്തെങ്കിലും പറഞ്ഞാലും കൃസ്ത്യാനിയെ അപമാനിച്ചു, മുസല്‍മാന്റെ മാനത്തെ ചോദ്യം ചെയ്തു, ഹൈന്ദവ വികാരത്തിനെ ഓടിച്ചിട്ട് വെട്ടികൊന്നു എന്നൊന്നും പറഞ്ഞു കൊടി പിടിക്കാന്‍ വരില്ല. മാത്രമല്ലാ, ഇടയ്ക്ക് നമുടെ ധര്മ്മബോധത്തിനിളക്കം തട്ടിയാല്‍ കല്ല് വെച്ച തെറി പറഞ്ഞ് അവര്‍ നമ്മേ നേര് വഴിക്ക് നടത്തുകയും ചെയ്യും ). ഞങ്ങള്‍ നാലുപേരെ കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി. അവനാണ് വിചാരണയുടെ ചുക്കാന്‍ പിടിക്കുന്നത് . (മനുഷ്യരില്‍ ഉള്ള വിശ്വസത്തെക്കുറിച്ച്ചു ചോദിക്കണ്ടാ...ഭട്ടി മനുഷ്യനല്ലാ . പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്ന ഒരു ജീവി . )ആദ്യ വിചാരണ നേരിടുന്നത്, ഉജ്ജയ്നിയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രമായ മനോമാര്ദ്ധിനിയുടെ മുഖ്യ അക്ഷരഘാതകന് കഷ്ടത്തില്‍ ബേബി എന്ന കുറുക്കന് കിളവന് . 'ടി'യാനില്‍ ചുമത്തപ്പെട്ട കുറ്റം- സ്വഭാവഹത്യ, തേജോവധം. ദര്‍ബാറിന്റെ നടുത്തളത്തില്‍ നില്ക്കുന്ന ആരോപണ വിധേയനായ മൂപ്പിന്ന്. മുന്നില്‍ ഭട്ടി. ആദ്യ ചോദ്യം ദര്ബാറിനു വേണ്ടി ഭട്ടി വക.<br /><br /><strong>ഭട്ടി</strong>: <strong>"</strong> കഴിഞ്ഞ കുറച്ചു കാലമായി ഉജ്ജയ്നി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ ചില ഗവേഷര്ക്കര്ക്കെതിരെ ചാര പ്രവര്‍ത്തനം , സ്ത്രീലംബടത്തം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും , പൈങ്കിളി സാഹിത്യ നിലവാരത്തിലെ ഭാഷ ഉപയോഗിച്ചു യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ എഴുതുകയും, വായനക്കാരില്‍ ഉച്ചപ്പടം കാണുവാനോടുന്ന കൌമാരക്കാരിലെന്ന പോലത്തെ ആക്രാന്തം, ക്ഷമിക്കണം ഹൈനെസ്സ്, വികാരം ഉണര്‍ത്തി അതെല്ലാം പ്രചരിപ്പിച്ച് , മേല്‍പ്പറഞ്ഞ ഗവേഷകരെ നിങ്ങളുടെ ഉടമസ്ഥതയിലുള്ള മലയാള മനോമര്‍ദ്ധിനി എന്ന ദിനപ്പത്രം തേജോവധം ചെയ്യുകയും ഉണ്ടായി . ഇവയാണ് നിങ്ങളുടെ പേരില്‍ ആരോപിച്ചിരിക്കുന കുറ്റങ്ങള്‍.സമ്മതിക്കുന്നുണ്ടോ? <strong>"</strong><br /><strong>മൂപ്പിന്ന്</strong>: <strong>"</strong>ആര് ആരോവിച്ചെന്നാടാവേ ഈ പറഞ്ഞോണ്ട് വരുന്നത് ?<strong>"</strong><br /><strong>നാം</strong>: <strong>"</strong>സിംഹാസനത്തിന് നേരിട്ട് ബോധ്യപെട്ട് സ്വമേധയ ഉന്നയിച്ചതാണ് ഈ ആരോപണം <strong>"</strong><br /><strong>മൂപ്പിന്ന്</strong>: <strong>"</strong>കര്‍ത്താവാണേ പത്രധര്മ്മത്തിന് നിരക്കാത്തതൊന്നും ബേബി ചെയ്തിട്ടില്ല , ഇനിയൊട്ടു ചെയ്യുകേം ഇല്ല <strong>"</strong><br />നമുക്കരുകിലിരുന്നിരുന്ന യേശുനാഥന്‍ സ്വയമറിയാതെ സ്വന്തം തലയില്‍ കൈ വെച്ചു നോക്കി. ഭാഗ്യം, തല തെറിച്ചു പോയിട്ടില്ലാ. അടുത്തിരുന്ന നബി തിരുമേനി ചിരിയോടു ചിരി .<br /><strong>യേശുനാഥന്‍</strong> :<strong>"</strong> ചിരിച്ചോ , ചിരിച്ചോ അടുത്ത വിചാരണ അടപ്രഥമന്‍ കേസില്‍ രാജിവെച്ച പഴയ മന്ത്രിയുടെതാ. ഓന് സത്യം മുഴുവന്‍ അന്നെ പിടിച്ചാവും ചെയ്യുക. <strong>"</strong><br /><strong>നബി തിരുമേനി</strong> : <strong>"</strong>യ്യോ!!!<strong>"</strong><br /><strong>നാം</strong>: (കുറുക്കന് കിളവനോട്) <strong>"</strong> ചാരപ്രവര്‍ത്തനം നടന്നു എന്ന് നിങ്ങള്‍ എഴുതി പിടിപ്പിച്ചു.ഇപ്പോഴും ആ വാദത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടോ ? <strong>"<br /></strong>മൂപ്പിന്ന് ഒരല്‍പ്പം ആശയ കുഴപ്പത്തില്ലായി. മഹാരാജാവ് ആരോപിതരെ വെറുതെ വിട്ടതാണ്. ഉറച്ചു നില്ക്കുന്നു എന്ന് പറഞ്ഞാല്‍ കാരണം വിശദീകരിക്കേണ്ടി വരും. അല്ല അതെല്ലാം വെറുതെ എന്ന് പറഞ്ഞാല്‍ അത് കുറ്റസമ്മതവും. ഒടുവില്‍ രണ്ടും കല്പ്പിച്ചു കിളവന് പറഞ്ഞു : <strong>"</strong>ഉറച്ചു നിന്നേക്കാം <strong>"</strong><br /><strong>നാം</strong>: <strong>"</strong>അങ്ങിനെയെങ്കില്‍ എന്തായിരുന്നു ചാരന്മാര് ചോര്‍ത്തിയതെന്നു ദര്‍ബാറിനെ അറിയിക്കുക<strong>"</strong><br /><strong>മൂപ്പിന്ന്</strong> : (പുച്ഛ രസമാണ് )<strong>" </strong>അഗ്നെയാസ്ത്രത്തിന്റെ മൂലമന്ത്രം . എം എം എന്ന അത്യന്താധുനിക സാങ്കേതിക വിദ്യ. അതിന്റെ ഗണിത സംഹിത വരെ മനോമര്‍ദ്ധിനി പ്രസിദ്ധികരിച്ച്ചിരുന്നു<strong>"</strong><br /><strong>നാം</strong>: <strong>"</strong> പ്രസ്തുത സാങ്കേതിക വിദ്യ സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണോ?<strong>"<br />മൂപ്പിന്ന്</strong> : <strong>"</strong>അതേന്നേ...ഉജ്ജയ്നിയുടെ സുരക്ഷ മൊത്തത്തില്‍ കച്ചോടം ചെയ്യുവല്ലായിരുന്നോ. പിന്നെ അവന്മാരുടെ നല്ലകാലം. സംഭവം വല്യ മഹാരാജാവ് തിരുമനസ്സിന്റെ ദര്‍ബാറില്‍ വിചാരണക്കെത്തിയപ്പോള്‍ വ്യക്തമായ തെളിവില്ലാതെപോയി.<strong>"</strong><br /><strong>നാം</strong>:<strong>"</strong>വ്യക്തമായ തെളിവില്ലാതായത് എന്ത് കൊണ്ട് ? ആധികാരികമായിരുന്നല്ലോ നിങ്ങളുടെ എഴുത്തുകള്‍?അക്കണക്കിന് ദര്‍ബാറിലും തെളിവുകള്‍ ഉണ്ടാകേണ്ടിയിരുന്നില്ലേ?ചുരുങ്ങിയ പക്ഷം നിങ്ങളുടെ പത്രമെങ്കിലും അവ ദര്‍ബാറില്‍ ഹാജരക്കേണ്ടതല്ലേ? <strong>"<br /></strong><strong>മൂപ്പിന്ന്</strong> :<strong>"</strong> അത് കുമാരന്റെ രാജ്യ ഭരണത്തിലെ പരിചയ കൊറവ് കൊണ്ടു പറയുന്നതാ. പത്രങ്ങളില്‍ എന്തേലും എഴുതാന്‍ അങ്ങിനെ വെല്യ തെളിവൊന്നും വേണ്ടാന്നേ. <strong>"</strong><br /><strong>നാം</strong> :<strong>"</strong> എന്നിരുന്നാലും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധികരിക്കാന്‍ എന്തെങ്കിലും ആധാരമായി വേണമല്ലോ. അതെന്തായിരുന്നു? കുറച്ചു കൂടി വ്യക്തമായി ചോദിച്ചാല്‍ നിങ്ങളുടെ പത്രം കുറ്റം ആരോപിച്ച രണ്ടു ഗവേഷകര്‍ ചാര പ്രവര്‍ത്തനം നടത്തി എന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസിലായി, അല്ലെങ്കില്‍ സംശയം തോന്നി?<strong>"</strong><br /><strong>മൂപ്പിന്ന്</strong>:<strong>"</strong> ഇതൊക്കെ നമുക്കു ഊഹിക്കവുന്നതല്ലേ ഉള്ളു.<strong>"</strong><br /><strong>നാം</strong>: <strong>"</strong>എന്നാല്‍ നമുക്കും ഉണ്ട് ഒരു ഊഹം. ദ്രൌപദി കൌരവ സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയായിരുന്നില്ലാ മറിച്ച് സ്വമനസ്സാലെ ക്യബറേ കളിക്കുകയായിരുന്നു എന്ന്. നാളത്തെ പത്രത്തില്‍ വരണം.<strong>"</strong><br /><strong>മൂപ്പിന്ന്</strong> :(ആവേശത്തോടെ)<strong>"</strong>അങ്ങനാന്നോ...ഇപ്പോതന്നെ വിളിച്ചു ഒന്നാം പുറത്ത് മുഴുവന്‍ താള് വാര്‍ത്ത ശരിയാക്കാന്‍ പറഞ്ഞേക്കാം. ജനം ഇടിച്ചു കൂടി വാങ്ങും നാളെ മനോമര്‍ദ്ധിനി. ആ കൊച്ചിന്റെ നാലഞ്ചു ചിത്രങ്ങള്‍ കിട്ടനെന്നാ വഴി. അല്ല...ഇല്ലേലും കൊഴപ്പമില്ല...നമ്മുടെ ചിത്ര സംഭരണിയിലെവിടേലും കാണാതിരിക്കുവോ. <strong>"</strong><br /><strong>"</strong>സംഹരിക്കും ഇവനെ ഞാന്‍!!! <strong>"</strong> ചാടിയിറങ്ങിയത് ശിവന് പിള്ളയാണ് .ക്രിസ്തുനാഥന് പെട്ടന്നെഴുന്നേറ്റു ശിവ്ജിയെ തടഞ്ഞു <strong>"</strong>അരുത് ഭഗവാന്. അങ്ങിവനെ കൊന്നാല്‍ ഒരു നസ്രാണിയെ ശിവന് കൊന്നു എന്ന് പറഞ്ഞിവന്റെ അപ്പോസ്തലന്മാര് എന്നെ കിടത്തി പൊറിപ്പിക്കുകേലാ . പക്ഷേ നസേറത്തിന്റെ രാജാവായ ഞാന്‍ ഇവനെ കാച്ചിയാല്‍ ഒരുത്തനും ചോദിക്കുകേലാ . ക്യാന്‍ ഐ ബോറോ യുവര്‍ ട്രൈഡെന്റ്റ് , പ്ലീസ് <strong>"</strong> എന്ന് ക്രിസ്തു നാഥന് പറഞ്ഞപ്പോള്‍ ശിവ്ജി ത്രിശൂലം കൊടുക്കുവാന്‍ ഒരുങ്ങിയതാണ്.<br /><strong>നാം</strong>: <strong>"</strong>ശിവ്ജി , ക്രിസ്തു നാഥാ, വിചാരണ കഴിയട്ടേ...നിങ്ങളുടെ വിലയേറിയ സമയം ഇതുപോലുള്ള അധമന്മാരെ വധിക്കുവാന്‍ പാഴാക്കിയാല്‍ പിന്നെ ദൈവനീതികെന്തു വില. ഇതു കൈകാര്യം ചെയ്യാന്‍ വിക്രമ നീതി തന്നെ ധാരാളം<strong>"</strong> എന്ന് രഹസ്യമായി പറഞ്ഞ് ഇരുവരെയും ശാന്തരാക്കി .ഈശ്വരന്മാരുടെ കോപം കണ്ടു ഒരു കാലുംപ്പൊക്കി ഓടുവാന്‍ തയ്യാറായി നിന്നിരുന്ന കുറുക്കനും ആശ്വാസത്തോടെ ചിരിച്ചു .<br /><br /><strong>നാം</strong>:(മൂപ്പിന്നിനോട്) <strong>"</strong>ഉഹാപോഹങ്ങള്‍ എല്ലാം നാം സമ്മതിച്ചു എന്ന് തന്നെയിരിക്കട്ടേ. പക്ഷെ ഗവേഷകരും അപ്സരസ്സുകളുമായുള്ള ബന്ധം നിങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണല്ലോ. അത്രയും വഷളായി മറ്റൊരു പത്രവും അത് എഴുതിയിരുന്നില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് മറ്റു വഷളന്മാരെയൊന്നും വിചാരണ ചെയ്യാതെ നിങ്ങളെ മാത്രം നാം പ്രതിസ്ഥാനത്ത് നിറുത്തുന്നത്. ഉജ്ജയ്നിയെപ്പോലെ സദാചാര കാവല്‍ നായ്ക്കളുടെ അതിപ്രസരമുള്ള ഒരു സമൂഹത്തില്‍, ഇത്തരം അടിസ്ഥാനരഹിതവും എന്നാല്‍ ഭട്ടിയെ പോലെയുള്ള സാമാന്യ ബുദ്ധി ഉപയോഗിക്കുവാന്‍ പണ്ടേ മറന്ന ജനം വായിച്ചാല്‍ വിശ്വസിച്ചു പോകുന്ന തരത്തിലുള്ളതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍, ആരോപിതരുടെ കുടുംബങ്ങളില്‍ അത് എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അപമാനം ഭയന്നവര്‍ കൂട്ട ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അവരുടെ മരണങ്ങള്‍ക്ക് നിങ്ങള്‍ സമാധാനം പറയുമോ? . <strong>"</strong><br /><strong>മൂപ്പിന്ന്</strong> : (മന്ത്രണമാണ് . നമ്മുടെ ശ്വാന ശ്രവണം അത് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ലാ) <strong>"</strong>എന്നാ കോപ്പിലെ സമാധാനം പറയാനാ.ആര്‍ക്കെന്നാ പോയാലും എന്റെ പത്രം പത്തു പ്രതി കൂടുതല്‍ വില്‍ക്കണം. പരസ്യക്കാശു കൂട്ടി പത്തു ചക്രം എന്റെ കൊച്ചു മക്കള്ക്കുണ്ടാകി വെക്കണം<strong>"</strong> ( സമാന രീതിയിലെ സംഭാഷണ ശല്ക്കം ഒരുപക്ഷെ ഭാവിയില്‍ സുരേഷ് ഗോപി ചിത്രങ്ങളില്‍ കേള്‍ക്കുവാന്‍ സാധ്യതയുണ്ട് ).<br /><strong>നാം</strong>: <strong>"</strong>ഇതേ മനസിലിരിപ്പും കൊണ്ട് ചിട്ടി നടത്തി ജനങ്ങളെ കുപ്പിയിലിറക്കുകയും, നികുതി വെട്ടിക്കുകയും ചെയ്തത് കൊണ്ടാ താന്‍ പണ്ട് അകത്ത് പോയത്. ഓര്‍മ്മ വേണം<strong>"</strong><br /><strong>മൂപ്പിന്നു</strong>: <strong>"</strong>ഞാന്‍ വീണ്ടും പറയുന്നു. അത് സ്വന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു . പിന്നീടെന്നെ നിരുപാടികം വിട്ടയക്കുകയും ചെയ്തായിരുന്നല്ലോ. 'ഒന്‍പതു മരക്കുരിശുകള്‍' എന്ന ഞങ്ങളുടെ കുടുംബ സ്മരണിക വായിച്ചില്ലയിരുന്നോ?.<strong>"</strong><br /><strong>നാം</strong> : <strong>"</strong>നിരുപാധികം വിട്ടയച്ചെന്നോ. അത് താനൊക്കെ എഴുതി പിടിപ്പിക്കുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന (ഭട്ടിയെ ചൂണ്ടി) ഇവനെ പോലുള്ളവരോട് പറഞ്ഞാല്‍ മതി. തുറുങ്കില്‍ കിടന്നാല്‍ അനാരോഗ്യം കാരണം സിദ്ധി കൂടും എന്ന് അലമുറയിട്ട്, കുറ്റം ഏറ്റു പറഞ്ഞ് മാപ്പും വാങ്ങി രാത്രിക്ക് രാത്രി മദിരാശിക്കു സകുടുംബം വണ്ടി കയറി എന്ന സത്യം മനോമര്‍ദ്ധിനി എത്ര വെള്ള പൂശിയാലും മറയുമോ മൂപ്പിന്നേ ?<strong>"</strong><br /><strong>മൂപ്പിന്ന്</strong>: (ഒന്നു ഞെട്ടിയെങ്കിലും ചിരിച്ചു കൊണ്ട്) <strong>"</strong>ചെറുപ്പമാണേലും ഇതൊക്കെ എങ്ങിനെ അറിഞ്ഞ് വെയ്ക്കുന്നു ?<strong>"</strong><br /><strong>നാം</strong>: <strong>"</strong>നേരത്തെ പറഞ്ഞുവല്ലോ.ത്രികാല ജ്ഞാനം . താന്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ ആ ഗവേഷകരുടെ കുടുംബങ്ങള്‍ മാനക്കേട് കൊണ്ട് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ആരാണുത്തരവാദി എന്നതിന് സമാധാനം ബോധിപ്പിക്കു<strong>"</strong><br /><strong>മൂപ്പിന്ന്</strong>: (ഗര്‍വോടെ) <strong>"</strong>ആ അപ്സരസുകളെ ഉജ്ജയ്നിയില്‍ ഇറക്കുമതി ചെയ്തത് മനോമര്ദ്ധിനിയല്ല. അവരെ ഗവേഷകരുമായി ബന്ധപ്പെടുത്തി ആദ്യം പ്രശ്നമുണ്ടാക്കിയത് ഉജ്ജയ്നിയുടെ അഭിമാനമായ കാക്കിപ്പടയാണ്. അവര്‍ തുടങ്ങി വെച്ച കഥക്ക് അനുബന്ധം എഴുതുക മാത്രമെ മനോമര്‍ദ്ധിനി ചെയ്തിട്ടുള്ളൂ.<strong>"</strong><br /><strong>നാം</strong>:<strong>"</strong> സത്യം. പക്ഷേ സാങ്കേതിക വിദ്യയും, സുന്ദരികളുമായി ഗവേഷകര്‍ നടത്തിയ വിനോദ സഞ്ചാരങ്ങളും പൊലിപ്പിച്ചത് മര്‍ദ്ധിനി തന്നെയല്ലേ? മറ്റു വഷളന്മാരും അതേറ്റ് പിടിക്കുവാന്‍ ഉണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ ആ ഒരു ആവേശം അവര്‍ക്കില്ലായിരുന്നു. അത് എന്ത് കാരണം കൊണ്ടായാലും. സത്യമല്ലേ?<strong>"</strong><br />കുറുക്കന് നിശബ്ദന്‍.<br /><strong>നാം</strong>: <strong>"</strong>ഉജ്ജയ്നി സ്വര്‍ഗാരോഹണ കേന്ദ്രത്തിനു എം എം സാങ്കേതിക വിദ്യയുമായി ബന്ധമൊന്നുമില്ല എന്ന വസ്തുത താങ്കള്‍ക്കറിയാമോ?<strong>"</strong><br />മൂപ്പിന്ന് ഞെട്ടലോടെ നമ്മേ നോക്കി.<br /><strong>നാം</strong> : <strong>"</strong>മൂലമന്ത്രങ്ങള്‍ , അതേതു ദിവ്യസ്ത്രത്തിനായാലും വികസിപ്പിച്ചെടുക്കുന്നത് നമ്മുടെ സമാന്ത രാജ്യമായ പൂനയിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലും , പിന്നെ മറ്റു പല രഹസ്യ കേന്ദ്രങ്ങളിലുമാണ്. സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ എന്തായാലും അല്ലാ. പിന്നെ കോടിക്കണക്കിന് വരാഹന്‍ കൈക്കൂലി വാങ്ങി അപസരസ്സുകളോടൊത്തു ഉല്ലസിച്ചു നടന്നു, അവിടെ അച്ചാര്‍ നിര്‍മാണ ശാലയുണ്ട് , ഇവിടെ മീന്പ്പിടുത്തക്കപ്പലുണ്ട് എന്ന് നിങ്ങള്‍ ആരെക്കുറിച്ചെഴുതിയോ ...അവരെ വല്യ തിരുമനസ്സ് വെറുതെ വിട്ടത് തെളിവില്ലത്തത് കൊണ്ടല്ലാ. കൊട്ടാരത്തില്‍ നിന്നും നേരിട്ടു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് മീന്പ്പിടുത്തക്കപ്പലും, അച്ചാര്‍ നിര്‍മ്മാണ ശാലയും ഒന്നുമല്ലാ. മറിച്ച് കടം വാങ്ങി പണിയിച്ച വീടുകളും, നാലക്കത്തിനു മുകളില്‍ വരാത്ത സമ്പാദ്യങ്ങളുമാണ് . ഗവേഷകരില്‍ ഒരാളുടെ കുടുംബം ഏറെക്കാലമായി ഉപയോഗിക്കുന്നത് നിറമില്ലാത്ത വിഡ്ഢിപ്പെട്ടി. നിറമുള്ളത് വാങ്ങുവാന്‍ നിങ്ങള്‍ കോടികള്‍ കൈകൂലി വാങ്ങിയവര്‍ എന്നരോപിച്ചവുടെ കയ്യില്‍ പണമില്ലാ. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ കഥകള്‍ മെനഞ്ഞവരെ തേജോവധം ചെയ്തത് ?<strong>"</strong><br />വിനയവും , പ്രലോഭനവും കൊണ്ടു കാര്യം കാണാതെ വന്നപ്പോള്‍ കുറുക്കന് തനി സ്വരൂപം കാട്ടി: <strong>"</strong>ഒരു പത്രപ്രവര്ത്തകന് വാര്‍ത്തയുടെ സ്രോതസ്സ് ഒരു രാജാവിന്റെയും മുന്നില്‍ ബോധിപ്പിക്കേണ്ട കാര്യമില്ല. അതിനുള്ള സ്വാതന്ത്ര്യം നിയമം ഞങ്ങള്‍ക്ക് തരുന്നുണ്ട്.<strong>"</strong><br /><br /><strong>"</strong>അവസാനത്തെ അടവാണ്<strong>"</strong> നീതി നമുക്ക് വിട്ട് 'അക്കുത്തിക്കു' കളിക്കുവാന്‍ തുടങ്ങിയ ഈശ്വരന്മാരെ നോക്കി നിന്നിരുന്ന ഭട്ടി മുന്നറിയിപ്പ് നല്കി.<br /><br /><strong>"</strong>ഇനിയാ നിയമം തിരുത്തി എന്നെ ശിക്ഷിക്കുവാനാണ് പുറപ്പാടെങ്കില്‍, പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം എന്നെഴുതി ഞങ്ങള്‍ ജന വികാരം അങ്ങേക്കെതിരാക്കും. <strong>"</strong> കത്തിക്കയറിയ കിളവന് തുറന്ന ഭീഷണി മുഴക്കി. <strong>"</strong>അതുകൊണ്ടീ പ്രശനത്തില്‍ എന്നെ ഒരു കോപ്പും ചെയ്യാന്‍ ഒക്കുകേല എന്ന് വിനയപൂര്‍വ്വം അവിടുത്തെ അറിയിക്കുന്നു. മനോമര്‍ദ്ധിനി എന്തെഴുതുന്നോ അതാണ് വാര്‍ത്ത. അതേതു കൊമ്പത്തെ രാജാവ് വിചാരിച്ചാലും തിരുത്താന്‍ ഒക്കുകേല , എന്നാ?<strong>"</strong><br /><strong>നാം</strong>: <strong>"</strong> ഈ പ്രശ്നത്തിന്റെ പേരില്‍ താങ്കളെ ശിക്ഷിക്കുവാനും , വാര്‍ത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുവാനുള്ള സ്വാതന്ത്ര്യം നല്കുന്ന നിയമം ഭേദഗതി ചെയ്യുവാനും നമുക്കു യാതൊരു ഉദ്ദേശവും ഇല്ല.<strong>"</strong><br />കിളവന് വിജയഭാവത്തില്‍ നമ്മേ നോക്കി. ഭട്ടിയുടെ മുഖത്ത് അമ്പരപ്പ്. ഈശ്വരന്മാരുടെ മുഖത്ത് ചിരി<br /><strong>നാം</strong>: <strong>"</strong>മറിച്ച് സാധാരണ ജനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രണ്ടു നിയമങ്ങളാണ് നാം കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്നത്.<strong>"</strong><br /><strong>മൂപ്പിന്ന്</strong>: (പുച്ഛത്തില്‍ ) <strong>"</strong>എന്നതൊക്കെയാണാവോ?<strong>"</strong><br /><strong>നാം</strong>: <strong>"</strong>പത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ അല്ലേ? ...നിനക്കൊക്കെ തോന്നിയതെന്തും എഴുതിക്കോ. <strong>"</strong><br />കിളവന്റെ മുഖത്തത് രസിച്ച ഭാവം.<br /><strong>നാം</strong>: <strong>"</strong>പക്ഷേ നാളെമുതല്‍ ഇറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്തകളല്ലാതെ മറ്റൊന്നും കാണുവാന്‍ പാടില്ല.വിശേഷാല്‍ പതിപ്പില്‍ പോലും പത്രത്തിന്റെ പേര് മാത്രമെ വാര്‍ത്തയല്ലാതെ പാടുള്ളു <strong>"<br /></strong>മൂപ്പിന്നിന്റെ ചിരി ഡിം<br /><strong>നാം</strong>: <strong>"</strong>പരസ്യം എന്ന വാക്കേതെങ്കിലും പത്രത്തില്‍ കണ്ടാല്‍ ആ പത്രം നാം കണ്ടുക്കെട്ടും. നീയൊക്കെ നിറച്ചെഴുതി ജനങ്ങളെ പ്രബുദ്ധരാക്ക്. കാണട്ടേ <strong>"</strong><br /><strong>മൂപ്പിന്ന്</strong> : (നെഞ്ചത്തു കൈവെച്ചു ) <strong>"</strong>കര്‍ത്താവേ!!!<strong>"<br />കര്‍ത്താവ്</strong> :(നമ്മോട്) <strong>"</strong> അത് കലക്കിയെടാ <strong>"</strong><br /><strong>നബി തിരുമേനി</strong> : <strong>"</strong>ഇപ്പോഴാണ് ആ കര്‍ത്താവേ എന്ന വിളിക്കൊരു ആത്മാര്‍തഥ വന്നത്.<strong>"</strong> <strong><br />നാം</strong>: <strong>"</strong>രണ്ടാം നിയമം ...ഉജ്ജയ്നിയില്‍, തേര് ചക്ര നിര്‍മാണ സ്ഥാപങ്ങള്‍ പണ്ടു ധനകാര്യ സ്ഥാപങ്ങളെ ചെയ്തത് നാം ദേശീയവത്കരിക്കുവാന് പോകുന്നു . ഉദ്ദേശം ചക്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവിന് , അതിന്റെ കൃഷിക്ക്, രാജകീയ സഹായങ്ങള്‍ നേരിട്ടു കര്‍ഷകരില്‍ എത്തിക്കുക .ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ചുള്ള വാര്‍ത്ത ദേശീയോത്ഗ്രഥന വാര്‍ത്ത ആയതിനാല്‍ നാളെ എല്ലാ പത്രങ്ങളും അത് ആദ്യ താളില്‍ കൊടുത്തേ മതിയാവു . എന്നാ ബോധിച്ചോ ?<strong>"</strong> <strong>"</strong>പൊന്നുടയതേ!!!<strong>"</strong> എന്ന അലര്‍ച്ചയോടെ കുറുക്കന് സാഷ്ടാംഗം വീണു .അവിടുന്നങ്ങോട്ട് മൂപ്പിന്നിന്റെ സംഭാഷണമെല്ലാം വീണു കിടന്നാണ് <strong>"</strong>കഞ്ഞിയില്‍ പാറ്റയിടരുത്. കുടുംബം വഴിയാധാരമാകും.<strong>"</strong><br /><strong>നാം</strong>: <strong>"</strong>ശരി ...പക്ഷേ നമ്മുടെ രണ്ടു വ്യവസ്ഥകള്‍ ഉടനടി മനോമര്‍ദ്ധിനി നടപ്പിലാക്കണം <strong>"<br /></strong><strong>മൂപ്പിന്ന്</strong> : <strong>"</strong>എന്നാ വേണേലും ചെയ്യാം . എന്റെ പൈതൃകം നിഷേധി്ക്കണമെങ്കില്‍ അതും. പരസ്യം നിറുത്തലാക്കരുത്.ചക്ര നിര്‍മാണം ദേശീയവത്കരിക്കരുത് <strong>"<br />നാം</strong>: <strong>"</strong>എന്നാലീ സാഷ്ടാംഗം വീണുകിടക്കുന്ന ഭാവത്തില്‍ തന്നെ തന്റെ ഒരു പടം നാളെ മനോമര്‍ദ്ധിനിയുടെ മുന്‍ താളില്‍ വലുതാക്കി കൊടുത്ത് , ആ ഗവേഷകരോടും അവരുടെ കുടുംബങ്ങളോടും മാപ്പ് ചോദിക്കണം. എഴുതി പിടിപ്പിച്ച പോക്രിത്തരങ്ങള്‍ ഓരോന്നും എണ്ണി എണ്ണി പറഞ്ഞ് മാപ്പു ചോദിക്കണം .<strong>"<br />മൂപ്പിന്ന്</strong> : <strong>"</strong>മാപ്പ് ചോദിച്ചു കൊണ്ട് പ്രത്യേക പതിപ്പ് വേണേലും ഇറക്കാം.അവരുടെയൊക്കെ വീടുകളില്‍ ഞാന്‍ തന്നെ അത് കൊണ്ടെ കൊടുക്കുകയും ചെയ്യാം. <strong>"</strong><br /><strong>നാം</strong> : <strong>"</strong>മിടുക്കന്. പിന്നെ മേലാല്‍ ഇത്തരം വൃത്തികേടുകള്‍ കാണിച്ചു പ്രചാരം കൂട്ടാന്‍ തോന്നുമ്പോള്‍ നാം നേരത്തെ പറഞ്ഞ രണ്ടു നിയമങ്ങള്‍ ഓര്‍ത്തോണം <strong>" </strong><br /><strong>മൂപ്പിന്ന്</strong>: <strong>"</strong>ചത്താലും അത് മറക്കുകേലാ <strong>"</strong><br /><strong>നാം</strong>: <strong>"</strong>അന്ത ഭയം ഇറുക്കട്ടും. എന്നാ പിന്നെ എഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടിക്കോ. പത്രത്തിന്റെ അച്ചടിപ്പുരയില് ചെന്നേ നില്ക്കാവു. നാളത്തെ എല്ലാ താളുകളിലും മാപ്പ് തന്നെയായിക്കോട്ടെ വിഷയം. <strong>"</strong><br /><strong>"</strong>ആക്കാമേ<strong>"</strong> എന്ന് കൂവി , കുറുക്കന് ചാടിയെഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടി.<br /><strong>നബി തിരുമേനി</strong> : <strong>"</strong>എന്നാലും ബേബി ആള് വീരന് തന്നെ<strong>"</strong><br /><strong>നാം</strong> :(അമ്പരപ്പോടെ)<strong>"</strong>അതെന്താ തിരുമേനി?<strong>"</strong><br /><strong>യേശുനാഥന്‍</strong> :(നബി തിരുമേനിയുടെ മനസ്സറിഞ്ഞ് ) <strong>"</strong>അല്ലെടാ...ബേബി സ്വന്തം പൈതൃകം നിഷേധിക്കാന്‍ വരെ തയ്യാറായി. പക്ഷേ അപ്പോഴും കൊച്ചു മക്കള്‍ക്ക് പത്തു ചക്രം ഉണ്ടാക്കുക എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും ഒരു ഇഞ്ച് ഇളകിയില്ലല്ലോ എന്നാ നബി ഉദ്ദേശിച്ചത്<strong>"</strong><br /><br />ഉജ്ജയ്നിയിലെ ദര്‍ബാറില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന സര്‍വേശ്വരന്‍മ്മാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുടെ പശ്ചാത്തലത്തില്‍ നാം സ്ലോമോഷനില്‍ സിംഹാസനത്തില്‍ നിന്നും ഇറങ്ങി അന്തപുരത്തിലേക്ക്...ഈ സന്ദര്‍ഭത്തില്‍ വായനക്കര്‍ക്ക്, അവരവരുടെ നിലവാരം അനുസരിച്ച് രംഗ പടത്തില്‍ പശ്ചാത്തല സംഗീതമായി 'വിക്രം, വിക്രം' എന്ന എന്ന കമല്‍ സിനിമ സംഗീതം മുഴങ്ങുന്നതായോ അല്ലെങ്കില്‍ "ഒരു ഒറ്റയാന്റെ രോഷാഗ്നി ..." എന്ന് തുടങ്ങുന്ന രണ്‍ജിപ്പണിക്കരുടെ വാചകങ്ങള്‍ രംഗപടത്തില്‍ തെളിയുന്നതായോ സങ്കല്പ്പിക്കാം.<br /><strong></strong><br /><strong>പിന്ക്കുറിപ്പ് </strong>: നമ്മുടെ ഭാവി മഹാമന്ത്രി അപ്പോഴും തേര്ച്ചക്രവും, മനോമര്ദ്ധിനിയുമായി എന്ത് ബന്ധം എന്നാലോചിച്ച് കിളിയായി നില്‍ക്കുകയായിരുന്നു.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com9tag:blogger.com,1999:blog-1155470796081094338.post-16746559851838889222008-08-07T22:45:00.000-07:002008-08-08T01:52:05.187-07:00മലയാള മനോമര്‍ദ്ധിനി- ഭാഗം ഒന്ന്ഇതു ഉജ്ജയ്നിയിലെ ദര്‍ബാര്‍ . സത്യത്തിന്റെയും , നീതിയുടെയും ഉജ്ജയ്നിയിലെ അവസാന പ്രതീക്ഷയായ രാജസദസ്സ്.(തന്നെ, തന്നെ എന്ന് പറഞ്ഞവന്മാരെ നാം കണ്ടു...ശരിയാക്കിത്തരാം ). കാലവും സമയവും ബാധിക്കാത്ത ഈ ദര്‍ബാറില്‍ ഹാജരകുന്നവര് ഉജ്ജയ്നിയില്‍ മാത്രം ഉള്ളവരാണ്. ഇവരെ ഈ ചരിത്രം വായിക്കുന്നവര്‍ക്ക് സമാന സാഹചര്യങ്ങളിലും, അന്യ ദേശങ്ങളിലും വെച്ചുള്ള പരിചയം തോന്നുന്നുവെങ്കില്‍... അത് നിങ്ങളുടെ ചിന്തകളുടെ കുഴപ്പം. ഇനിയെങ്കിലും മര്യാദക്ക് ചിന്തിക്കുവാന്‍ പഠിക്കുക.പിതാജി മഹാരാജിന്റെ നിരന്തര സമ്മര്‍ദ്ധങ്ങളുടെ ഫലമായി ( മുന്‍ ചരിത്രങ്ങള്‍ വായിക്കുക) ,ബീഡിക്കരിക്ക് പഠിക്കുന്ന കാലഘട്ടം മുതല്‍ ഭാവിയിലേക്കുള്ള ഒരു പരിശീലനം എന്ന നിലക്ക് മഹാരാജാവ് സ്ഥലത്തില്ലാത്ത വേളകളില്‍ നാം ദര്‍ബാര്‍ നിയന്ത്രിച്ചു തുടങ്ങിയിരുന്നു. ആ പരിശീലന കാലത്ത് നാം നടത്തിയ ചില വിചാരണകളുടെയും, തീര്‍പ്പുകളുടെയും രാജകീയ രേഖകളാണിവ. ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് ചോദിക്കരുത്. ഉജ്ജയ്നിയില്‍ എന്തും നടക്കും...നടത്തുന്നത് നാമാണെങ്കില്‍.<br /><br />സംഭവങ്ങള്‍ നടക്കുന്നത് ദര്‍ബാറില്‍. സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി മുഹമ്മദ് നബി ( അള്ളാഹു ഖുറാന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതില്‍ ദുഖിതനായി വിശുദ്ധ ഗ്രന്ഥത്തിന് ഒരു യഥാര്‍ത്ഥ വിശദീകരണം എഴുതുന്ന തിരക്കിലായിരുന്നു ) , യേശു ക്രിസ്തു (യാഹോവയായിരുന്നു നമുക്ക് താത്പര്യം . പക്ഷേ കൂടുതല്‍ ജനകീയന്‍ മനുഷ്യപ്പുത്രനായത് കൊണ്ട് പിന്നിടാ ക്ഷണം പുള്ളിക്ക് കൊടുത്തു ) , സര്‍വ സംഹാരി ശിവന് പിള്ള ( സംഹാരകാലമാകുന്നത് വരെ പ്രത്യേകിച്ച് പണിയൊന്നുമില്ലത്തതിനാല് അങ്ങേരെ എവിടെയെങ്കിലും ഇരുത്തണ്ടേ. പിന്നെ നമുക്ക് അമര്‍ത്ത്യത എന്ന കൈകൂലി വാഗ്ദാനം ചെയ്തിട്ടാണ് സ്ഥിരം ക്ഷിണിതാവായതും. പുറത്ത് പറയരുത്. ) ഇവരെക്കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി . ( നിന്നു കൊണ്ടാണ് ഭട്ടി ദര്‍ബാറില്‍ കാര്യങ്ങള്‍ നടത്തുന്നത്. ലവന് നിന്നാല്‍ മതി. ഇരിക്കാറാകുമ്പോള്‍ നാം പറയും).<br /><br />"ആദ്യത്തെ ദര്‍ബാര്‍ ആയത് കൊണ്ടു സഭാകമ്പം വല്ലതും ഉണ്ടോ പ്രോക്സി ഹൈനെസ്സ്? " എന്ന ഭട്ടിയുടെ കുനഷ്ട് ചോദ്യത്തോടെ ദര്‍ബാര്‍ നടപടികള്‍ ആരംഭിക്കുന്നു.<br /><br />" നാമെത്ര ബാര്‍ കണ്ടതാടാ. പിന്നല്ലേ ദര്‍ബാര്‍ ...നീ ആദ്യത്തെ അധമനെ വിളി . വിചാരണ തുടങ്ങാം" എന്ന് നാം.<br /><br />ഭട്ടി: "അതിന് മുന്‍പ് ഈ വിചാരണയുടെ പശ്ചാത്തലം അവിടുന്നൊന്ന് അറിഞ്ഞിരിക്കണം"<br />നാം: "വേണ്ടത് തന്നെ. എഴുന്നള്ളിച്ചോ"<br /><br />ഭട്ടി: "ഉജ്ജയിനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ആഗ്നേയാസ്ത്രം തൊടുക്കും മുന്‍പ് ചൊല്ലേണ്ട മൂലമന്ത്രം, 'എം എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യ, അടിച്ചു മാറ്റി ശത്രു രാജ്യത്തിന് വിറ്റു എന്നാരോപിക്കപ്പെട്ട് രണ്ടു ഗവേഷകരേയും, അവരെ വശീകരിച്ച് വിദ്യ അടിച്ചു മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി രണ്ടു വിദേശികളായ അപ്സരസ്സുകളേയും കാക്കിപ്പട തടവിലാക്കിയിരുന്നു. അതോടനുബന്ധിച്ച്ചു ഏറെ വിവാദവും ഉണ്ടായിരുന്നു"<br /><br />നാം: "പ്രഥമ ദ്രിഷ്ടിയ പോലും നില നില്‍ക്കാത്ത ആരോപണം എന്ന നിലക്കത് പിതാജി മഹാരാജ് തള്ളി കളഞ്ഞതല്ലേ? നമ്മുടെ ഓര്‍മ്മ ശരിയാണെങ്കില്‍ ഗവേഷകര്‍ എല്ലാം മുന്‍കാല ആനുകുല്യങ്ങളോടെയും ജോലിയില്‍ തിരികെ പ്രവേശിക്കാനും , അവര്‍ സഹിച്ച മനോവിഷമത്തിനു പരിഹാരമായി ദ്രവ്യം നല്കുവാനും അദ്ദേഹം ഉത്തരവായിരുന്നു. മാത്രമല്ല അപ്സരസ്സുകളേയും നിരുപാധികം വിട്ടയച്ചിരുന്നു"<br /><br />ഭട്ടി: (അല്‍പ്പം ചൂടായി ) "തോക്കില്‍ കയറി വെടിവെക്കാതെ കോപ്പേ ...സോറി വെടി വെയ്ക്കതിരിക്കു യുവര്‍ ഹൈനെസ്സ്. അതല്ലാ ആദ്യ വിചാരണക്ക് ആധാരമായ പ്രശനം"<br />നാം: "പിന്നെന്തു പുല്ല്?"<br />ഭട്ടി: "ചാരം , വെണ്ണീര് എന്നോന്നൊക്കെ പറഞ്ഞു കുറച്ചധികം കാലം ഈ വാര്‍ത്തകള്‍ ആഘോഷിക്കുകയും , യാതൊരു അടിസ്ഥാനവുമില്ലാത്ത കുറെ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്ന കഥകള്‍ എഴുതിപ്പിടിപ്പിച്ച് ഈ ഗവേഷകരേയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുയയും ചെയ്ത മാധ്യമങ്ങളുടെ വിചാരണയാണിന്നു നടക്കേണ്ട കലാപരിപാടി"<br /><br />നാം : "ആരുടെ മൃദുല വികരങ്ങളെയാടാ ഉണര്‍ത്തിയത്?"<br /><br />ഭട്ടി: "എന്നെ പോലുള്ള വായനക്കാരുടെ തന്നെ. വെറുതെ കുറെ സമയം കളഞ്ഞു "<br /><br />നാം: "ഒരെണ്ണം വിടാതെ മുഴവന്‍ വായിച്ചു, അല്ലേ?"<br /><br />ഭട്ടി: ( വികാരധീനനായി) "വായിച്ചു പോകും...അമ്മാതിരി എഴുത്തായിരുന്നില്ലേ .(സമനില അവനുള്ളത്ര വീണ്ടെടുത്ത് ) ഇപ്പോള്‍ അതല്ല ഇവിടെ വിഷയം എന്ന് ഞാന്‍ ഹൈനെസ്സിനെ ഓര്‍മിപ്പിക്കുന്നു. "<br /><br />നാം: "ശരി...എല്ലാ മാധ്യമങ്ങളും ഇപ്പറഞ്ഞ മ്ലേച്ഛത്തരം ചെയ്തുവോ?"<br /><br />ഭട്ടി:"എല്ലാവനും കണക്കാ. പക്ഷേ ഇതേ ശരണം എന്ന മട്ടില്‍ എഴുതി വ്യാപാരം പോഷിപ്പിച്ചത് 'മലയാള മനോമര്ദ്ധിനിയാണ്' "<br /><br />നാം : "അപ്പോള്‍ 'മറ്റാരുടെയോ ഭൂമി', 'ചീനാഭിമാനി ' , 'കരാള ഘാതകി' എന്നി മറ്റ് പ്രമുഖന്മാര് ?"<br /><br />ഭട്ടി: "ലവന്മാരും ഇതൊക്കെ ചെയ്തു. പക്ഷേ മനോമര്ദ്ധിനിയെ പോലെ പൊലിപ്പിച്ച് അലമ്പാക്കിയില്ല . മാത്രമല്ല അവര്‍ക്കൊക്കെ ഈ കാലഘട്ടത്തില്‍ കൊടുക്കുവാന്‍ വേണ്ട വാര്‍ത്തകള്‍ വേറെ ഉണ്ടായിരുന്നത്രേ"<br /><br />നാം: "എന്ത് വാര്‍ത്തകള്‍?"<br /><br /><br />ഭട്ടി: "'മറ്റാരുടെയോ ഭൂമി' അതിന്റെ എം ഡി സുന്ദരേശന് കൂലിക്കെഴുതിച്ച്ച 'ഹനുമാന്റെ ആവലാതികള്‍' കലക്കി എന്ന് നിരൂപണം ചെയ്തു താളുകള്‍ നിറച്ചു. 'ചീനാഭിമാനി' സാങ്കേതിക വിദ്യ ചീനന്മാര്ക്കാണ് വിറ്റതെങ്കില്‍ വലിയ കുഴപ്പമൊന്നും വരാനില്ല എന്ന മട്ടിലായിരുന്നു എഴുത്ത്. ' ഘാതകി' ആരോമല്‍ ചേകവരുടെ ആത്മകഥ' ഖണ്ടശ്ശ പ്രസിദ്ധീകരിക്കുകയായിരുന്നു. "<br /><br />നാം: "ഇതിലിപ്പോള്‍ ലെവനെയാ നമ്മളിന്ന് കാച്ചാന്‍ പോകുന്നത്?"<br /><br />ഭട്ടി: "മനോമര്‍ദ്ധിനി ഉടമയും മുഖ്യ മര്ദ്ധകനുമായ ബേബിച്ചായന് എന്ന കഷ്ടത്തില്‍ ബേബി മാപ്ലയെ"<br /><br />നാം: "അതെന്താടാ ഈ കഷ്ടത്തില്‍?"<br /><br />ഭട്ടി: "പണ്ടു വായ് കൈ പൊത്തി നിന്നു ഒരു ജന്മിയെ കുപ്പിയിലിറക്കി, അങ്ങേരുടെ സ്വത്തുവകകള്‍ മുഴുവന്‍ അടിച്ചു മാറ്റിയ വീരനാണീ കക്ഷി എന്നൊരു പഴംപാട്ടുണ്ട്. അങ്ങിനെ ജന്മിയെ കഷ്ട്ടത്തിലാക്കി സ്വന്തം കുടുംബത്തിന്റെ അടിത്തറ പാകിയ പുണ്യ കര്‍മ്മത്തിന്റെ സ്മരണക്കാണത്രേ ഈ കുടുംബപ്പേര് "<br /><br />നാം : "വന്ന വഴി മറക്കാത്ത ആ മഹാന് ഹാജരുണ്ടോ ?"<br /><br />ഭട്ടി: "ഉവ്വ്. പക്ഷെ വിളിപ്പിക്കും മുന്‍പ് ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട് . ഉജ്ജയ്നിയിലെ ഏറ്റവും ചിലവുള്ള പ്രാദേശിക ചവര്‍ അച്ചടിച്ചു വില്‍ക്കുന്നതിന്റെയും, പിന്നെ കോട്ടയം ഭാഷയില്‍ പൊതുവായുളളതുമായ ധാര്‍ഷ്ട്യം മൂപ്പിന്നിന്റെ ഭാഷയില്‍ കാണും"<br /><br />നാം: "മഹാരാജാവും ജനിച്ചത് കോട്ടയത്താടാ കൂവേ. ഉജ്ജയ്നി സ്ഥാപിച്ച്ചതൊക്കെ പിന്നല്ലെയോ. കോട്ടയം ഭാഷ നമുക്കും വഴങ്ങും.പോരാത്തതിന് ശുദ്ധമായ ഉജ്ജയ്നി ഭാഷയും. അതുകൊണ്ടാതുവിട്. എന്നിട്ട് മൂപ്പിന്നിനെ വിളിച്ചാട്ടെ. ധാര്‍ഷ്ട്യം നമുക്കു മാറ്റം, എന്നാ?"<br /><br />ഭട്ടി: "ഇതു മതി , ഇതു തന്നെ മതി . (കാവല്‍ക്കാരോട്) ഇനി നിന്നോടൊക്കെ പ്രത്യേകം പറയണോടാ കിളവനെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍?"<br /><br />ദ്വാരപാലകന് : "മലയാള ഭാഷയുടെ കൊലപാതകി ...ക്ഷമിക്കണം ...കുലപതി , കഷ്ടത്തില്‍ ബേബി ഹാജരുണ്ടോ, ഹാജരുണ്ടോ , ഹാജരുണ്ടോ?"<br /><br />"ഇവിടൊണ്ടാടവേ" എന്ന മറുപടിയുമായി ശുഭ്ര വസ്ത്രധാരിയായ ഒരു വൃദ്ധന് ദര്‍ബാറിലേക്ക് പ്രവേശിച്ചു. നമ്മേ നോക്കി ഒന്നു വിശാലമായി തൊഴുത് ചിരിച്ചു . വായ് കൈ പൊത്തി നില്ക്കുന്ന മൂപ്പിന്നിന്റെ സ്വഭാവം ഭട്ടി പറഞ്ഞിരുന്നത് കൊണ്ട് നാം അഭിവാദ്യം കണ്ടില്ലെന്നു നടിച്ചു."നടപടികള്‍ തുടങ്ങാം" നാം ഉത്തരവായി.<br /><br />ഭട്ടി: (മൂപ്പിന്നിനെ നോക്കി ) "ഉജ്ജയനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ രണ്ട് ഗവേഷകന്മാരെ സ്ത്രീലമ്പടന്മാര് എന്നും , രാജ്യദ്രോഹികള്‍ എന്നും മുദ്രകുത്തി, അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്തതില്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്റെ പങ്ക് ഈ രാജസദസ്സിനു വ്യക്തമായി ബോധ്യപ്പെടിരിക്കുന്നു. അതിന്മേലാണീ വിചാരണ. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടോ?"<br /><br />മൂപ്പിന്ന് : ( അല്‍പ്പം കൂടി മുന്നോട്ടു വളഞ്ഞ് ) "അതിന് മുന്നേ സമക്ഷത്തു വേറെ രണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കുവാനുള്ള അനുവാദം തരണം"<br /><br />നാം: "ചുമ്മാ ബോധിപ്പി , കേക്കട്ട് "<br /><br />മൂപ്പിന്ന്: "അടുത്തയാഴ്ച്ച മനോമര്‍ദ്ധിനിയുടെ ഞായറാഴ്ച വിശേഷാല്‍ പതിപ്പില്‍ കുമാരന്റെ ജീവചരിത്രം മുന്‍ താളില്‍ ഒരു പൂര്‍ണ്ണകായ ചിത്രം സഹിതം കൊടുത്താല്‍ കൊള്ളാമെന്നുണ്ട്"<br /><br />നാം: "ഉവ്വോ? നമ്മുടെ പൂര്‍ണ്ണകായ ചിത്രം കയ്യിലുണ്ടോ? (പെട്ടന്ന് സമചിത്തനായി ) ഡായ് , മന്നനുക്ക് ലന്ച്ചമാ ? വെട്ടി അരമനൈ നായ്ക്കള്‍ക്ക് ലഞ്ച് പോട്ടിടുവേന്‍, ജാഗ്രതൈ"<br /><br />ശ്രമം പാളിയപ്പോള്‍ മൂപ്പിന്ന് വിനയം വിട്ട് നിവര്‍ന്നു നിന്നു.<br />ഭട്ടി: "എന്താ ബോധിപ്പിക്കുവാനുള്ള അടുത്ത കാര്യം?"<br />മൂപ്പിന്ന്: " അത് നമ്മുടെ പത്രത്തിന്റെ ..."<br /><br />നാം : "നമ്മുടെ അല്ല തന്റെ..." മൂപ്പിന്ന് : (കൂസലില്ലാതെ ) "അതേ, എന്റെ പത്രത്തിന്റെതുത്പടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉജ്ജയ്നിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. അതിന് സമക്ഷത്തു നിന്നും പരിഹാരം ഉണ്ടാക്കി തരണം"<br /><br />നാം: "പോക്രിത്തരങ്ങള്‍ എഴുതുന്നത് കുറച്ചാല്‍ തല്ലും അത്രയും കുറഞ്ഞിരിക്കും"<br /><br />മൂപ്പിന്ന് : "ക്രിയാത്മകമായി വിമര്‍ശിക്കണം എന്നൊരപേക്ഷ ഉണ്ടായിരുന്നു."<br /><br />നാം : "ഹിംസാത്മകമായി പ്രവര്‍ത്തിച്ചാലോ?"<br /><br />മൂപ്പിന്ന് : "ഇവിടുന്നു വലിയ കോപ്പിലെ രാജാവായിരിക്കും. പക്ഷേ ഞാന്‍ ഒരു പഴയ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മറക്കരുത്"<br /><br />നാം: "ഉജ്ജയനി സ്വതന്ത്രമാക്കുവാന്‍ നടത്തിയ പോരാട്ടങ്ങളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ടോ?"<br />മൂപ്പിന്ന് : "പിന്നെ മൂന്ന് കൊല്ലം തുറുങ്കീ പോയിക്കെടന്നത് ചുമ്മാതാന്നോ ?"<br /><br />നാം: " അത് നികുതി വെട്ടിച്ചത്തിനു വെള്ളക്കാര്‍ തൂക്കി ഉള്ളിലിട്ടത് . അതും സ്വാതന്ത്ര്യ സമരവുമായി എന്ത് ബന്ധം?"<br /><br />മൂപ്പിന്ന് കലശലായ ഞെട്ടലോടെ നമ്മേ നോക്കി "അല്ല ...അതെങ്ങനെ അറിഞ്ഞായിരുന്നു?. ഒരു വിധം ചരിത്രമെല്ലാം ഞാന്‍ മനോമര്ദ്ധിനീകൂടെ വെള്ളപൂശിയതാന്നല്ലോ? "<br /><br />നാം: "ത്രികാല ജ്ഞാനവും നമുക്കുണ്ട് എന്ന് കൂട്ടിക്കോ"<br /><br />മൂപ്പിന്ന്: "അപ്പൊ മാധ്യമ പ്രവര്‍ത്തകരുടെ നേരെയുള്ള അക്രമം..."<br /><br />നാം: "ഏറ്റവും കൂടുതല്‍ ചവിട്ട് കിട്ടുന്നത് മനോമര്‍ദ്ധിനിയുടെ ലേഖകര്‍ക്ക് തന്നെയല്ലേ? "<br />മൂപ്പിന്ന്: "ആന്നേ"<br /><br />നാം: "പരിഹാരം രണ്ടുണ്ട്. മനോമര്‍ദ്ധിനിയുടെ പ്രവര്‍ത്തി പരിചയം കൂടുതലുള്ള ലേഖകരോട് അഹങ്കാരം അല്‍പ്പം കുറച്ച് വാര്‍ത്തകള്‍ തേടാന്‍ പറയുക എന്നതാണ് ഒന്നാമത്തെ വഴി "<br /><br />മൂപ്പിന്ന്: "അങ്ങോട്ട് മനസിലായില്ലാ"<br /><br />നാം: "ഉദാഹരണത്തിന് , രാവണന് സീതയെ അടിച്ചോണ്ട് പോയതിനെക്കുറിച്ച് ലങ്കയില്‍ നിന്നും നേരിട്ടു സചിത്ര ലേഖനം എഴുതുവാന്‍ നിങ്ങളുടെ തലമുതിര്‍ന്ന ഒരു ലേഖകന്‍ പോവുകയാണെന്ന് വെയ്ക്കുക."<br /><br />മൂപ്പിന്ന്: "വെയ്ച്ചു "<br /><br />നാം: "അധികം വെച്ചാല്‍ പിന്നെ നിവരലുണ്ടാവില്ല. ഓര്‍ത്താല്‍ നന്ന്"<br /><br />മൂപ്പിന്ന്: "ക്ഷമിക്കണം"<br /><br />നാം: "ആലോചിക്കാം. അപ്പോള്‍ പറഞ്ഞു വന്നത് ....നിങ്ങളുടെ മുന്തിയ ലേഖകന്‍ മനോമര്‍ദ്ധിനിയുടെ പിന്‍ബലം ഉണ്ടെന്ന അഹങ്കാരത്തില്‍, സാധാരണ എവിടെയും കയറിച്ചെന്നു പറയാറുള്ളത് പോലെ, നേരെ ലങ്കയില്‍ ഇടിച്ച് കയറി രാവണന്റെ പത്തു മൂക്കുകള്‍ക്കും താഴേക്ക് തിരിച്ചറിയല്‍ ചീട്ടു നീട്ടി 'മി : രാവണന് , ഞാന്‍ തോമസ് ഊച്ചാളി , മനോമര്‍ദ്ധിനിയുടെ സ്വ:ലേ. താങ്കള്‍ സീതയെ അടിച്ചോണ്ട് വന്ന് അശോകവനിയില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നെനിക്ക് വിവരം കിട്ടി . വരൂ , എനിക്ക് പുള്ളിക്കാരിയുടെ രണ്ടു ചിത്രങ്ങള്‍ അശോകവനിയില്‍ നിന്നും നേരിട്ടെടുക്കണം . താങ്കളുടെ രണ്ടുമൂന്നു രാക്ഷസികളേയും വിളിച്ചോ . പശ്ചാത്തലത്തില്‍ അവര്‍ കൂടിയുണ്ടെങ്കിലേ വാര്‍ത്ത കൊഴുക്കു. അതുകഴിഞ്ഞ് ലങ്കയിലേക്ക് എതുമാര്ഗ്ഗമാണ് നിങ്ങള്‍ പുഷ്പകത്തില്‍ സീതയെ കടത്തിയത് എന്നും വിവരിക്കണം. അല്ലെങ്കില്‍ വേണ്ടാ... ഞാന്‍ അതിന്റെ ഒരു കല്ല് പെന്‍സില്‍ രേഖ ഭാവനയില്‍ നിന്നും ഉണ്ടാക്കിക്കൊള്ളാം. ' എന്ന് പറയുന്നു . അവനെ രാവണന് താബൂലം നല്കി സ്വീകരിക്കാന്‍ ഒരു സാധ്യതയും നാം കാണുന്നില്ല. സ്വ:ലേ യുടെ കൊല നടക്കും അവിടെ. അതുകൊണ്ട് ഒരു ഒളിവിനും മറവിനും ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവനമാര്‍ക്ക് നല്ലത്. ഇല്ലേല് തടി കേടാകും. മനസ്സിലായോ?"<br /><br />മൂപ്പിന്ന്: "ഒവ്വ...രണ്ടാമത്തെ മാര്‍ഗ്ഗം എന്നതാണാവോ?"<br /><br />നാം: " അത് താരതമ്യേന പരിചയം കുറഞ്ഞ ലാട്ട് പുട്ട് ലേഖകന്മാരുടെ ദേഹ രക്ഷക്കുള്ളതാണ്. തല്ലു കിട്ടും എന്ന് ഏകദേശം ഉറപ്പുള്ള സ്ഥലത്തൊക്കെ നിങ്ങള്‍ അവര്‍ക്കൊപ്പം പോയാല്‍ മതി"<br /><br />മൂപ്പിന്ന് : (വിടര്‍ന്ന ചിരിയോടെ ) " അത് നേരാ ...എന്നെ കാണുമ്പോള്‍ തല്ലാന്‍ വരുന്നവന്മാര് ബേബിച്ചായന്റെ മുന്നിലിട്ടെങ്ങിനെയാ എന്ന് കരുതി മാറുവായിരിക്കും, അല്ലിയോ ?<br /><br />നാം: "അതല്ലാ...മൂര്‍ഖന്‍ പാമ്പ് മുന്നിലുള്ളപ്പോള്‍ ആരെങ്കിലും നീര്‍ക്കോലികളെ തല്ലിക്കൊല്ലാന്‍ മിനക്കെടുമോ?"<br /><br />"കിളവനെ വിഷപ്പാമ്പുകളോട് താരതമ്മ്യം ചെയ്ത് ഞങ്ങളെ അപമാനിക്കരുത്" നമ്മുടെ ചെവിയില്‍ ശിവ്ജിയുടെ കഴുത്തില്‍ കിടന്നിരുന്ന വാസുകി വക മുന്നറിയിപ്പ് " ഞങ്ങള്‍ക്ക് സംസ്കാരമുണ്ട്. ഇങ്ങോട്ട് മെക്കിട്ടു കേറാന്‍ വന്നാലേ ഞങ്ങള്‍ വിഷം പ്രയോഗിക്കു. കിളവന് അങ്ങിനെയാണോ.?"<br /><br />നാം : "ക്ഷമിക്കണം നാഗരാജ് ...ഒരു ഉപമ പറഞ്ഞതാണ്"<br /><br />വാസുകി:" നോക്കിയും കണ്ടും വേണം ഉപമ . "<br /><br />മൂപ്പിന്ന് ആ സമയം ഭട്ടിക്കു കൈക്കൂലിയായി മനോമര്‍ദ്ധിനി വാരികയുടെ പുറം താള് ചിത്രങ്ങളില്‍ വരുന്ന പരസ്യ സുന്ദരിമാരുടെ മേല്‍വിലാസം നല്കുവാന് ശ്രമിക്കുകയായിരുന്നു. നാം ഒന്ന് മുരടനക്കിയപ്പോള്‍ ഭട്ടി വീണ്ടും മാന്യനായി.<br /><br />മൂപ്പിന്ന് : (നമ്മേ നോക്കി ) "പൊതുവേ കുമാരന് മനോമര്ദ്ധിനിയോടു അത്ര നല്ല മനോഭാവമല്ല, അല്ലിയോ?"<br /><br />നാം: "തന്നേ? അങ്ങിനെ തോന്നിയാ?"<br /><br />മൂപ്പിന്ന്: "ഒരു സൊരുമ നമുക്കു രണ്ടാള്‍ക്കും ഗുണമായേ വരൂ ."<br /><br />നാം: "നിങ്ങള്‍ നമുക്കെന്ത് ഗുണം ചെയ്യാന്‍ ?"<br /><br />മൂപ്പിന്ന് ഭട്ടിയെയും, നമുക്കരുകില്‍ ഇരിക്കുന്ന മൂന്നു പുലികളെയും മാറി മാറി നോക്കി. പിന്നെ സ്വരം താഴ്ത്തി :" സംഗതി ഒരല്‍പ്പം രഹസ്യവാ"<br /><br />നാം: (ഭട്ടിക്കു നേരെ വിരല്‍ ചൂണ്ടി) "വല്യ രഹസങ്ങള് ഒന്നും ഇവന് മനസിലാകില്ല . (ശിവന്, ക്രിസ്തു, നബി എന്നിവരെ നോക്കി) ഇവര്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍ ഒന്നും ഉണ്ടാവാന്‍ വഴിയുമില്ല. അത് കൊണ്ടു പറഞ്ഞോ മൂപ്പിന്നേ ."<br /><br />മൂപ്പിന്ന്: " ഇപ്പോള്‍ കുമാരന് ഒരന്യ ദേശത്തു പാതിരാ സംബദ്ധത്തിനു പോയി അവിടെ വെച്ചു നാട്ടുകാരെല്ലാം കൂടി വളഞ്ഞു പിടിച്ചാ പെണ്‍കൊച്ച് തലയിലായിയെന്നിരിക്കട്ടെ ..." നമ്മുടെ പ്രതികരണമറിയുവാനായി കുറുക്കന് ഒന്ന് നിറുത്തി.<br /><br />നാം:"പറയു ...ബാക്കി കൂടി കേള്‍ക്കട്ടേ."<br /><br />മൂപ്പിന്ന് : "ഞങ്ങളുടെ വനിതകളെ വഴിതെറ്റിക്കാനുള്ള 'പിടക്കോഴി' മാസികയിലൂടെ കുമാരന്റെയും ആ പെണ്‍കൊച്ചിന്റെയും കുറേ പടങ്ങളെല്ലാമിട്ട്, നിങ്ങടെത് അനശ്വര പ്രണയമാണെന്നും , വിവാഹത്തിലൂടെ പ്രണയ സാഫല്യം നേടിയ നിങ്ങള്‍ കമിതാക്കള്‍ക്ക് ഒരു ഉത്തമ മാത്രികയാണെന്നും മറ്റും ലേഖന പരമ്പരകളിലൂടെ ഞങ്ങള്‍ സ്ഥാപിക്കും"<br />നാം: (ഒരല്‍പ്പം താത്പര്യത്തോടെ) "ഇതു വല്ലതും നടക്കുമോ?"<br /><br />മൂപ്പിന്ന് : "കൊള്ളാം. ഇതെന്നാ ചോദ്യമാ തിരുമനസ്സേ. സിനിമാ താരങ്ങള്‍ , ഗായകര്‍ ,രാഷ്ട്രീയക്കാര്‍,അങ്ങിനെ എത്രയോ പ്രശസ്തര്‍ ഇത്തരം കുരുക്കുകളില്‍ ചെന്നു ചാടിയിരിക്കുന്നു . അതെല്ലാം ഞങ്ങള്‍ പുല്ല് പോലെ വെള്ള പൂശിയില്ലായോ "<br /><br />"ഡാ അലവലാതി ...ഇതു ദര്‍ബാറാണ്. മറക്കണ്ടാ" ക്രിസ്തു നാഥന് നമ്മുടെ കാതില്‍ മന്ത്രിച്ചു<br />നാം: (കുപിതനായി മൂപ്പിന്നിനെ നോക്കി) "ഡോ കെളവാ...ഇങ്ങിനെ ഇടക്കിടെ നമ്മേ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇന്നോളം ഇറങ്ങിയ പിടക്കോഴി മാസികയെല്ലാം ഇവിടെ വരുത്തിച്ച് ഒറ്റയിരുപ്പിന് തന്നേ കൊണ്ടത് മുഴുവന്‍ നാം വായിപ്പിക്കും"<br /><br />മൂപ്പിന്ന് :(സ്വയമറിയാതെ)"അയ്യോ"<br /><br />നാം: (നടുങ്ങി നില്ക്കുന്ന മൂപ്പിന്നിനെ നോക്കി വലം ചൂണ്ടുവിരലിളക്കിക്കൊണ്ട് ) "അതാണ്" . (ഭട്ടിയെ നോക്കി)" ഡാ മഹാമാക്രി, മഹാമന്ത്രി ... കൂടുതല്‍ ഇങ്ങേരുടെ വായ് തുറപ്പിക്കാതെ പ്രധാന വിചാരണ തുടങ്ങടാ തെണ്ടി"<br /><br />ഭട്ടി: (മൂപ്പിന്നിനെ ഗൌരവമായി നോക്കി ) "വിചാരണ തുടങ്ങുന്നു. ഇനി കാര്യമാത്ര പ്രസക്തമായി സംസാരിക്കുക."<br /><br /><b>തുടരും...</b>വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com16tag:blogger.com,1999:blog-1155470796081094338.post-5426660675070510352008-07-31T22:43:00.000-07:002008-07-31T23:19:52.784-07:00യമ... ഹാഅശ്വഹ്രദയത്തില് ഏഴുസാഗരങ്ങളും ചാടി കടന്നവനെങ്കിലും, യന്ത്രവത്ക്രതമായ അശ്വങ്ങളെ നിയന്ത്രിക്കുന്ന ചട്ടം ഗാല്ഗുത്താനില് അഭ്യാസങ്ങള്‍ ഇറക്കുന്ന കാലഘട്ടത്തില്‍ നമുക്കു വശമില്ലായിരുന്നു. (ബൈക്ക് ഓടിക്കാന്‍ അറിയാന്മേലായിരുന്നു എന്നും പറയാം. ) കാരണം രണ്ടു സന്താനങ്ങളുടെയും ഒരുവിധപ്പെട്ട എന്താവശ്യവും മടികൂടാതെ നടപ്പാക്കിയിരുന്ന പിതാജി, യന്ത്രകുതിരകളുടെ കാര്യത്തില്‍ മാത്രം ശുദ്ധ പിന്തിരിപ്പനായിരുന്നു. പഠിക്കുന്ന കാലത്ത് യന്ത്രക്കുതിരകളുടെ കാര്യം പറഞ്ഞാല്‍ ഉടന്‍ പിതാജി കലാലയത്തിലേക്ക് പോയി വരുവാനായി സാരഥിയോട് കൂടിയ രഥം വാഗ്ദാനം ചെയ്തും..."അതേടാ ...ഇനി യന്ത്രക്കുതിരയെ വാങ്ങി തന്നിട്ട് വേണം നീ അത് ആരുടെ നെഞ്ചത്താണ് ഇന്നു കൊണ്ടു കയറ്റുന്നത് എന്നാലോചിച്ചു എല്ലാ ദിവസവും എന്റെ ഉള്ള മനസമാധാനം കൂടി പോകുവാന്‍. കറങ്ങി നടക്കാതെ വല്ലപ്പോഴും നമ്മേ ദര്‍ബാറില്‍ വന്നു സഹായിക്ക്. നാമില്ലാത്ത സമയത്ത് ദര്‍ബാര്‍ നിയന്ത്രിക്കുവാന്‍ പഠിക്കു... അത് കഴിഞ്ഞാവാം യന്ത്രക്കുതിര" തുടങ്ങിയ ഉപദേശങ്ങളാലും നമ്മെ തുരത്തുകയായിരുന്നു പതിവ്. സാരഥിയും രഥവും എന്നുള്ള കുടുക്കില്‍ വീണാല്‍ നമ്മുടെ പോക്ക് വരവിന് വ്യക്തമായ സമയവും കാലവും വെയ്ക്കപ്പെടും എന്നുളളതിനാല്‍ "അതങ്ങ് പള്ളില് പറഞ്ഞാല്‍ മതീന്ന് " മനസ്സില്‍ പറഞ്ഞു കൊണ്ട് വാഗ്ദനം നാം നിരസിച്ചു. ' ബി എസ് ഏ' എന്ന നമ്മുടെ പഴയ വിശ്വസ്തനെയും , ജനകീയ ഇടി വണ്ടിയെയും ആശ്രയിച്ചു നാം ജീവിക്കും എന്ന് പ്രസംഗിക്കുകയും ചെയ്തു.<br />"ഓ അത് നീ എന്തെരങ്കിലും ചെയ്. പക്ഷേ ഇപ്പോഴത്തെ പിള്ളേരെപ്പോലെ മറ്റുളളവരുടെ കുതിര വല്ലതും കടം വാങ്ങി കറങ്ങി നടന്നിട്ട് അതെവിടെയെങ്കിലും അടിച്ചു തല്ലി വീണു എന്നും പറഞ്ഞെന്റെ മുന്നില്‍ വന്നേക്കരുത്. ആദ്യമേ പറഞ്ഞേക്കാം" ദീര്‍ഘദര്‍ശ്ശിയായ പിതാജി മുന്നറിയിപ്പ് തന്നു.<br /><br />അങ്ങിനെ യന്ത്രക്കുതിരകളെ സ്വപ്നം കാണാതെ, മൂന്നു വസസ്സിനു മൂത്തതെങ്കിലും ഊര്‍ജ്ജതന്ത്രത്തില്‍ മൂന്നാം തരക്കാരിയായ ( പില്ക്കാലത്ത് ഡിഗ്രി തേര്‍ഡ് ഇയര്‍ എന്ന് റിയാലിറ്റി അവതരകമാര്) പാര്‍വ്വതീ നാരായണനെ മാത്രം സ്വപ്നം കണ്ടു നാം നടക്കുന്ന വേളയിലാണ് ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതു പോലെ 'അതാ വരുന്നെടാ' യമന്‍ കണ്ടു 'ഹാ' പറഞ്ഞു പോയ അശ്വം. അന്നുമിന്നും ലോകത്തെ യന്ത്രക്കുതിരകളുടെ പട്ടികയില്‍ ആഡ്യന്മ്മാരുടെ ശ്രേണിയില്‍ വിലസുന്നവന് . 'യമഹാ മുന്നൂറ്റിയന്പത് ' എന്ന നാമത്തില്‍ ഒരു കറുത്ത സുന്ദരന്‍. ഉജ്ജയ്നി നിരത്തുകളില്‍ പക്ഷേ അപകടകാരി. ഉടമസ്ഥന് നമ്മുടെ സുഹൃത്ത് ശ്രി ബച്ചു.<br />യമഹാ എത്തിയതോടെ സ്ഥിരം ഒന്‍പതു തലകള്‍ എണ്ണുന്ന ഞങ്ങളുടെ സംഘത്തിലെ യാത്ര പ്രശ്നങ്ങള്‍ മാറികിട്ടി. ഒന്‍പതു പേര്ക്കന്ച്ചു കുതിരകള്‍. രണ്ടു അതേഡി (എസ്ഡി), ഒരു വെടിയുണ്ട(ബുള്ളറ്റ്), രണ്ടു ജപ്പാന് സംഗര കാവാസകി, പിന്നെ പുതിയ കിടിലമായ യമഹയും.<br />യമഹാ എത്തിയതിന്റെ ആഘോഷമായി നമ്മുടെ സംഘം ആശ്വാരുഡരായി നഗരത്തില്‍ നിന്നും അന്‍പതോളം കിലോമീറ്ററുകള്‍ അകലെയുള്ള പൊന്മുടി മല സന്ദര്‍ശിക്കുവാനുള്ള പദ്ധതിയിടുകയും ചെയ്തു .<br /><br />നിശ്ചിത ദിവസം അതിരാവിലെ ആറുമണിക്ക് ഗാല്ഗുത്താനില് നിന്നും ഞങ്ങള്‍ പുറപ്പെട്ടു. ആഡംബരത്തിനു ഒരു കുറവുമില്ല. എല്ലാവനും പടച്ചട്ടയും, കവച കുണ്ടലങ്ങളും ( കൊട്ടും , തൊപ്പിയും, കണ്ണാടിയും തന്നെ ) അണിഞ്ഞു വീരന്മാരായി തന്നെയായിരുന്നു യാത്ര . മുന്നില്‍ യമഹാ കുതിക്കുന്നു. യാത്രക്കാര്‍ ബച്ചുവും നാമും. പിന്നാലെ പിന്നാലെ മറ്റു കുരിശുകള്‍. യാത്രക്കിടയില്‍ യമഹാ വെറുമൊരു കുതിരയല്ല പായും പുലിയാണെന്നു നമുക്കു ബോധ്യമായി. വഴില് അബദ്ധത്തില്‍ അവന് മുന്നിലൂടെ പാത മുറിച്ചു കടക്കുവാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും. അന്ന് അവന്റെ മുന്പില് പെട്ട്, 'കടവുളേ' വിളിച്ചു ജീവന് കൊണ്ടു ചാടി ഓടിയവനൊന്നും പിന്നെ ഒരാഴ്ചത്തേക്ക് ആ പാതയില്‍ ഇറങ്ങിയിട്ടുണ്ടാവില്ല. മൂന്നു തരം..<br /><br />യാത്രയിലുടനീളം ബച്ചു നാം യന്ത്രകുതിരയെ മെരുക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചാണ് സംസാരിച്ചത്. യമഹാരൂടനായി പാര്‍വ്വതീ നാരായണന്റെ മുന്നില്‍ ആളുകളിക്കുവാനുള്ള സാധ്യതകളെക്കുറിച്ചവന് പറഞ്ഞപ്പോള്‍ നമുക്കു തെല്ലു ഇളക്കം തോന്നാതെയും ഇരുന്നില്ല.<br /><br />കുതിരകളെ വനപാലകരുടെ കാവലില്‍ ഏല്‍പ്പിച്ചു , ചെറിയ ഒരു കാട്ടിലൂടെ നടന്നു, രാക്ഷസന് പാറകള്‍ കയറി മറിഞ്ഞു എത്തപ്പെടാവുന്ന മീന്‍മ്മുട്ടി വെള്ളച്ചാട്ടത്തില്‍ തകര്‍ക്കല്‍, മദിരാ പാനം, വിശ്രമംഎന്നിവ കഴിഞ്ഞ് തിരികെയെത്തി വീണ്ടും യാത്ര. പതിനൊന്നരയോടെ പൊന്മുടിയില്. അവിടെ വിനോദ സഞ്ചാര വകുപ്പിന്റെ വക ഭക്ഷണവും, ബാര്‍ലി വെള്ളവും വാങ്ങി വൈകുവോളം തിമര്‍ത്തു നടന്നു. ബാര്‍ലി വെള്ളത്തേക്കാള്‍ ധാന്യവര്‍ഗ്ഗങ്ങളുടെ സത്തില്‍ വിശ്വസിച്ചു പോന്ന നമുക്കായി അതും വരുത്തപ്പെട്ടിരുന്നു. മൊത്തത്തില്‍ സംഭവങ്ങള്‍ ബലേ ഭേഷ് .<br /><br />മൂന്നര വരെ പൊന്മുടി സമനിരപ്പാക്കി, കെട്ട് വിട്ടപ്പോള്‍ മടക്കുയാത്ര. മടക്കുയാത്ര രാജകീയമായി വെടിയുണ്ടയിലാകാം എന്ന് കരുതി, ബുള്ളറ്റിനു പിന്നില്‍ കയറുവാന്‍ തുടങ്ങിയ ഭട്ടിയെ കവാസാക്കി കുതിരകളിലോന്നിലേക്ക് തുരത്തി നാം ഇന്ഞിക്കയോടൊപ്പം കയറി. ബച്ചുവും യമഹയും മാത്രം. മലയിറങ്ങിയതും അശ്വങ്ങളെ നിയന്ത്രിച്ചിരുന്ന പിള്ളാര്‍ക്ക് മത്സര ബുദ്ധി ഉണര്‍ന്നു. നാമും സംഭവം പ്രോത്സാഹിപ്പിച്ചു . ചുരുക്കമായി പറഞ്ഞാല്‍ എണ്‍പതില്‍ താഴെ സഞ്ചരിക്കുന്ന ഒന്നും ഞങ്ങളുടെ വ്യുഹത്തില് അതിന് ശേഷം ഉണ്ടായിരുന്നില്ല. ഏത് കുതിരയായിരുന്നു മുന്നില്‍ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. മുപ്പത്തിരണ്ടശ്വങ്ങളുടെ ശക്തി ഒറ്റയ്ക്ക് താങ്ങുന്ന യമഹാ ഒരു പൊട്ടു പോലെ ഞങ്ങള്‍ക്കെല്ലാം കാണാമായിരുന്നു.<br />വിതുര എന്ന ചെറു ഗ്രാമത്തിനിപ്പുറം ഒരു ചായ. അത് കഴിഞ്ഞു വീണ്ടു യാത്ര. യാത്ര വീണ്ടും തുടങ്ങിയതും യമഹാ ബച്ചുവിനെയും കൊണ്ട് (ശ്രദ്ധിച്ചു കേട്ടോണം ബച്ചു യമഹായും കൊണ്ടല്ല) കുതിച്ചു. ചായക്കടയില്‍ നിന്നും കാണാവുന്ന അകലത്തിലുള്ള ഒരു കൊടും വളവു തിരിഞ്ഞവന് അപ്രത്യക്ഷനായി. അടുത്ത മാത്രയില്‍ ഏതോ കുയില്‍വാണി അലറിക്കരയുമ്പോലെ ഒരു സ്വരം. തുടര്‍ന്ന് തുടരെ തുടരെ രണ്ടു സ്വരങ്ങള്‍.<br />" അമ്മേ!!!" അത് ബച്ചുവിന്റെ.<br />"കാളീമാതാ" ഒരു മാത്ര സംശയിച്ചു. വിതുര പോലൊരു ചെറു ഗ്രാമത്തില്‍ ബംഗാളിയായ, അതും പ്രായമായ ഒരു കാളീ ഭക്തയോ? ഞങ്ങള്‍ എല്ലാവരും പെട്ടന്ന് സ്ഥലത്തെത്തി . വളവു തിരിഞ്ഞതും കണ്ട കാഴ്ച്ച ...<br />'ണഗ' എന്ന് വരച്ചു വെയ്ച്ച്ച രൂപം പൂണ്ട് വഴി മദ്ധ്യത്തില്‍ യമഹാ. അതിനടുത്തു കിടക്കുന്നത് പക്ഷെ ബച്ചുവല്ല . കള്ളിമുണ്ടും റവുക്കയും ധരിച്ച , അറുപതോടടുത്ത് പ്രായമുള്ള ഒരു പ്രാദേശിക കാളീ ഭക്ത . "ഇതായിരുന്നല്ലേ ബച്ചുവിന്റെ യഥാര്‍ത്ഥ രൂപം?" ന്യായമായ സംശയം തോന്നും മുന്‍പേ വഴിയരുകില്‍ ഇരിക്കുകയാണോ, കിടക്കുകയാണോ എന്നറിയാത്ത പരുവത്തിലും , അടയിരിക്കുന്ന കോഴിയുടെ ഭാവത്തിലും ബച്ചുവിനെയും കണ്ടെത്തി. തൊട്ടരുകില്‍ ഒരു കെട്ട് വിറകും. "വളവു തിരിഞ്ഞതും അമ്മച്ചി വിറകുക്കെട്ട് ബച്ചുവിനെ ഏല്‍പ്പിച്ചു യമഹാ ട്രയല്‍ റണ്ണിനു വാങ്ങി അവനിട്ട് തന്നെ കൊണ്ടു ചാര്ത്തിയോ?" അപ്പോള്‍ നമ്മുടെ സംശയം അതായിരുന്നു. യമഹാക്കരുകില് അമ്മച്ചിയായിരുന്നല്ലോ. തലപൊക്കി എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ച അമ്മച്ചിയെ നാം ചെന്നു സഹായിച്ചു. ബച്ചുവിനെ നമ്മുടെ സുഹൃത്തുകളും . എഴുന്നേറ്റിരുന്നപാടെ അമ്മച്ചി വീണ്ടു നാമം ജപിച്ചു "കാളീ മാതാ!!!" . നോട്ടം ബച്ച്ചുവിനു നേരെ . കാളീ മാതയെ വിളിച്ച് ബച്ച്ചുവിനെ രക്ഷിക്കാന്‍ ഭദ്രകാളിയോടു അപേക്ഷിക്കുകയാണോ ? ഓ നാം തെറ്റി കേട്ടതാണ്.<br />"കാലമാടാ!!!" അതായിരുന്നു മന്ത്രം. "നിന്റമ്മക്ക് വായു ഗുളിക വാങ്ങിക്കാണാണോടാ കുരുകുരുത്തംക്കെട്ടവനേ ഒടുക്കത്തെ വരവ് വന്നത്" എന്ന തുടര്‍ന്നുള്ള മന്ത്രജപം കേട്ടപ്പോഴാണ് അത് വ്യക്തമായത് .<br />ഛേ! ഭാവനയെ തകര്‍ത്ത് കളഞ്ഞു. അമ്മച്ചി കള്ളി മുണ്ടും റവുക്കയും ധരിച്ചു യമഹയില്‍ പാഞ്ഞ് ബച്ചുവിനെ ഓടിച്ചിട്ടിടിക്കുന്ന രംഗം അങ്ങോട്ട് മനസ്സില്‍ പതിഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു . ഇതിപ്പോ ഓടിച്ചത് ബച്ചു തന്നെ. അമ്മച്ചി വെറുതെ ഒരു കെട്ട് വിറകുമായി, യമഹാ വന്നിട്ട് വഴി മുറിച്ചു കടക്കുവാന്‍ നിന്നിരുന്ന പാവം. ഇടിയുടെ ആഘാതത്തിലാണ് ഇരുവര്‍ക്കും സ്ഥാനഭ്രംശം സംഭവിച്ചത്.<br />ഏതായാലും ഒന്നുറപ്പായി. അമ്മച്ചിക്കിടി കിട്ടിയിട്ടില്ല. ബച്ചുവിന്റെ കറുത്ത യമഹയിലെ മരണ വരവു കണ്ട്, 'സമയമായി വല്യമ്മച്ചി , ലെറ്റ് അസ് ഗോ ' എന്ന് പറഞ്ഞുകൊണ്ട് യമന്‍ നേരിട്ടു വരുകയാണെന്നോ മറ്റോ കരുതി പേടിച്ചു താഴെപ്പോയതാണ് . അപ്രതീക്ഷിതമായി ആന്റ്റിക്ക് ലേഡിയെ മുന്നില്‍ക്കണ്ടപ്പോള്‍ ബച്ചു കുതിരയെ എഴുന്നേറ്റു നിന്ന് ചവുട്ടി നിറുത്തുകയായിരുന്നു. നേരത്തെ പറഞ്ഞ സ്ത്രൈണ വിലാപ സ്വരം ഉയര്‍ത്തി യമഹാ പെട്ടന്ന് നിന്നപ്പോള്‍, ഇനി താനായിട്ട് ശാസ്ത്ര നിയമങ്ങള്‍ തെറ്റിക്കണ്ട എന്ന് കരുതി മാത്രമാണ് ബച്ചു വഴിയരുകിലേക്ക് ചിറകടിച്ചു പറന്നു പോയത്. വിറകുക്കെട്ട് അവനരുകിലെത്തിയത്, അമ്മച്ചി അവനിട്ട് എറിഞ്ഞതാണോ, അതോ പരിഭ്രമത്തില്‍ അവരുടെ കയ്യില്‍ നിന്നും തെറിച്ചു പോയതാണോ എന്നത് ഇന്നും അജ്ഞാതം.<br /><br />എന്തായാലും അമ്മച്ചിക്ക് കുഴപ്പം ഒന്നും പറ്റാത്തതിനാലും , അവരൊരു പാവമായിരുന്നതിനാലും, നാട്ടുകാരുമായി മല്ലയുദ്ധം വേണ്ടി വന്നില്ല. പക്ഷേ യമഹയെ അവശനിലയില്‍ അരുകിലുള്ള ഒരു ആലയില്‍ കയറ്റി തട്ടി നിവര്ക്കാന് പറഞ്ഞിട്ട് യാത്ര തുടരേണ്ടി വന്നു ഞങ്ങള്‍ക്ക്. ബച്ചു ഇന്ചിക്കയോടും , നമ്മോടുമോപ്പം മൂന്നാമനായി ബുള്ളറ്റില്‍ കയറി. അല്‍പ്പ സ്വല്പ്പം അറ്റകുറ്റപ്പണികള്‍ ശരീരത്തിനവിടിവിടെയായി പറ്റിയതും , വീഴ്ച്ചയുടെ ആദ്യ ആഘാതവും ഒഴിച്ചാല്‍ അവന് വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല... ഞങ്ങള്‍ തിരിച്ചു ഗാല്ഗുത്താനില് എത്തും വരെ. അപ്പോള്‍ മാത്രമാണ് കഴുത്തില്‍ കിടന്നിരുന്ന രണ്ടു പവന്റെ സ്വര്‍ണ്ണമാല കാണാനില്ലാ എന്ന ആഹ്ലാദകരമായ സത്യം അവനും ഞങ്ങളും അറിയുന്നത്.തിരികെ അത്ര ദൂരം പോയി അപകടം നടന്നിടത്ത് തിരയുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ " വണ്ടിയും പൊളിച്ചടുക്കി , മാലയും കളഞ്ഞിട്ടു ഇളിച്ചോണ്ട് കയറി വന്നിരിക്കുന്നു, കഴുവേറീടെ മോന്" എന്ന് തുടങ്ങുവാന്‍ പോകുന്ന അവന്റെ അച്ഛന്റെ സ്വാഗത പ്രസംഗത്തെക്കുറിച്ചോര്ത്ത് ബച്ചുവും , പാര്‍വ്വതീ നാരായണന്റെ മുന്നില്‍ യമഹയില്‍ ഇതുപോലെ ആളുകളിക്കുവാന്‍ പോയിരുന്നെങ്കിലുള്ള ഗതി ചിന്തിച്ച് നാമും, സംഭവ ബഹുലമായ യാത്രയെക്കുറിച്ചോര്‍ത്ത് മറ്റുള്ള കുരിശുകളും , എന്തേ വേണ്ടു എന്നറിയാതെ പരസ്പരം നോക്കുന്നിടത്ത് .... യമ... ഹാ പുരാണം സമാപ്തംവിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com31tag:blogger.com,1999:blog-1155470796081094338.post-86854780787900348162008-07-25T22:48:00.000-07:002008-07-26T12:28:36.243-07:00സഖാവ് പുരാണം"ഉജ്ജയ്നിയില്‍ മതതീവ്രവാദവും , ബോംബ് സ്ഫോടനങ്ങളും ഒന്നും അന്യ രാജ്യങ്ങളെ പോലെ സജീവമല്ലാത്തത് ഇവിടെ പുരാതന കാലം തൊട്ട് വിപ്ലവത്തിന്റെ ശക്തമായ വേരോട്ടം ഉള്ളതിനാലാണ്" ഗാല്ഗുത്താന് ഊട്ടുപുരയിലെ ഞങ്ങളുടെ സുഹ്രത്ത് സംഗമത്തില്‍ ഭട്ടി കത്തിക്കയറുകയായിരുന്നു. തലേന്ന് ഏതോ പ്രാദേശിക വിപ്ലവ പാഠശാലയില്‍ പോയിരുന്നുറക്കം തൂങ്ങുന്നതിനിടെ ഇടക്കൊന്നു ഞെട്ടിയപ്പോള്‍ ശ്രവിച്ച വാക്കുകള്‍ വള്ളി പുള്ളി വിടാതെ വിപ്ലവാചാര്യനായ് ഞെളിഞ്ഞു നിന്ന് അവന് എഴുന്നള്ളിക്കുന്നത് കേട്ടപ്പോള്‍ ചുറ്റുമിരുന്ന ഞങ്ങളുടെ രക്തം തിളച്ചത് സ്വാഭാവികം.<br />"എവിടെ മച്ചു ഈ വേരോടിയിരിക്കുന്നത്? ഒന്നു കാണാനാ." ആദ്യം പ്രതികരിച്ചത് തൊണ്ടാണ്.<br />"പോടാ. ഇതൊക്കെ മനസിലാകണമെങ്കില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം" ഭട്ടി തിരിച്ച്ചടിച്ച്ചു<br />"ഡാ, ഇക്കിളി സാഹിത്യം ഉന്നമിട്ടു മാത്രം മലയാളം കൂട്ടി വായിക്കാന്‍ പഠിച്ച നീ തന്നെ ഇതു പറയണം, നാം തന്നെ ഇതു കേള്‍ക്കണം. " നാം പറഞ്ഞു.<br />"കുമാരനത് പറയരുത്. 'വിപ്ലവ പ്രസ്ഥാനങളുടെ കുതിപ്പും കിതപ്പും' ഞാന്‍ ഇന്നലെ വായിച്ചു തീര്‍ത്തതേയുള്ളൂ " ഭട്ടി പിടിച്ചു നില്ക്കാന് ഒരവസാന ശ്രമം നടത്തി.<br />"ഒരു മാസമായില്ലേ ആ പുസ്തകം നീ ചുമന്നോണ്ട് പോയിട്ട്. തലക്കെട്ട് അക്ഷരത്തെറ്റില്ലാതെ വായിച്ചെടുക്കാന്‍ ഒരു മാസം...നീ ശിങ്കം തന്നെടാ." പേപ്പട്ടി വക ഭട്ടി വധം.<br />" ഡാ...നീ ദാസ് ക്യാപ്പിറ്റല്‍ എന്ന് കേട്ടിടുണ്ടോ?" നാം ഭട്ടിയോടു ചോദിച്ചു.<br />ഭട്ടി എന്തോ തെറി കേട്ട ഞെട്ടലോടെ നമ്മേ നോക്കി.<br />"ഒന്നു വെറുതേയിരിക്ക് കുമാരാ. 'കൊച്ചുപുസ്തകം ദാസ്സപ്പന്‍ കഞ്ഞിക്കുഴിയുടെ' അവസാന കൃതി 'കപ്പകൃഷിയുടെ' കാര്യം ചോദിക്കവനോട്. ഓരോ വാക്കും ക്രത്യമായി പറഞ്ഞു തരും, തെണ്ടി" മറ്റൊരു സുഹ്രത്തായ ഇഞ്ചിക്കാ കോപിഷ്ടനായിരുന്നു " ഡാ, നിന്റെ വിപ്ലവത്തിന്റെ വേരോട്ടമൊന്നും അന്ന് ക്ഷത്രിയ കലാലയത്തില്‍ മതതീവ്രവാദം നിന്റെ നെന്ച്ത്തു സജീവമായി പെരുമാറിയപ്പോള്‍ കണ്ടില്ലല്ലോ. അതോ പിന്നിട് ധന്വന്തരി വൈദ്യശാലയില്‍ വിപ്ലവ വേരിടിച്ച്ചു പിഴിഞ്ഞാണോ നിനക്കു കിഴി പിടിച്ചത്. വിപ്ലവം...നിന്റെ അമ്മുമ്മേടെ സ്ത്രീവേഷം" ഭട്ടി തകര്‍ന്നു തരിപ്പണമായിരുന്നു.<br />പേപ്പട്ടി വീണ്ടും എന്തോ പറയുവാനായി വാ തുറന്നപ്പോഴേക്കും സഖാവ് ഡിങ്കന് ഒരു പറ്റം അനുയായികളുമായി ഞങ്ങളെ തേടി ഊട്ടുപുരയിലേക്കു പ്രവേശിച്ചു. അതുകൊണ്ട് മാത്രം ഭട്ടി രക്ഷപെട്ടു.<br /><br />ഡിങ്കന്റെ വരവിന്റെ ഉദ്ദേശം സമരാഹ്വാനമായിരുന്നു. പൊതു ഗതാഗത വകുപ്പിന്റെ ഇടിവണ്ടികളില്‍ വിദ്യാര്‍ഥികളുടെ സൗജന്യ നിരക്കിലുള്ള യാത്രാ ചീട്ടിന്റെ വില പ്രതിമാസം നൂറു വരാഹനില്‍ നിന്നും നൂറ്റിഅഞ്ച് വരാഹനായി ഉയര്‍ത്തിയിരുന്നു. അതിനെതിരേയായിരുന്നു വിപ്ലവം തുടങ്ങുവാന്‍ പോകുന്നത്.<br />"സമരം ജനകീയ മന്ത്രിമാര്‍ക്കെതിരെ മാത്രമോ അതോ രാജാവിനെതിരെയും ഉണ്ടോ?" രാജകുമാരനായ നാം ന്യായമായും ചോദിച്ചു.<br />"മന്ത്രിമാര്‍ക്കെതിരെ മാത്രം. എന്തേ ചോദിക്കാന്‍?" സഖാവ് ഡിങ്കന് ചോദിച്ചു.<br />"അല്ല...രംഗസജ്ജീകരണം താങ്കളുടെ വകയായത് കൊണ്ട് ഭട്ടിക്കു പ്രാദേശിക നിയമപാലകരുടെ കയ്യില്‍ നിന്നുമാണോ അതോ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നുമാണോ ചളുക്കിന് യോഗം എന്നറിയാന്‍ വേണ്ടി ചോദിച്ചതാണ്. " നാം മറുപടി പറഞ്ഞു.അത് കേട്ടതും ഭട്ടിയില്‍ കത്തി തുടങ്ങിയിരുന്ന വിപ്ലവ വീര്യത്തിന് മേല്‍ പേമാരി പെയ്തു.<br />"കുമാരന് ഒരു തനി ബുര്ഷ്വയെ പോലെ സംസാരിക്കരുത്" സഖാവ് ചൂടായി. പറയുന്നവന് യാതൊരു അര്ത്ഥബോധവുമില്ലാത്ത മറ്റൊര ജല്‍പ്പനം കേള്‍ക്കുവാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ നാം ചോദിച്ചു "ഇപ്പൊ എന്ത് വേണം സഖാവിനു?"<br />"സമരത്തില്‍ നിങ്ങളുടെയൊക്കെ സജീവ സാന്നിധ്യം" എന്നായി ഡിങ്കന്.<br />"മൂലധനം പിരിക്കലല്ലേ ? ചെയ്യാം. പക്ഷെ മൂന്നിലൊന്നു നാമെടുക്കും"<br />" അത് വേണ്ടത് തന്നെ. പക്ഷെ അതിലുപരി ഗാല്‍ഗുത്താനിലെ സംഘടനാ ശക്തി നമുക്കു തെളിയിക്കണം. " സഖാവ് ഡിങ്കന് ആവേശത്തോടെ പറഞ്ഞു.<br />"ജാഥ വിളിച്ചു കാക്കിപ്പടയുടെ ചവിട്ടു വാങ്ങുന്ന ഏര്‍പ്പാടല്ലേ? ഒന്നാം വര്‍ഷ ബീഡിക്കരിയില് (പ്രയോഗത്തിന് കടപ്പാട് മഹാകവി ബഹുവ്രീഹി ദര്‍ബാര്‍ ധന്യമാകിയ വേളകളില്‍ നടത്തിയ ഒരു പരാമര്‍ശത്തോട് ) ആവശ്യത്തിലധികം പുതിയ കുട്ടിക്കുരങ്ങന്മാര് ഇല്ലേ?. അവരെ കൊണ്ടു പോരെ ചൂടു ചോറ് വാരിക്കുന്നത്?" എന്ന ചോദ്യത്തിന് സഖാവ് മറുപടിയൊന്നും പറഞ്ഞില്ല.<br />"മാത്രമല്ല...ഈ നൂറ്റിയന്ച്ചായി വര്‍ദ്ധിപ്പിച്ചത് രണ്ടാഴ്ച്ചക്കുള്ളില്‍ പതിവു പോലെ നൂറ്റി രണ്ടാക്കി കുറയ്ക്കും. ജനവും സന്തുഷ്ടര്‍. ഇന്ധന വില വര്‍ദ്ധനവ് പോലുള്ള കാര്യങ്ങളില്‍ ദര്‍ബാറില്‍ മന്ത്രി കോമരങ്ങള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്ന ഒരു അടവ് നയമല്ലേ ഈ ആദ്യത്തെ കൂറ്റന്‍ വര്‍ദ്ധനയും പിന്നത്തെ അല്‍പ്പം ഇളവും. അതാതിന്റെ വഴിക്ക് അത് നടക്കട്ടെ. എന്തിനാ വെറുതെ സമരം?" എന്നായി നാം.<br />"സംഘടനാ തീരുമാനമാണ്. അനുസരിച്ചേ മതിയാവു" എന്നായി സഖാവ്.<br />"നമുക്കു ചിലവിനുള്ള വക തരുന്നത് സംഘടന അല്ലല്ലോ . പിരിവു നടത്തി ഞങ്ങളല്ലേ സംഘടനയെ പോറ്റുന്നത്. അതുകൊണ്ടിത്രയൊക്കെ മതി. മാത്രമല്ല, തെരുവിലെ കയ്യാങ്കളി മടുത്തു" നാം തീര്‍ത്ത് പറഞ്ഞു " സഖാവ് ഒന്നാം വര്‍ഷ ബീഡിക്കരിക്കാരിലേക്ക് ഇറങ്ങി ചെല്ല്. നമ്മുടെ ഭട്ടിയെ പോലെ നിന്നു തല്ലു കൊള്ളാന്‍ തയ്യാറുള്ളവര്‍ അവിടെ കാണും"<br /><br />സഖാവ് ഡിങ്കന് ഗാല്‍ഗുത്താനിലെ വിപ്ലവത്തിന്റെ ബാല്യ പാഠങ്ങള്‍ അഭ്യസിക്കുന്ന കുട്ടിക്കുരങ്ങന്മാരുടെ തത്ത്വോപദേശിയും , (ദുര്)മാര്‍ഗ്ഗദര്‍ശ്ശിയും ആയിരുന്നു. ജാഥക്കാളേ കൂട്ടുക, രസികന്‍ തല്ലുകള് കാക്കിപ്പടയുടെയും , എതിരാളികളുടെയും കൈകളില്‍ നിന്നും ലഭിക്കുവാനുള്ള അവസരങ്ങള്‍ കിടാങ്ങള്‍ക്കു ഒരുക്കി കൊടുക്കുക എന്നിങ്ങനെ മികച്ച സംഘടനാ പാടവം കൈമുതലാക്കിയ ഒന്നാന്തരം നവീന സഖാവ്. ഏറ്റവും ഒടുവില്‍, അനുരഞ്ജനം എന്ന ശുദ്ധ ബോഷ്ക്ക് വിശ്വസിച്ചു നമ്മുടെ ആത്മസുഹൃത്തായ ഭട്ടിയെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബദ്ധവൈരികളായ ആര്‍ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ കുറെ മുട്ടാളന്മ്മാരുടെ വായിലേക്കിട്ടുകൊടുത്തിട്ട് ഓടിരക്ഷപ്പെട്ടതുത്പടെ ഡിങ്കന് സഖാവിന്റെ വീര ഗാഥകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത് . മേല്‍പ്പറഞ്ഞ സംഭവത്തില്‍ ആര്‍ഷന്മാരുടെ സ്നേഹ സത്കാരങ്ങള്‍ കിട്ടാവുന്നിടത്തോളം ഏറ്റുവാങ്ങിയ ഭട്ടി പിന്നെ ഒരു മാസം കഴിഞ്ഞാണ് ധന്വന്തരി മഹാവൈദ്യശാലയിലെ എണ്ണത്തോണിയില്‍ നിന്നും പുറത്തിറങ്ങിയത് എന്ന ചരിത്രം വേറേ. ( ആ സത്കാര ചരിത്രം അന്യത്ര രേഖപ്പെടുത്തിയിട്ടുണ്ട് )<br /><br />സഖാവിന്റെ സ്വഭാവം നന്നയിട്ടറിയാമായിരുന്ന ഞങ്ങള്‍ ഒന്‍പതു സുഹ്രത്തുക്കള്‍ അങ്ങിനെ സമരത്തിലെ പങ്കാളിത്തം മൂലധനം പിരിക്കുന്നതില്‍ മാത്രമായി ഒതുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു . ഭട്ടിക്കു വിപ്ലവ വീര്യം തെരുവില്‍ കാട്ടുവാന്‍ സാധിക്കാത്തതില്‍ ഒരല്‍പ്പം തെല്ല് ഉണ്ടായിരുന്നു.<br />"എന്നാല്‍ ചെന്നു കാക്കിപ്പടയുടെ ചവിട്ടു കൂടെ വാങ്ങിച്ചോണ്ട് വാടാ, ശുനക സന്തതി " എന്ന് ഇന്ചിക്കയുടെ സ്നേഹപൂര്‍ണ്ണമായ വാക്കുകളും "ആര്‍ഷന്മാരുടെ അശാസ്ത്രിയ ഇടിയാകില്ല കാക്കിപ്പടയുടെ ശാസ്ത്രിയ സംഗീതം. ആന ചവിട്ടിയ തണ്ണീര്‍മത്തന്‍ പരുവമാകും നീ " എന്ന നമ്മുടെ മുന്നറിയിപ്പും ചേര്‍ന്നപ്പോള്‍ ഭട്ടി വിപ്ലവത്തിനെ നാടു കടത്തി .<br /><br />സമരം തുടങ്ങി. ഉജ്ജയ്നി കണ്ട ഏറ്റവും അക്രമാസക്തമായ വിദ്യാര്‍ഥി സമരങ്ങളില്‍ ഒന്നായിരുന്നു സൗജന്യ യാത്ര നിരക്ക് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി വിപ്ലവ പ്രസ്ഥാനം നടത്തിയ,ഒരു മാസത്തോളം നീണ്ട, ആ സമരം. തുടക്കത്തില്‍ ശാന്തമായി തുടങ്ങി, ഒരാഴ്ച്ചക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കാക്കിപ്പടയെ കല്ലെറിയല്‍ എന്നീ കലാപരിപാടികളിലൂടെ ഒടുവില്‍ കാക്കിപ്പടയും വിപ്ലവവും തമ്മിലുള്ള തുറന്ന തെരുവ് യുദ്ധത്തിലെത്തി നിന്നു സംഗതികള്‍.<br /><br />ഒരു ദാക്ഷണ്യവും പൊതുമുതല്‍ നശിപ്പിക്കുന്നവരോട് കാട്ടേണ്ട എന്ന് കാക്കിപ്പടയുടെ സാരഥിത്ത്വം കൂടി വഹിച്ചിരുന്ന മുഖ്യ ജനകീയ മന്ത്രി, വെണ്ണക്കണ്ണന്റെ പ്രഥമ ഭക്തന്, മാരാത്ത് ദയാനന്ദജി ഉത്തരവിട്ടു .അപ്പോള്‍ ഗാല്ഗുത്താനില് "എങ്ങിനെയും മാരാത്തെ മന്ത്രിയെ, വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ മുഖ്യ ശത്രുവിനെ , ആവണക്കെണ്ണ ഇറക്കുമതി അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചവനെ സംഹരിക്കുവിന്‍ സഖാക്കളേ" എന്ന ആഹ്വാനത്തോടെ, ദിവസവും തല്ലു കൊണ്ടു അവശരായി തിരിച്ചെത്തുന്ന ഒന്നാം വര്‍ഷ ബീഡിക്കരിക്കാരുടെ എണ്ണം കൂട്ടുന്നതില്‍ സഖാവ് ഡിങ്കന് ബദ്ധശ്രദ്ധനായിരുന്നു. വാനരന്മാരെ വേണ്ട കഷായം കൊടുത്ത് ഒതുക്കുന്ന ചുമതല ദയാനന്ദജി, കാലന് പോലും ഭയക്കുന്ന ഡിസ്പി (ഡി വൈ എസ് പി എന്ന് ആംഗലേയം) കാലഭൈരവ മൂര്‍ത്തിയെ ഏല്‍പ്പിച്ചതോടെ എല്ലാം തികഞ്ഞു.<br /><br />ഗാല്‍ഗുത്താനിലെ കുട്ടിക്കുരങ്ങന്മാര് പലരും തല്ലു കൊണ്ടു ഒരു പരുവമായപ്പോഴും ഡിങ്കന് സഖാവിനു ഒരു പോറല്‍ പോലുമേറ്റിരുന്നില്ല. ഉജ്ജയ്നിയിലെ ഉള്ളൂര്‍ കേഷത്രത്തിലെ തൂക്കുത്സവത്തിനന്നു ഭരണ സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേരുകള്‍ തീവെച്ചു നശിപ്പിക്കാന്‍ തീരുമാനിക്കുന്നത് വരെ...<br /><br />സാധാരണ ഇത്തരം കലാപരിപാടികളില്‍ ഡിങ്കന്റെ സാന്നിധ്യം വിദഗ്ദ്ധമായ തടി കേടാകാത്ത മട്ടിലാണ് ഉണ്ടാവുക പതിവു. കുട്ടിക്കുരങ്ങന്മാര് ഏതെങ്കിലും പ്രാദേശിക ഭരണ വാഹനത്തെ തന്ടഞ്ഞു അതില്‍ യാത്ര ചെയ്യുന്നവരെ പിടിച്ചിറക്കി തേരിനു തീ വെയ്ക്കും. നിശ്ചിത അകലത്തില്‍ മാത്രം നിന്നു,മറ്റാരുടെയും കണ്ണില്‍പ്പെടാതെ , കുരങ്ങന്മാര്ക്ക് ചുറ്റും പരിഭ്രാന്തി സൃഷ്ടിച്ചു രക്ഷപെടുവാനുള്ള ഏറുപടക്കം( ഗാല്ഗുത്തനില് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതിരുന്നതിനാല്‍ വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ ആസ്ഥാനത്ത് നിന്നും സാധനം വരുത്തണമായിരുന്നു അക്കാലത്ത്) വിതരണം ചെയ്ത ശേഷം വെസ്പയെന്ന കുതിരയില്‍ മുങ്ങുക. ഇതായിരുന്നു സഖാവിന്റെ പതിവു.<br /><br />അന്നും അത് തന്നെയായിരുന്നു സഖാവിന്റെ പദ്ധതി. പക്ഷേ ക്ഷേത്രത്തിനരികിലുള്ള നാലും കൂടിയ കവലയില്‍ വെച്ചു കുട്ടിക്കുരങ്ങന്മാര് ഒരു ഭരണ വാഹനം തടഞ്ഞു നിറുത്തി, അതിലിണ്ടായിരുന്നത് വിവ്പ്ലവത്തിന്റെ ഒരു വലിയ പ്രാദേശിക അണ്ണന് തന്നെ എന്നറിയാതെ, അങ്ങേരെ പിടിച്ചിറക്കി കരണത്ത് ഒന്നു പൊട്ടിച്ചു വാഹനത്തിനു തീയിട്ടപ്പോള്‍, ഡിങ്കന് ശുക്രദശ മാറി കാലഭൈരവയോഗം തുടങ്ങി. അഗ്നിക്കിരയായ രഥത്തിന്റെ സാരഥി അവിടുന്ന് മുങ്ങി കാക്കിപ്പടയെ വിവരമറിയിച്ച്ചു. സംഭവ സ്ഥലത്തേക്ക് ഡിങ്കന്റെ യോഗം പോലെ ,കാക്കിപ്പടയെ നയിച്ചു വന്നത് കാലഭൈരവ് രഥം<br />ഡിങ്കന്, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതിന്പടി ഒരു തോള് സഞ്ചിയില്‍ കൊണ്ടു വന്ന ഏറുപടക്കങ്ങളില് ചിലത് വാനരന്മാരില് ഒരുവനെ ഏല്‍പ്പിച്ചിട്ട്, അടുത്ത അങ്കം നടക്കുന്നിടത്ത് പടക്ക വിതരണത്തിനായി പോകുവാന്‍ ഒരുങ്ങുകയായിരുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാക്കിപ്പട കുട്ടിക്കുരങ്ങന്മാരില് ചിലരെ വളഞ്ഞു പിടിക്കുകയും ആ നേരം കൊണ്ട് സഖാവ് ഡിങ്കന് അപ്രത്യക്ഷ്നാവുകയുമാണ് പതിവു. പക്ഷെ അന്ന് , വിപ്ലവത്തിന്റെ ഒരുവിധം എല്ലാ കുട്ടി നേതാക്കളെയും തിരിച്ചറിഞ്ഞിരുന്ന കാലഭൈരവന് രഥം കൊണ്ടു നിറുത്തിയത് സംഭവ സ്ഥലത്തിനു നൂറടിയോളം അകലെ അതുമായിട്ടൊരു ബന്ധവുമില്ലാത്ത മട്ടില്‍ മുങ്ങുവാന്‍ തുടങ്ങുന്ന ഡിങ്കന്റെ കുതിരക്ക് മുന്നില്‍. പര്വ്വതസമാനന് മുന്നിലേക്ക് ചാടി വീണപ്പോള്‍ തന്നെ ഡിങ്കന്റെ നല്ല ജീവന്, ജീവനും കൊണ്ടോടിയിരുന്നു. പിന്നാലെ ഡിങ്കനും ഓടുവാന്‍ സാധിക്കും മുന്‍പ് കാക്കിപ്പട ഭൈരവ മൂര്‍ത്തിക്കും, ബലിമൃഗത്തിനും ചുറ്റുമായി ഒരു വലയം തീര്‍ത്തു. ഡിങ്കന് നിന്നു പരുങ്ങിയപ്പോള്‍ ഭൈരവ ഹസ്തങ്ങള്‍ നീണ്ടതു സഖാവിന്റെ തോള് സഞ്ചിയിലേക്ക്. സഞ്ചി പരിശോദിച്ചപ്പോള്‍ കാലന്റെ കൈയില്‍ത്തടഞ്ഞത് രണ്ടു രസികന്‍ എറിപ്പടക്കങ്ങള്. ഇരു കൈകളിലുമായി അവ ഉയര്‍ത്തി പ്പിടിച്ചു കാലഭൈരവന് ഡിങ്കന്റെ മുഖത്ത് നോക്കി ഒരു മാത്ര നിന്നത്രേ... അതിന് ശേഷമായിരുന്നു ആദ്യ കുശലം . "നിന്റെ തന്തക്കു ഗോട്ടി കളിക്കനാണോടാ .... മോനേ രണ്ടുണ്ട ?" (ഇതു ഭൈരവ വാക്യത്തിന്റെ കഴിവതും സഭ്യമായ പരിഭാഷ. ശരിക്കും ഭൈരവന് ചോദിച്ചത് ഡിങ്ക പിതാവിന്റെ ശരീരത്തിലെവിടയോ പടക്കങ്ങള്‍ തൊങ്ങലുകളാക്കുന്നതിനെക്കുറിച്ചായിരുന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു) .<br />മറുപടി പറയാന്‍ ഡിങ്കന് ഒരുക്കമല്ലാ എന്ന് കണ്ട ഭൈരവ മൂര്‍ത്തി അനന്തരനടപടിയിലേക്ക് കടന്നത് വളരെ പെട്ടന്നായിരുന്നു. "പ്രയോഗം അറിയാവുന്നവര്‍ ആറാംവാരിക്കു മുട്ടുകാല് കയറ്റിയാല്‍ ഉരലില്‍ ഉലക്ക വീഴുന്ന ശബ്ദം ഉണ്ടാകും" എന്ന് പിന്‍കഥ പാടുവാനായി കാക്കിപ്പടയുടെ വലയത്തിന് പുറത്തു നിന്ന് സംഭവം കണ്ട പാണന്മ്മാര്‍ പിന്നീട് പറയുകയുണ്ടായി. സഖാവിന്റെ നിലവിളി കാലഭൈരവന്റെ തുടര്‍ന്നുള്ള പൂരപ്പാട്ടില്‍ മുങ്ങിപ്പോയെന്നും, അതില്‍ പ്രതിഷേധിച്ച് സഖാവ് കൂടുതല്‍ ഉച്ചത്തില്‍ കാറിയെന്നും അവരിപ്പോഴും പാടി നടക്കുന്നു . പക്ഷേ സഖാവിന്റെ കാറലിനിടയിലൂടെപ്പോലും ഭൈരവ മൂര്‍ത്തി വക ' തവ മാതാവിന്റെ...." "തവ താതന്റെ ..." പിന്നെ "തവ മറ്റാരുടെയോക്കെയോ..." തുടങ്ങിയ അസംസ്കൃത ശ്ലോക ശല്ക്കങ്ങളും, ഇടതടവില്ലാതെ ഉയരം കൂടിയ തെങ്ങില്‍ നിന്നും തേങ്ങ നനഞ്ഞ മണ്ണില്‍ വീഴുംബോളുണ്ടാകുന്ന ശബ്ദങ്ങളും കേട്ടിരുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു.<br /><br />ഒടുവില്‍ ഭൈരവന് പൊതുസ്ഥലത്തെ താണ്ടവം മടുത്തപ്പോള്‍ ,കാക്കിപ്പട ഡിങ്കനെ പഴന്തുണിക്കെട്ടു പോലെ എടുത്ത് കാലഭൈരവ രഥത്തിന് പിന്നിലെക്കെറിയുകയും ശേഷക്രിയകള്‍ക്കായി ഏതോ താത്കാലിക തുറുങ്കിലേക്ക് കൊണ്ടുപോവുകയും ചെയ്തത്രേ.<br /><br />പിറ്റെന്നാള്‍ ഗാല്‍ഗുത്താനിലെ പന്ചാര മുക്കെന്നു പ്രസിദ്ധി നേടിയ ആംഗലേയ വിഭാഗത്തിനു സമീപമുള്ള മുത്തശ്ശി പ്ലാവിന് ചോട്ടില്, സമര സംഭാവനകള്‍ ഉദാരമായത് കാരണം, പതിവുള്ള 'ഒന്‍പതു വായ്ക്കൊരു പുക' തത്ത്വം വിട്ടു ആളുക്കൊന്നെന്ന കണക്കിന് ധൂമ്രാപനം ചെയ്തു വിശ്രമിക്കവെയാണ്, തലേന്ന് കൊള്ളിവെയ്പ്പിനു പോയിരുന്ന ( ഡിങ്കന്ന്റെയല്ലാ) ഒരു കുട്ടിക്കുരങ്ങനില്‍ നിന്നും ഞങ്ങള്‍ സംഭവങ്ങളുടെ നേര്ക്കഴ്ച്ചാ വിവരണം കേള്‍ക്കുന്നത്. പതിവിനു വിപരീതമായി, തലേന്ന് കുട്ടിക്കുരങ്ങന്മാരിലാരും തന്നെ തല്ലു വാങ്ങിയിരുന്നില്ല.<br />വലിയ വിപ്ലവ പ്രസ്ഥാനം ഡിങ്കനെ കാക്കിപ്പടയുടെ താവളത്തില്‍ നിന്നും നിയമപരമായി മോചിപ്പിക്കാന്‍ എത്തിയത് പിറ്റേ ദിവസം (സംഭവം ഞങള്‍ അറിഞ്ഞ ദിവസം )മാത്രം. കാരണം പുലര്‍ന്നപ്പോള്‍ മാത്രമെ അവര്‍ക്ക് കാക്കിപ്പടയുടെ ഏത് താവളത്തിലാണ് ഡിങ്കന് സഖാവെന്നു കണ്ടുപിടിക്കന്‍ കഴിഞ്ഞുള്ളൂ. ഈ നേരം കൊണ്ട് പരമ ഭക്തനായ കാലഭൈരവന് മഹാവിഷ്ണുവിനൊരു ഡിങ്കന്ത്തൂക്കും , പരമശിവനൊരു ശൂലം കുത്തലും , പിന്നെ കാക്കിപ്പടയില്‍ ശേഷിച്ച ഭക്തന്മാര് പുലരുവോളം അവരവരുടെ ശേഷിക്കൊത്ത ഉരുട്ടല്‍, ഉറിയടി, കൂമ്പിനിടി തുടങ്ങിയ വഴിപാടുകളും ഡിങ്കന്റെ ശരീരപുഷ്ടിയില്‍ കഴിച്ചിരുന്നതിനാല്‍, വലിയ സഖാക്കള്‍ ഡിങ്കന്റെ 'ഡി'യും 'ങ്ക' യും 'ന്'ഉം എല്ലാം താത്കാലിക തടവറയുടെ പല മൂലകളില്‍ നിന്നായി തൂത്തുവാരി എടുക്കുകയായിരുന്നു എന്ന് കുട്ടിക്കുരങ്ങന് ഞങ്ങളെ അറിയിച്ചു . പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും സഖാവ് അപ്പോള്‍ അശക്തനായിരുന്നത്രെ. കാക്കിപ്പടയുടെ നേര്‍ച്ചകളുടെ ശക്തി അപാരം. അല്ലാതെന്തു പറയാന്‍.<br />"എന്നിട്ടെവിടേക്ക് കൊണ്ടുപോയെടാ സഖാവിനെ?" വിവരണം തന്ന കുട്ടികുരങ്ങനോട് നാം ചോദിച്ചു.<br />"അറിയില്ല കുമാരാ"<br />"ധന്വന്തരി വൈദ്യശാലയിലേക്കാണെങ്കില് എളുപ്പമായി. ഭട്ടി കിടന്ന എണ്ണത്തോണി ഇപ്പോഴും അവിടെ തന്നെ കാണും. ഡാ ഭട്ടി, ഇതാണ് കാവ്യ നീതി" പുതിയ ഒരു പുകക്ക് തീ കൊടുത്ത്, സത്യത്തില്‍ ആസ്വദിച്ചാണ് നാമത് പറഞ്ഞത്.<br />" ഏത് കാവ്യ?" ഭട്ടിയുടെ വിപ്ലവ ബുദ്ധിക്ക് കാവ്യ നീതി എവിടെ മനസിലാവാന്‍.<br />"നിന്റെ അമ്മുമ്മ കടകമ്പള്ളി കാര്‍ത്തുവിന്റെ കുഞ്ഞമ്മ" ഭട്ടിക്കുള്ള മറുപടി ഇന്ചിക്കാ വക.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com13tag:blogger.com,1999:blog-1155470796081094338.post-24352152577628474472008-07-13T10:48:00.000-07:002008-07-26T12:28:36.243-07:00സിംഹവതിപിന്നില് ശുദ്ധമായ കറുപ്പ് നിറത്തില്‍ ഒഴുകുന്ന വൈതരണി . മുന്നില്‍ കരിവീട്ടി കടഞ്ഞു വെച്ചത് പോലത്തെ നാലഞ്ച് കാട്ടാളന്മാര്. അവര്‍ തീര്‍ത്ത പത്മവ്യുഹ മദ്ധ്യത്തില്‍ പൊരുതി മരിക്കണോ, നിന്നു വാങ്ങിക്കണോ , അതോ തമസ്ക്കരണി വിദ്യ ഉപയോഗിച്ചു കള്ട്ടിയാകണോ എന്ന് ചിന്തിച്ചു നാം...രാജ്കുമാര് വിക്രം. അല്‍പ്പമകലെ തേങ്ങി കരയുന്ന രാജകുമാരി സിംഹവതി . എങ്ങിനെ നാം ഈ പ്രതിസന്ധിയില്‍ അകപ്പെട്ടു എന്ന ചോദ്യം നല്‍കുന്നത് 'സംശയം എന്ത് ? മാതാശ്രി ആന്‍ഡ് പിതാശ്രിയുടെ അത്യാഗ്രഹം ' എന്ന ഉത്തരമാണ് . രംഗം പതുക്കെ മങ്ങുന്നു (ബോധം പോയിരുന്നില്ല. കാരണം അടി തുടങ്ങിയിരുന്നില്ല). മങ്ങി മങ്ങി മടുത്തു ഒടുവില്‍ പൂര്‍വ കഥ തെളിയുന്നു.<br /><br />ആല്‍പ്സ് പര്‍വതനിരകളില്‍ കനത്ത മഞ്ഞു വീഴ്ച്ച ത്രിണവത്ഗണിച്ച് മുഖമില്ലാത്ത പല ലക്ഷം ശത്രുക്കളോടു ധീരമായി പൊരുതുകയായിരുന്നു നാം. ദിഗ്വിജയത്തിന്റെ അവസാന ഘട്ടം. ശത്രു രാജാവിന്റെ ഭൂരിഭാഗം സൈന്യവും ഭസ്മമായിരുന്നു . ഇനി ലവന്റെ തല കൊയ്താല്‍ പിന്നെ നാം ലോക ചക്രവര്‍ത്തി. പ്രസ്തുത മംഗള കര്‍മ്മത്തിനായി കുതിരയെ വീല്‍ ചെയ്തു ഖഡ്ഗം വീശിയതും ...ചതി. ഖഡ്ഗം ശത്രുവിന്റെ ഗളത്തില്‍ നിന്നും അംഗുലീ ദൂരമാത്രം എത്തിയ നേരത്താണ് നമ്മുടെ സ്വന്തം മാതാശ്രി പുറംകാലിനടിച്ച് നമ്മെ കുതിരപ്പുറത്തു നിന്നും വീഴ്ത്തിയത്...ക്ഷമാ കീജിയേ ... ഉണര്‍ത്തിയത്. ഉറക്കം ഞെട്ടിയത് കൊണ്ടു മാത്രം നാം പല്ലു തേച്ചു, മുഖം കഴുകി പതിവു ചായക്കായി ഭോജനശാലയുടെ വാതില്ക്കല് ചെന്നു കൊടിയും പിടിച്ചിരുപ്പുമായി. അന്നദാന പ്രഭ്വി മാതാ ചായ് തന്നു. പതിവു കടി, നെയ്യ് പുരട്ടി പഞ്ചസാര വിതറി പൊരിച്ച റൊട്ടിക്കായി കൈ നീട്ടിയപ്പോള്‍ മാതാശ്രി തന്നത് ഘനത്തില്‍ ഒരു നോട്ടം. ഒപ്പം "റൊട്ടി തരാം. പക്ഷെ ഒരു നിബദ്ധനയുണ്ട് " എന്ന അറിയിപ്പും.<br />"റൊട്ടി ചായയില്‍ മുക്കി, മുക്കി കഴിക്കണം എന്നാണോ?" നാം ചോദിച്ചു.<br />"അല്ല" മാതാജി കോപാകുലയായി " നിന്റെ നടപടി ക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുനതിനെ കുറിച്ചു ഏതാനം മാര്‍ഗനിര്‍ദേശങ്ങള്‍"<br />"നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. റൊട്ടി പ്ലീസ് " ആര്‍ത്തി മൂത്ത നാം പറഞ്ഞു. പക്ഷേ ഒരു കഷ്ണം റൊട്ടിയോടുള്ള ആക്രാന്തം ഇത്രയും വലിയ ഒരു കുരുക്കായി വരുമെന്നാരപ്പോള് അറിഞ്ഞു. നമ്മുടെ സന്തത സഹയാത്രികനായ പരമശിവന് പിള്ളയെങ്കിലും നമുക്കൊരു മുന്നറിയിപ്പ് ന്യായമായും തരേണ്ടതല്ലേ? തന്നില്ല. പിന്നിടങ്ങേര് പറഞ്ഞു തന്ത്ര പരമായ മൗനം എന്ന രാജ്നീതിയില്‍ ആയിരുന്നു പുള്ളിയപ്പോള്‍ എന്ന്. അങ്ങേര്‍ക്കെന്തുമാകമല്ലോ...<br />ഏതായാലും റൊട്ടി കിട്ടി. പകരം അതുവരെ തെന്നി തെന്നി നടന്നിരുന്ന ഇഞ്ചി നീരാകാനുള്ള സ്വകാര്യ പരിശീലനം എന്ന പ്രരാബ്ദത്തില് കൊണ്ടു തല വെച്ചു കൊടുത്തുകൊള്ളാം എന്ന് നമുക്കു പ്രതിജ്ഞ ചെയ്യേണ്ടി വന്നു .<br />അറിയുന്ന സകല കാക മാര്ജ്ജാരന്മാരും ഇഞ്ചി നീരും , ഡാക്കിട്ടരും ഒക്കയാവാന് തകര്‍ത്ത് സ്വകാര്യ പരിശീലനം, പരീക്ഷക്ക് മേല്‍ പരീക്ഷ, ഈവിധമെല്ലാം നടന്നിരുന്നപ്പോള്‍, രണ്ടാം വര്‍ഷ ചിന്ന കലാലയത്തില്‍ അല്‍പ്പം വിപ്ലവവും, ഒരു പാടു പഞ്ചാരയും പിന്നെ പൊതു കാര്യങ്ങളുമായി, കുഷിയായി നടക്കുകയായിരുന്നു നാം അന്ന് വരെ. പിതാജിയുടെ ആഗ്രഹം പോലെ ഇഞ്ചി നീരാകാന്‍ നമുക്കു വിരോധമുണ്ടായിട്ടല്ല. പ്രൈവറ്റ് ട്യൂഷന് എന്ന് പില്കാലത്ത് പ്രസിദ്ധി നേടുന്ന സ്വകാര്യ പരിശീലന കളരികളോട് എതിര്‍പ്പും ഇല്ലായിരുന്നു. പക്ഷെ ഇഞ്ചി നീര് നദിയുടെ വിവിധ ശാഖകളില്‍ നമുക്കാകെ താത്പര്യം മണിസൌധങ്ങളുടെ രൂപരേഖാസ് ചാര്‍ത്തി കൊടുക്കുന്ന ആര്ക്കിട്ടുംചാര്ത്തില് ആയിരുന്നു. അവിടെ പ്രശ്നം നമ്മുടെ ചിത്ര കലാ വൈഭവം. പണ്ടു ചിത്രകലുടെ ബാല്യ പാഠശാലയില്‍ നാം വരച്ച 'വിടരുന്ന താമരയുടെ' ഒരു ചിത്രം കണ്ടു 'ഭൂകമ്പം തകര്‍ത്ത പ്രക്രതിയുടെ' ചിത്രം ഇത്ര തന്മയത്വമായി പകര്‍ത്തുവാന്‍ തനിക്കായില്ലല്ലോ എന്ന് ചിന്തിച്ചു വിരക്തനായിട്ടാണ് വിന്‍സെന്റ് വാന്‍ ഗോഗ് സ്വയം വെടിവെച്ചു മരിച്ചതെന്ന് ചില മനശാസ്ത്രജ്ജര്‍ അഭിപ്രായപ്പെടുമ്പോള്‍ ... ഭാവിയില്‍ ആര്‍ക്കിട്ടും ചാര്‍ത്തുന്ന ഇഞ്ചി നീരായി നാം വരച്ചു തള്ളുന്ന രാജ മന്ദിരങ്ങളുടെ രൂപരേഖകള്‍ തെറ്റിദ്ധരിക്കപ്പെട്ടു പൊതു ശൌച്ച്യാലയങ്ങളായി നിര്മ്മിക്കപ്പെടില്ലാ എന്നാര് കണ്ടു.<br /><br />ഏതിനും , ആക്രാന്തത്തില്‍ ചെയ്തു പോയ പ്രതിജ്ഞ പാലിക്കാനായി നാം ഒടുവില്‍ സ്വകാര്യ പരിശീലനത്തിനു വിധേയനാകുവാന്‍ തീരുമാനിച്ചു. പറഞ്ഞു തീരേണ്ട താമസം ഗുരുനാഥന് റെഡി. പ്രസിദ്ധന്‍, പരമ പണ്ഡിതന്. പിതാജിയുടെ കണ്ടുപിടുത്തം. ചിന്ന കലാലയത്തിനും , ഇഞ്ചി നീരാകാനുള്ള പ്രവേശന അടിയന്തരത്തിനും ഒരുപോലെ ആവശ്യമായ രസായനം കാച്ചി കുറുക്കി തരുമത്രേ. അതും നാം സമ്മതിച്ചു.<br />" വെളുപ്പിനാറ് മണിക്കാണ് ഗുരുനാഥന് പാഠങ്ങള്‍ ആരംഭിക്കുക. " പിതാജി അറിയിച്ചു.<br />"അപ്പോള്‍ അഞ്ചു മണിക്കെങ്കിലും ഉണര്‍ന്നു, കുളിച്ചു, തൊഴുതു, ഭക്തിയോടെ വേണം പോകാന്‍" മാതശ്രിയുടെ ഫിനിഷിങ് പന്ച്.<br />"ബ്യുട്ടിഫുള്‍" പകല്‍ എട്ടരക്ക് മുന്‍പ് കൊട്ടാരം ചുറ്റുവട്ടത്ത് കൂകുന്ന കോഴികളെ പിടിച്ചു സൂപാക്കിയടിച്ചോളാന് അന്നോളം സേവകര്‍ക്ക് ഉത്തരവ് നല്‍കിയിരുന്ന നാം ആത്മഗതം ചെയ്തു .<br /><br />അടുത്തനാള്‍ കുന്തം കൊണ്ടു കുത്തല്, മാതാശ്രി വക വെങ്കിടേശ്വര സുപ്രഭാതം എന്നിവയുടെ അകമ്പടിയോടെ ഉയര്‍ത്തെഴുന്നേറ്റ നാം പറഞ്ഞതിന് പ്രകാരമെല്ലാം ചെയ്തു മിടുക്കനായി, ഉജ്ജയിനിയിലെ എല്ലാ മാലിന്യങ്ങളും കഴുകി കൊണ്ടൊഴുകുന്ന വൈതരണി നദിയെന്ന തോടിന്റെ കരയിലൂടുള്ള കുറുക്കു വഴിയേ ഗുര മന്ദിരത്തില്‍ എത്തി. ഒപ്പം കുതിരയുടെ ക്യാരിയറില്‍ കയറി ശിവ്ജിയും. (ഇമ്മോര്ട്ടാലിട്ടി നേടുന്നതിന്റെ ഭാഗമായി കക്ഷിയുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു നാം അക്കാലത്ത്). മേല്‍പ്പറഞ്ഞ വൈതരണി നദി ഉജ്ജയ്നിയുടെ ആ പ്രദേശങ്ങളില്‍ ചെറുകിട വ്യവസായം തഴച്ചു വളരാന്‍ ഏറെ സഹായിച്ചിരുന്ന ഒന്നായിരുന്നു. ഗുരു മന്ദിരത്തിലേക്കുള്ള വഴിയുടെ മറുകരയില്‍ നിര നിരയായി അക്കാലത്തുണ്ടായിരുന്ന ചാക്ക് കെട്ടി മറച്ച കുപ്പമാടങ്ങളില്‍ ഉജ്ജയ്നിയുടെ പ്രാദേശിക ഊര്ജ്ജദായിനീ പാനീയമായ തീതൈലം, 'കവര്‍' , 'വാറ്റ് ' ഇത്യാദി വിളിപ്പേരുകളില്‍ പ്രസിദ്ധിനേടിയ സുമഗലമാര്‍ യഥേഷ്ടം വിറ്റഴിച്ചിരുന്നു. അതിരാവിലെ ജോലിക്ക് പോകുന്ന കല്‍പ്പണിക്കാരും , മറ്റ് അദ്വാനിക്കുന്ന ജന വിഭാഗങ്ങളും പല്ലു പോലും തേക്കും മുന്‍പ് തോടിന്റെ കരയില്‍ മാടങ്ങളില്‍ എത്തുകയും, വരിയില്‍ നിന്നു മര്യാദയോടെ കുംഭം കണക്കിന് തീതൈലം അകത്താക്കി ഉന്മേഷത്തോടെ മടങുകയും ചെയുന്നത് പതിവായിരുന്നു . ആര്‍ക്കും ഒരു ശല്യവും അവര്‍ ഉണ്ടാക്കിയിരുന്നില്ല. നാം അവിടെ പാദമ്മൂന്നാന് കാത്തിരിക്കുകയായിരുന്നു നിക്രഷ്ടന്മാര്...<br /><br />അവിടേക്ക് മടങ്ങിവരാം. തത്കാലം നാം ഗുര മന്ദിരത്തില്‍ എത്തി. പറഞ്ഞതു പോലെ ഗുരുനാഥന് മഹാ പണ്ഡിതന്. ഊര്‍ജ്ജതന്ത്രവും , ഗണിതവും പച്ചവെള്ളം.<br />അവിടുന്നങോട്ടു പഠനമാണ്. ഗണിതത്തെയും ഉര്ജതന്ത്രത്തെയും സൌമ്യമായി കൊല്ലുവാനുള്ള നമ്മുടെ കഴിവില്‍ ഗുരുനാഥനും തൃപ്തി. കുറച്ചു നല്ല പുതിയ സഹപാഠികള്‍. എല്ലാം കൊണ്ടും 'എന്തതിശയമേ...' ആലപിക്കേണ്ട സാഹചര്യങ്ങള്‍.ഇങ്ങനെയെല്ലാമാകുമ്പോള്‍ സംഗതികള്‍ സുഗമമായി പോകേണ്ടതല്ലേ? കൊള്ളാം. സംഘര്‍ഷഭരിതമായ നമ്മുടെ ജീവിതത്തിലോ? അസംഭവ്യം.<br /><br />മര്യാദക്ക് വന്നു പാഠങ്ങള്‍ പഠിച്ചു നല്കുമാരനായി ദിവസവും മടങ്ങിയിരുന്ന നമ്മേ, മനസ്സെന്ന ചപല വാനരന് കൊണ്ടു കുടുക്കി ഒരു ചിന്ന കമ്പത്തില്‍ .<br />'സഹപാഠിയായ കുമാരി സിംഹവതി കാണുവാന്‍ ശേല് ' എന്നാ വാനരന് ഇടക്കിടെ നമ്മോടു പറഞ്ഞു തുടങ്ങി. ഏറെ ശ്രവിച്ചു കഴിഞ്ഞപ്പോള്‍ നമുക്കും തോന്നി 'ഒള്ളത് തന്നെ'.<br />"ഡാ വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകരുത്" സിംഹവതി കുട്ടി കൊള്ളാം എന്ന് നാം തീരുമാനിച്ചപ്പോള്‍ ശിവ്ജി വക ഉടക്ക്. "പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടു പോ."<br />" ഭഗവാന്, സ്വകാര്യ പരിശീലനമേ വേണ്ട എന്ന് പറഞ്ഞു നടന്ന നാം ഇവിടെ എത്തിച്ചേര്‍ന്നതും, കുമാരിയെ കണ്ടതും ഒന്നു മുന്‍കൂട്ടി തീരുമാനിച്ചു ചെയ്തതല്ല. ഒക്കെ ഗുരുകുല ജീവിതത്തില്‍ മകന് കുറച്ചു മധുരമുള്ള അനുഭവങ്ങള്‍ ലഭിക്കുവാനായി നമ്മുടെ മാതാ പിതാക്കള്‍ ചെയ്ത പുണ്യം. ഇതു തന്നെയല്ലേ നിയതി?" നാം തത്ത്വം പറഞ്ഞു.<br />"നാം പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിന്റെ ഇഷ്ടം" . എന്നാന് മഹാദേവന് .<br />വാക്കുകളില്‍ ചെറിയ അപകട സൂചന. നാം കാര്യം അന്വേഷിച്ചു. പുള്ളി നേരത്തെ പറഞ്ഞ തന്ത്രപരമായ മൗനം അവലംബിച്ച്ചത് കൊണ്ടു ആ വിഷയം നാമവിടെ വിട്ടു. സിംഹവതിയിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ച്ചു.<br /><br />ഒന്നര മണിക്കൂറാണ് ഗുരുനാഥന് ദിവസേന പാഠം നടത്താറുള്ളത്. സിംഹവതിയുടെ ഗുരുത്ത്വാകര്ഷണ വലയത്തില്‍ പെടുന്ന നാള് വരെ നമ്മുടേ ശീലം, പാഠം പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്വകാര്യ ഗുരുകുലത്തിലെ പുതിയ ചില സുഹ്രത്തുക്കളുമായി നേരെ മാല്യിന്യ പോഷിതയായ വൈതരണി നദിക്കരയിലുള്ള ഒരു ചിന്ന തട്ടുകടയില്‍ പോയി ആ അടുത്ത് ശീലിച്ച ധൂമ്രപാനം എന്ന വിദ്യ ഒരാവര്‍ത്തി പരിശീലിച്ച്ചു കൊട്ടാരത്തിലേക്ക് വെച്ചടിക്കുക എന്നതായിരുന്നു. അതിന് ശേഷം കലാലയത്തിലേക്ക്.<br />പക്ഷെ സിംഹവതി നമ്മുടെ ശീലങ്ങള്‍ ആകെ തെറ്റിച്ചു കളഞ്ഞു. പതിയെ പതിയെ ധൂമ്രപാനാവര്ത്തനം രണ്ടായി. കുമാരി എഴുന്നള്ളി നമ്മെ കടന്നു പോകുമ്പോള്‍ പിന്തുടര്ന്ന് സല്ലപിച്ചു, വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ യാത്രയാക്കിയതിനു ശേഷമേ നാം പിന്നെ കൊട്ടാരത്തിലേക്ക് മടങ്ങിയിരുന്നുള്ളു .<br /><br />വൈതരണി നദിയുടെ കരയില്‍ രണ്ടാം പുക ആത്മാവിന് നല്കി, മറു കരയിലെ ദേശിയ പാനിയത്തിന്റെ കുടില്‍ വ്യവസായ രംഗത്തെ പുരോഗതി വീക്ഷിച്ച് ,സിംഹവതിയെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു നാം അന്ന്. ഒപ്പം ശിവ്ജിയും. പതിവു പോലെ സിംഹവതി ഏകയായി നടന്നു വന്നു. നമ്മെ കടന്നു കുമാരി ഒരു വളവു തിരിഞ്ഞാല്‍ ഉടനാണ് നാം സാധാരണ പിന്തുടരുക. അന്നും പതിവിനു വെറുതെ മാറ്റം വരുത്തേണ്ട എന്ന് കരുതി സിംഹവതിയെ നാം പുഞ്ചിരിയോടെ 'മുന്‍പേ ഗമിക്ക നീ ബാലേ. ഈ പുക കൂടിയെടുത്തിട്ടു നാം ദാ എത്തി' എന്ന മട്ടില്‍ കടത്തിവിട്ടു.<br />പുകയുടെ അവസാന തുള്ളി വരെ വലിച്ചു കയറ്റി നാം കുമാരിയേ അനുധാവനം ചെയ്യനോരുങിയപ്പോള് പിന്നില്‍ നിന്നു ഗുരുനാഥന്റെ ശബ്ദം. അദ്ദേഹം ഗുരുമന്ദിരത്തില്‍ നിന്നു നോക്കിയപ്പോള്‍ നമ്മുടേ തല കണ്ടത് കാരണം തലേന്ന് വാങ്ങിയ ഊര്‍ജ്ജതന്ത്രത്തിന്റെ ഒരു തകര്‍പ്പന്‍ ഗ്രന്ഥം, നാം ഒരു ഊര്ജ്ജതന്ത്ര വിശാരഥന്‍ എന്ന പൊതുവായ തെറ്റിദ്ധാരണയുടെ പുറത്തു, സമ്മാനിക്കുവാന്‍ വിളിച്ചതായിരുന്നു. പെട്ടന്നത് കൈപറ്റി ധൃതിയില്‍ ഗുരുനാഥനെ മടക്കി നാം സിംഹവതി കുമാരിക്ക് പിന്നാലെ കുതിച്ചു.<br />വളവു തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച്ച...നമ്മുടേ കുമാരിയെ കുറുക്കു വഴിയില്‍ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നിടത്തു ഒരു തീതൈലം വിഴുങ്ങി പക്ഷി തടഞ്ഞു വെച്ചിരിക്കുന്നു. അവര്‍ തമ്മിലെ സംഭാഷണം നമുക്കു കേള്‍ക്കാനായില്ല. എങ്കിലും ദൂരെ നിന്നു തന്നെ തീതൈല വീര്യത്തില്‍ കാപാലികന് കുമാരിയെ ഏത് നിമിഷവും കയറി പിടിക്കാം എന്ന് നമുക്കു മനസിലായി.കുമാരി ധൈര്യമായിട്ട് അവനെ നേരിടാന്‍ ശ്രമിച്ചിരുന്നു. കുതറി ഓടാനുള്ള പഴുത്തു നോക്കിയിരുന്നു . എങ്കിലും രാജ്യം നമ്മുടേതല്ലേ? ഉജ്ജയിനിയില്‍ പൊണ്കളോടെ മാനത്തുക്ക് പുല് വിലയാ ??? നമ്മുടേ രാജരക്തം തിളച്ചു പൊങ്ങി ആവിയായി തുടങ്ങി. "ഡാ...ഒറ്റയ്ക്ക് പോകണ്ടാ . ഒന്നുറക്കെ വിളിച്ചാല്‍ നിന്റെ ഗുരുമന്ദിരത്തില്‍ നിന്നും ആളുകള്‍ ഇറങ്ങി വരില്ലേ?" കൂടെയുണ്ടായിരുന്ന ശിവ ഭഗവാന് ചോദിച്ചു.<br />"ഹും!!! ഒരബലയുടെ ചാരിത്ര്യം ചോദ്യ ചിഹ്നമായി മുന്നില്‍ നില്കുമ്പോള് വീര്‍ ശൂര് പരാക്രമിയായ നാം സഹായത്തിനു കാത്തു നില്‍ക്കുകയോ? ലജ്ജാവഹം!!!" എന്ന് നാം അലറി. "പണ്ടു അന്തകാസുരന് മിസ്സിസ് പരമേശ്വരനെ കമന്റ്റ് അടിച്ചപ്പോള്‍ ലവന്റെ കൂമ്പിനിടിച്ച് പത ചാടിക്കുവാന്‍ അങ്ങ് തുണക്ക് കാത്തു നിന്നോ? ഇല്ലല്ലോ? ചുമ്മാ പോ ഭഗവാന്" എന്നൊരു പന്ച്ച് ലൈനും കൊടുത്തു.<br />"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ തന് ഫലം താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ" ശിവ്ജി ചൊല്ലിയ ശ്ലോകം കേട്ടില്ല എന്ന് നടിച്ചു, ഹനുമാന് ഗിയറിട്ട് നാം കുതിച്ചു ചാടി.<br />കൃത്യമായി നീചനും കുമാരി സിംഹവതിക്കുമിടയില് വന്നു വീണു. അധമനെ കളരി മുറയില്‍ പിന്നോക്കം തള്ളി. അത്രയും വരെ സംഭവം ജോര്. പക്ഷെ പിന്നിടുണ്ടായ, ഇതാദ്യം എന്ന് വേര്‍തിരിക്കാനാവാത്ത രണ്ടു സംഭവങ്ങള്‍, തികച്ചും അപ്രതീക്ഷിതമായിരുന്നു.<br />സംഭവം ഒന്നു: തിരികെ ആക്രമിക്കും എന്ന് നാം കരുതിയ ഭീരുവായ അധമന് ഓടി മറഞ്ഞു.<br />സംഭവം രണ്ട് : അധമനെ അഭിമുഖീകരിച്ച്ചപ്പോള് എവിടെനിന്നോ കുറച്ചു ധൈര്യം കടം വാങ്ങി നിന്നിരുന്ന കുമാരി സിംഹവതി ഇടപെടാന്‍ ഒരു കോന്തന് ചാടി വീണതിന്റെ സന്തോഷത്തില്‍ അതെല്ലാം പലിശ സഹിതം തിരികേ ഏല്‍പ്പിച്ച ശേഷം ഒരൊറ്റ മോങ്ങല്.<br />വൈതരണി നദിക്കപ്പുറം തീതൈലപാനത്തില് മുഴുകി നിന്നിരുന്ന ഏതാനം കാട്ടാളന്മാര് കൃത്യസമയത്ത് ഉള്‍വിളി ഉണ്ടായത് പോലെ ശ്രദ്ധ ഇക്കരക്ക് തിരിച്ചു. അവര്‍ കണ്ട കാഴ്ച്ച... വിങ്ങി കരയുന്ന ഒരബല . ഭാരതീയ നാരിക്ക് മുന്നില്‍ നാം . സ്വാഭാവികമായ ഒരു നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. നാരിയുടെ കണ്ണുനീരിനു കാരണമായ പാപി ആര് ? സ്ഥലം പീഡകന്, അഭിനവ് ദുശാസന്‍- മിസ്റ്റര്‍ വിക്രം. ഓര് കോന്‍? . യഥാര്‍ത്ഥ പ്രതി ചണ്ടാളനെ അവര്‍ കണ്ടില്ല. അത് കൊണ്ടന്വേഷിച്ചില്ല.<br />ക്ഷണ നേരം കൊണ്ടു നാലഞ്ച് കാട്ടളന്മ്മാര് നമ്മേ വളഞ്ഞു. എങ്ങിനെ അവന്മാര് ഇത്ര പെട്ടെന്നു വൈതരണി കടന്ന് നമുക്കരുകില്‍ എത്തി എന്നിപ്പോഴും നമുക്കു നിശ്ചയം പോരാ. ഒരു കാട്ടാളന് തല തിരിച്ചു കുമാരി സിംഹവതിയോടു 'എന്ന സംഗതി' എന്ന് കേട്ടാള്‍. എട്ടര കട്ടയില്‍ രാഗ വിസ്താരം നടത്തുന്ന സുന്ദരി എവിടെ ഉത്തരം നല്കാന്. എന്തെങ്കിലും മൊഴിയാന്‍ ശ്രമിക്കുക പോലും ഉണ്ടായില്ല എന്നതാണ് സത്യം. കരച്ചിലോ കരച്ചില്.<br />കാട്ടാളന്മാര് എല്ലാവരും വീണ്ടും നമ്മെ അഭിമുഖീകരിച്ച്ചു. നമ്മോടു ചോദ്യങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നത് സുവ്യക്തമായിരുന്നു. പെണ്ണിന്റെ കണ്ണീരിനു മുന്നില്‍ നമ്മുടെ വാക്കുകള്‍ 'പുല്ല് ആര്‍ക്കു വേണം' . ഒരു മാത്ര മുന്‍പ് നായകനായി കഥയില്‍ രംഗപ്രവേശം ചെയ്തു നായികയെ വില്ലനില്‍ നിന്നു രക്ഷിച്ച നാം അതേ നായിക തിരുവായ് തുറന്നിലെങ്കില്‍ അവളുടെ ചാരിത്ര്യത്തിനു സമാധാനം പറയേണ്ടതായി വരും എന്നതായിരുന്നു മൊത്തില്‍ സ്ഥിതിഗതികളുടെ പുതിയ കിടപ്പ്. സഹായത്തിനു നാം പരമേശ്വര്‍ജിയെ നോക്കി. എവിടെ? അങ്ങേര് "അപ്പോഴേ പറഞ്ഞില്ലേ പോകേണ്ടാ പോകേണ്ടാന്നു" എന്ന് മൂളി ഒരു ചെറു ചിരിയോടെ, അടി വിശദമായി കാണുവാന്‍ ബാല്‍ക്കണിയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു.<br />പിന്‍കഥ തീരുന്നു....രംഗം തെളിയുന്നു.<br /><br />കാട്ടാളന്മാര് സിംഹവതിയില് നിന്നുത്തരം കിട്ടാതെ വന്നപ്പോള്‍ എന്നാലിനി മേളപെരുക്കല് കഴിഞ്ഞാകാം കുശലാന്വേഷണം എന്ന് തീരുമാനിച്ച ഭാവങ്ങള്‍ മുഖങ്ങളില്‍ അണിഞ്ഞു തുടങ്ങിയപ്പോള്‍, നമ്മുടെ ചിന്ത നടക്കാന്‍ പോകുന്ന ഏകപക്ഷീയമായ പൊരിഞ്ഞ തല്ലിനെ കുറിച്ചായിരുന്നില്ല. ഒരു മായകണ്ണാടിയില് എന്ന പോലെ അങ്ങകലെ സാഗരത്തില്‍, ചക്രവാളം ലക്ഷ്യമാക്കി നീങ്ങുന്ന ഒരു നൌകയില്‍ നിന്നും നമ്മെ നോക്കി കൈ വീശി യാത്ര പറയുന്നതു സ്വന്തം മാനം തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയായിരുന്നു നാമപ്പോള്. അടി നടന്നാല്‍ ഏതായാലും വിവരം കൊട്ടാരത്തില്‍ എത്തും. പീഡന കേസുമായി പിതാജി മഹാരാജാവിന്റെ മുന്നിലെത്തിയാല്‍... നാളിന്നു വരെ സ്വന്തം ഭാര്യയെ പോലും 'നീ,എടി' എന്നൊന്നും സംബോധന ചെയ്യാത്ത , സ്ത്രീ പിഡകര്ക്ക് കുറഞ്ഞ ശിക്ഷ മരണം എന്ന് വിശ്വസിക്കുന്ന , പരമ സ്വാത്തികനായ അദ്ദേഹം നമ്മേ എങ്ങിനെ വധിക്കും എന്നതിലേ തര്‍ക്കം ഉണ്ടാവുകയുള്ളൂ. ആനകളുടെ കാലുകളില്‍ നമ്മുടെ കാലുകള്‍ ബന്ധിച്ചു വെറ്റില പോലെ നേര് പകുതിക്ക് വെടിപ്പായി കീറിയോ, അവറ്റകളെ കൊണ്ടു ചവിട്ടിച്ച്ചോ, തൂക്കിലേറ്റിയോ , ശരീരത്തില്‍ എണ്ണതുണി ചുറ്റി ജീവനോടെ കൊളിത്തിയോ...എന്നിങനെ വിവധ തരം മനോഹര മരണങ്ങള് നമ്മുടെ കണ്മുന്നില് ന്രത്തം ചെയുമ്പോള്‍...കാട്ടാളന്മാരില് ഒരുവന് നമ്മുടെ അംഗവസ്ത്രത്തില്‍ പിടി മുറുക്കി.<br />ഒരവസാന ശ്രമം എന്ന നിലയില്‍ നാം "മഹാദേവാ!!! " എന്നൊന്ന് വിളിച്ചു നോക്കി. ഉള്ളില്‍ തട്ടിയ വിളി ഏറ്റു. പുള്ളി ബാല്കണിയില് നിന്നും കുമാരി സിംഹവതി നിന്നു കാറുന്ന ഭാഗത്തേക്കു ഒന്നു കടാക്ഷിച്ചു. അത്ഭുതം!!!. ആദ്യ അടിക്കായി കാട്ടാളന് കൈ ഉയര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നൊരു കിളി നാദം . വളരെ മൃദുവായി...ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍ക്കാനാവാത്ത വിധം നേര്‍ത്ത സ്വരം "കുമാരനല്ലാ...വേറൊരാള് എന്നെ ഉപദ്രവിക്കുവാന്‍ വന്നപ്പോള്‍ കുമാരന് എന്നെ രക്ഷിക്കുകയായിരുന്നു "<br />നൌകയില്‍ നിന്നതാ നമ്മുടെ മാനം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കടലില്‍ ചാടി തിരികെ കരയിലേക്ക് നീന്തുന്നു .അര്‍ദ്ധപ്രാണനായിട്ടെങ്കിലും കരക്കടിയുന്നു. സിംഹവതിയുടെ വാക്കുകളില്‍ നിന്നും ശക്തി ഉത്കൊണ്ട് നാം കാട്ടാളന്റെ കൈ തട്ടി മാറ്റുന്നു. മറ്റു കാട്ടാളന്മാര് കേട്ടത് ശരിയോ എന്നുറപ്പ് വരുത്താന്‍ സിംഹവതിയെ നോക്കുന്നു . 'ഒന്നൂടാലോച്ചിച്ച്ചേ . ലിവന് തന്നയല്ലേ പ്രതി ? ' എന്ന് ചോദിക്കുമ്പോലെ. ഇതിനു സിംഹവതി പറഞ്ഞതാവ്ര്ത്തിച്ച്ചപ്പോള് ദ്രോഹികള്‍ അയഞ്ഞു. ആ നിമിഷത്തില്‍ നമുക്കു സിംഹവതിയോടുണ്ടായിരുന്ന ഗുരുത്ത്വാകര്‍ഷണം ഇല്ലാതായി. പകരം ജീവദാനം തന്ന ദേവിയോട് നിറഞ്ഞ ഭക്തി മാത്രം ( ശിവന് പിള്ളയെ മറന്നിട്ടല്ല ...എങ്കിലും) .<br /><br />"നാളെ കാണാം പ്രഭോ" എന്ന് കണ്ണുകളാല്‍ സന്ദേശം നല്കി, ഒരു പുഞ്ചിരി നമുക്കു സമ്മാനിച്ചു സുന്ദരി നടന്നു പോയി.<br />"സൌഭഗ്യവതിയായി , നൂറു സന്താനങളുടെ മാതാവായി, വേറെയെവന്റെയെങ്കിലും കഴുത്തില്‍ തൂങ്ങുക സഹോദരി" എന്ന ആശംസ നാമും ചിരിയിലൂടെ മടക്കി നല്കി.<br /><br />സംഭവത്തിന്റെ കലാശത്തില്‍ ആകെ സങ്കടം തോന്നിയത് പക്ഷേ നമുക്കു ചുറ്റും തീര്‍ത്ത വ്യുഹം അഴിച്ചു കൊണ്ടു പോകുന്ന കാട്ടാളന്മാരെ കണ്ടപ്പോഴാണ്. പാവങ്ങള്‍. അതിരാവിലെ ഒരുത്തന്റെ നെഞ്ചില്‍ കയറിയിരുന്നു പൊങ്കാലയര്പ്പിക്കുവാനുള്ള സുവര്‍ണാവസരം നഷ്ട്ടപ്പെട്ടത്തില്‍ കലശലായ വിഷമവും, പ്രതിഷേധവും ഉണ്ടെന്ന് ആ മുഖങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. ആ വിഷമം തീര്‍ക്കാന്‍ അവന്മാര് നേരെ പോയി നാലഞ്ച് വട്ടം അധികമായി തീതൈലം ചെലുത്തി.<br /><br />"എന്നാലും ഭഗവാനേ വ്യക്തമായി ഒരു മുന്നറിയിപ്പ് തരാമായിരുന്നു." കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയില്‍ നാം ശിവ്ജിയോടു പറഞ്ഞു."ഡാ, നമ്മുടെ മുന്നറിയിപ്പുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചു കൊള്ളണം" എന്നായി മഹാദേവന്.<br />അതേ. അങ്ങേര്‍ക്കെന്തുമാകമല്ലോ ...<br /><br />കൊട്ടാരത്തില്‍ തിരികെയെത്തിയ നാം നമ്മേ ഇഞ്ചി നീരാക്കാനുള്ള അവരുടെ അത്യാഗ്രഹം കൊണ്ടുണ്ടുടായ പൊല്ലാപ്പുകള്‍ മാതാ പിതാക്കളെ അറിയിച്ചില്ല. എന്തിന് വെറുതെ? പകരം വയറു നിറച്ചു പ്രാതല്‍ കയറ്റി. അനന്തരം അന്നത്തെ കലാലയ വര്‍ണ്ണങ്ങള്‍ റെദ് ചെയ്ത് പള്ളിയറയിലെത്തി, നിശ്ചലമാക്കി നിറുത്തിയിരുന്ന ആല്‍പ്സ് പര്‍വത നിരകളിലെ പോരാട്ടത്തിന്റെ ക്യാസറ്റ് വിണ്ടും ഓടിച്ചു കൊണ്ടു കിടന്നുറങ്ങി . ധീര കൃത്യത്തിന്റെ ക്ഷീണം മാറണമല്ലോ ?വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com10tag:blogger.com,1999:blog-1155470796081094338.post-16184532159873638982008-07-04T10:38:00.000-07:002008-07-26T12:28:36.243-07:00ഭട്ടിയാണ് താരംപത്താം തരത്തിലെ ആയുധ പരീക്ഷയുടെ മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വന്നപ്പോള്‍ കൊട്ടാരത്തിലും , സാമന്ത രാജ്യങ്ങളിലും അതിന് മുന്‍പുള്ള ഒന്നോ രണ്ടോ മാസങ്ങളില്‍ അനുഭവപെട്ടിരുന്ന ഹോട്ട് ടോപ്പിക്ക് ക്ഷാമം അവസാനിപ്പിച്ചു കൊണ്ടു നാം വീണ്ടും സ്പോട്ട് ലൈറ്റില്‍ നിലാവത്തിറക്കി വിടപ്പെട്ട കെന്റ്റക്കി ചിക്കനെ പോലെ എത്തിച്ചേര്‍ന്നു.<br />റാങ്ക് അല്ലെങ്ങില്‍ മരണം എന്ന് നമ്മുക്ക് മേല്‍ ഭീഷിണി മുഴക്കിയിരുന്ന മാതാശ്രിയെ "റാങ്ക് കിട്ടിയില്ലെങ്കിലെന്താ തലസ്ഥാനത്തെ ഏത് വമ്പന്‍ കലാലയത്തില്ന്റെയും മതില് മെരിറ്റില്‍ ചാടിക്കടക്കാനുള്ള മാര്‍ക്ക് നാം അടിച്ചെടുത്തില്ലേ? " എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് നാം നമ്മുടെ ഭാവി എങ്ങിനെ ശുനക ജിഹ്വ പ്രക്ഷാളനത്തിനു (നായെ കൊണ്ടു നക്കികുക എന്ന് കൊളോക്കിയല്‍ ) വിധേയമാക്കാം എന്ന വിഷയത്തില്‍ തീരുമാനമെടുക്കാനായി കൂടിയ കുടുംബ യോഗത്തിലേക്ക് എഴുന്നള്ളിയത്.<br />"ഓ നിന്റെ ജേഷ്ഠ ഭ്രാതാവു നിന്നെക്കാള്‍ പത്താം തരത്തില്‍ നാല് വെട്ടു കൂടുതല്‍ വെട്ടിയിരുന്നു" എന്ന ഒരു ഒഴുക്കന്‍ കമന്റ്റിനാല് പൂജ്യ ഭാരത് മാതാ നമ്മെ തരിപ്പണമാക്കി.<br />കേളെടാ കേള് എന്ന് ചിരിക്കുന്ന ജേഷ്ഠ ഭ്രതാവിനെ കണ്ടില്ലെന്നു നടിച്ചു നാം മസില് വിടാതെ നെഞ്ച് വിരിച്ചു നിന്നു . യോഗം തുടങ്ങി.<br />"യെവനെ ക്ഷത്രിയ സംഹാര സമതി സോറി ക്ഷത്രിയ സര്‍വീസ് സൊസൈറ്റി വക പുരാതന കലാലയത്തില്‍ വിട്ടാല്‍ എന്താ? നാഴികക്ക് നാല്പതു വട്ടം നാം ക്ഷത്രിയര്‍ എന്ന് പറഞ്ഞു നടക്കുന്ന പിതാശ്രിയുടെ സ്പിര്റ്റ് തെറ്റിധരിച്ച്ചതാകണം മാതാശ്രി അങ്ങിനെ ഒരു അഭിപ്രായം പറയാന്‍.<br />" ഛായ്!!!" പിതാജി മഹാരാജ് ഗര്‍ജ്ജിച്ചു. "ദിവസവും അടിപിടിയും അക്രമവും നടക്കുന്ന അവിടെയോ. വേണ്ട നമുക്കിവനെ ഇടയ സഭാ മാനേജമെന്റിന്റെ ഗാല്ഗുത്താന് തിരുമേനി കലാമന്ദിരത്തിലേക്കയക്കാം. ഇടയന്മാരുടെ കലാലയത്തില്‍ ഉള്ള അച്ച്ചടക്കമൊന്നും ക്ഷത്രിയ പരിഷകളുടെ കലാലയത്തിലില്ല" പിതാശ്രി വാദിച്ചു.<br />"അതുശരി. അപ്പോള്‍ ക്ഷത്രിയ സംസ്കാരത്തിന്റെ മഹത്ത്വം സ്വന്തം പിള്ളേരുടെ കാര്യം വരുമ്പോള്‍ കടല്‍ കടക്കും അല്ലെ?" എന്ന് നാം ചോദിച്ചില്ല.<br />നമ്മുടെ ജേഷ്ഠ ഭ്രാതാവും അവിടെത്തന്നെയാണ് കൈല്‍ കുത്തിയത് എന്നത് കൊണ്ടു മാതശ്രിയും, ജേഷ്ഠ ഭ്രാതവും , പിന്നെ ചെയര്‍മാനായി പിതാജി മഹാരാജും അടങ്ങുന്ന മൂന്നങ്ക കുടുംബ ഹൈ കമാന്‍ഡ് ഗാല്ഗുത്താന് കലാലയം തന്നെ കൈ അടിച്ചു പാസാക്കി.<br />യന്ത്ര വിജ്ഞാനം ശീലിച്ചു നാം ഇഞ്ചി നീരാകണം എന്ന് നേരത്തെ തന്നെ പിതാജിക്ക് നേര്ച്ച്ചയുണ്ടായിരുന്നത് കാരണം ശാഖയേത് വേണം കുമാരനു പഠിച്ചു മുന്നേറാന്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയേ ഉണ്ടായില്ല. ഭാവി നമ്മുടെതാണല്ലോ. അതുകൊണ്ട് സഭയില്‍ നമ്മുടെ അഭിപ്രായത്തിന് വലിയ പ്രസക്തിയില്ലത്തതിനാല് ഒന്നും പറയാതെ നാമും ചായ കുടിച്ചു, വാഴക്കാവട തിന്നു പിരിഞ്ഞു.<br /><br />ഏകപക്ഷീയമായ തീരുമാനത്തില്‍ നമുക്കെന്തെങ്കിലും മനോവിഷമം ഉണ്ടായെങ്കിലോ എന്ന് കരുതുയാകണം ജേഷ്ഠ ഭ്രാതാവു സഭയില്‍ നിന്നിറങ്ങിയ നമുക്കു പിന്നാലെ എത്തി "നിന്റെ ആത്മ സതീര്ത്ഥ്യന് ഭട്ടിയും ഗാല്ഗുത്താനില് തന്നെയാണ് ചേരാന്‍ പോകുന്നത്" എന്ന് നമ്മേ അറിയിച്ചു . പിതാജി മഹാരാജില്‍ നിനും അന്ന് വൈകുന്നേരം സിനിമക്ക് പോകാന്‍ എങ്ങിനെ ചക്രം കോച്ചും എന്ന ഗാഡ ചിന്തയില്‍ മുഴുകി നടന്നിരുന്ന നമുക്കു അത് കേട്ടപ്പോള്‍ എന്തായാലും സന്തോഷമായി. പഠന സംബധമായ ചില പാരകള്‍ നമുക്കിട്ടു വെച്ച്ചവനാനെങ്കിലും നമ്മുടെ ഭാവി സചിവോത്തമന് അല്ലേ മേല്‍ പറഞ്ഞ ലവന് . മാത്രമല്ല വൈകുന്നേരത്തെ സിനിമ രണ്ടാളും ഒരുമിച്ചു പണ്ടാരമടങ്ങാന്‍ പോകുന്നതിന്റെ ആഘോഷം എന്ന് പറഞ്ഞവനെ കൂടെ കൂട്ടി അവന്റെ പറ്റില് എഴുതുകയുമാവം .<br /><br />അങ്ങിനെയാണ് നാം ധനുര്‍വേദത്തിലും, ആയുധഭ്യസങ്ങളിലും നിപുണനായ ശേഷം സംഘം ചേര്‍ന്ന് ആക്രമിക്കല്‍ , കൊള്ളിവെയ്പ്പ്, ഓസ്സില്‍ പുട്ടടി ,പഞ്ചാരയടി, പിന്നെ മറ്റു അന്പത്തിയൊന്പതു സുകുമാര കലകളുടെയും ആദ്യ പാഠങ്ങള്‍ അഭ്യസിക്കുവാനായി ഉജ്ജയിനിയില്‍, തിരുവനന്തപുരം- നാലാഞ്ചിറയില്‍ ഗാല്ഗുത്താന് മെമ്മോറിയല്‍ കലാ ഗുരുകുലത്തില്‍ (ഇരുപതാം നൂറ്റാണ്ടിലെ മാര്‍ ഇവാനിയസ് കോളേജ്) എത്തിയത്. ഒപ്പം ഭട്ടിയും. ചെന്നു കയറിയപാടെ നമുക്കവിടുത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടു. കാരണം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ അംഗ സംഖ്യ നാല്‍പ്പത് കണ്ടന് പൂച്ചകള്‍ക്ക് അറുപതു മാടപ്രാവുകള്‍- എന്ന കണക്കില്‍ .<br />എട്ടാം തരത്തില്‍ കോഎഡ് സംവിധാനം നിറുത്തലാക്കിയ പഴയ ഗുരുകുല മാനേജ്മെന്റിനെ ഇടയന്മാരുടെ മാനേജിംഗ് സ്കില്‍സ് കണ്ടു പഠിക്കാന്‍ ഉപദേശിച്ചു കൊണ്ടുള്ള ഒരു തുറന്ന കത്തയക്കണം എന്ന് തീരുമാനിച്ചാണ് നാം കോളേജില്‍ വലം കാല് എടുത്ത് കുത്തിയത്.<br /><br />നാമും ഭട്ടിയും ഒരേ ആയുധ നിര്‍മ്മാണ കളരിയിലായിരുന്നു. കാലുകുത്തിയ പാടെ ഞങ്ങള്‍ക്ക് ഏഴ് നല്ല തങ്കം പോലത്തെ സ്നേഹിതരെയും ലഭിച്ചു . പേപ്പട്ടി , മരപ്പട്ടി , ബഫൂണ്‍, ഇഞ്ചിക്കായ, തൊണ്ട്, ബച്ചു, കാരാമ എന്നീ നാമങ്ങളില്‍ പ്രസിദ്ധരായ ഏഴ് വ്യാഘറങ്ങള് . ഒരേ മനസ്സായി ചിന്തിക്കുന്നവരായി, ഒരേ കുഴിയില്‍ ചാകാന്‍ നടക്കുന്നവരായി ഞങ്ങള്‍ മാറുവാന്‍ എടുത്ത സമയം കേവലം ഒരു മണികൂര് . പാഠങ്ങള്‍ തുടങ്ങും മുന്‍പുതന്നെ മാടപ്രാവുകളുമായി ബഹുജന സമ്പര്‍ക്കം ആവശ്യമാണെന്ന് ഐക്യകണ്ഠേന പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങള്‍ പദ്ധതി നടപ്പില്‍ വരുത്തി. കലാലയത്തില്‍ ഏറെ വൈകാതെ മാടപ്രാവുകള്ക്കിടയില് അഭിപ്രായ സര്‍വേയില്‍ മോശമല്ലാത്ത ഫലം നേടി ഞങ്ങള്‍ നവരത്നങ്ങള്‍ അങ്ങിനെ മതിമറന്നാറാടി വിലസുന്ന വേളയിലാണ് ഭട്ടിയുടെ കണ്ടു പിടുത്തം.<br />"ഗുരുകുലത്തില്‍ കണ്ടന് പൂച്ചകള്‍ക്കിടയില്‍ ഒരു നിലയും വിലയും വേണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രിയ പ്രസ്ഥാനത്തിന്റെ കുട്ടി പിശാചുക്കളുടെ സംഘത്തില്‍ അംഗത്വം വേണം."<br />ഭരണ ചക്രവും, ചെങ്കോലും, സിംഹാസനവും ജന്മാവകാശമായി കിട്ടിയ നമുകെന്തു രാഷ്ട്രീയം എന്ന് നാം ന്യായമായും ചോദിച്ചു.<br />"അല്ല , അത് വേണം. " എന്നായി ഭട്ടി.<br />നമ്മുക്ക് ഭാവിയില്‍ ഉപദേശം തരേണ്ട മഹാമന്ത്രിയല്ലേ? നാം സമ്മതിച്ചു.<br />"ഏതാണ് നമ്മുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാകേണ്ട ആ ഭാഗ്യം ചെയ്ത സംഘം?" നാം ചോദിച്ചു.<br />" ഗാല്ഗുത്താനില് കുട്ടി പിശാചുക്കള്‍ പൊതുവായി രണ്ടു സംഘമായിട്ടാണ് നടപ്പ്." ഭട്ടി കണക്കുകള്‍ നിരത്തി. " വലത്തോട്ടു ഒടിയുന്ന, വെളുക്കെ ചിരിക്കുന്ന, വല്ലവനും നൂറ്റ ഖദര്‍ സില്‍ക്കിന്റെ കുപ്പയമിടുന്ന പിശാചുക്കളുടെ സംഘം ഒന്ന് , അടിമുടി ചുവപ്പില്‍ മുങ്ങിയ, പറ്റിയാല്‍ ഇന്നോ അല്ലെങ്കില്‍ നാളെയോ ഒരു ബൂര്‍ഷ്വാ തലെയെങ്കിലും കൊയ്യണം എന്ന് സ്വപ്നം കണ്ടു നടക്കുന്ന വിപ്ലവ കുട്ടി പിശാച്ചുക്കളാണ് രണ്ടാം വര്‍ഗ്ഗം. ഇതില്‍ ഖദര്‍ പിശാചുക്കള്‍ പോര...ഒരു പഴങ്കഞ്ഞി മട്ടാണ്. വിപ്ലവം കൊള്ളാം . അതിനല്ലേ ഇപ്പോള്‍ മാര്‍ക്കറ്റ്" ഭട്ടി കയറി മുദ്രാവാക്യം വിളിച്ചു കളയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍ .<br />"ശരി വിപ്ലവമെങ്കില്‍ വിപ്ലവം . നാം ലവന്മാരോട് കൂട്ടം കൂടാന്‍ തീരുമാനിച്ച വിവരം അവന്മാരെ അറിയിക്കുക " നാം കല്പ്പിച്ചു. ഭട്ടി ഓടിപോയിട്ടവന്മ്മാരെ വിവരം തെര്യ്യപ്പെടുത്തി . ലവന്മാര് സന്തോഷാശ്രുക്കള്‍ പൊഴിച്ചും, നെഞ്ഞത്തടിച്ച്ചും ലഡ്ഡു വിതരണം നടത്തി.<br /><br />അങ്ങിനെ നവര്ത്നങ്ങളിലെ ഒന്‍പതു രത്നങ്ങളും വിപ്ലവത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഗാല്ഗുത്താനില് മേഞ്ഞു നടന്നു. വിപ്ലവ പിശാച്ചുക്കളിലെ വലിയ അണ്ണന്മാര്ക്ക് ഭട്ടിയെ ക്ഷ ബോധിച്ചു. കുട്ടികാലം മുതല്ക്കു കൊട്ടാരത്തിനു ചുറ്റും തിങ്ങി പാര്‍ക്കുന്നതും, പിതാജി മഹാരാജിന്റെ സുഹ്രത്തുക്കളായതുമായ വിവിധ കുട്ടി പിശാച് സംഘകളുടെ മാതൃ സംഘങ്ങളിലെ വല്യ പിശാചുക്കളെയും, പരിഷകളെയും കണ്ടും പില്ക്കാലത്ത് അവരില്‍ പലരുമായും സൌഹൃദം പുലര്‍ത്തിയും വളര്ന്നതിനാലാകണം നമുക്കു ഈ പറഞ്ഞ അണ്ണന്‍മാരെയൊന്നും വലിയ വില പണ്ടേ ഇല്ലായിരുന്നു. അവന്മാരകട്ടെ നവരത്നങ്ങളുടെ കെട്ടുറപ്പ് നമ്മിലൂടെയാനെന്നത് കൊണ്ടു മാത്രം നമ്മെ സഹിക്കുകയായിരുന്നു. കാരണം നവര്ത്നങ്ങള്ക്ക് മാടപ്രാവുകളാകുന്ന വോട്ട് ബാങ്കിലുള്ള സ്വാധീനം.<br /><br />പക്ഷെ ഭട്ടി നമ്മെ പോലെയായിരുന്നില്ല. അണ്ണന്മാരോട് കറകളഞ്ഞ ഭയ ഭക്തി ബഹുമാനം.അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ എപ്പോഴും തയ്യാര്‍. ഖദര്‍ പിശാച്ചുക്കളുമായി മൂന്നു മാസത്തില്‍ ഒരിക്കല്‍ മറ്റോ നടക്കുന്ന ചില്ലറ കശപിശകളില്‍ ശബ്ദ മലിനീകരനമുണ്ടാകി മുന്‍പന്തിയില്‍ ഭട്ടി വിലസി.<br />നാലഞ്ച് സ്റ്റഡിക്ലാസ്സുകള് കൂടി കഴിഞ്ഞപ്പോള്‍ കാര്യം ഭട്ടി തികഞ്ഞ ഒരു വിപ്ലവകാരിയായി മാറി. ഗുരുകുല രാഷ്ട്രീയത്തില്‍ ഭട്ടി ഒരു ധ്രുവ നക്ഷത്രമായി ഉദിച്ചുയര്‍ന്നു തിളങ്ങി തുടങ്ങിയെന്നു ഉജ്ജയ്നിയിലെ കാലാവസ്ഥ നിരീക്ഷണ കാക്കാലന്മാര് പതിവു പോലെ വൈകിയാണ് അറിഞ്ഞത് .<br />ആരെങ്കിലും തന്നെ ബഹുമാനിക്കുന്നതില്‍ നെല്ലിട വീഴ്ച്ച വരുത്തിയെന്ന് തോന്നിയാല്‍ അവന്റെ കരണം പുകയ്ക്കല്‍ (ഞങ്ങള്‍ കൂടെയുണ്ടെങ്കില്‍ മാത്രം) , നടക്കുമ്പോള്‍ നെഞ്ചു നാലിന്ച്ച്ചു പുറത്തേക്ക് തള്ളിക്കാനുള്ള വിഫല ശ്രമങ്ങള്‍...ഇതൊക്കെ ഭട്ടിയുടെ ട്രേഡ്മാര്ക്കുകളായി മാറി. ( ഇതിനിടെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്ത ഒരു ഗുരുനാഥനെ വിദ്യാര്‍ഥി കൃമികീടം എന്ന് തെറ്റിദ്ധരിച്ചു റാഗ് ചെയ്യാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമായി കലാലയത്തിന് ചുറ്റും നൂറ്റെട്ട് ശയനപ്രദക്ഷിണം നടത്തി മാപ്പ് പറഞ്ഞ ഭട്ടിയുടെ കഥ വേറെ) . മാത്രമല്ല "സമയമെന്തായി ഭട്ടി?" എന്നാരെങ്കിലും അറിയാതെ ചോദിച്ചുപോയാല്‍ "പ്രത്യയശാസ്ത്ര പരമായി പറഞ്ഞാല്‍ പീഡിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വൂഡോ ഫ്യുഡലിസത്തിന്റെ കപട പ്രതീകങ്ങളെ തച്ച്ചുടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ " എന്നാക്രോശിക്കുന്ന തരത്തിലെ ഹിംസാത്മകമായ വാണി വിലാസം ഭട്ടിയില്‍ കളിയാടി തുടങ്ങിയുമിരുന്നു.<br /><br />അങ്ങനെയെല്ലാമിരിക്കവേ ഗുരുകുലത്തിലെ ഏറ്റവും വലിയ തല്ലിപ്പൊളികളെ തിരെഞ്ഞെടുക്കാനുള്ള കാലം വന്നു. അപ്പോള്‍ നവരത്നങ്ങള്‍ക്ക് മാടപ്രാവുകള്ക്കിടയിലെ സ്വാധീനം മുതലാക്കി വിപ്ലവം ഗാല്ഗുത്താനില് പതിനേഴു സംവത്സരങ്ങള്‍ക്കു ശേഷം ആദ്യമായി വെന്നി കൊടി നാട്ടി. ടെന്റ് അടിച്ചു താമസവും തുടങ്ങി. അതോടെ വല്ലപ്പോഴും മാത്രം ചില്ലറ കശപിശകള് നടന്നിരുന്ന ഗാല്ഗുത്താന് പ്രക്ഷുബ്ധമായി. അപ്രതീക്ഷിത തോല്‍വിയില്‍ വിറളി പിടിച്ച ഖദര്‍ പിശാചുക്കളും , ലോട്ടറിയായി കിട്ടിയ വിജയത്തില്‍ കോണ്‍ തെറ്റിയ വിപ്ലവത്തിന്റെ കുട്ടി ഡെവിള്‍സും തമ്മില്‍ കണ്ടാല്‍ പോര്‍വിളികളും, ഓടിച്ചിട്ടടിയും പതിവായി. അടിതടയില്‍ വിപ്ലവ ഡെവിള്‍സിന്റെ വെട്ടത്തു വരാത്ത ഖദര്‍ ഡെവിള്‍സ് ഗാല്ഗുത്താനില് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ക്ഷത്രീയ സംഹാര സമതിയുടെ പുരാതന കോളേജിലെ ചുവപ്പ് നിറം കണ്ടാല്‍ അടിക്കുന്ന പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനവും ഉജ്ജനിയിലെ മറ്റു ഗുരുകുലങ്ങളില്‍ വിപ്ലവത്തിന്റെ മുഖ്യ ശത്രുക്കളുമായ ആര്‍ഷ ഭാരത വിദ്ധ്യാര്‍ത്ഥി പരിഷകളെ രഹസ്യമായി സഹായത്തിനു വിളിച്ചു.<br /><br />പുരാതന കോളേജിന് മുന്നിലൂടെ വേണം അക്കാലത്ത് ഗാല്ഗുത്താനില് നിന്നുള്ള ഒട്ടുമിക്ക രാജകീയ ഇടിവണ്ടികള്ക്കും (ഭാവിയിലെ കെ എസ് ആര് ടി സി ) പോകാന്‍. പരിഷകള്‍ അവ തടഞ്ഞു നേരത്തെ ഖദര്‍ ഡെവിള്‍സ് മാര്‍ക്ക് ചെയ്തു വിടുന്ന വിപ്ലവ പിശാചുക്കളെ പിടിച്ചിറക്കി നാലും കൂടിയ സദ്യ, വെടികെട്ടോട് കൂടിയ ഉത്സവം എന്നിവയാല്‍ നന്നായി സത്കരിച്ച്ചു വിടുന്നതിനു പ്രത്യുപകാരമായി ഖദര്‍ ഡെവിള്‍സ് പരിഷകള്‍ക്ക് ഗാല്ഗുത്താനില് ചെറുതോതില്‍ വേരോടാനുള്ള വെള്ളവും വളവും നല്‍കും. ഇതായിരുന്നു രഹസ്യ കരാര്‍. ഈ പോരിനിടയിലും മാതൃ സംഘങ്ങളിലെ വല്യ പരിഷകളുമായി നേരത്തെ പറഞ്ഞ സൌഹാര്‍ദം മുതലാക്കി നമ്മുടെയും, ഭട്ടിയുടെയും തടി നാം ഏറെ കാലം പരുക്കില്ലാതെ കാത്തു പോന്നു.<br /><br />പക്ഷെ പരിഷകളുടെ ഒരു ചെറു വിഭാഗം നമ്മുടെ ഗുരുകുലത്തില്‍ മുളച്ചു പൊന്തിയതോടെ കഥ കൈവിട്ടു കടലില്‍ ചാടി . പലവട്ടം നാം വിലക്കിയിട്ടും ഭട്ടിയുടെ മഹനീയ നേത്രത്വത്തില്‍ ഒരു സംഘം വിപ്ലവ കുട്ടി പിശാചുക്കള്‍ പുതിയ പരിഷകളെ ഗാല്ഗുത്താനില് അടിച്ചൊതുക്കാന്‍ തുടങ്ങി. ഈ യുദ്ധങ്ങളില്‍ അടിയേക്കാള്‍ കൂടുതല്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തിലെ ഗ്വാ ഗ്വാ വിളികളിലായിരുന്നു ഭട്ടി സ്പെഷിയലിസ്റ്റ്. അല്ലാതെ ഉണങിയ ഈര്‍ക്കില്‍ പോലുള്ള പാവം അവന് ആരെ തല്ലാന്‍. പക്ഷേ ഉച്ചത്തിലുള്ള ഈ ഷോ പീസുകള്‍ കാരണം തല്ലു കൊണ്ട പയ്യന്മാരൊന്നും ശരിക്കും അവരെ തല്ലിയവന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തില്ല. പകരം തല്ലിനിടയില്‍ സൌണ്ട് ഇഫക്ട് മാത്രം നല്കി വിലസിയിരുന്ന ഭട്ടിയുടെ ഫുള്‍ സൈസ് ഫോട്ടോ അവന്മാര് മനസില്‍ ചില്ലിട്ട് സൂക്ഷിച്ചു. കഷത്രിയ പുരാതന കലാലയത്തില്‍ എത്തിക്കുകയും ചെയ്തു . ചുരുക്കത്തില്‍ നമ്മുടെ ഗുരുകുലത്തിനെറെ ഒരു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരച്ഛന് മകനെ തല്ലിയാലും അത് ഭട്ടിയും ടീമും ചെയ്തതാണെന്ന വടക്കന്‍പാട്ടുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങി. പ്രചാരണത്തിലെ കുപ്രസിദ്ധിയില് മനസ്സുകൊണ്ട് ഹാപ്പിയായ ഭട്ടി ഗാല്‍ഗുത്താനിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ടെററായി മാറുകയായിരുന്നു. ഒപ്പം പുരാതന കോളേജിലെ ഹിറ്റ്ലിസ്റ്റില് ഭട്ടിയുടെ പേര് അതിവേഗം ഒന്നാം സ്ഥാനത്തേക്ക് അനുനിമിഷം കുതിച്ചു കയറിക്കൊണ്ടുമിരുന്നു .<br /><br />സംഗതികള്‍ അങ്ങിനെ കലാപ കലുഷിതമായി നീങ്ങവേ ഒരു നാള് ഭട്ടിയുടെ, വിപ്ലവമാല്ലതൊരു ചിന്തയില്ലാത്ത പോരാളിയുടെ മനസ്സിലേക്ക് ഒരു സ്പെഷ്യല്‍ മാടപ്രാവ് യാതൊരു മുന്നറിയിപ്പുമില്ലാതെ ചിറകടിച്ചെത്തി , കയറി പാര്‍പ്പു തുടങ്ങിയത്. ഭട്ടിയാകെ വറീഡായി, വറീത് മാപപ്ലയായി നടക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ കൂടുകാര് ലവനെ പിടിച്ചു ക്വസ്റ്യന്‍ ചെയ്തപ്പോള്‍ പ്രേമമാണ് രോഗം എന്ന് പിടികിട്ടി. ആത്മ സതീര്ത്ഥ്യന് എന്ന ദുഷ്പേരുള്ള നമ്മുടെ തലയിലായി അവനെ സഹായിക്കാനുള്ള ഉത്തരവാദിത്തം.<br />"ശരി. എന്തായാലും നീ പ്രേമിച്ചു. ഏതാണാ ലലനാമണി ?" കലാലയത്തിന്റെ പുരാതന വസ്തുക്കള്‍ വില്പനയ്ക്ക് വെയ്ക്കുന്ന ( പില്കാലത്തെ ക്യാന്റീന്) ഊട്ടുപുരയില്‍ വെച്ചു നാം അവനോടു ചോദിച്ചു.<br />"നമ്മുടെ ക്ലാസ്സിലെ അപര്‍ണ്ണ " ഭട്ടിയുടെ മറുപടി. അതോടെ 'ഒത്തു' എന്ന് നാം മനസ്സില്‍ കുറിച്ചു. കാരണം ഭട്ടിയുടെയും മേല്‍പ്പറഞ്ഞ അപര്‍ണ്ണയുടെയും രൂപ ഭംഗി താരതമ്യം ചെയ്താല്‍<br />ഭട്ടി: ഒരു വെളുത്ത ചുമരില്‍ കരിക്കട്ടയാല്‍ ആറടി മൂന്നിന്ച്ച്ചു പൊക്കത്തില്‍ നേര്‍ത്ത ഒരു വര വരച്ചാല്‍ ആ വരയുടെ അതെ വീതി, വണ്ണം, പൊക്കം ആന്‍ഡ് നിറം. അതി സുന്ദരന്‍.<br />അപര്‍ണ്ണ: രക്തം തൊട്ടെടുക്കാവുന്ന, തമാര്പൂവിന് ചേലുള്ള മുഖം. കണ്ടാല്‍ ഏതവനും ഒന്നല്ല പത്തു വട്ടം തിരിഞ്ഞു നോക്കും. ഒത്ത ഉയരം, മോഡലുകള്‍ ലഭിക്കാനായി കൊലപാതകത്തിന് വരെ മുതിരാന്‍ സാധ്യതയുള്ള അംഗ ലാവണ്യം.<br />പോരെ പൂരം.<br />പ്രേമത്തിനു കണ്ണില്ല എന്നാണ് പ്രമാണമെങ്കിലും ഇതു നടക്കണമെങ്കില്‍ മിക്കവാറും നമ്മോടു നല്ല സൌഹാര്‍ദത്തില്‍ വര്‍ത്തിച്ചിരുന്ന ആ കുട്ടിയുടെ കണ്ണുകള്‍ കുത്തി പൊട്ടിക്കേണ്ടി വരും എന്ന് നമുക്കു ഏതാണ്ടൊക്കെ തീര്‍ച്ചയായി. എങ്കിലും കൂട്ടുകാരന്റെ പ്രണയ സാഫല്യത്തിനായി ഏഴ് കടലുകള്‍ താണ്ടി , അപകടങ്ങള്‍ പലതു തരണം ചെയ്തു ഏഴ് പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്തിയ നമ്മുടെ അറബി സാമന്ത രാജ്യത്തെ കൌണ്ടര്‍പാര്‍ട്ട് ഹാത്തിം തായ് രാജകുമാരനെ മനസ്സില്‍ ഓര്‍ത്ത് നാം ചോദിച്ചു. "നാം എന്താണ് ചെയ്തു തരേണ്ടത്? "<br />"കുമാരാ അങ്ങും അപര്‍ണ്ണയും തമ്മില്‍ നല്ല സൌഹ്രദം അല്ലേ? ഞാനും ആ കുട്ടിയും ഊട്ടുപുരയില്‍ ഒരുമിച്ചിരുന്നു സംസാരിക്കാന്‍ അങ്ങ് മധ്യസ്ഥം നില്‍ക്കണം. പിന്നെ അപ്പപ്പോള്‍ വേണ്ട ഉപദേശവും" ഭട്ടി അപേക്ഷിച്ചു.<br />"ശരി...ഈ വെള്ളിയാഴ്ച്ച നീ കലാലയത്തില്‍ എത്തിയാലുടന്‍ നാം ആ കുട്ടിയെ ഊട്ടുപുരയില്‍ വിളിപ്പിക്കാം.പക്ഷെ അന്ന് നിന്റെ ഈ വിപ്ലവ ചാക്കും, സ്റ്റോണ്‍ വാഷും ചുറ്റി ഒരു മാതിരി ചാത്തന് മട്ടില്‍ വരരുതു. വൃത്തിയായി വസ്ത്രധാരണം ചെയ്തു ,പല്ലു തേച്ചു, കുളിച്ചു വേണം വരാന്‍" നാം പറഞ്ഞു.<br />"ഏറ്റു " ഭട്ടി സത്യം ചെയ്തു "പറ്റിയാലന്നു തന്നെ ഞാന്‍ പ്രപ്പോസ് ചെയും". അവന് കൂട്ടിച്ചേര്‍ത്തു.<br /><br />വെള്ളിയഴ്ച്ച്ച ഭട്ടി കലാലയത്തില്‍ പ്രവേശിച്ച ഹൃദയ ഭേദകമായ രംഗം കാണുവാന്‍ നവരത്നങ്ങളിലെ ബാക്കി ഏഴ് റൂബീസും ഇല്ലായിരുന്നു. ടെര്‍മിനേട്ടര്‍ റ്റു എന്ന രംഗ നാടകം കാണുവാനായി പോയ അവര്‍ എത്ര ഭാഗ്യവാന്മാര് . കാരണം നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട ഭട്ടിയുടെ രൂപം ഉള്കിടിലം ഉണ്ടാക്കുന്നതായിരുന്നു. അന്ന് ഏറെ പ്രചാരത്തിലുള്ള ടര്‍കോയിസ് ബ്ലൂ നിറത്തിലുള്ള വീര്‍പ്പിച്ച രണ്ടു ബലൂണുകളില്‍ അവന്റെ കാലുകള്‍ (ബാഗി ജീന്‍സ് ആണ് സംഭവം ). കരിയോയില്‍ കൊണ്ടു മുഖത്തു വരച്ചാല്‍ വെളുത്ത വര വീഴുന്ന നിറത്തിലുള്ള അവന് ധരിച്ചിരിക്കുന്നത് , പൊട്ടാസിയം ക്ലോറൈഡ് വെള്ളത്തില്‍ കലക്കിയാല്‍ കിട്ടുന്ന പശ്ചാത്തലത്തില്‍ പിങ്ക് പ്രിന്റുള്ള ഷര്‍ട്ട്. അതും അകത്തോട്ടു ചെരവി അരപ്പട്ട കെട്ടി മുറുക്കിയിരിക്കുന്നു. പാദങ്ങളില്‍ വെളുത്ത രണ്ടു ബോട്ടുകള്‍ പോലെ സ്പോര്‍ട്സ് ഷൂ.<br /><br />വരുന്നതു വരട്ടെ എന്ന് മനസ്സുറപ്പിച്ച്ചു നാം " ഊട്ടുപുരയിലേക്കു പോ. നാം അവളുമായി അവിടെയെത്താം" എന്ന് മൊഴിഞ്ഞതും...<br />കലാലയത്തിന്റെ പ്രധാന കവാടത്തില്‍ ഒരു ബഹളം. പതിനഞ്ചോളം വരുന്ന ഒരു കുട്ടി പരിഷ സംഘം അകത്തേക്ക് കടക്കുന്നതില്‍ നിന്നും കാവലാളന്മാരാല്‍ തടയപ്പെട്ടിരിക്കുന്നു. സംഭവം ക്ഷത്രിയ കലാലയത്തിലെ പരിഷകളാണെന്നു ദൂരെ നിന്നേ മനസിലായ നാം കാഹളം വിളിച്ചു വിപ്ലവ ഡെവിള്‍സിന്റെ ആള് അവൈലബിള്‍ യുണിട്ടുകളെയും കവടത്തിലെത്തിക്കാന് ഭട്ടിക്കു കല്പന കൊടുത്തവിടേക്ക് കുതിച്ചു.<br /><br />പരിഷകള്‍ അക്രമത്തിനല്ല സമാധാനത്തിനാണ് വന്നതെന്ന് നമ്മോടു പറഞ്ഞു. അവരുടെ കുട്ടി പരിഷകള്‍ക്ക് ഗാല്ഗുത്താനില് സംരക്ഷണം വേണം. ഭട്ടിയാണതിനു പ്രധാന തടസ്സമത്രേ. അതിനാല്‍ പുരാതന കലാലയത്തില്‍ പരിഷകളുടെ വലിയ അണ്ണന്മാര് ഭട്ടിയുംമായി സന്ധി സംഭാഷണത്തിനൊരുങ്ങി പ്രാതല്‍ പോലും ചെലുത്താതെ ഇരിപ്പാണത്രേ . അത് കള എന്നായി നാം. അപ്പോഴേക്കും ഭട്ടി ഗാല്ഗുത്താനില് വിപ്ലവത്തിന്റെ വലിയ അണ്ണന്മാരില് ഒരാളായ മാന്യശ്രീ സഖാവ് ഡിങ്കന് എന്ന ഒറ്റയാള്‍ പട്ടാളവുമായി നമുക്കരുകില്‍ എത്തി. എത്തിയപാടെ ഡിങ്കന് നമ്മെ പിന്നോക്കം മാറ്റി സ്റ്റേജ് ഏറ്റെടുത്തു. പരിഷകളുടെ ആവശ്യം ന്യായമാണെന്നും, ഇതുകൊണ്ടു രണ്ടു കലാലയങ്ങല്ക്കിടയിലും സമാധാനം പുലരുമെങ്കില്‍ നേരം കളയാതെ അത് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലവന്മാര് ചതിക്കുമെന്നായി നാം.<br />എന്ത് ചതിയുന്ടെങ്കിലും താന്‍ കൂടെയുള്ളപ്പോള്‍ ഒന്നും പേടിക്കെണ്ടന്നും, ഭട്ടിയുടെ മേല്‍ ഒരു നുള്ള് മണ്ണ് വീണാല്‍ താന്‍ വെറുതെ നോക്കി നില്കില്ലെന്നും ഡിങ്കന് മുഷ്ടി ചുരുട്ടി പ്രസ്താവിച്ചു.<br />പരിഷകളുടെ വലിയ അണ്ണന്മാര് തനിക്കായി കാത്തിരിക്കുന്നു എന്ന് കേട്ട ഭട്ടിയുടെയും കണ്ണ് മഞ്ഞളിച്ചു.<br />എന്ത് തന്നെ വന്നാലും പുരാതന കലാലയത്തിനകത്ത് ചെന്നു പെടരുത് എന്ന് നാം ഭട്ടിക്കു പല തവണ മുന്നറിയിപ്പ് നല്കി. എവിടെ? വരാനുള്ളത് വേയില്‍ തങ്ങുമോ?<br />"അളിയാ, കുമാര...ഇന്നെന്റെ ഭാഗ്യ ദിവസമാണ്. രാവിലെ പിതാജിയുടെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് രണ്ടു നൂറിന്റെ വരാഹന്‍. ഇപ്പോള്‍ ഇതാ പരിഷകളുടെ പുലികള്‍ എന്നെ കാത്തിരിക്കുന്നു. ഈ അനുരഞ്ജനം കഴിഞ്ഞെത്തിയാല്‍ പിന്നെ ഈ ഭട്ടി ഗാല്‍ഗുത്താനിലെ ഹീറോ അല്ലേ. തിരികെ വന്നയുടന്‍ അപര്‍ണ്ണയെ നമ്മള് കാണുന്നു. എന്താ?" അവന് ചോദിച്ചു.<br />"അതൊക്കെ എന്തുവേണമെങ്കിലും ചെയ്യാം നമുക്ക് . ഇപ്പോള്‍ നീ പോകല്ലെടാ" നാം കേണു പറഞ്ഞു. പക്ഷെ അപ്പോഴേക്കും ഡിങ്കന് അയ്യാളുടെ വെസ്പാ എന്ന കുതിരയുമായിട്ടെത്തിയിരുന്നു . നമ്മുടെ എല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞ് ഭട്ടി കുതിരപ്പുറത്തു ഡിങ്കനോപ്പം കയറി ഞെളിഞ്ഞിരുന്നു. പരിഷകളുടെ ഒരു സംഘം മുന്നില്‍, ഡിങ്കനും ഭട്ടിയും തൊട്ടു പിന്നില്‍, അവര്‍ക്കു പിന്നാലെ മറ്റൊരു പരിഷ സംഘം ...ഈ മട്ടില്‍ ജാഥ പുരാതന കലാലയത്തിലേക്ക് യാത്ര തിരിച്ചു. അപ്പോള്‍ സമയം ഒന്‍പതര.<br /><br />പിന്നെ കാത്തിരുപ്പാണ് ഉച്ചവരെ.ഏകദേശം പന്ത്രന്ന്ടരയോടെ വിതൌട്ട് ഭട്ടി ഡിങ്കന്റെ കുതിര തിരികെ കുതിച്ചെത്തി.<br />"ഭട്ടിയെവിടെ?" ഉധ്വേഗത്തോടെ നാം അന്വേഷിച്ചു.<br />"അറിയില്ല ഞങ്ങള്‍ പുരാതനത്തില്‍ ചെന്ന പാടെ കൂടെ വന്ന പരിഷകള്‍ എവിടേയോ മറഞ്ഞുകളഞ്ഞു. കുറെ മുട്ടാളന്മ്മാര് എവിടെനിന്നോക്കയോ ചാടി വീണു ഭട്ടിയെ തൂക്കിയെടുത്ത് ഉള്ളിലേക്ക് കൊണ്ടു പൊയ്. ഒരു കണക്കിന് ഞാന്‍ ഓടി രക്ഷപ്പെട്ടു ." കിതച്ചു കൊണ്ടുള്ള ഡിങ്കന്റെ മറുപടി.<br />യെവനാണ് യഥാര്‍ത്ഥ വിപ്ലവകാരി. പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു. ഭട്ടിയുടെ മേല്‍ മണ്ണും , കരിങ്കല്ലും , കുറുവടിയും ഒന്നും വീഴുന്നത് കണ്ടു നില്‍ക്കാതെ ഓടി രക്ഷപെട്ടില്ലേ. തിരിച്ചെത്തിയതോ, ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞും. പിന്നിടവിടെ നിന്നാല്‍ വിപ്ലവ അണ്ണന്റെ രക്തം കൊണ്ടു നാം പുതിയ വിപ്ലവ കാവ്യം രചിചേക്കും എന്ന് തോന്നിയതിനാലാവണം, പുള്ളി വലിഞ്ഞു .<br /><br />നേരെ ഊട്ടുപുരയിലെത്തി കുതിരയുള്ള ഒരുത്തനെ പൊക്കി നാം ക്ഷത്രിയ കലാലയത്തിലേക്ക് വെച്ച്ചടിച്ച്ചു. അവന്മാരുടെ ഹിറ്റ് ലിസ്റ്റില്‍ നമ്മുടെ പേരില്ലെങ്കിലും ഭട്ടിയെ രക്ഷപെടുത്തുക എന്ന ദൌത്യവുമായി ചെന്നവിടെ കയറിയാല്‍ സ്വീകരണം അത്ര പന്തിയാകില്ല എന്ന് നമുക്കറിയാമായിരുന്നു. എങ്കിലും ചെന്നു. ഒതുക്കത്തില്‍ കലാലയം മുഴുവന്‍ ഒന്നു ചുറ്റി. ഭട്ടിയുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ . ഏറെ നേരം അവിടെ നില്‍ക്കുനതു പന്തിയല്ലാത്തത് കൊണ്ട് നാം മടങ്ങി.<br />നവരത്നങ്ങളിലെ മറ്റുളവര്‍ സിനിമ കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ നാമും ഗാല്ഗുത്താനില് തിരിച്ചെത്തി.<br />സംഭവം അറിഞ്ഞപ്പോള്‍ മിക്കവാറും പരിഷകള്‍ ഭട്ടിയെ തട്ടിയിട്ടുണ്ടാകും എന്ന അഭിപ്രായം ശക്തമായി. മൂന്നരയോടെ ഭട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാണോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ കലാലയ കവാടം കടന്നു മൂന്ന് ചക്രത്തില്‍ ഉരുളുന്ന ഒരു രഥം ഞങളുടെ മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഭട്ടിയുടെ പ്രേതം പുറത്തേക്കിറങ്ങി . ഞെളിഞ്ഞിരുന്നു അങ്ങോട്ട് പോയ ടെക്നികളര്‍ തെലുങ്ക് നായകന് രൂപമേയല്ല മുന്നില്‍. രാവിലെ കണ്ട ഇടിവെട്ട് വസ്ത്രങ്ങള്‍ ശരീരത്തിന്റെ അത്യാവശ്യം മറയേണ്ട ഭാഗങ്ങളില്‍ മാത്രമെ ഉള്ളു എന്ന് തന്നെ പറയാം. അവ തന്നെ ചെളിയും , മറ്റെന്തക്കയോ മാലിന്യങ്ങളും പുരണ്ട് ആകെ ഇരുണ്ട ഷെയ്ഡില്. ആറടി മൂന്നിഞ്ച് ഉയരത്തില്‍ അങ്ങോട്ട് പോയവന് ഞങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് മാക്കാച്ചി തവള രണ്ടു കാലില്‍ നില്ക്കാന് ശ്രമിക്കുനത് പോലെ കോണി വളഞ്ഞു മൂന്നടിയില്‍. അസഹ്യമായ ദുര്‍ഗന്ധം അവിനില്‍ നിന്നും അവിടാകെ പടര്‍ന്നിരുന്നു. മൊത്തത്തില്‍ മലയോടു നെഞൂക് പരീക്ഷിച്ച മണ്ചെട്ടിയുടെ പരുവത്തില്‍ ഭട്ടി . രഥത്തിന് നേരെ വിരല്‍ ചൂണ്ടി ഭട്ടി എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്നു പുറത്തു വന്നത് തൊണ്ടയില്‍ തടഞ്ഞ കാറ്റിന്റെ ചൂളംവിളി മാത്രം. നാം ദ്രവ്യം നല്കി രഥത്തെ യാത്രയക്കിയപ്പോളേക്കും ഭട്ടി മലര്‍ന്നടിച്ചു നിലത്തു കിടപ്പായിരുന്നു.<br />"എടാ നിന്നെ അവന്മാര് എവിടെയാടാ കൊണ്ടു പോയത്. നാം വന്നുവല്ലോ അവിടെ?" നാം ചോദിച്ചു.<br />വിരലുകളാല്‍ ആന്ഗ്യം കാട്ടി ഭട്ടി "എപ്പോള്‍?" എന്ന് ചുണ്ടുകള്‍ അനക്കി.<br />"ഉച്ചക്ക്"<br />ഒരു മാത്ര നിശ്ചലത. ശരീരത്തില്‍ അവശേഷിച്ചിരുന്ന അവസാന ആമ്പിയര്‍ ഉപയോഗിച്ചു ഭട്ടി എഴുന്നേറ്റിരുന്നു, സംസാരിച്ചു .<br />"അപ്പോള്‍ ഞാന്‍ ക്ഷത്രിയന്മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കെട്ടിയിട്ട മറപ്പുരയുടെ ചുമരും ചാരി ബോധംകെട്ടു നില്ക്കുകയായിരുന്നിരിക്കണം . അവന്മാര് ലഞ്ച് ബ്രേക്കിന് പോയത് കൊണ്ടു മാത്രമാണളിയാ , കുമാരാ... ബോധംകെടാനെങ്കിലും പറ്റിയത് . ചെന്നുകയറിയത് മുതല്‍ പത്തു പതിനഞ്ചു പേര് വളഞ്ഞു നിന്നു നോണ്‍ സ്റ്റോപ്പ് ഇടിയായിരുന്നു. ഒരു ഗ്രൂപ്പ് ക്ഷീണിക്കുമ്പോള്‍ അടുത്ത ഗ്രൂപ്പിന്റെ ഷിഫ്റ്റ് തുടങ്ങും. ഇടക്കെങ്ങാനും ബോധം പോയാല്‍ മുഖത്ത് വെള്ളം തളിച്ചിട്ട്ടു ബോധം പോയതിനുള്ള ഇടി എക്സ്ട്രയും. മറപ്പുരയിലിനി എന്റെയീ ശരീരം പരിചയപ്പെടാത്ത ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.അവിട്ടുള്ള ചവിട്ടികുഴയായിരുന്നു ഉച്ചക്ക് ശേഷം. ബോറടിച്ചിട്ടവന്മാര് കുറച്ചു മുന്‍പ് നിറുത്തി പോകുന്നത് വരെ.എന്റെ ഇരുനൂറു വരാഹനും ലവന്മാര് തട്ടിയെടുത്തളിയാ !!!" പൊട്ടിക്കരഞ്ഞുകൊണ്ട് ഭട്ടി വീണ്ടു വീണു.<br /><br />ഭട്ടിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മറപ്പുരയിലെ മാലിന്യങ്ങളുടെതാണെന്നറിഞ്ഞപ്പോള് നാമുത്പടെ അവനെ ആശ്വസിപ്പിക്കാന്‍ ചുറ്റും കൂടിയ എല്ലാവരും നാലടി പിന്നോക്കം മാറി. മറ്റുള്ളവര്‍ ഇത്രയും നേരം ഒരു ബ്രേക്ക് മാത്രം കൊടുത്തു പെരുമാറിയിട്ടും, ചുണ്ടുകളുടെ കോണിലൊഴികെ ഭട്ടിയുടെ ദേഹത്ത് ഒരുതുള്ളി ചോര പോലും പൊടിയാതെ , ഒരിടി പോലും പുറത്തു പോകാതെ അകത്തോട്ടു തന്നെ കൊടുത്ത പരിഷകളുടെ കരവിരുതിനെ പറ്റി ചിന്തിച്ചു നിന്നപ്പോള്‍ നമ്മുടെ മനസ്സില്‍ മാത്രം ഒരു കുറ്റബോധം. ഹാത്തിം തായ് രാജകുമാരനായിരുന്നു നമ്മുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയുമായിരുന്നു എന്ന് നാം ചിന്തിച്ചു. പക്ഷെ കാല് പിടിച്ചു പറഞ്ഞാലും കേള്‍ക്കാതെ മാനത്തൂടെ പോകുന്ന അടി ഏണി വെച്ച്ചുകയറി വാങ്ങുന്ന കൂട്ടുകാരന് ഹാത്തിം തായ്ക്ക് ഇല്ലല്ലോ എന്ന് സ്വയം ആശ്വസിച്ച നാം ഭട്ടിയെ തേച്ചു കുളിപ്പിക്കാന്‍ കൊട്ടാരത്തില്‍ ആനകളെ കുളിപ്പിക്കുന്ന നാലുപേര്‍ക്കും ഫയര്‍ ഫോര്‍സിനും ആളയച്ചു.<br />ശേഷം ഭട്ടിയെ ധന്വന്തരി മഹാവൈദ്യശാലയില് എത്തിച്ചു.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com20tag:blogger.com,1999:blog-1155470796081094338.post-38589639224162539572008-06-30T12:01:00.000-07:002008-07-26T12:28:36.243-07:00ക്രസ്തുവും, ശിവനും പിന്നെ നാമുംനാം പത്താം തരത്തില്‍ ഗുസ്തി പഠിക്കാന്‍ കയറികൂടിയതോടെ കൊട്ടാരത്തില്‍ പ്രശ്നങ്ങളുടെ തുടക്കമായി. "കുമാരന് മിടുക്കനാണ്. ഒന്നു മനസ്സിരുത്തിയാല്‍ ചിലപ്പോള്‍ പത്താംതരത്തിലെ ആയുധ പരീക്ഷയില്‍ മൂന്നിനകത് ഒരു റാങ്ക് കിട്ടിയേക്കും" എന്ന് നമ്മെ ഒന്‍പതാം തരത്തില്‍ നിന്നും ഇങ്ങിനി വരാത്തവണ്ണം നാടുകടത്തിയ ആശ്വാസത്തിലും, മാതശ്രിയെ ചാക്കിടാനുമായി ഒന്‍പതാം തരത്തിലെ മുഖ്യ ഗുരുനാഥ (ക്ലാസ് ടീച്ചര്‍ എന്ന് യുഗാന്തരങ്ങള്‍ക്കപ്പുറം വെബ്സ്റ്റെര് ) നടത്തിയ പരസ്യ പ്രസ്താവനയോടെയാണ് സംഗതികള്‍ ചൂടുപിടിക്കുന്നത്.<br /><br />വീട്ടില്‍ നമ്മുടെ വിദ്യഭ്യാസ കച്ചവടത്തിന്റെ പുരോഗതി മോണിറ്റര്‍ ചെയുന്ന മാതാശ്രി അതോടെ പതിവു ലക്ഷ്മി സ്വരൂപം കളഞ്ഞിട്ടു രൗദ്ര രൂപം കൈകൊണ്ടു .ഒന്നാം റാങ്കില്‍ കുറഞ്ഞൊരു നിവേദ്യം സ്വീകരിക്കപ്പെടുന്നതല്ല എന്ന ആകാശവാണി ഓള്‍റെഡി നമ്മുടെ പള്ളിഅറയില്‍ ഡെയിലി ബെഡ്ടീകൊപ്പം നല്കപ്പെട്ടു. പിന്നെ ഒന്നോ രണ്ടോ വെട്ടുകളുടെയും തടയുടെയും കുറവുകൊണ്ട് എങ്ങാനും അബദ്ധത്തില്‍ രണ്ടാം സ്ഥാനം ആയിപോയാലും മാതാ ദുര്‍ഗാ ദേവി ചിലപ്പോള്‍ ക്ഷമിക്കും . പക്ഷേ അവിടുന്നെങാനും താഴോട്ട് പോയാല്‍...' ദാരുക വധം ബാലേ'. അപ്പോള്‍ പത്താം തരത്തില്‍ ആയുധ പരീക്ഷയുടെ മത്സര ഫലം പുറത്തു ചാടുന്ന നാള് നമ്മുടെ കാര്യം ഏതാണ്ട് തീരുമാനമാകും എന്നുറപ്പായ കാലമായിരുന്നു അത് എന്ന് ചുരുക്കം.<br /><br />പഠന സാമഗ്രികളോട് നമുക്കു പൊതുവയൂള്ള തണുപ്പന്‍ സമീപനത്തില്‍ മാതാജിക്ക് ഓള്‍റെഡി രക്തസ്മ്മര്ദ്ധം അധികം. അതിനിടെ മാനസികമായി വിക്രമ വധത്തിനു അമ്മ മഹാറാണിക്ക് പ്രചോദനം നല്കാന് അതാ വരുന്നു നമ്മുടെ ആത്മസഖാവെന്നു സ്വയം പറഞ്ഞു നടക്കുന്ന നമ്മുടെ റൈവല്‍ നക്ഷത്രം - ഭട്ടി . കൊട്ടരം മഹാ മന്ത്രിയുടെ പുത്രനും കൂടിയായ ഭട്ടി എന്നയീ പട്ടി സ്ഥലം പഠിപ്പിസ്ററ് ആണ്. കൊട്ടാരത്തില്‍ വരുന്നതു പാല്‍കഞ്ഞി ഓസ്സില്‍ കാച്ചാനും നമ്മെ അപമാനിക്കാനും.<br />ഓസ്സില്‍ മതാശ്രിയുടെ കയ്യില്‍ നിന്നും കിണ്ണംസ് അഫ്റ്റെര്‍ കിണ്ണംസ് ഓഫ് കഞ്ഞി മോന്തുമ്പോള്‍ ആ ദുഷ്ടബുദ്ധിയും നമ്മുടെ മാതാശ്രിയും തമ്മിലെ ഡൈലോഗ് ഇങ്ങനെ.<br />"വിക്രമ കുമാരന്റെ അഭ്യാസം ഒക്കെ എവിടെ വരെയായി, അമ്മ മഹാറാണി?" മൂന്നാം കിണ്ണം പാല്‍കഞ്ഞി ചെലുത്തുന്നതിനിടെ ലവന്റെ ഒരു കുശലം.<br />"ഓ ഗുരുകുലത്തില്‍ പത്താം തരത്തിലയത്തിന്റെ പേരിലെ അണ്ണന് കളി, സിനിമ കാണല്‍, ക്രിക്കറ്റ് കളി, പഠന ഗ്രന്ഥങ്ങള്‍ ഒഴിച്ച് ലോകത്തുള്ള സകല കച്ച്രയും വായിക്കല്‍ ഇതെല്ലം കഴിഞ്ഞിട്ടവ്നു നേരം ഇല്ലല്ലോ ഭട്ടി മോനേ" മാതാശ്രി നെടുവീര്‍പ്പിടും.<br />"ഭട്ടി മോന്റെ അഭ്യാസമോ?" നാലാം കിണ്ണം സ്നേഹ പൂര്‍വ്വം വിളബുന്ന മാതാശ്രിയുടെ മറു കുശലം.<br />"ഒരുപാടൊന്നും ആയില്ല അമ്മ മഹാറാണി. ഓതിരവും, കടകവും തീര്‍ന്നു . ഇപ്പോള്‍ കടകത്തിനൊഴിവ് മൂന്നാം തവണ റിവിഷന്‍ ചെയുകയാണ്." വിനയത്തോടെയുള്ള കാലമാടന്റെ മറുപടിയോടെ അവിടെയെങ്ങാനും ബാലരമ വായിച്ചിരിക്കുന്ന നമ്മുടെ നേരെ അമ്മ മഹാറാണിയുടെ തീക്ഷ്ണ നയനങ്ങള്‍ നീളും. ഇതാണ് ആ ആദിചീങ്കണ്ണിയുടെ കൊട്ടാരം വിസിറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് സ്ക്രിപ്റ്റ്.<br />സഹികെട്ടപ്പോള്‍ ഒരുദിവസം നാം രംഗത്തില്‍ കയറി ഇടപെട്ടു.പതിവുപോലെ ലവന്റെ റിവിഷന്‍ പുരണമവന് എഴുന്നളളിച്ചതും, റിക്ലൈനിങ് ചെയറില്‍ കൊശുവോടെ പുതിയ ലക്കം ബോബനും മോളിയും വായിച്ചു ശയിച്ചിരുന്ന നാം ക്യാഷുലായി ഒരു ചോദ്യം എറിഞ്ഞു.<br />" പരാശര മുനിയുടെ 'കടകം ഒഴിയല്‍- തെക്കന്‍ ശൈലി' റെഫര്‍ ചെയ്തായിരുന്നോ ഭട്ടി?മോന്തികൊണ്ടിരുന്ന കഞ്ഞി നീചന്റെ തൊണ്ടയില്‍ തടഞ്ഞു. അവന് കേട്ടിട്ടില്ലാത്ത ഒരു പുസ്തകമോ? "ഇല്ല...കുമാരനോ?" അവന്റെ ഒരു ചോദ്യം"ഇപ്പോള്‍ നാം അതാണ് റെഫര്‍ ചെയുന്നത്" കൂളായ നമ്മുടെ മറുപടി."അതെവിടെ കിട്ടും?" ചോദ്യം ഭട്ടി വക. നാം ഇപ്പോള്‍ റെഫര്‍ ചെയുന്ന ഗ്രന്ഥം നമ്മോടു ഇരക്കാന്‍ വയ്യല്ലോ. "റെയര്‍ സാധനമാണ്. ചിലപ്പോള്‍ അക്കാദമി വക ഗ്രന്ഥ ഗ്രഹത്തില്‍ കണ്ടേക്കും" നമ്മുടെ ഫ്ലാറ്റ് ടോണ്‍ റിപ്ല്യ്. കുടിച്ച കഞ്ഞി പാതിക്കു വിട്ടിട്ടവന് അമ്മ മഹാറാണിയോട് യാത്ര പോലും പറയാതെ ഇറങ്ങി ഓടി. അക്കാദമിക് ബുക്ക് ഹൌസിന്റെ പൂട്ട് പൊളിച്ചു നാം പറഞ്ഞ ഗ്രന്ഥം കരസ്ഥമാക്കാന്‍. ഇനി അത് കര്സ്ഥമാക്കിയല്ലാതെ അവനീ വഴി വരില്ലെന്ന് നമുക്കറിയരുതോ . എവിടുന്നു കിട്ടാന്‍ ...പരാശരന് അങ്ങിനെ ഒരു പൊത്തകം രചിച്ചിട്ടു വേണ്ടേ ആ പെരുച്ചഴിക്കത് കിട്ടാന്‍ . മാതാശ്രികെന്തോ സംശയം തോന്നിയത് പോലെ.<br />അങ്ങിനെ ഭട്ടിയെ തുരത്തി വിജയശ്രിലാളിതനായി നാം നടക്കുബോള്‍ അമ്മ മഹാറാണി വക അശരീരി വീണ്ടും " റാങ്ക് അല്ലെങ്ങില്‍ മരണം" .<br /><br />സംഭവം ഗുരുതരാവസ്ഥയിലേക്ക് നീളുകയായിരുന്നു. ചെറുക്കന് ഒരു വസ്തു പഠിക്കുന്നില്ല എന്ന മാതാശ്രി വക പരാതി പിതാശ്രി മഹാരാജ് ഗൌരവമായി പരിഗണിക്കുന്നില്ല എന്നൊരു പരാതിയും അക്കാലത്തു നിലവിലുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര് കുരവയിടുന്നു. മൂന്നാം തരത്തില്‍ നമ്മെ മൂന്നാം മുറയില്‍ ഒതുക്കുന്ന പതിവു അവസാനിപ്പിച്ചു ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങള്' വായിച്ചു തുടങ്ങിയ താത മഹാരാജ് "ലവന് പഠിച്ചാല്‍ ലവന് കൊള്ളാം" എന്ന 'രക്ഷകര്‍ത്താക്കള്‍- നവീനയുഗത്തില്‍ ' എന്ന നാമത്തില്‍ അദ്ദേഹം തന്നെ ആ കാലഘട്ടത്തില്‍ രചിച്ചു കൊണ്ടിരുന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചു സ്വന്തം തടി ഊരി. 'യെവനൊക്കെ പഠിച്ചു പരണത്ത് കയറി പത്താം തരം എത്തിയത് മഹാത്ഭുതം. ഇനി മകനെ റാങ്ക് കൂടി വാങ്ങി വാ എന്ന് പറയാത്ത താമസം, കൊണ്ടുവരുമവന് ആനമുട്ട... ' എന്നദേഹം മനസ്സില്‍ പറഞ്ഞിട്ടുണ്ടെന്ന് നൂറു തരം. വേണേല്‍ പന്തയം വെച്ചോ.<br /><br />ഏതായാലും പിതാജിയുടെ നുട്രല് സ്റ്റാന്‍ഡ് മുതലെടുക്കാന്‍ തന്നെ നാം തീരുമാനിച്ചു. മാതാജിയില്‍ നിന്നുള്ള വധ ഭീഷണി കാണിച്ചു സംരക്ഷണത്തിന് ഒരു അപേക്ഷ സമര്‍പ്പിച്ചു. "മര്യാദക്ക് പഠിച്ചാല്‍ മതിയെടാ" പിതാജി മഹാരാജ് വക ഉപദേശം. അത് പറ്റുമെങ്കില്‍ പിന്നെ പ്രശ്നമൊന്നും ഇല്ലല്ലോ. അത് കൊണ്ടത് കള എന്ന് നാം. സംരക്ഷണം വേണം. ആവശ്യം വീണ്ടും ഉന്നയിച്ചു. റിസള്‍ട്ട് വരട്ടെ... സെഡ് കാറ്റ് സെക്യൂരിറ്റി തരാം എന്ന് പിതാജി. പക്ഷെ അതുകൊണ്ട് നമ്മുടെ ഭയം മാറിയില്ല. ഒരു അമ്പതു കാമ്മണ്ടോസ് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. കോടിക്കണക്കിനു അസുരന്മാരുടെ ഇടയില്‍ വിലസിയിരുന്ന ദാരുകന്‍ , മഹിഷന് തുടങ്ങിയ ഭീകരന്മാരെ ത്രണ സമം വധിച്ച പരാശക്തിയാണ് ശത്രുസ്ഥാനത്ത്. അപ്പോഴാണ് താതശ്രിയുടെ സെഡ് കാറ്റ്. മിക്കവാറും നമ്മുടെ കാറ്റ് പോയത് തന്നെ എന്ന് നാം ഉറപ്പിച്ചു. എങ്കിലും കഷത്രിയര് അങ്ങിനെ തോറ്റ് കൊടുക്കാന്‍ പാടുണ്ടോ? അതിനാല്‍ നാം സ്വയരക്ഷക്കു മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി.<br /><br />ദൈവ മാര്‍ഗ്ഗം ...അതാണ് മുന്നില്‍ തെളിഞ്ഞ വഴി. പക്ഷെ ഏത് ദൈവത്തെ പിടിച്ചാല്‍ കാര്യം പെട്ടെന്ന് വെടിയും തീയും പോലെ നടക്കും? അതായി അടുത്ത പ്രശ്നം. പുരാണ ഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്തു ഉത്തരം കണ്ടെത്താന്‍ നാം കൊട്ടാരം വക ഗ്രന്ഥ ശാലയിലെത്തി.മേശപുറത്ത് കിടന്നിരുന്ന പഠന സഹായികളായ താളിയോലകളെ ( ഇവയുടെ പിന്ഗാമികളാകുന്നു ഭാവിയില്‍ പിന്‍വലിക്കണം എന്ന് ചൊല്ലി ചെന്നിത്തല വീരനും പറ്റുകേല എന്ന് ഉറച്ചു ബേബി ചേകവരും തമ്മില്‍ പോരടിക്കാന്‍ ഇടയാക്കുന്ന അപകടകാരികള്‍) പുല്ലു പോലെ അവഗണിച്ചു നാം പൗരാണിക ഗ്രന്ഥങ്ങളുടെ കുത്തിനു പിടിച്ചു. മഹാഭാരതവും, ബൈബിളും, ഗീതയും, വിശുദ്ധന് മാരുടെ നൊവേനകളും, ബാറ്റന് ബോസ്സിന്റെ രാത്രിയുടെ രാജാക്കന്മാരും വായിച്ചു തള്ളി. വെട്ടം മാണിയുടെ 'പുരണിക്ക് എന്സിക്ലോപെഡിയ' വിമാന മാര്‍ഗ്ഗം വരുത്തിച്ചു.<br />ആദ്യം കരുതി കൃഷ്ണ ഭഗവാന് കൊള്ളാം എന്ന്. "ഫലം ഇച്ച്ചിക്കാതെ കര്‍മ്മം ചെയ്യാന്‍" പുള്ളി പറഞ്ഞിട്ടുണ്ട്. നാമും അതാണല്ലോ ചെയുന്നത്. പത്താം തരത്തില്‍ പരീക്ഷയെ നേരിടും. ഫലം ചോദിക്കരുത്. പക്ഷെ തത്ത്വം പറഞ്ഞു നടന്ന ഭഗവാനെ അദേഹത്തിന്റെ മാതാശ്രി ഉരലില്‍ പിടിച്ചു കെട്ടിയിട്ടു എന്ന് വായിച്ചപ്പോള്‍ സിമ്പതീസ് ഷെയര്‍ ചെയ്തു നാം മുന്നോട്ടു നീങ്ങി. ഒടുവില്‍ രണ്ടോപ്ഷന്‍ കിട്ടി. കൈലാസനാഥനായ ശിവനും, ക്രിസ്തു നാഥനും. ഫര്‍തെര്‍ റെഫറന്‍സില്‍ ഈ വിശ്വത്തിന്റെ സി ഇ ഓ ആയ ശിവനുമായി നേരിട്ടൊരു കൂടികാഴ്ച അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. പക്ഷെ ക്രിസ്തു നാഥന് അങ്ങിനെ ഒരു പ്രശ്നവും ഇല്ല. പുള്ളി ലോകത്ത് നമ്മെ പോലുളളവന്മാരുടെ ഭാരം ഏറ്റു വാങ്ങാനായി ഇരുപത്തിനാല് മണിക്കൂറും തയ്യാര്‍. മാത്രമല്ല പുള്ളിയുടെ മുന്‍ പരിചയം പരിശോദിച്ചപ്പോള്‍ കാനയിലെ കല്യാണം, കുഷ്ട രോഗം സുഖപെടുത്തല്, അന്ധന് കാഴ്ച്ച് നല്കല് തുടങ്ങിയ അത്ഭുതങ്ങള്‍ കാട്ടിയിട്ടും ഉണ്ട്.<br /><br />ബിഎസ്ഏ എസ്എല്‍ആര്‍ എന്ന് നാമമുള്ള, വായുവേഗത്തില്‍ പായുന്ന നമ്മുടെ കുതിരയെ ലായത്തില്‍ നിന്നും ഒളിച്ചു കടത്തി അമ്മ മഹാറാണി കാണും മുന്‍പ് നാം കൊട്ടാര വളപ്പ് കടന്നു പാഞ്ഞു. ചെന്നു നിന്നത് നമ്മുടെ രാജ്യത്തെ വിഖ്യാതമായ പള്ളിക്ക് മുന്നില്‍.മാനം മുട്ടെ ഉയര്‍ന്ന പള്ളിയുടെ മുകളിലായി ആകാശങ്ങളുടെ അനുഗ്രഹങ്ങള്‍ ഭൂമിയിലുള്ള നമ്മുടെ മേല്‍ ചൊരിഞ്ഞുകൊണ്ട് ഘന ഗംഭീരനായി നില്ക്കുന്ന ക്രിസ്തു നാഥന്.<br />"ഒരു കാര്യം പറയാനുണ്ടായിരുന്നു" നാം ദൈവ പുത്രനോട് പറഞ്ഞു."നില്ല്. ദാ വരുന്നു" എന്ന് പറഞ്ഞിട്ടവിടുന്നു താഴേക്കിറങ്ങി വന്നു. "ക്രിസ്തു നാഥാ!!!" മനസ്സിന്റെ ഉള്ളില്‍ നിന്നും നാം വിളിച്ചു. വിശാലമായി തൊഴുതു, കാലുപിടിച്ചു. കക്ഷിയുടെ അപ്പിയറന്‍സ് നമുക്കു വളരെ ഇഷ്ട്ടപെട്ടു. നല്ല കലക്കന്‍ താടിയും, സ്റ്റൈലന്‍ ചുവന്ന ഡ്രെസ്സും നീല ഷാളും ഒക്കെയായി ഡാവിന്ചി വരച്ചു വെച്ചത് പോലെ തന്നെ. ശാന്തമായ മുഖം. മുഖത്ത് തേജസ്സുള്ള പുഞ്ചിരി. പുള്ളിയും രാജവംശമാണല്ലോ പറഞ്ഞു വരുമ്പോള്‍. പിന്നെ സംഭാഷണം അറാമിക് ഭാഷയിലാണ്.<br />" യാ...ടെല്‍ മി" ക്രിസ്തു നാഥന്<br />"പത്താം തരം ആയുധ പരീക്ഷേല് റാങ്കു വേണമായിരുന്നു" നാം ആവശ്യം അറിയിച്ചു.<br />"സിലബസ് മുഴുവന്‍ കഴിഞ്ഞോ? എത്രവട്ടം റിവൈസ് ചെയ്തു?" ദൈവ പുത്രന് ചോദിച്ചു.<br />"പറയുന്നതു കൊണ്ടു മറ്റൊന്നും തോന്നരുത് രാജാക്കന്മാരുടെ രാജാവേ. ഇതെല്ലം ചെയ്തിട്ട് പിന്നെ ഇങ്ങോട്ട് വരേണ്ട ആവശ്യമുണ്ടോ?" എന്നായി നാം.<br />"അത് ന്യായം. പോട്ടെ പകുതിയെങ്ങിലും പഠിച്ചോ?" താന്‍ പാതി ദൈവം പാതി വകയില്‍ ദൈവത്തിന്റെ റിസര്‍വേഷന്‍ ക്വാട്ട നമുക്കായി ഉപയോഗിക്കാം എന്ന ചിന്തയിലായിരുന്നു രാജാധി രാജന്.<br />"ഇല്ല . നാളെ മുതല്‍ തുടങ്ങണം എന്ന് വിചാരിക്കുന്നു."<br />ക്രിസ്തു ദേവന് നമ്മെ ഒന്നിരുത്തി നോക്കി. ആ മുഖത്തെ പുഞ്ചിരി ഒന്നുകൂടി തിളങ്ങി. ആവശ്യം ഏതാണ്ട് ഒക്കുന്ന ലക്ഷണമാണ്.<br />"അപ്പൊ റാങ്ക്?" നാം ചോദിച്ചു.<br />പുള്ളിയുടെ റിട്ടേണ്‍ പ്രമാണിച്ച് പുള്ളി നിലനിറുത്തുന്ന സസ്പെന്‍സ് അവിടെയും തലപൊക്കി. ഒന്നും മിണ്ടാതെ ആള് മറഞ്ഞുകളഞ്ഞു. എന്നാലും ചിരിച്ചതല്ലേ...നടക്കും കാര്യം എന്ന് നാം നമ്മോടു തന്നെ പറഞ്ഞു.<br /><br />അങ്ങിനെ റാങ്ക് ഉറപ്പാക്കി പത്രത്തില്‍ കൊടുക്കാനായി നമ്മുടെ പല്ലു മുപ്പത്തിരണ്ടും വെളിയില്‍ കാണിച്ചുള്ള ഒരു ഫോട്ടോയും എടുത്ത് വെച്ചു നടക്കുമ്പോഴാണ് വേറൊരു സംശയം നമ്മെ കാര്‍ന്നു തിന്നു തുടങ്ങിയത്. മനസ്സുകൊണ്ട് ആദ്യം കൈലാസനാഥനെയും വിളിച്ചിരുന്നതാണ്. ഇനി ക്രിസ്തു നാഥനെ മണിയടിച്ചു കാര്യം നേടി പുള്ളിയെ മൈന്‍ഡ് ചെയ്തില്ലേല് പുള്ളി കേറി റാങ്ക് എങ്ങാനും മൂന്നാമാതാക്കിയാലോ ? കാര്യം പറഞ്ഞു വരുമ്പോള്‍ ഈ ദൈവങ്ങളൊക്കെ ഒറ്റകെട്ടാകുമല്ലോ . പുള്ളിയെയും ഒന്നു വിശ്വസത്തിലെടുക്കേണ്ടത് അവശ്യം തന്നെ എന്ന് തീരുമാനിച്ചു. പക്ഷെ അതിനെന്ത് വഴി. ക്ഷിപ്ര പ്രസാദിയും , ക്ഷിപ്ര കോപിയും ആണെങ്കിലും അത്ര പെട്ടന്നൊന്നും ക്രിസ്തു നാഥനെ പോലെ കക്ഷി ദര്‍ശനം തരും എന്ന് തോന്നുന്നില്ല. പഞ്ചാഗ്നി മധ്യത്തിലെ തപസ്സ്, നാല്പത്തിയൊന്നു ദിവസം നിര്‍മാല്യ പൂജ തൊഴല്‍ ( മൂന്നര വെളുപ്പിന് എഴുനേല്ക്കണം),കൈലാസ ശ്രിംഗം കയറല്‍ തുടങ്ങിയ മിനക്കേടുള്ള പണികള്‍ നമ്മെ കൊണ്ടു പറ്റുകയും ഇല്ല. പിന്നേതു മാര്‍ഗ്ഗം എന്നാരാഞ്ഞു സിനിമകള്‍ കണ്ടു തെണ്ടി തിരിഞ്ഞു നടക്കുന്നതിനിടെ ഒരു ദിവസം നാം കൊട്ടാരം വക മ്യൂസിയം ഉദ്യാന വളപ്പില്‍ ചെന്നു പെട്ടു . ഇളം കാറ്റില്‍ ഉലാത്തുന്നതിനിടയിലും ചിന്ത ശിവപ്പെരുമാളെ എങ്ങിനെ മണിയടിക്കാം എന്ന് തന്നെ. കക്ഷിയുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇനിയിപ്പോ റാങ്ക് കിട്ടിയില്ലെങ്കിലും വിരോധമില്ല. മാതാശ്രിയുടെ വധ ഭിഷിണി്യില് നിന്നും രക്ഷപെടാം. പണ്ടു മാര്‍ക്കണ്ഡേയനെ പതിനാറാം വയസ്സില്‍ കാച്ചും എന്നും പറഞ്ഞു നടന്ന കാലന്റെ നടുവിന് തൊഴിച്ച റിബല്‍ സ്റ്റാര്‍ ആണ് പുള്ളി . മരണ ഭയം എന്തായാലും വേണ്ട. പക്ഷെ എന്ത് ചെയ്താല്‍ പുള്ളി ഒന്നു മുന്നില്‍ വരും? ഇങ്ങനെ ശിവന് പിള്ളയെ വലയില്‍ വീഴ്ത്താനുള്ള ഈസി ഓപ്ഷന്‍സ് തേടി നാം ഉലാത്തവേ പിന്നില്‍ നിന്നൊരു വിളി.<br />"ഡാ" തിരിഞ്ഞു നോക്കി. സാക്ഷാല്‍ ശിവ്ജി . വിത്ത് ജട,ചന്ദ്രക്കല,ഗംഗ , ശൂലം, ഭീമസേന ജ്വേല്ലര്യുടെ നാഗഫണ ഡിസൈന്‍ ജയൂല്ലറിസ് എല്ലാമുണ്ട്.<br />"നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടണ്ട. കാര്യം എന്തോന്നാണെന്ന് വെച്ചാല്‍ പറ" പെരുമാളുടെ കല്പന.<br />"ഭഗവാന്..." തല്ലിയലച്ചു നാം കാല്ക്കല്.<br />" ഡാ ഡാ മതി മതി...കാര്യം പറ" ഭഗവാന്<br />"മരണ ഭയം മാറണം" എന്നായി ചാടിയെഴുന്നേറ്റ നാം.<br />"യു മീന്‍ യംങ് ആന്‍ഡ് ഇമ്മോര്‍ട്ടല്‍ ലൈക് മാര്കന്ധെയാ?" അദ്ദേഹം ചോദിച്ചു<br />"ലതുതന്നെ ഭഗവാന്"<br />"നിന്റെ നടപ്പുവശം നാം ഒന്നു പഠിക്കട്ടെ"<br />" ആയുധ പരീക്ഷക്ക് മുന്‍പൊരു തീരുമാനം?" നാം ചോദിച്ചു.<br />"സാധ്യമല്ല. മിനിമം ഒരു ഇരുപതു കൊല്ലം നാം നിന്റെ കൂടെ നടന്നു നിന്നെ നിരീക്ഷിക്കും. അതിന് ശേഷം തീരുമാനം."<br />"അതിനുമുന്പെ മാതാശ്രി നമ്മെ കാച്ചിയാല്‍? റിസള്‍ട്ട് വന്നാലന്നു മരണം ...അതാണ് സ്ഥിതി" നാം കേണു .<br />" അത് നിന്റെ വിധി" എന്നാന് ഭഗവാന്.<br />"ശരി, അമര്‍ത്യത ഇരുപതു കൊല്ലം കഴിഞ്ഞു മതി. പരീക്ഷയില്‍ റാങ്കു വാങ്ങിതരുന്നതില്‍ തടസമൊന്നും ഇല്ലല്ലോ?" നാം അടുത്ത കാര്‍ഡ് ഇറക്കി.<br />ഭഗവാന്റെ കണ്ണുകളില്‍ ക്രിസ്തു നാഥന്റെ കണ്ണുകളില്‍ കണ്ട അതേ ഭാവം. പക്ഷെ ചിരിയില്ല. അദ്ദേഹം വലം കൈയാല്‍ മജിഷ്യന്‍ മുതുകാടിന്റെ മാതിരി ഒരു ആംഗ്യം കാണിച്ചു. കണ്മുന്നില് മായുന്ന വര്‍ത്തമാന കാലം.മുന്നിലതാ മനോരമയുടെ ഫ്രണ്ട് പേജില്‍ നമ്മുടെ ചിരിക്കുന്ന ഫോട്ടോ. റാങ്ക് ഹോള്ഡനായി നാം തകര്‍ക്കുന്നു. സുന്ദരന്‍ ചിത്രം.<br />"ഭട്ടി!!!" നമ്മുടെ റൈവലിനെ ഓര്‍ത്തു കൊലചിരിയോടെ നാം ആര്‍ത്തു.<br />"ഡാ...സ്വപ്നം കാണുന്നത് പിന്നെ. ഇവിടെ നോക്ക്" പെട്ടെന്ന് ഒരു വിരല്‍ ഞൊടിയാല്‍ ഭാഗവനാ ചിത്രം പൊളിച്ചടുക്കി. തിരികെ വര്‍ത്തമാനത്തില്‍ നാം. മുന്നില്‍ ഭഗവാന്. ഞങ്ങള്‍ക്കിടയില്‍ കൈലാസ് മാനസസരോവര്‍ പബ്ലികേഷന്‍സ് വക ഒരു കുന്നു പുരാണ പുസ്തകങ്ങള്‍.<br />"വാട്ട് ഇസ് ദിസ് ഭഗവാന്?" കാര്യം മനസിലാകാതെ നാം ചോദിച്ചു.<br />"രാവണന് മുതല്‍ അര്ജുനന് വരെ എന്റെ കൈയീന്ന് വരം വാങ്ങിയിട്ടുണ്ട് " അവയിലേക്കു വിരല്‍ ചൂണ്ടി ഭഗവാന് തുടര്‍ന്നു "ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തപസു ചെയ്തും, വൃതം കൊണ്ടും ഒക്കെയാണവര്‍ അതൊക്കെ വാങ്ങിയത്. അപ്പോഴൊക്കെ അവരെല്ലാം ചോദിച്ചത് കീര്‍ത്തി, പെരുമ, ബലം, ആയുസ്, മിസ്സൈലുകള്‍ ഇവയൊക്കെയായിരുന്നു"<br />"നാമും അത് തന്നെയാണല്ലോ ചോദിക്കുന്നത്. റാങ്ക് എന്ന കീര്‍ത്തി. പത്രത്തില്‍ പടം വരുമ്പോളുള്ള പെരുമ." നാം ന്യായം പറഞ്ഞു.<br />"എടാ അവരെല്ലാം എന്നെ കാണാന്‍ ഇറങ്ങി പുറപ്പെടും മുന്‍പ് അവനവന് ചെയ്യേണ്ടതെല്ലാം വെടിപ്പായി ചെയ്തു തീര്‍ത്തിട്ടാണ് എന്റെയടുത്ത് വന്നത്."<br />"ഉദാഹരണം?" നാം ചോദിച്ചു.<br />"നിന്നെപോലെ തന്നെ ധനുര്‍വേദ വിദ്ധ്യാര്‍ത്ഥി ആയിരുന്ന അര്ജുനന്..."<br />"യേസ്...പുള്ളി നമ്മുടെ ഒരു പൂര്‍വികനായി വരും" നാം സിംപതിക്കായി ഇടയ്ക്ക് കയറി പറഞ്ഞു.<br />"എടാ...അര്ജുനന് ധനുര്‍വേദം പഠിക്കുമ്പോള്‍ ഇരുട്ടത്ത് ഭക്ഷണം കഴിക്കാന്‍ ഒരു പ്രയാസവും ഇല്ല എന്ന് കണ്ട് ഇരുട്ടത്തത്പോലെ അസ്ത്രഭ്യാസം ചെയ്തു ഉറക്കത്തെ ജയിച്ചു ഗൂഡകേശന് എന്ന പേരു നേടിയവനാണ്. നീയോ?" ഭഗവാന്റെ ചോദ്യം<br />"കൊട്ടാരത്തില്‍ കറണ്ട് പോകുമ്പോള്‍ ഒരു വെളിച്ചവും ഇല്ലാതെ നാം പള്ളിയറയില്‍ നമ്മുടെ മന്ന്ച്ചം കണ്ടെത്തി ഉറങ്ങാറുണ്ട്" അഭിമാനത്തോടെ നാം പ്രസ്താവിച്ചു.<br />"ബെസ്റ്റ്. അങ്ങിനയുള്ള നിനക്കു നാം റാങ്കു വാങ്ങിതരണം അല്ലെ?"<br />"അതെ" നിറഞ്ഞ ചിരിയോടെ നാം.<br />"മിണ്ടരുത് ബ്ലഡി ഫൂള്‍ " ഭഗവാന്റെ തിരുനെറ്റിയില്‍ ഒരു ചെറിയ ഫ്ലാഷ്. "അങ്ങിനെ സുജായിയാവാന് അനകെന്തണ്ടാ ബലാലേ കൊന്പുണ്ടാ " ശിവന് ശിഹാബുദ്ധീന്‍ ഹാജിയായി ചോദിച്ചു.<br />"ഇ...ഇ ..ഇല്ല" നാം വിസ്തരിച്ചു വിക്കി. വിക്കിപീഡിയ ആയി.<br />"നാം റാങ്കു വാങ്ങി തരണോടാ നിനക്ക് ?" അനുനിമിഷം കൂടുതല്‍ കൂടുതല്‍ രോഷാകുലനായി മാറുന്ന ജഗത്പിതാവ്.<br />"മാതാശ്രിയുടെ ഭീഷിണി ..."<br />"ഡാ... ഇനി നീ മര്യാദക്ക് അടങ്ങിയൊതുങ്ങിയിരുന്നു പഠിച്ചില്ലെങ്കില്‍ നിന്നെ അമ്മ മഹാറാണിയല്ല...നാമാകും വധിക്കുന്നത് . മനസ്സിലായോ?"<br />"ഉവ്വ്" നാം രണ്ടടി പിന്നോകം മാറി.<br />"ഓടെടാ!!!" ശിവ്ജി അലറി.<br /><br />നാം തിരിഞ്ഞു നോക്കാതെ ഓടി. ക്രിസ്തു നാഥന് ചിരിച്ചതിന്റെ അര്‍ത്ഥവും ഓട്ടത്തിനിടയില്‍ നമുക്കു പിടികിട്ടി. അദ്ദേഹം അഹിംസാ വാദി ആയതു നമ്മുടെ ഭാഗ്യം. പിന്നിടാണ് ജഗത്പിതവിന്റെ വാമഭാഗവും ഉടലില്‍ പാതിയുമായ മിസിസ് പാര്‍വ്വതി പരമേശ്വരനും നമ്മുടെ പരാശക്തിയായ മാതശ്രിയും പഴയ ക്ലാസ്സ്മേറ്റ്സ് ആണെന്നുള്ള ഞെട്ടിപിക്കുന്ന വിവരം നാം അറിയുന്നത്. കൂട്ടുകാരിക്ക് വേണ്ടി പാര്‍വ്വതി ദേവി ചരട് വലിച്ചതാകണം. അല്ലാതെ പരമ ഭക്തനായ നമ്മോടു ഇപ്രകാരം വിശ്വനാഥന് കോപിക്കേണ്ട വല്ല കാര്യവും ഉണ്ടോ?<br /><br />ഏതായാലും ക്രിസ്തു നാഥനും , കൈലാസ്സനാഥനും കൈവിട്ട നാം മുഹമ്മദ് നബിയുടെ പിന്തുണയോടെ അല്ലാഹുവിനെ മണിയടിച്ചു മത്സര പരീക്ഷക്ക് ഇറങ്ങാന്‍ തീരുമാനിച്ചു പോയ്കിടന്നുറങ്ങുന്നിടത്തു വെച്ചു തത്കാലം ദര്‍ബാര്‍ പിരിച്ചു വിട്ടിരിക്കുന്നു.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com19tag:blogger.com,1999:blog-1155470796081094338.post-64052866829762103552008-06-30T11:59:00.000-07:002008-07-26T12:28:36.244-07:00ഗണപതിക്കു വെച്ചത്നാം വിക്രമാദിത്യന് .<br />ഭാരതത്തില്‍, കേരളത്തില്‍, ലോക്കല്‍ ഉജ്ജ്യനിയായ തിരുവനന്തപുരത്ത് ജനനം .നമ്മുടെ ജന്മോത്സവം പ്രമാണിച്ച് കേമമായ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ടിരുന്നതാണെന്ന് നമ്മുടെ താതശ്രി മഹാരാജാവും രാജമാതയും പറയുന്നു. പക്ഷെ ഖജനാവില്‍ സാമ്പത്തികം കമ്മിയായത് കാരണം രാജ്യമൊട്ടുക്ക് ആഘോഷങ്ങള്‍ നിരോധിച്ചിരുന്ന സമയമായിരുന്നത്രേ അത്. അതുകൊണ്ട് ഒതുക്കത്തില്‍ അവര്‍ ഒരു കഞ്ഞി വിഴ്ത്ത് സംഘടിപ്പിച്ചു കാര്യം കഴിച്ചു എന്ന് ഒഫീഷ്യല്‍ വെര്ഷന് . അപ്പറഞ്ഞത് നമുക്കത്ര വിശ്വാസം പോര. നമ്മുടെ ജേഷ്ഠ ഭ്രാതവിന്റെ മൂന്നാം ജന്മദിനോത്സവം പൂര്‍വാധികം ഭംഗിയക്കാനായി ഫണ്ട്സ് വഴിമാറ്റി ചിലവഴിച്ചതാണോ എന്ന സംശയം നമുക്കുണ്ട്. പോട്ടെ, രാജ്യഭരണം കമ്പ്ലീറ്റായി കയ്യില്‍ കിട്ടയിട്ടു സിറ്റിംഗ് ജഡ്ജിയെന്ന ഭൂതത്തെ കൊണ്ടു അന്വേഷിപ്പിക്കാം .<br />അത് നില്ക്കട്ടെ. ഏതായാലും നാം ഭൂജാതനായി. അതാണ് പ്രധാന സംഗതി. ചില നാഷണല്‍ പാര്‍ട്ടികള്‍ കരിദിനം ആച്ചരിച്ചതല്ലാതെ അന്നേ ദിവസം വേറെ പ്രത്യേകിച്ചും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടിലെന്നു രാജഗുരുവിന്റെ 'വിക്രംച്ചരിത് മാനസ്' എന്ന മെഗാ സിരിയലില്‍ കാണിച്ചിട്ടുണ്ട്. കണ്ടിട്ടില്ലാത്തവര്‍ രാജഗുരുവിനെ നേരിട്ടു ബന്ധപെട്ടാല്‍ റിപീറ്റ് ടെലികാസ്റ്റ് എന്നാണെന്ന് അറിയാം. "ഹമുക്കിനെ പൊക്കി അകത്ത്തിട്" എന്ന് ആദ്യ എപിസോഡ് സംപ്രേക്ഷണം ചെയ്ത അന്ന് തന്നെ താത മഹാരാജ് ഉത്തരവിട്ടത് കാരണം തീഹാരിലോ , കണ്ണൂരിലോ മറ്റോ ഏകാന്ത തടവിലാണ് കക്ഷി ഇപ്പോള്‍ . പൂജപുരയിലാനെന്നും , കുതിരവട്ടത്താനെന്നും സ്ഥിരീകരിക്കപെടാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. മെഗയുടെ സംപ്രേക്ഷണം കാലന് ജയിലില്‍ കിടന്നു രഹസ്യ ഉപഗ്രഹം വഴിയാണ് പോലും നടത്തുന്നത്.<br />ത്രികാലജ്ജാനിയല്ലേ ...നടത്തും...നടത്തും.<br /><br />ഇത്രും ഇന്റ്രോ തന്നു നിങ്ങളെ പ്രബുദ്ധരാക്കിയത് എന്തിനാന്നെന്നു മനസ്സിലായോ? മിക്കവാറും മെഗാ പരമ്പര കണ്ടു കലികയറി പിതാശ്രി രാജഗുരുവിനെ ഉടനെ കാച്ചും. അതുകഴിഞ്ഞാല്‍ നമ്മുടെ അട്വേന്ചെര്സ് ക്രോണിക്കിള്‍ ചെയ്യാന്‍ പിന്നെ വിവരമുള്ള ഒരുത്തനും മുതിരും എന്ന് തോന്നുന്നില്ല. സോ...ദുഷ്കര്‍മം നാം തന്നെ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ക്ക് മുന്നറിയിപ്പായി നല്‍കാനാണ് ഈ പ്രോലോഗ്. ഇനി പറഞ്ഞില്ല, കേട്ടില്ല എന്ന് പറഞ്ഞു നമ്മുടെ ദര്‍ബാറില്‍ വരരുത്. ഏത്?<br /><br />അപ്പോള്‍ ജനിച്ച ശേഷം...ന്യാമായും എല്ലാവരും വളരണമല്ലോ . നാമും വളര്‍ന്ന് പന്തലിച്ചു. പ്രസ്ഥാനമായില്ല ... അത് വഴിയേ. ഏതായാല്ലും പന്തലിച്ച നമ്മെ ഗുരുകുലത്തില്‍ ചേര്‍ക്കണം എന്നായി രാജമാതാ. ഗുരുകുലത്തിനു മുന്‍പുള്ള ട്രെയിനിങ്ങിനു KG ക്ലാസ്സുകളില്‍ പോകാനായി ദിവസവും കാറി വിളിച്ചു ചോക്ലേറ്റ് , അമര്‍ ചിത്ര കഥ തുടങ്ങിയവ കൈകൂലി വാങ്ങിച്ചിരുന്ന നമ്മെ ഇനി ഉന്നത വിദ്യാഭ്യാസം ചെയ്യിപ്പികുന്നതിനെ കുറിച്ചോര്‍ത്തു പിതാശ്രി മൂന്ന് ദിവസം പനിപിടിച്ചു കിടന്നുവെന്നു സ്റ്റേറ്റ് ഗസ്സെറ്റ് പറയുന്നു . ഒടുവില്‍ ആ സാഹസം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അടുത്ത പ്രശ്നം ഏത് ഗുരുകുലം എന്നതായി. കേന്ദ്രിയമായി നടത്തപ്പെടുന്ന ഒരെണ്ണം രാജ്യത്ര്ത്ത്തിയില് തന്നെ ഉണ്ടെന്നു രാജമാത്ക്ക് ചാരികലാരോ വിവരം കൊടുത്തിരുന്നു. അവിടെ മതിയെന്ന് മാതാ . കേന്ദ്രിയമായി അഭ്യാസം ചെയാനുള്ള ഡിസിപ്ലിന്‍ യെവ്നയിട്ടില്ല അതിനാല്‍ സ്ടെയിട്ടു മതിയെന്ന് താതന്.അതെന്ങ്ങില് അത് എവിടെയെങ്കിലും കൊണ്ടു പണ്ടാരംടക്ക് ഈ കുരിശിനെ എന്നായി മാതാശ്രി. രണ്ടുപേരുടെയും വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിക്കണം എന്ന തോന്നല്‍ ഉണ്ടയെങ്ങിലും നാം ഒന്നും മിണ്ടാന്‍ പോയില്ല. എന്തിന് വെറുതെ തതന്ന്റെ കൈ മെനക്കെടുത്തണം ?<br /><br />അങ്ങിനെ നാം ഗുരുകുലത്തിലെത്തി . ആദ്യ ദിവസം ക്ലാസ് ടിച്ചര്‍ എന്ന ഗുരുനാഥ എല്ലാ പീകിരികളയും തമ്മില്‍ പരിച്ചയപെടാന്നും, സൗഹൃദം സ്ഥാപിക്കാനും കൈഅടിച്ച്ചു പ്രോത്സാഹിപ്പിച്ചു. കേട്ടപാടെ നാം നേരെ സ്മോള്‍ നാരി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി ചെന്നു. ഒന്നു രണ്ടു കുട്ടികളോട് പേരു ചോദിച്ചു. അവരുടെ മുഖത്ത് ആകെ ഒരു ഭയം അല്ലാതെ മറ്റൊരു വികാരവും ഇല്ല. പേരു പോയിട്ട് വാ തുറന്നാല്‍ കരയും എന്ന മട്ടിലുള്ള ഇരുപ്പ്. ഗുരുനാഥ നമ്മെ ചെവിക്കു തൂകിയെടുത്തു സ്വസ്ഥാനത്തു പുനര്‍ നിക്ഷേപം ചെയ്തത് എന്തിനാണെന്ന് നമുക്കിന്നും മനസ്സിലായിട്ടില്ല . സൗഹൃദം സ്ഥപിക്കാനല്ലേ നാം പോയത്?ഏതായാലും ഫസ്റ്റ് ഇമ്പ്രഷന്‍ പാളിയ നമ്മെ ഗുരുനാഥ പ്രത്യേകം നോട്ട് ചെയ്തു.<br />അന്നേ രാജനീതിയുടെ ഉസ്താദായ നാം വിടുമോ? ക്ലാസ്സില്‍ ശ്രദ്ധിക്കുനതായി നടിച്ചും , ചോദ്യങ്ങള്‍ക്കുത്തരം കൃത്യമായി പറഞ്ഞെന്നു വരുത്തിയും 'ഗുരുനാഥ ഗുഡ് ബുക്സില്‍' നാം താമസംവിനാ കയറിപറ്റി. പക്ഷെ അതിന് ക്ലാസ് മോണിട്ടര്‍ എന്ന വീര പദവി നല്കി ഗുരുനാഥ നമ്മെ ആദരിക്കും എന്ന് നാം തീരെ പ്രതീക്ഷിച്ചില്ല.<br /><br />കേള്‍ക്കുമ്പോള്‍ സുഖമുള്ള ഏര്‍പ്പാട് . പക്ഷെ പൊല്ലാപ്പ് അനുഭവിച്ചാലേ അതിന്റെ യാതന മനസ്സിലാകു. സാധാരണ ഒരു കുട്ടികാണിത് തലയില്‍ വന്നതെങ്ങ്ങില് സന്തോഷമായി കൊണ്ടാടിയേനെ. പക്ഷെ നാം സാധാരണക്കരനല്ലല്ലോ . സംഗതി ഇത്രയേ ഉള്ളു. ഈ ക്ലാസ് മോണിട്ടര്‍ എന്ന ഗുരുനാഥ ചാരന്റെ പ്രധാന പണി ഗുരുനാഥ തൊട്ടടുത്ത ക്ലാസ്സിലെ ഗുരുനാഥയുമായി സാരിയുടെ വിലനിലവാരം ചര്‍ച്ച ചെയ്യാന്‍ പോകുന്ന വേളയില്‍ സംസാരിക്കുന്ന ക്ഷുദ്ര ജീവികളുടെ പേരെഴുതി വെക്കണം. ഗുരുനാഥ തിരികെ വന്നിട്ട് ഹിറ്റ് ലിസ്റ്റില്‍ പേരുള്ള ലവന്മാരെയും , ലവള്മാരെയും പൊതിരെ തല്ലി വെടിപ്പാക്കും. അതും കൊള്ളാവുന്ന കാര്യം. പക്ഷെ... നമ്മുടെ ക്ലാസ്സില്‍ ഗുരുനാഥ ഇല്ലാത്ത ശുഭവേളകളില് സംസാരം, മല്ലയുദ്ധം , പേപ്പര്‍ പ്ലെയിന്‍ പറപ്പിക്കല് , റോക്കറ്റ് വിക്ഷേപണം തുടങ്ങിയ എക്സ്ട്രാ കരിക്കുലര്‍ വിഷയങ്ങളുടെ പ്രചാരകന്റെ സ്ഥാനം കൂടി വഹിക്കുന്ന നാം എങ്ങിനെ മോണിട്ടര്‍ എന്ന മോന്‍സ്റെര്‍ ആകും? ഇതായിരുന്നു നമ്മെ അലട്ടിയ പ്രശ്നം. എന്ഗിലും ഈ രണ്ടു കര്‍ത്തവ്യങ്ങളും ഏറെനാള്‍ നാം വലിയ പരാതികല്ക്കൊന്നും ഇടം നല്‍കാതെ പാലിച്ചു പോന്നു. അങ്ങനെയിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ നമ്മുടെ ജേഷ്ഠ ഭ്രാതാവു വിശ്രമ വേളകള്‍ ആനന്ദകരമാക്കാനായി നമ്മെ ഒരു പുതിയ കളി പഠിപ്പിക്കുന്നു. എറിപന്തെന്നു വേദങ്ങളിലും, പുരാണങ്ങളിലും, മഹാഭാരതത്തിലും, മലയാള മനോരമയിലും വിഖ്യാതമായ നാടന്‍ ക്രൂരകൃത്യം. കൊട്ടാരത്തില്‍ കളി സോഫ്റ്റ് റബ്ബര്‍ പന്തുകൊണ്ടാണ്. പക്ഷെ അവനെ ഗുരുകുലത്തിലേക്ക് സ്മഗ്ഗ്ല് ചെയ്യാന്‍ സാങ്കേതികമായ കാരണങ്ങള്‍ ( പേപ്പര്‍ പ്ലെയിന്‍ , റോക്കറ്റ് ലോന്ചെര് തുടങ്ങിയ പഠനത്തിന് ആവശ്യം വേണ്ട സാധനങ്ങള്‍ ബാഗില്‍ നിന്നും പിടികൂടിയത്തിനു ശേഷം തുടങ്ങിയ മതാശ്രിയുടെ ദൈനദിന ബാഗ് പരിശോധന എന്ന് വായിക്കുക) അനുവദിക്കാത്തതിനാല്‍ സ്വതവേ ഇന്നോവേറ്റിവ് ആയ നാം ഗുരുകുലത്തിലി ദേശിയ വിനോദം നടപ്പാക്കാനായി കൊച്ചങ്ങ, വെള്ളക്ക ഇത്യാതി നാമങ്ങളില്‍ കേള്‍വികേട്ട കേരവൃക്ഷ ഫലത്തെ ആശ്രയിക്കുന്ന ദിവസം ചരിത്രത്തില്‍ കയറികൂടി കല്ലിച്ചങ്ങിനെ കിടപ്പുണ്ട്. നമ്മുടെ തുടയിലും, ശരീരത്തിന്റെ പിന്നാമ്പുറത്തും ഒക്കെയായി.<br /><br />അന്ന് ഗുരുനാഥ രണ്ടു ക്ലാസ് അപ്പുറത്താണ് അന്താരാഷ്ട്ര ചര്‍ച്ചക്ക് പോയത്. സാധാരണ ക്ലാസ്സില്‍ ഇത്തരം ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഉണ്ടാകാറില്ല. എന്നിരുന്നാലും രണ്ടു ക്ലാസ് കേള്‍വിക്കപ്പുറം നില്ക്കുന്ന ഗുരുനാഥയെ മനസ്സില്‍ ധ്യാനിച്ചു നാം ഇന്റര്‍വെല്‍ സമയത്തു നിക്കറിന്റെ പോക്കറ്റില്‍ കോച്ചി വെച്ചിരുന്ന വെള്ളക്ക പുറത്തെടുത്ത്. "നോക്കുവിന്‍ സഖാക്കളെ... ഇന്നു നമ്മള് ഇവിടെ അരങ്ങേറുന്ന രാജകീയ വിനോദത്തിന്റെ നാമമാണ് എറിപന്ത്" പറഞ്ഞു തീര്‍ന്നില്ല, നാലഞ്ച് കുട്ടി കുരങ്ങന്മാര് നമുക്കു ചുറ്റും. പിന്നവിടുന്നങോട്ട് പോര് തുടങ്ങി. ആദ്യമാദ്യം കളി സമാധാനപരമായി, മൃദുവായ ഏറുകളിലൂടെ മുന്നേറി. പിന്നെയത്തിനു ആവേശം ഏറി. ബെന്ച്ചുകള്‍ക്ക് പിന്നിലും, ഫെയര്‍ ലേഡീസ് സൈഡിലും ഒക്കെയായി കളി തകര്‍ത്തു. ഇടക്കൊരു കുട്ടി കുരങ്ങന് നമ്മുടെ പള്ളക്കിട്ടൊരു കാച്ച്. സിംഹമായി ഗര്‍ജ്ജിച്ചു കൊണ്ടു നമ്മുടെ റിട്ടേണ്‍ , ലവന്റെ മൂക്കില്‍ തന്നെ . വാനരന്റെ നാസിക പ്ലാസ്റ്റിക് സര്‍ജറി കൂടാതെ റീ ഷേപ്പ് ചെയ്ത നമ്മുടെ കഴിവിനെയും, ഉന്നത്തെയും കുറിച്ചഭിമാനം കൊള്ളനാകും മുന്‍പേ .... റിബൌന്ടില് വഴി മാറിയ കൊച്ചങ്ങ ക്ലാസ്സിലെ ജലകചില്ലുകളുടെ ബന്ധനം ഭേദിച്ച് പുറത്തു പ്രകൃതിയില്‍ വിലയം പ്രാപിച്ചു. ക്ലാസ്സിന്റെ വാതില്ക്കല് ഗുരുനാഥ. സംഭവിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പാവങ്ങള്‍ ഒന്നൂടെ എഴുതാന്‍ വിക്ടര്‍ ഹ്യൂഗോക്ക് പ്രചോദനം നല്കുന്ന പോസ്സില്‍ നില്ക്കുന്ന നമ്മുടെ തലയില്‍ ചുമത്തുന്ന ക്ലാസ്സിലുള്ള സകല യൂദാസുകളും യൂദാസികളും. ഗുരുനാഥ വക സമ്മാനം ഉടനടി.<br /><br />തിരികെ കൊട്ടാരത്തില്‍ എത്തിയപ്പോളെക്കും അഡ്വാന്‍സ് റിപ്പോര്‍ട്ട് ടു മഹാരാജ് ഫ്രം ഗുരുനാഥ... ശേഷം... നിലതൊടാതെ എങ്ങിനെ അടി വാങ്ങാം എന്ന വിഷയത്തില്‍ നാമും എങ്ങിനെ അപ്രകാരം അടിക്കാം എന്നതില്‍ താത മഹാരാജും അന്ന് പി എച്ച് ഡി വാങ്ങി. ഇങ്ങനെയെല്ലാം പലവിധത്തില്‍ നിലം തൊടാതെ പഠിച്ചു പഠിച്ചു നാം ഒടുവില്‍ പത്താമത്തെ അടവില്‍ ( ടെന്ത് സ്റ്റാന്‍ഡേര്‍ഡ് എന്ന് ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ ) എത്തി. ആ ഗീര്‍വാണം പിന്നെ. വിരലും കുടിച്ചു പള്ളി നിദ്രക്കുള്ള സമയമായി... ദര്‍ബാര്‍ ഇന്നത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നു. ഭോജനശാലയുടെ പിന്നില്‍ ചെന്നു എല്ലാവനും ഓരോ ഗ്ലാസ് മോരുംവെള്ളം മോഷ്ടിച്ചടിച്ചു പൊയ്ക്കോ . ഹെയില്‍ വിക്രം എന്ന് പോണ വഴി വിളിച്ചോ . ഒരു കുഴപ്പവും വരാനില്ല.<br />posted by vikram's darbar at 4:13 AM on Jun 27, 2008<br /><br /><br />Aadityan said...<br />സംഗതി കൊള്ളാമല്ലോ മാഷേ .ഏതായാലും ഉദ്ഘാടനം എന്തെ വക .രാശി എങ്ങനെയുണ്ടെന്നു നോകട്ടെ .എല്ലാ ആശംസകള്ളും.അടുത്തത് ഉടന്നെ കാണുമല്ലോ ?<br />(മലയാളം കുറച്ചു ശരിയകനുണ്ട് ക്ഷമിക്കുമല്ലോ )<br /><br />June 27, 2008 5:08 AM<br /><br /><br />അശ്വതി/Aswathy said...<br />സ്വാഗതം...<br />നന്നായിട്ടുണ്ട്.തുടര്‍ ഉടനെ ഉണ്ടാവുമല്ലോ അല്ലെ?<br />ആശംസകള്‍<br /><br />June 27, 2008 9:48 AM<br /><br /><br />vikram's darbar said...<br />നന്ദി ആദിത്യന്. ആദ്യ കമന്റിന്റെ പേരില്‍ ഒരു ചായക്കുള്ള വക ഖജനാവില്‍ താങ്കളുടെ പേര്‍ക്ക് വകയിരുത്താന്‍ നാം ഉത്തരവായിട്ടുണ്ട്.<br />അശ്വതി, സ്വാഗതത്തിനു ഒരായിരം രാജകീയ നന്ദി . തുടരന് സഹിക്കാന്‍ നിങ്ങള്‍ റെഡി എങ്കില്‍ എഴുതാന്‍ നാം ഇന്നലേ റെഡി.വിക്രമാദിത്യന്http://www.blogger.com/profile/15749743012931073802noreply@blogger.com4